ഇതുവരെ മഠം സന്ദർശിക്കാത്ത പിണറായിയിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായി; ഹൈക്കോടതിയിൽ നിന്നും തിരിച്ചടി കിട്ടുമെന്ന സൂചനയും ശക്തമായി; അമൃതാനന്ദമയി മഠം വെട്ടിച്ച ഒരു കോടിയുടെ നികുതി അടച്ച് തടിതപ്പി; അഴിമതിക്കാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ വിജേഷിന് ഇത് ആത്മാഭിമാനത്തിന്റെ നിമിഷം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഭരിക്കുന്നത് ആരായാലും ഉന്നത കേന്ദ്രങ്ങലിൽ പിടിവള്ളിയുള്ളവരാണ് മാതാ അമൃതാനന്ദമയി മഠക്കാർക്ക്. ഈ സ്വാധീനം കൊണ്ട് പലപ്പോഴും നിയമത്തിന്റെ കണ്ണുവെട്ടിച്ചുള്ള ഇടപാടുകൾ ഇവിടെ നടക്കാറുണ്ടെന്ന ആക്ഷേപവും ഉയരാറുണ്ട്. നേരത്തെ തന്നെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അമൃതാനന്ദമയി മഠത്തിനെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ പലപ്പോഴും മഠം എളുപ്പത്തിൽ തടിയൂരുകയാണ് ചെയ്യാറ്. എന്നാൽ, സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങിയോ? ഒരിക്കൽ പോലും മഠം സന്ദർശിക്കാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സർക്കാറിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി.
സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട നികുതി അടയ്ക്കാതെ കബളിപ്പിക്കൽ നടപടി തുടർന്ന കൊല്ലത്തെ അമൃതാനന്ദമയി മഠമാണ് രക്ഷയില്ലെന്ന് കണ്ടപ്പോൾ നികുതിക്കുടിശ്ശിക അടച്ച് തടിയെടുത്തത്. സംസ്ഥാന സർക്കാറിന്റെ ശക്തമായ സമർദ്ദത്തിന്റെ ഫലമായാണ് മഠം നികുതി കവിഞ്ഞ ദിവസം നികുതി കുടിശ്ശിക തീർത്തത്. മഠം നിലനിൽക്കുന്ന പ്രദേശത്ത് നടത്തിയ അനധികൃത നിർമ്മാണങ്ങളുടെ പേരിലാണ് പിഴയയായും നികുതി വെട്ടിച്ച തുകയായും ഒരു കോടിയുടെ കുടിശ്ശിക സർക്കാർ അടയ്ക്കാനുണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകനും പൊതുപ്രവർത്തകനുമായ വിജേഷാണ് മഠത്തിനെതിരെ പോരാട്ടം തുടങ്ങി വച്ചത്. ഈ പോരാട്ടത്തിന്റെ വിജയദിനമായിരുന്നു കവിഞ്ഞ ദിവസം.
2004 മുതലുള്ള നികുതി കുടിശ്ശികയാണ് അമൃതാനന്ദമയി മഠം കഴിഞ്ഞ ദിവസം ക്ലാപ്പന പഞ്ചായത്തിൽ ഒടുക്കിയിരിക്കുന്നത്. നികുതി അയക്കാതെ ബലം പിടിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരുമെന്ന് ഭയന്നാണ് ഒരു കോടി അടച്ച് അമൃതാനന്ദമയി മഠം തടിയെടുത്തത്. ജൂലൈ 7ന് അമൃത മഠത്തിലെ അനധികൃത നിർമ്മാണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെയ്ക്കണമെന്ന് സംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മഠം പണം അടച്ചത്. മഠം സ്ഥിതി ചെയ്യുന്ന ക്ലാപ്പന പഞ്ചായത്തിൽ വർഷങ്ങളായി തുടരുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പലതവണ വിവാദമായിട്ടുള്ളതാണ്. ആരെങ്കിലും എതിർപ്പുയർത്തിയാൽ അതിനെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ശരിപ്പെടുത്തുന്ന രീതിയാണ് മഠം കൈക്കൊണ്ടത്.
ഭരണതലത്തിലെ സ്വാധീനമുപയോഗിച്ച് കെട്ടിപ്പൊക്കിയ മഠം വിവിധ മാർഗ്ഗങ്ങലിലൂടെ പത്ത് വർഷത്തോളം വരുന്ന കാലയളവിൽ വെട്ടിത്ത് കോടികളുടെ നികുതിപ്പണമായിരുന്നു. 2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത്. എന്നാൽ കോടതി നടപടികൾ പരിശോധിച്ചതോടെ മഠത്തിന് രക്ഷയില്ലെന്ന് ബോധ്യമായി. ഇതോടെ ഗത്യന്തരമില്ലാതെ 2012 ൽ 17 ലക്ഷം രൂപ പഞ്ചായത്തിൽ നികുതിയിനത്തിൽ അടച്ച് അമൃതമഠം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഹർജിക്കാരുടെ വാദം മുഖവിലയ്ക്കെടുത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനൊടുവിൽ മഠം കണക്കിൽ കാണിക്കാത്ത 64 ബിൽഡിംഗുകൾ കൂടി കണ്ടെത്തി റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതോടെ മഠം ശരിക്കു അപകടം മണത്തു.
സ്വാധീനങ്ങൾ വിലപ്പോയില്ല, ഹൈക്കോടതിയിൽ നിന്നും തിരിച്ചടി മണത്തപ്പോൾ തടിയെടുക്കൽ
ഉദ്യോഗസ്ഥ- ഭരണ തലങ്ങളിലെ സ്വാധീനം വിലപ്പോകാതെ വന്നപ്പോഴാണ് മഠം പത്ത് വർഷത്തോളമായി തുടർന്നു പോന്ന നികുതി വെട്ടിപ്പിൽ മര്യാദയുടെ തലത്തിലേക്ക് എത്തിയത്. എന്നാൽ, ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെയാണ് പണം അടയ്ക്ക് തടിയെടുത്തത്. മാത്രമല്ല, കൂടുതൽ വിവാദങ്ങളും മഠം ഭയന്നു. സോഷ്യൽ മീഡിയിയയുടെ അടക്കം സ്വാധീനം കൂടിയായപ്പോൾ മൂടിവെക്കൽ എളുപ്പമാകില്ലെന്നും കരുതി. ഇതോടെയാണ് മഠം പണം മടച്ചത്.
ഇപ്പോഴുള്ള 64 ബിൽഡിംഗുകൾ മാത്രമല്ല മഠത്തിന്റെ അധീനതയിലുള്ളതെന്നാണ് ഹർജിക്കാരൻ വാദിക്കുന്നത്. ഉപയോഗത്തിന്റെ അടിസ്ഥാനം പരിശോധിക്കുകയാണെങ്കിൽ കണക്കുകൂട്ടിയത്തിന്റെ പലമടങ്ങ് തുക നികുതിയിനത്തിൽ മഠം അടയ്ക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നുള്ളതാണ് ഹർജിക്കാരന്റെ വാദവും. ഈ വാദം മുഖവിലയ്ക്കെടുത്താൽ ഇപ്പോഴത്തേക്കാൾ കോടികൾ അടയ്ക്കേണ്ടി വരുമെന്ന സൂചന ശക്തമായിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകും മുമ്പ് കാര്യങ്ങൽ കോപ്രസമൈസ് ആക്കിയത്. ഒരു കോടി അടച്ചെങ്കിലും 2004 മുതൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കിൽ ഇനിയും 9 ലക്ഷം രൂപ കൂടി മഠം പഞ്ചായത്തിൽ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നത്.
വിജേഷിന് അഭിമാന നിമിഷം, ജേക്കബ് തോമസിന്റെ ഇടപെടലും വരുന്നു
ഒരു കോടി രൂപ ക്ലാപ്പന പഞ്ചായത്തിൽ അടച്ച് അമൃതാനന്ദമയി മഠം തൽക്കാലം രക്ഷപെട്ടെങ്കിലും അത് താൽക്കാലികമാണെന്ന സൂചനയാണ് നിലവിലുള്ളത്. അമൃതാനന്ദ മയി മഠം ഒരുകോടി സർക്കാറിലേക്ക് അടയ്ക്കുന്നതിൽ നിർബന്ധിതനാക്കിയ വിജേഷ് തന്റെ പോരാട്ടങ്ങൽ അവസാനിപ്പിച്ചിട്ടില്ല. അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിർമ്മാണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലൻസ് മേധാവി ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് വിജേഷ് പരാതി നൽകിയിരിക്കുന്നത്. രേഖകൾ പരിശോധിച്ച് നടപടി ഉറപ്പു വരുത്തുമെന്ന് ജേക്കബ് തോമസിൽ നിന്നും ഉറപ്പു ലഭിച്ചതായും വിജേഷ് വ്യക്തമാക്കുന്നു. ഇതോടെ മഠം വീണ്ടും പ്രതിസന്ധിയിലായേക്കും. നേരായല്ല, കാര്യങ്ങളെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്നാണ് ജേക്കബ് തോമസിന്റെയും പക്ഷം.
ഭയപ്പാട് ഏതുമില്ലാതെയാണ് വിജേഷ് അമൃതാനന്ദമയി മഠത്തിനെതിനെ നിയമപോരാട്ടം നടത്തിയത്. 2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത് മുതലുള്ള സമ്മർദ്ദങ്ങലെ അദ്ദേഹം അതിജീവിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ മഠം പഠിത്ത പണി പതിനെട്ടും നോക്കിയിട്ടും വിജേഷ് പോരാട്ട മുഖത്തിൽ നിന്നു പിന്മാറിയില്ല.
എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, നാല് ഗേൾസ് ഹോസ്ററലുകൾ ,ഒരു സബ്സ്റ്റേഷൻ, രണ്ടു മെസ്സ്, തൊഴിലാളികൾക്ക് താമസിക്കാൻ നിരവധി കെട്ടിടങ്ങൾ, എട്ട് ഗോഡൗണുകൾ, രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ ബിൽഡിങ് എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങളാണ് ക്ലാപ്പന പഞ്ചായത്തിൽ അമൃതമഠം അനധികൃതമായി കെട്ടിയുയർത്തിയിരിക്കുന്നത്. ഇക്കാര്യങ്ങലെല്ലാം വിജിലൻസിന് നൽകിയ പരാതിയിലും വിജേഷ് ചൂണ്ടിട്ടിയിട്ടുണ്ട്.
ഒരു അന്വേഷണ കമ്മീഷനെ വച്ചാൽ നിയമലംഘനത്തിന്റെ മറ്റ് ചിത്രങ്ങൾ കൂടി വ്യക്തമാകുമെന്നാണ് വിജേഷ് പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, സർക്കാർ മാറിയതോടെ കാർക്കശ്യക്കാരനായ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തുന്നുമില്ല. കൃഷിവകുപ്പിൽ നിന്നും 15 ഏക്കറോളം നിലം നികത്താൻ മാത്രമാണ് മഠത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പക്ഷേ ആ അനുമതിയുടെ മറവിൽ ഇവിടെ 45 ഏക്കറോളം നികത്തിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിനും ടിബി ഐയ്ക്കും മറ്റും പഞ്ചായത്തിൽ നിന്നുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഇതെല്ലാം തന്നെ വിജേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ പോരാട്ടം ഇവിടം കൊണ്ട് നിർത്താതെ തുടർന്നു കൊണ്ടുപോകാനാണ് വിജേഷിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്