മാധ്യമപ്രവർത്തകരുടെ ജോലിസമയം വർധിപ്പിക്കാൻ സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തു മാതൃഭൂമി മാനേജ്മെന്റ്; ഡെസ്ക്സ് ജോലി രണ്ടു മണിക്കൂർ കൂട്ടിയാൽ കാന്റീൻ സൗജന്യമാക്കാമെന്നു വാഗ്ദാനം; വേജ്ബോർഡും വർക്കിങ് ജേർണലിസ്റ്റ് നിയമവും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എതിർപ്പുമായി പത്രപ്രവർത്തകർ; നിമയവിരുദ്ധമെന്നു മനസിലായിട്ടും എതിർക്കാതെ യൂണിയൻ നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വർക്കിങ് ജേർണലിസ്റ്റ് ആക്ടിൽ പറയുന്ന ജോലിസമയം വർധിപ്പിക്കാൻ സമ്മർദതന്ത്രവുമായി മാതൃഭൂമി മാനേജ്മെന്റ്. കാന്റീനിലൂടെ സൗജന്യമായി ഭക്ഷണം വാഗ്ദാനം ചെയ്ത് എഡിറ്റോറിയൽ ജീവനക്കാരുടെ ജോലിസമയം രണ്ടു മണിക്കൂർ വർധിപ്പിക്കാനാണ് നീക്കം. ഏപ്രിൽ ഒന്നിന് മാനേജ്മെന്റ് വിളിച്ചുചേർത്ത ജേർണലിസ്റ്റ്-നോൺ ജേർണലിസ്റ്റ് യൂണിയനുകളുടെ ഭാരവാഹിയോഗത്തിലാണ് തൊഴിലാളി വിരുദ്ധമായ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.
നിയമവിരുദ്ധമെന്ന് മനസ്സിലായിട്ടും മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികൾ ഇതിനെ എതിർത്തിട്ടില്ല. പകരം മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം അറിയുന്നതിന് ഏപ്രിൽ 11-നകം എല്ലാ യൂണിറ്റുകളിലും യോഗം ചേർന്ന് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പത്രപ്രവർത്തകർക്ക് പൊതുവായുള്ള വർക്കിങ് ജേർണലിസ്റ്റ് ആക്ടും വേജ് ബോർഡും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തൊഴിലാളി വിരുദ്ധമായ ഈ നിർദ്ദേശം കൊണ്ടുവന്നതെന്ന് പറയുന്നു. യൂണിയൻ നേതാക്കൾക്ക് വാക്കാലുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്്. കമ്പനി ഔദ്യോഗികമായി ഇതുസംബന്ധിച്ച്്് ഒരു അറിയിപ്പും പുറത്തുവിട്ടിട്ടില്ല.
ഏപ്രിൽ ഒന്നിന് കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗത്തിൽ കമ്പനി ഡയറക്ടറും എച്ച്.ആർ.ജനറൽ മാനേജർ ജി.ആനന്ദുമാണ് പങ്കെടുത്തത്. ആദ്യം നോൺ ജേർണലിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ് യോഗത്തിനെത്തിയത്. ഇവർ സമർപ്പിച്ച നിവേദനങ്ങൾ അംഗീകരിച്ച് വിഷുവിന് 5000 രൂപ ബോണസ് നൽകാനും പത്തു വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് സ്ഥാനക്കയറ്റം നൽകാനും മാനേജ്മെന്റ് സമ്മതം അറിയിച്ചു. ഇതോടൊപ്പം കാന്റീൻ വഴി സൗജന്യഭക്ഷണം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നടന്ന ചർച്ചയിലാണ് എട്ടു മണിക്കൂർ ജോലിയെടുത്താൽ ഇക്കാര്യം പരിഗണിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചത്. നിലവിൽ നോൺ ജേർണലിസ്റ്റുകളുടെ ജോലി സമയം ഏഴുമണിക്കൂറാണ്. ജേർണലിസ്റ്റുകളുടേത് ആറ് മണിക്കൂറും.
രാജ്യത്തെ പത്രപ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും 1955-ൽ നിലവിൽവന്ന വർക്കിങ് ജേർണലിസ്റ്റ് ആക്ടിൽ എഡിറ്റോറിയൽ ജീവനക്കാരുടെ ജോലി സമയത്തെക്കുറിച്ചും ലീവിനെക്കുറിച്ചും കൃത്യമായി നിർവചിക്കുന്നുണ്ട്.
'No Working Journalist shall be required or allowed to work in any newspaper establishment for more than 144 hours during any period of four consecutive weeks, exclusive of the time for meals. Every working journalist shall be allowed during any period of seven consecutive days rest for a period of not less than 24 consecutive hours, the period between 10 p.m and 6 a.m being included therein'.
രാത്രിയും അസമയത്തും ജോലി ചെയ്യുന്ന തൊഴിൽ മേഖല എന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജോലി സമയം നിശ്ചയിച്ചത്്. ഇതുപ്രകാരം ദിവസം 6 മണിക്കൂറാണ് ജോലി സമയം. ഡസ്ക് ഡ്യൂട്ടി മാത്രമാണ് ആറ് മണിക്കൂറായി നിജപ്പെടുത്തിയിട്ടുള്ളത്. ബ്യൂറോകളിൽ എട്ടുമണിക്കൂർ വരെ ജോലി ചെയ്യുന്നു.ഡസ്ക് ഡ്യൂട്ടി പലപ്പോഴും ഏഴും എട്ടും മണിക്കൂർ വരെ നീളാറുണ്ട്. ബ്യൂറോകളിൽ പത്ത് മണിക്കൂർവരെയും. ആവശ്യവും തിരക്കും പരിഗണിച്ച് ഇതെല്ലാം ജീവനക്കാർ സ്വാഭാവികമായി അംഗീകരിക്കുന്നുമുണ്ട്. ഇതിന്് ജേർണലിസ്റ്റുകൾ അധികവേതനം പറ്റുന്നുമില്ല. സേവന സന്നദ്ധമായി ചെയ്യുന്ന ഈ പ്രവൃത്തി തൊഴിലാളിയുടെ ബാധ്യതയും ഉത്തരാവാദിത്തവും ആക്കി മാറ്റാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത്്് രാജ്യത്ത്്് നിലവിലുള്ള വർക്കിങ്് ജേർണലിസ്റ്റ് ആക്ടിന് വിരുദ്ധവുമാണ്.
കാന്റീൻ സൗകര്യം സൗജന്യമാക്കാമെന്നാണ് മാനേജ്മെന്റിന്റെ പ്രധാന വാഗ്ദാനം. വലിയ വ്യവസായശാലകളിൽ സബ്സിഡി നിരക്കിൽ ഭക്ഷണം നൽകണമെന്ന് തൊഴിൽ നിയമത്തിൽ പറയുന്നുണ്ട്്്. ഇതുപ്രകാരമുള്ള കാന്റീൻ സൗകര്യമാണ് മാതൃഭൂമിയിൽ ഉണ്ടായിരുന്നത്്.എന്നാൽ മാതൃഭൂമിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 1997 മുതൽ ഇത്്്് സൗജന്യമാക്കിയിരുന്നു. അന്ന് മാനേജിങ് ഡയറക്ടർ എംപി.വീരേന്ദ്രകുമാർ കേന്ദ്രമന്ത്രിയുമായിരുന്നു. മാതൃഭൂമിയിൽ സൗജന്യഭക്ഷണം നൽകുന്നത്് വലിയൊരു മഹത്കർമ്മമായാണ് മാനേജ്മെന്റ് പറഞ്ഞിരുന്നത്്. എന്നാൽ 2014-ൽ വേജ് ബോർഡ് നടപ്പാക്കേണ്ടി വന്നപ്പോൾ പ്രതികാരമെന്ന നിലയ്ക്ക് കാന്റീൻ തന്നെ നിർത്തിയിരുന്നു. കുറച്ചുകാലം കാന്റീൻ സൗകര്യം പോലും ഉണ്ടായിരുന്നില്ല. പിന്നീട് തുറന്നപ്പോൾ സൗജന്യവും സബ്സിഡിയും എടുത്തു കളഞ്ഞ് നല്ല വിലയും ഈടാക്കി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സൗജന്യഭക്ഷണം എന്ന വാഗ്ദാനം ഉയർന്നിട്ടുള്ളത്. അതിനുവേണ്ടി രണ്ടു മണിക്കൂർ അധികജോലി ചെയ്യണമെന്ന വാദം തന്നെ തൊഴിൽ നിയമത്തിന് വിരുദ്ധമാണ്.
പത്തുവർഷം പൂർത്തിയായവർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് മജീദിയ വേജ് ബോർഡിൽ എടുത്തുപറയുന്നുണ്ട്.അത് ജീവനക്കാരുടെ അവകാശമാണ്. ഇതുപോലും നടത്താൻ കമ്പനി തയ്യാറായിട്ടില്ല. ഇതിൽ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നിരിക്കെ വേജ്ബോർഡിൽ വെള്ളം ചേർക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വേജ്ബോർഡ് സമരത്തെ തുടർന്ന് ഒരു വിഭാഗം പത്രപ്രവർത്തകരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വരെ നാടുകടത്തിയ പശ്ചാത്തലം നിലനിൽക്കുന്നതിനാൽ ആരും പ്രതികരിക്കില്ലെന്ന ധാരണയിലാണ് മാനേജ്മെന്റ്.
മാതൃഭൂമി ജേർണലിസ്റ്റ് യൂണിയനാവട്ടെ വർഷങ്ങളായി പ്രവർത്തിക്കുന്നുമില്ല.മാനേജ്മെന്റിന് താൽപ്പര്യമുള്ള ഒരു വിഭാഗമാണ് നേതൃത്വത്തിലുള്ളത്. ഇവരെ ഭൂരിഭാഗം അംഗീകരിക്കുന്നുമില്ല. കഴിഞ്ഞ രണ്ടുസംസ്ഥാന സമ്മേളനങ്ങളിലും 500 അംഗങ്ങളുള്ളതിൽ 50-ൽ താഴെ പേരാണ് പങ്കെടുത്തത്. മിക്ക യൂണിറ്റുകളിലും സെല്ലുകളില്ല. മെമ്പർഷിപ്പ് പുതുക്കിയിട്ട് വർഷങ്ങളായി. ഈ പശ്ചാത്തലത്തിൽ യൂണിറ്റുകളിൽ യോഗം വിളിച്ച് മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം തേടുന്നത് സാധ്യമല്ല. ആരും പങ്കെടുക്കാനും സാധ്യതയില്ല. ഇത് മുന്നിൽകണ്ട് യൂണിയൻ നേതൃത്വത്തിലുള്ളവർ തന്നെ മാനേജ്മെന്റിന് അനുകൂലമായ തീരുമാനം നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. വർക്കിങ് ജേർണലിസ്റ്റ് നിയമത്തിന് വിരുദ്ധമായുള്ള മാനേജ്മെന്റ് നീക്കത്തിൽ ഭൂരിഭാഗം പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍