ഐസക്കിന്റെ മസാലാ ബോണ്ട് വാങ്ങിയത് എസ് എൻ സി ലാവ്ലിന്റെ ഉടമസ്ഥർ! കിഫ്ബിക്കായി കടമെടുക്കുന്നത് കാനഡയിലെ കമ്പനിക്ക് മുതലും കൊള്ളപ്പലിശയും ഖജനാവിൽ നിന്ന് നൽകാൻ; കടപത്രത്തിന് ലാവ്ലിനുമായുള്ള ബന്ധം തുറന്നുകാട്ടി സന്ദീപ് വാര്യർ; മലബാർ കാൻസർ ഇൻസ്റ്റ്യൂട്ടിന് കൊടുക്കാനുള്ളത് നൽകാതെ വഞ്ചിച്ചവരെ പിൻവാതിലിലൂടെ വീണ്ടുമെത്തിച്ചതിന് പിന്നിൽ പിണറായിയോ? രണ്ടാം ലാവ്ലിൻ അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രചരണത്തിന് മൂർച്ച കൂട്ടി യുവമോർച്ച
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വികസനാവശ്യത്തിന് കിഫ്ബിയുടെ പേരിൽ സർക്കാരിറക്കിയ മസാലാ ബോണ്ടിന് പിന്നിൽ എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ ഉടമകളിൽ നിന്ന് കൊള്ള പലിശയ്ക്ക് പണം കടമെടുക്കാനുള്ള ഗൂഡ നീക്കമെന്ന് ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ് യുവമോർച്ച. യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഗുരുതരമായ ആരോപണവുമായി രംഗത്ത് വരുന്നത്. കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങിയതെന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ആരോപണം. ഈ വാർത്തകൾ ശരിയാണെങ്കിൽ എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരായ സിഡിപിക്യുവാണ് മസാല ബോണ്ടുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ വിശദീകരിക്കുന്നു. ഔദ്യോഗികമായി ആരാണ് മസാലാ ബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതും ദുരൂഹമാണെന്ന് യുവമോർച്ച പറയുന്നു.
കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മിക്ക പദ്ധതികൾക്കും കിഫ്ബി വഴി പണം കണ്ടെത്തും എന്നാണ് തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രവാസി ചിട്ടി ഉൾപ്പെടെ കിഫ് ബി യുടെ ധനശേഖരണാർത്ഥം നടത്തിയ കാര്യങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെയാണ് പുതിയ ഫണ്ട് ശേഖരണ രീതിയുമായി എത്തിയത്. തോമസ് ഐസക്ക് മസാല ബോണ്ടുമായി (കടപ്പത്രം) വരുന്നത്. ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങളാണ് നേരത്തെ മസാല ബോണ്ടുകൾ വഴി ധനശേഖരണം നടത്തിയിട്ടുള്ളത് . ഇക്കഴിഞ്ഞ ദിവസം മസാല ബോണ്ട് വഴി 2150 കോടിയുടെ നിക്ഷേപം കിഫ് ബിക്ക് ലഭിച്ചതായി സർക്കാർ തന്നെ പ്രചരണം നടത്തിയിരുന്നു. മസാലാ ബോണ്ട് ക്ഷണിച്ചത് ലാവ്ലിൻ മുതലാളിക്ക് വേണ്ടിയാണെന്നാണ് ആരോപണം.
കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങാൻ തയ്യാറായത് എന്നായിരുന്നു വാർത്തകൾ വന്നത്. ഇത് ദുരൂഹമാണെന്നാണഅ യുവമോർച്ചയുടെ ആരോപണം. മറ്റാരും വാങ്ങാൻ തയ്യാറില്ലാതിരുന്ന കിഫ് ബി മസാല ബോണ്ടിൽ കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ കാശെടുത്ത് നിക്ഷേപിക്കാൻ സിഡിപിക്യുവെന്ന പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് ഉയരുന്ന ചോദ്യം. എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ് സിഡിപിക്യു എസ് എൻ സി ലാവ്ലിനിൽ 20% ഓഹരി പങ്കാളിത്തം സിഡിപിക്യുവിനാണെന്ന് യുവമോർച്ച ആരോപിക്കുന്നു. കമ്പനിയിലെ ഏറ്റവും കൂടുതൽ ഓഹരി ഉടമകൾ. അതുകൊണ്ട് എസ് എൻ സി ലാവ്ലിന്റെ ഉടമസ്ഥർ സിഡിപിക്യുവാണെന്ന് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറയുന്നു. പിണറായി വിജയൻ മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴാണ് വൈദ്യുത നിലയങ്ങളുടെ നീവീകരണത്തിന് ലാവ്ലിനുമായി കരാർ ഒപ്പിട്ടത്, ഇത് ഏറെ വിവാദമാകുകയും അഴിമതി കേസിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.
ഇതേ കമ്പനിയെ കുറിച്ചാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ വീണ്ടും വിവാദമുണ്ടാകുന്നത്. ലാവ്ലിൻ കമ്പനി ആഗോള തലത്തിൽ നടത്തിയ അഴിമതികളെ തുടർന്ന് അവരെ സഹായിക്കാൻ രഹസ്യമായി ശ്രമിച്ചു എന്നതിന്റെ പേരിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുകയും കനേഡിയൻ സർക്കാർ വലിയ പ്രതിസന്ധിയിലുമാണ് ഇപ്പോൾ. കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിനെ എതിർക്കുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ പണം ഓഹരി വിപണിയിലൂടെ സ്വരൂപിക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തന്നെ വൈരുദ്ധ്യമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു. എന്നാൽ ഇതിലെല്ലാം പ്രധാനം സിഡിപിക്യുവിനും ലാവ്ലിനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണമാണ്.
സിഡിപിക്യുവുമായി നടന്ന ചർച്ചകളെല്ലാം എല്ലാം രഹസ്യാത്മക സ്വഭാവം ഉള്ളവയാണ് . ലാവ്ലിൻ ഒരിക്കൽ കേരളത്തെ വഞ്ചിച്ച് കേരള സർക്കാർ ബ്ളാക്ക് ലിസ്റ്റിൽ പെടുത്താനുള്ള നടപടികൾ തുടങ്ങിയ കമ്പനി ആണ്. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് തരാമെന്ന് ഏറ്റ 98 കോടി തരാതെ കേവലം 8 കോടി മാത്രം നൽകി കേരള സർക്കാരിനെ ലാവ്ലിൻ വഞ്ചിക്കുകയായിരുന്നു എന്നാണ് സിപിഎം വാദം. ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരം സാഹചര്യങ്ങൾ ഒക്കെ ഇരിക്കെത്തന്നെ ലാവ്ലിന്റെ ഉടമസ്ഥർ കേരളത്തിന്റെ മസാല ബോണ്ടുകൾ എങ്ങനെ വാങ്ങിയെന്ന ചോദ്യമാണ് യുവമോർച്ച ഉയർത്തുന്നത്.
മസാല ബോണ്ടിന് 9.72 ശതമാനം പലിശയാണ് കിഫ്ബി നൽകേണ്ടത്. എസ് ബി ആ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെന്നിരിക്കെ (എട്ടര ശതമാനം), ലാവ്ലിന്റെ മുതലാളിമാർക്ക് കൊള്ളപ്പലിശ കൊടുക്കാൻ എന്തിന് സർക്കാർ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസി നൽകിയ വായ്പയുടെ പലിശ 1.35 % ആണെന്നും തിരിച്ചടവ് കാലാവധി 25 വർഷമാണ് എന്നും ഓർക്കണം. ബാങ്ക് വായ്പ ആണെങ്കിൽ പോലും നമ്മുടെ രാജ്യത്തെ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ രീതി അനുസരിച്ച് പലിശ ഓരോ വർഷവും കുറയുകയാണ്. അങ്ങനെയാണെങ്കിൽ തിരിച്ചടവ് സമയത്ത് എട്ടു ശതമാനത്തിൽ താഴെ പലിശ വരാനെ സാധ്യതയുള്ളൂ . അതായത് ഏറ്റവും ചുരുങ്ങിയത് 2% അധിക പലിശയാണ് കേരളം ലാവ്ലിൻ മുതലാളിമാർക്ക് നൽകാൻ ബാധ്യതപ്പെടുന്നത്. 2150 കോടിയുടെ 2% പ്രതിവർഷം നാൽപ്പത് കോടിയിൽ അധികം വരും. ഈ മസാല ബോണ്ട് നിക്ഷേപം തിരിച്ചു നൽകേണ്ടത് 2024 ൽ ആണ് . അതായത് ഏറ്റവും ചുരുങ്ങിയത് 200 കോടിയുടെ നഗ്നമായ അഴിമതി ആണ് മസാല ബോണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു.
ഇത് ഷേജി ഡീലാണ്. മുഖ്യമന്ത്രി നേരിട്ടാണ് ലാവ്ലിൻ ഉടമസ്ഥരുമായി രഹസ്യ ചർച്ച നടത്തി ഡീൽ ഉറപ്പിച്ചിരിക്കുന്നതെന്നും ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ട് മസാല ബോണ്ടിൽ പണമിറക്കിയ വിദേശ നിക്ഷേപകർക്ക് നന്ദി പറയുന്നുതും ഇതിന് തെളിവായി യുവമോർച്ച ചൂണ്ടികാണിക്കുന്നു. എന്നാൽ ആ വിദേശ നിക്ഷേപകർ ആരെന്ന് വെളിപ്പെടുത്താൻ എന്തു കൊണ്ട് അദ്ദേഹം തയ്യാറായില്ലെന്ന ചോദ്യമാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി നടത്തിയ സ്വകാര്യ വിദേശയാത്രകളിലാണോ ഈ സങ്കീർണമായ ഡീൽ നടത്തിയത് എന്ന് അന്വേഷിക്കേണ്ടതാണെന്നും യുവമോർച്ച പറയുന്നു. ഇത് രണ്ടാം ലാവ്ലിൻ അഴിമതിയാണെന്നും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പ്രതികരിക്കണമെന്നും സന്ദീപ് വാര്യർ പറയുന്നു. അവരുടെ പ്രതികരണം വന്നതിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും യുവമോർച്ചാ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിനെയാണ് മസാലാ ബോണ്ട് എന്ന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ചതാണ് കിഫ്ബി. വികസനത്തിന് സാന്പത്തിക പ്രതിസന്ധി തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. കടുത്തവെല്ലുവിളി നേരിട്ടാണ് കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനായത്. രൂപയുടെ വിനിമയവില ഏറ്റവും അസ്ഥിരമായതുമുതൽ മുന്നിൽ മുൻ മാതൃകകൾ ഇല്ലാത്തതുവരെ തടസ്സമായി. സ്റ്റാൻഡേഡ് ആൻഡ് പുവേഴ്സ്, ഫിച്ച് എന്നിവയായിരുന്നു റേറ്റിങ് ഏജൻസികൾ. ഈ രംഗത്ത് പരിചയമുള്ള ആക്സിസ് ബാങ്ക് വഴിയാണ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്.
ഹോങ്കോങ്ങും സിങ്കപ്പൂരും കേന്ദ്രീകരിച്ചായിരുന്നു റേറ്റിങ്ങിനുള്ള ചർച്ചകൾ. അന്താരാഷ്ട്ര ലീഗൽ കൺസൾട്ടന്റുമാരും കരാറുകൾ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു. അടുത്ത കടമ്പയായിരുന്നു ദുഷ്കരം. സമാരംഭ ഇഷ്യു എന്നതിലുപരി ഇന്ത്യയിൽനിന്ന് ആദ്യമായി ഇത്തരത്തിൽ പുറപ്പെടുവിക്കുന്ന കടപ്പത്രം എന്ന നിലയിൽ മൂലനിക്ഷേപകനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ.
അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിച്ചു. കരാർ തയ്യാറാക്കാനുള്ള ചർച്ചകൾ ലണ്ടനിലാണ് നടന്നത്. മാർച്ച് 21-ന് കരാറിന് അംഗീകാരമായി. 25-ന് കടപ്പത്രം തുറന്നുകൊടുക്കുകയും ചെയ്തു. ഈ നീക്കമാണ് വിവാദമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്