പിരിച്ചു വിടൽ നോട്ടീസ് കിട്ടിയെന്ന് 2021ൽ പറഞ്ഞ സുദീപ് ഇപ്പോൾ നടത്തുന്നത് വ്യാജ പ്രചരണം; ഫിജോയെ പ്രതിയാക്കിയതും അറസ്റ്റു ചെയ്തതും പിണറായിയുടെ പൊലീസ്; സീമാ സജിയുടെ 'പണം തട്ടലിന് തെളിവ് ഇടത് പ്രോസിക്യൂഷൻ വാദം; ദിലീപിനെതിരെ മറുനാടനോട് പ്രതികരിച്ച സിൻസിയും; കോടതിയിലെ ചിത്രം പ്രചരിപ്പിച്ച പ്രജിത; നിലമ്പൂരിലെ 'നുണ ഫാക്ടറി' പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മറുനാടൻ മലയാളിയ്ക്കെതിരെ വ്യാജ പ്രചരണം തുടരുകയാണ്. പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിലാണ് എല്ലാം നടക്കുന്നത്. ആ പ്രചരണങ്ങളിലെ സത്യം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മറുനാടനുണ്ട്. പച്ചയായ നുണകളാണ് 'നിലമ്പൂർ' നുണ ഫാക്ടറി പ്രചരിപ്പിക്കുന്നത്. അതിലെ വസ്തുതകളിലേക്ക് പതിയെ കടക്കുകയാണ് മറുനാടൻ. വിശദാമായ വീഡിയോ മറുനാടൻ തയ്യാറാക്കിയിട്ടുണ്ട്. വ്യാജ പ്രചരങ്ങൾക്ക് പിന്നിലെ വസ്തുത തുറന്നു കാട്ടുകായണ് ഇതിലൂടെ.
സമൂഹത്തിലെ തിന്മകൾക്കെതിരെ തുറക്കുന്ന കണ്ണാടിയാണ് മറുനാടൻ. എത്രയോ ജീവിതങ്ങളെ മറുനാടൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ പൊലീസ് കേസ് എടുത്തിട്ടും രക്ഷപ്പെട്ട കടയ്ക്കാവൂരിലെ അമ്മ. ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കാപാലികനെ ജയിലിലാക്കി ആ കുടുംബത്തിന് നീതിയൊരുക്കിയതും മറുനാടനാണ്. സ്വന്തം കുട്ടിയെ നഷ്ടപ്പെട്ട തിരുവനന്തപുരത്തെ സിപിഎം നേതാവിന്റെ മകൾ അനുപമയുടെ കൈയിലേക്ക് സ്വന്തം കുട്ടി തിരിച്ചെത്തിയതും മറുനാടന്റെ കൂടെ ഇടപെടലുകളുടെ ഭാഗമാണ്. അങ്ങനെ പല വിഷയത്തിലും മറുനാടൻ മുന്നിൽ നിന്ന് പൊരുതി. നേഴ്സുമാരുടെ ശമ്പള വർദ്ധനവിനായി നടത്തിയ പോരാട്ടവും തങ്ക ലിപികളിലുണ്ട്. പല പ്രമുഖരുടെ കേസും പുറത്തെത്തിത്തയത് മറുനാടനിലൂടെയാണ്.
അങ്ങനെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന മറുനാടൻ. പൊലീസ് കേസെടുത്താലും അത് അതേ പടി നൽകുന്നവരല്ല മറുനാടൻ. അതിന്റെ തെളിവാണ് കടയ്ക്കാവൂരിലെ പോക്സോ കേസ്. കുട്ടിയെ അമ്മ പീഡിപ്പിച്ചെന്ന പൊലീസ് വാർത്ത ശ്രദ്ധയിൽ പെട്ട് ഇറങ്ങിയ മറുനാടൻ പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എന്നാൽ പൊലീസ് കേസെടുത്തവർ തട്ടിപ്പുകാരെന്ന് തെളിഞ്ഞാൽ അവർക്ക് പിന്നാലെ മറുനാടനുണ്ടാകും. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തിട്ടും അതിനെതിരെ ഉറച്ച നിലപാട് എടുക്കുന്നത് സത്യം ആ എഫ് ഐ ആറിൽ ഇല്ലാത്തതു കൊണ്ടാണ്.
അങ്ങനെ സത്യവും ധർമ്മവും അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം. അതിനെതിരെയാണ് പിവി അൻവറിന്റെ പൂട്ടിക്കൽ ആഹ്വാനം. ഈ സാഹചര്യത്തിലാണ് അൻവറിന് പേജിലെത്തുന്ന കഥകളുടെ വസ്തുത മറുനാടൻ തുറന്നു കാട്ടുന്നത്.
മുൻ ജഡ്ജ് എസ് സുധീപ്
ജ്യൂഡീഷറിയുടെ ഭാഗമായിരുന്നു എസ് സുദീപ്. തുടക്കത്തിൽ സോഷ്യൽ മീഡിയയിലെ സുദീപിന്റെ പോസ്റ്റുകളെ മറുനാടനും പിന്തുണച്ചു. പക്ഷേ സാമൂഹിക വിരുദ്ധമായി കാര്യങ്ങൾ മാറിയതോടെ മറുനാടന് ജനപക്ഷത്തേക്ക് മാറേണ്ടി വന്നു. ഇതിനിടെ ജ്യൂഡീഷറി തന്നെ സുദീപിനെതിരെ നടപടികൾ എടുത്തു. അന്വേഷണം നടത്തി. ഒടുവിൽ ജോലി നഷ്ടമായി. അതിന് മറുനാടൻ ഒന്നും ചെയ്തില്ല. എന്നാൽ പിവി അൻവറിന്റെ വ്യാജ പ്രചരണത്തിനൊപ്പമെത്തി ചിലത് സുദീപ് പറഞ്ഞു. അതിലൊന്ന് സുദീപിനെ പിരിച്ചു വിട്ടുവെന്ന് മറുനാടൻ വ്യാജ വാർത്ത നൽകിയെന്ന ആരോപണമാണ്. ആ പിരിച്ചുവടൽ നോട്ടീസ് മറുനാടൻ കാണിക്കണമെന്നാണ് അഡ്വ സുദീപ് പറയുന്നത്. എന്താണ് അതിന്റെ സത്യം?
2021 ജൂലൈ മൂന്നിന് എസ് സുദീപ് എഴുതിയ കുറിപ്പിൽ എല്ലാമുണ്ട്. എൻക്വയറി റിപ്പോർട്ട് സ്വീകരിച്ച് തനിക്ക് ജോലിയിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് കിട്ടിയെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സുദീപ്. ഇത് അന്ന് സുദീപ് തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. ഇതുകൊണ്ടാണ് മറുനാടൻ അടക്കമുള്ള പലരും പിരിച്ചു വിടൽ റിപ്പോർട്ട് ചെയ്തത്. പിരിച്ചു വിടൽ നോട്ടീസ് എന്നാൽ പിരിച്ചു വിടൽ ഉത്തരവ് എന്നാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. അങ്ങനെ തനിക്ക് കിട്ടിയെന്ന് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ച സുദീപ് തന്നെ ഇപ്പോൾ ആ സാധനം മറുനാടനോട് ചോദിക്കുന്നു. ഒപ്പം വിദ്യാഭ്യാസമുള്ള ആളിന് ചേരാത്ത വിധം 'തന്തയ്ക്ക് വിളിയും'. സൈബർ സഖാവ് എന്ന സാധാരണ വിളിക്ക് അപ്പുറത്തേക്ക് മാറുകയാണ് ഈ പ്രവർത്തിയിലൂടെ അഡ്വ സുദീപ്
ഫിജോ ടി ജോസഫ്
കേരളാ പൊലീസ് അറസ്റ്റു ചെയ്ത വ്യക്തിയാണ് ഫിജോ ടി തോമസ്. നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണെന്ന് പറഞ്ഞാണ് അറസ്റ്റ് നടന്നത്. അതായത് പിണറായി വിജയന്റെ പൊലീസ്. അവരെട പ്രതിയാക്കിയതും സമൂഹത്തിൽ തുറന്നു കാട്ടിയതും പൊലീസാണ്. അത് മറുനാടൻ വാർത്തയാക്കി. മറുനാടൻ മാത്രമല്ല മനോരമയും മാതൃഭൂമിയും നൽകി. വിശദമായ കഥയാണ് മനോരമാ ന്യൂസ് വീഡിയോയായി നൽകിയത്. ഫിജോ ടി തോമസിന്റെ ഫോട്ടോയും ഭർത്താവിന്റെ ഫോട്ടോയും അടക്കമുള്ള കഥ.
അങ്ങനെ മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്ത വാർത്ത മറുനാടനും നൽകി. മനോരമയ്ക്കും മാതൃഭൂമിക്കും പത്രത്തിൽ സ്ഥല പരിമിതികളുടെ പ്രശ്നമുണ്ട്. മനോരമ ന്യൂസ് അടക്കമുള്ള ചാനലുകൾക്ക് എല്ലാം 24 മണിക്കൂറിൽ ഒതുക്കണമെന്ന സമയ പരിമിതിയും. എന്നാൽ സൈബർ സ്പെയ്സിൽ സ്ഥല സമയ പരിമിതികൾ മറുനാടനില്ല. അതുകൊണ്ടു തന്നെ തട്ടിപ്പുകേസുകളിൽ പ്രതിയാകുന്നവരുടെ യഥാർത്ഥ മുഖം പുറംലോകത്ത് എത്തിക്കും. എന്നാൽ അത് പൊലീസിന്റെ നിലപാടും വിശധീകരണവും കേട്ടിട്ട് മാത്രമാണ്. ഫിജോ ടി ജോസഫിന്റെ കാര്യത്തിലും പൊലീസ് നടപടികളാണ് റിപ്പോർട്ട് ചെയ്തത്. അത് തന്നെയാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ളവർ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പഴി മറുനാടന് മാത്രവും.
ഫിജോ ടി ജോസഫുമായി ബന്ധപ്പെട്ട് മനോരമ ചെയ്ത വാർത്ത ചുവടേ:
ഇത് ഒരു തരത്തിൽ മറുനാടനുള്ള അംഗീകാരവുമാണ്. ഇവരെല്ലാം മനോരമയും മാതൃഭൂമിയും നൽകുന്നത് കാണുന്നില്ല. മറുനാടൻ ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികൾക്കിടയിൽ തരംഗമാണ്. ഈ ഭയമാണ് ആരോപണങ്ങളിലേക്ക് മറുനാടനെ കൊണ്ടു വരുന്നത്.
സീമാ സജി
പിവി അൻവറിന്റെ കണ്ടു പിടിത്തത്തിൽ മറുനാടൻ തകർത്ത മറ്റൊരു ജീവിതം. യഥാർത്ഥത്തിൽ സീമാ സജിക്കെതിരെ കേസെടുത്തതും സമൂഹത്തിന് മുന്നിൽ ആ തട്ടിപ്പ് തുറന്നു കാട്ടിയതും കേരളാ പൊലീസാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നു. അവർക്ക് മുൻകൂർ ജാമ്യം നൽകിയത് ഹൈക്കോടതിയാണ്. ഈ ഹൈക്കോടതി വിധിയിൽ പ്രോസിക്യൂഷൻ നിലപാട് ചൂണ്ടിക്കാട്ടുന്നുണ്ട് ഹൈക്കോടതി. ഈ വാദങ്ങളാണ് പൊതു സമൂഹത്തിന് മുന്നിൽ മറുനാടനും അവതരിപ്പിച്ചത്. പൊലീസ് എഫ് ഐ ആർ ഇടുന്നു. പ്രതിയെ കണ്ടെത്താൻ കഴിയാതെ പോകുന്നു. ഇതോടെ പിടികിട്ടാ പുള്ളിയാകുന്നു. ഒറ്റനോട്ടത്തിൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ഈ സാഹചര്യത്തിലാണ് സീമാ സജിയുടെ വാർത്തകൾ മറുനാടൻ റിപ്പോർട്ട് ചെയ്തത്.
ഹൈക്കോടതിയുടെ വെബ് സൈറ്റിൽ സീമാ സജിയുടെ മുൻകൂർ ജാമ്യ വിധി ഇപ്പോഴും ഉണ്ട്. ഈ വിധി പരിശോധിച്ചാൽ കവല എന്ന വാട്സാപ്പ് ഗ്രൂപ്പും സ്മിതാ മേനോൻ എന്ന ഫെയ്സ് ബുക്ക് പേജുമെല്ലാം ഉണ്ട്. പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതാണ് ഇതെല്ലാം. മറ്റൊരു യുവതിയുടെ ഫോട്ടോയാണ് ഈ പേജുണ്ടാക്കാൻ ഉപയോഗിച്ചതെന്നും കിഡ്നി തകരാറിന്റെ പേരിൽ പണം തട്ടിയെന്നും ആരോപിക്കുന്നത് പിണറായിയുടെ പൊലീസും പ്രോസിക്യൂഷനുമാണ്. എന്നിട്ടും പിവി അൻവർ പറയുന്നു മറുനാടനാണ് സീമാ സജിയുടെ ജീവിതം തകർത്തതെന്ന്. പൊലീസ് ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ സീമാ സജിയെ കുറിച്ച് മറുനാടൻ അറിയുക പോലും ഉണ്ടായിരുന്നില്ല. ആദ്യ എഫ് ഐ ആറിന് ശേഷം ഇവരുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ പുറത്തെത്തുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ട മാധ്യമം എന്ന നിലയിൽ അത് മറുനാടൻ നൽകുകയും ചെയ്തു.
സീമ സജിയുമായി ബന്ധപ്പെട്ട കോടതി വിധി
മറ്റൊരു യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവർ പറയുന്നത് അവരുടെ ഫോട്ടോ മറുനാടൻ ദുരുപയോഗം ചെയ്തുവെന്ന്. അതാണ് ഇരട്ട മുഖം. ഇതിനൊപ്പം അവർ ഇട്ട പോസ്റ്റിലും ഉണ്ട് കള്ളക്കളി. മറുനാടനെ കുറ്റപ്പെടുത്തി അവർ അടുത്ത കാലത്തിട്ട പോസ്റ്റിന്റെ അവസാന ഭാഗം അവർ എഡിറ്റു ചെയ്തു. അതിൽ ന്യൂസ് 18ൽ ഞെളിഞ്ഞിരിക്കുന്ന വ്യക്തിയാണ് പ്രധാന ഗൂഡാലോചകൻ എന്നും പറയുന്നുണ്ട്. അതായത് മറുനാടനെക്കാൾ 'വില്ലനുണ്ടെന്ന്' അവർ ഇപ്പോഴും പറയുന്നു. എന്നാൽ ആ ഭാഗം എഡിറ്റ് ചെയ്തു. എഡിറ്റ് ഹിസ്റ്ററിയിൽ അത് ഇപ്പോഴുമുണ്ട്. മറുനാടന്റെ വീഡിയോ സ്റ്റോറിയിൽ ഇക്കാര്യം കൃത്യമായി തുറന്നു കാട്ടുന്നുണ്ട്.
സീമാ സജിയുടെ ഫോട്ടോ ദുരപയോഗം ചെയ്യുന്നുവെന്നതാണ് മറ്റൊരു ആരോപണം. അതും കഴമ്പില്ല. സമൂഹ മാധ്യമങ്ങളിൽ ഉള്ള ചിത്രമാണ് മറുനാടൻ നൽകിയത്. എന്നാൽ തിരുവല്ല കോടതിയിൽ ഹാജരാകാൻ എത്തിയ മറുനാടൻ എഡിറ്ററുടെ പുറകു വശത്തെ ചിത്രം അനുമതിയില്ലാതെ എടുത്ത് ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ച വ്യക്തിയാണ് സീമാ സജി.
സിൻസി അനിൽ
മറുനാടൻ മലയാളിയുമായി അടുത്ത് ഇടപെട്ടിരുന്ന വ്യക്തിയാണ് സിൻസി അനിൽ. നടിയെ ആക്രമിച്ച കേസിൽ അടക്കം പല നിർണ്ണായക വിവരങ്ങളും മറുനാടനുമായി പങ്കുവച്ച വ്യക്തി. ടെലി അഭിമുഖങ്ങൾ തരികയും അത് സ്വന്തം പേജിൽ ഇടുകയും ചെയ്ത വ്യക്തി. അങ്ങനെ മറുനാടൻ സുഹൃത്തെന്ന് കരുതിയ സിൻസി അനിൽ എന്തുകൊണ്ടാണ് ഇപ്പോൾ ചുവട് മാറിയതെന്ന് വ്യക്തമാകുന്നില്ല. കുറച്ചു കാലം മുമ്പ് പൊലീസിൽ നിന്ന് വിരമിച്ച ഒരാൾ മറുനാടനെതിരെ വ്യാജ ആരോപണവുമായി രംഗത്തു വന്നു. മറുനാടൻ ഇയാളെ പോലെ കള്ളക്കഥയുമായി വീഡിയോ ചെയ്തുവെന്നായിരുന്നു ആരോപണം. എല്ലാ പത്രത്തിലും ഒരു വാർത്ത വന്നു. അതു മറുനാടൻ സൈറ്റിൽ കൊടുത്തിരുന്നു. അന്ന് വിഡീയോ പോലും മറുനാടന് ഇല്ലായിരുന്നു.
സിൻസി അനിൽ ഒരുവർഷം മുമ്പ് മറുനാടനോട് സംസാരിച്ച വാർത്ത:
എന്നാൽ ആ പൊലീസുകാരൻ ഈയിടെ ആരോപിച്ചത് മറുനാടൻ വീഡിയോയിലൂടെ അതും ഇതും പറഞ്ഞുവെന്നായിരുന്നു. ഷാജൻ സ്കറിയ വീഡിയോ ചെയ്യുന്ന കാലത്തിന് മുമ്പായിരുന്നു ആ വാർത്ത എന്ന് അറിഞ്ഞതോടെ അതും തീർന്നു. സിൻസി അനിൽ പറയുന്നു 2016ൽ അവരെ കുറിച്ച് വാർത്ത ചെയ്തുവെന്നും അതോടെ വെറുപ്പ് തുടങ്ങിയെന്നും. എന്നാൽ മറുനാടൻ ടീമിന് ആ വാർത്ത കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് അവർ തന്നെ ആ വാർത്ത എന്തായിരുന്നുവെന്ന് അറിയിക്കണം. എങ്കിൽ മാത്രമേ അതിൽ നിലപാടും വിശദീകരണവും നൽകാൻ കഴിയൂ. എതായാലും 2021ലും മറ്റും മറുനാടനോട് സിൻസിക്ക് വെറുപ്പൊന്നും ഇല്ലായിരുന്നുവെന്ന് മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാണ്.
മറുനാടനുമായി സിൻസിക്കുണ്ടായിരുന്ന ബന്ധവും അഭിമുഖവുമെല്ലാം സത്യം എന്താണെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. 2016ന് ശേഷവും മറുനാടനോട് സഹകരിച്ച സാമൂഹിക പ്രവർത്തകയുടെ മനംമാറ്റത്തിന്റെ കാരണമാണ് മറുനാടനെ ഇപ്പോഴും ചിന്തിപ്പിക്കുന്നത്.
പ്രജിത പുത്തൻപുരയിൽ
മറുനാടൻ മലയാളിയുടെ എഡിറ്റർ പത്തനംതിട്ട കോടതിയിൽ ഒരു കേസിൽ ഹാജരായിരുന്നു. തികച്ചും വ്യാജമായ കേസ്. അതിന് വേണ്ടി കോടതി കൂട്ടിൽ നിൽക്കുമ്പോൾ പടം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു സൈബർ സഖാക്കൾ. ഒരു മാധ്യമ പ്രവർത്തകന് എടുത്തു നൽകിയതായിരുന്നു ആ ചിത്രം. അത് ആദ്യം ഇട്ടത് പ്രജിതയാണ്. തീർത്തും ക്രിമിനൽ കുറ്റം.
കോടതിക്കുള്ളിൽ നിന്നുമെടുത്ത ഷാജൻ സ്കറിയയുടെ ചിത്രം പ്രജിത പ്രചരിപ്പിച്ചപ്പോൾ:
ഈ ഫോട്ടോയ്ക്ക് പിന്നിലെ വസ്തുതകളാണ് മറുനാടൻ എഡിറ്റർ വീഡിയോ ചെയ്തത്. ഇതിൽ അവരുടെ ചിത്രവും ഉപയോഗിച്ചു. അതും അവരുടെ പേജിൽ പൊതുവായി ഇട്ടിരിക്കുന്ന ചിത്രം. സുപ്രീംകോടതി ഉത്തരവുകൾ പാലിച്ചായിരുന്നു ആ ഫോട്ടോ നൽകലും. ഈ വസ്തുതകൾ പറയാതെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രജിതയും മറുനാടനെതിരെ ആഹ്വാനവുമായി എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മലയാള സീരിയലുകളിൽ സവർണ മേധാവിത്വം; ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം; നടി ഗായത്രി വർഷയുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
- അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ്; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ഗതാഗത സെക്രട്ടറി; നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയെന്നും ഉത്തരവിൽ; നടപടി എം വി ഡി ബസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ലോകകപ്പിൽ സൂപ്പർ ഹീറോയായതോടെ വരുമാനം ഇരട്ടിയായി; ഒരു പരസ്യചിത്രത്തിന് ഇനി ഒരുകോടി; ജന്മനാട്ടിൽ യോഗി ഒരുക്കുന്നത് സ്റ്റേഡിയവും ജിംനേഷ്യവമുള്ള ഷമി സിറ്റി; ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും നീക്കം; കേരളത്തിലെ ഇരവാദമല്ല യു പി രാഷ്ട്രീയം; മുഹമ്മദ് ഷമിയും കാവിയണിയുമോ?
- 'മകന് വിദേശത്ത് പഠിക്കുവാനുള്ള പണം വേണം; പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ ഒരു ലക്ഷം രൂപയും'; കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ കൺമുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
- കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ ആറുവയസ്സുകാരനെ കാണാതായി; 90 മിനിറ്റിനകം കണ്ടെത്തി മുംബൈ പൊലീസ്; അഭിമാനമായി ഡോഗ് സ്ക്വാഡിലെ 'ലിയോ'
- ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ പാക്കിസ്ഥാനിലെത്തിയ അഞ്ജു തിരികെ ഇന്ത്യയിൽ; രാജസ്ഥാൻ സ്വദേശിനി മടങ്ങിയെത്തിയത് വാഗാ അതിർത്തി വഴി; ചോദ്യം ചെയ്ത് രഹസ്യാന്വേഷണ ഏജൻസികൾ
- വിമാനത്തിനുള്ളിൽ കലഹിച്ച് ദമ്പതിമാർ; ജർമനിയിൽ നിന്നും ബാങ്കോക്കിലേക്ക് പോയ ലുഫ്താൻസാ വിമാനം ഡൽഹിയിലിറക്കി
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്