Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീരേന്ദ്ര കുമാറിന്റെ കടവും ജപ്തി ഭീഷണിയും ഒഴിവാക്കിക്കൊടുത്ത് ജമാ അത്ത ഇസ്ലാമി കോടികളുടെ കള്ളപ്പണം ഒഴുക്കി മാതൃഭൂമി വിലക്ക് വാങ്ങി! മാതൃഭൂമി ഓഫീസിലെ ബാത്ത് റൂമിൽ ഒന്ന് മൂത്രമൊഴിക്കണമെങ്കിലും വീരേന്ദ്രനും മകനും ജമാ അത്ത ഇസ്ലാമിയുടെ അനുവാദം വേണമെന്ന് അറിയാത്ത മണ്ടൻ മാരാണ് ഹിന്ദുക്കൾ; മാതൃഭൂമി എന്ന അപകടം പിടച്ച ജിഹാദി പത്രം ഇന്നു തന്നെ നിർത്തുക: പത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജമായ നീച പ്രചരണം; പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി ബെഹ്‌റ

വീരേന്ദ്ര കുമാറിന്റെ കടവും ജപ്തി ഭീഷണിയും ഒഴിവാക്കിക്കൊടുത്ത് ജമാ അത്ത ഇസ്ലാമി കോടികളുടെ കള്ളപ്പണം ഒഴുക്കി മാതൃഭൂമി വിലക്ക് വാങ്ങി! മാതൃഭൂമി ഓഫീസിലെ ബാത്ത് റൂമിൽ ഒന്ന് മൂത്രമൊഴിക്കണമെങ്കിലും വീരേന്ദ്രനും മകനും ജമാ അത്ത ഇസ്ലാമിയുടെ അനുവാദം വേണമെന്ന് അറിയാത്ത മണ്ടൻ മാരാണ് ഹിന്ദുക്കൾ; മാതൃഭൂമി എന്ന അപകടം പിടച്ച ജിഹാദി പത്രം ഇന്നു തന്നെ നിർത്തുക: പത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജമായ നീച പ്രചരണം; പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീശാ നോവൽ പ്രസിദ്ധീകരിച്ചപ്പോൾ മാതൃഭൂമിക്കെതിരെ രംഗത്ത് വന്നത് എൻ എസ് എസ് ആയിരുന്നു. പിന്നീട് ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്ന് പേരു ദോഷം മാറ്റിയെടുത്തു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിട്ട് കണ്ട് മാതൃഭൂമിയുടെ സിഎംഡി വീരേന്ദ്രകുമാർ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ പ്രതിസന്ധി മാറി. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിലെ ചർച്ചകൾക്കിടയിലും കടന്നാക്രമണത്തിന് വിധേയമാകുന്നത് മാതൃഭൂമിയാണ്. ഈ പ്രചരണത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് കേരളാ പൊലീസ്.

സാമൂഹികമാധ്യമങ്ങളിലൂടെ 'മാതൃഭൂമി'യെയും അതിന്റെ മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചവർക്കെതിരേ ഉടൻ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 'മാതൃഭൂമി'ക്കെതിരേ വാട്‌സാപ്പ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചാരണത്തിനെതിരേ നൽകിയ പരാതിയിലാണ് ഡി.ജി.പി. ഇക്കാര്യം വ്യക്തമാക്കിയത്. അസത്യപ്രചാരണത്തിനെതിരേ ദുബായ് സൈബർ പൊലീസിലും മാതൃഭൂമി പരാതി നൽകും.

'മാതൃഭൂമി'ക്കെതിരേ ശത്രുതയും വിദ്വേഷവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കുറിപ്പാണ് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. കുറിപ്പിന്റെ പകർപ്പ് ഉൾപ്പടെയാണ് പരാതി നൽകിയത്. അന്വേഷണം ഊർജിതമാക്കി കുറ്റക്കാർക്കെതിരേ ഐ.ടി., ഐ.പി.സി. നിയമപ്രകാരം ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മാതൃഭൂമിക്കെതിരെ പ്രചരിക്കുന്ന വിദ്വേഷ പോസ്റ്റ് ഇങ്ങനെ

ഈ മെസേജ് പരമാവധി പ്രചരിപ്പിക്കുക .. കാരണം ഹിന്ദു ഭവനങ്ങളിൽ വൻ തോതിൽ മാതൃഭൂമി വരുത്തുന്നുണ്ട്.. മനേജ്‌മെന്റിൽ ജമാ അത്ത ഇസ്ലാമി പരകായ പ്രവേശം ( കൂട് വിട്ട് കൂട് മാറ്റം ) നടത്തിയതറിയാത്തവരാണ് ഏറിയ പങ്കും ... അവർ വായിക്കുന്നതാകട്ടെ ഇപ്പോൾ കലാപ ആഹ്വാനം നടത്തി നടപ്പിലാക്കുന്ന ജമാ അത് ഇസ് ലാമിയുടെ സന്ദേശങ്ങളാണ്... മനോരമയെ പറ്റി പറയാത്തത് അവർ നല്ല വ രാ യിട്ടല്ല.. അവർ കൃസ്ത്യൻ താൽപര്യങ്ങൾക്കു വേണ്ടി മാത്രം നിൽക്കുന്ന പത്രവും, ചാനലുമാണെന്ന ബോധം ഹിന്ദുക്കൾക്ക് ഉണ്ട്.. എന്നാൽ മാതൃഭൂമിയുടെ കാര്യം അങ്ങനെയല്ല.

മാതൃഭൂമി ഇപ്പൊഴും ഹിന്ദുവിനെ സഹായിക്കുന്ന താ ണെന്ന തെറ്റി ന് ധാരണ ആ പത്രം വരുത്തുന്ന പല സാധുക്കൾക്കു മുണ്ട്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലെക്ക് കൂപ്പുകുത്തി ജപ്തി ഭീഷണി ഭയന്ന് പരിഭ്രാന്തിയിലായ വീരേന്ദ്ര കുമാറിനെയും, മകൻ ശ്രേയംസിനെയും ആശ്വസിപ്പിച്ച് കൊണ്ട് ഹൂറി ക ളെ പോലെയോ ' ഹൂറൻ മാരെയോ പോലെയോ അന്ന് ജമാ അത്ത് ഇസ് ലാമി കടന്നു വന്നു. നരേന്ദ്ര മോദി നോട്ട് നിരോധിക്കുന്നതിന് മുൻപുള്ള കാലമാണ്.. വീരേന്ദ്ര കുമാറിന്റെ കടവും ,ജപ്തി ഭീഷണിയും ഒഴിവാക്കിക്കൊടുത്ത് ജമാ അത്ത ഇസ്ലാമി കോടികളുടെ കള്ളപ്പണം ഒഴുക്കി മാതൃഭൂമി വിലക്ക് വാങ്ങി... അതിന്റെ ഉദ്ദേശം ഹിന്ദുക്കൾക്കിടയിൽ സ്വാധീനമുള്ള 'മാതൃഭൂമി' എന്ന പേരിനോടുള്ള താൽപ്പര്യമായിരുന്നു.

ഏറിയ പങ്ക് ഷയറും സ്വന്ത്യമാക്കിയിട്ടും ആർക്കും വേണ്ടാത്ത വീരേന്ദ്ര നേയും, മകനെയും ഇപ്പോഴും ജമാ അത്ത ഇസ്ലാമി ചവിട്ടി പുറത്താക്കാത്തത് വീരേന്ദ്രന്റെ പത്രം എന്ന മുഖം മൂടി അവർക്ക് ആവശ്യമുള്ളതുകൊണ്ട് മാത്രമാണ്.. മാതൃഭൂമി ഓഫീസിലെ ബാത്ത് റൂമിൽ ഒന്ന് മൂത്രമൊഴിക്കണമെങ്കിലും, വീരേന്ദ്രനും, മകനും ജമാ അത്ത ഇസ്ലാമിയുടെ അനുവാദം വേണമെന്ന് അറിയാത്ത മണ്ടൻ മാരാണ് ഹിന്ദുക്കൾ മാതൃഭൂമി എന്ന അപകടം പിടച്ച ജിഹാദി പത്രം ഇന്നു തന്നെ നിർത്തുക. ഇത് ജമാ അത്ത് ഇസ്ലാമിയുടെ മുഖ പത്രമാണെന്ന യാഥാർത്ഥ്യം ഹിന്ദുവിനെ അറിയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP