സന്ദീപിന്റെ സങ്കടങ്ങൾ! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാൻ ക്യൂആർ കോഡ് വരെ കൊടുത്ത് പരസ്യം; ഒടുവിൽ കാണാൻ കാത്തിരുന്നവർ വിഡ്ഢികളുമായി; എപ്പിസോഡിൽ ഒരു വാക്ക് പോലും സന്ദീപ് വാര്യരെ കുറിച്ചില്ല; മയാമി ചികിൽസയ്ക്കിടെയുള്ള മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവും ചർച്ചയാകുമ്പോൾ; മാതൃഭൂമി അവതാരകൻ മാർഷൽ സെബാസ്റ്റ്യന്റെ പ്രമോഷൻ പോസ്റ്റർ ചർച്ചയാക്കി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരേയും വലിച്ചു കീറി ഒട്ടിക്കുന്ന പരിപാടിയാണ് മാതൃഭൂമി ചാനലിലെ ധിം തരികിട തോം. ജോർജ് പുളിക്കനായിരുന്നു തുടക്കത്തിൽ പരിപാടിയുടെ അവതാരകൻ. റേറ്റിംഗിൽ അന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. മാതൃഭൂമിയോട് വിട പറഞ്ഞ് പുളിക്കൻ ഏഷ്യാനെറ്റിൽ ചിത്ര വിചിത്രം ഏറ്റെടുത്തപ്പോൾ ധിംതരികിട തോം മാർഷൽ സെബാസ്റ്റ്യന്റേതായി. ബംഗളൂരുവിലെ വീട്ടമ്മയുടെ ആത്മഹത്യാ വിവാദത്തിൽ കുറച്ചു ദിവസം മാറ്റി നിർത്തി. എന്നാൽ അതിന് അപ്പുറത്തേക്ക് നടപടിയുണ്ടായില്ല. പിന്നീട് ധിംതരികിട തോമുമായി മാർഷൽ മുന്നേറി. പക്ഷേ റേറ്റിംഗിൽ ഒന്നും പ്രതിഫലിച്ചില്ല. അതുകൊണ്ട് തന്നെ പ്രൊമോഷൻ പരസ്യം പോലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയാണ് ധിംതരികിട തോം ഇപ്പോൾ മുമ്പോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ധിംതരികിട തോമിന്റെ പ്രെമോഷൻ ബാനർ കണ്ടവർ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. പ്രെമോഷനിൽ ഉള്ളത് പരിപാടിയിൽ ഇല്ല. അങ്ങനെ പ്രോഗ്രാം കണ്ടവരെല്ലാം ധിംതരികിട തോമായി......
സന്ദീപിന്റെ സങ്കടങ്ങൾ! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാൻ ക്യൂആർ കോഡ് വരെ കൊടുത്ത പരസ്യം. ബിജെപി വക്താവായ സന്ദീപ് വാര്യരും പരിപാടി കാണാനായി കാത്തിരുന്നുവെന്നാണ് സൂചന. പല ചാനലുകളിലും രാത്രി ഒൻപത് മണിക്ക് ചർച്ചയുണ്ട്. എന്നാൽ തന്നെ മാർഷൽ വലിച്ചു കീറി ഒട്ടിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന സന്ദീപ് പോലും പരിപാടി തീർന്നപ്പോൾ മൂക്കിൽ വിരൽ വച്ചു. പരിപാടിയിൽ ഒരിടത്തും സന്ദീപ് വാര്യർ എന്നൊരു വാക്കു പോലുമില്ല. അതായത് പ്രമോഷൻ നടത്തിയ കാര്യം മാത്രം പരിപാടിയിൽ ഇല്ല. അങ്ങനെ കേരളാ ടെലിവിഷൻ ചരിത്രത്തിലെ തന്നെ അപൂർവ്വതയാകുകയാണ് മാർഷലിന്റെ ഇന്നലത്തെ ധിംതരികിട തോം. ഇന്ന് രാവിലെ ആറരയ്ക്ക് റിപ്പിറ്റും ഉണ്ടായിരുന്നു. അതിലും സന്ദീപ് വാര്യരെ കുറിച്ച് ഒരു വരി പോലുമില്ല. സന്ദീപിനെ രാഷ്ട്രീയ ശത്രുവായി കാണുന്നവർക്കും നിരാശയാണ് നൽകിയത്.
സന്ദീപിന്റെ സങ്കടങ്ങൾ! ഇതായിരുന്നു പ്രെമോ ബാനറിലെ വാചകം. എന്താണ് സങ്കടങ്ങൾ എന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ സമകാലിക വിഷയമായ മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം ചർച്ചയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. അതിൽ ബിജെപിയുടെ വാദങ്ങളെ മാർഷൽ തുറന്നു കാട്ടുമെന്ന് സൈബർ സഖാക്കളും പ്രതീക്ഷിച്ചു. എന്നാൽ അവസാന നിമിഷം അതിൽ നിന്ന് പിന്മാറി. ഇതിന് കാരണം സന്ദീപ് വാര്യർ ഒപ്പ് വിവാദവുമായി കോടതിയിൽ പോകുമെന്ന സൂചനകളാണെന്നാണ് ലഭിക്കുന്ന വിവരം. കോടതിയിൽ പോയി തന്റെ വാദം സന്ദീപ് സമർത്ഥിച്ചാൽ അന്ന് ധിംതരികിട തോം പ്രതിസന്ധിയാലും. ട്രോളർമാരുടെ പൊങ്കാലയും കിട്ടും. മാനനഷ്ടക്കേസും വരും. ഒപ്പ് വിവാദത്തിൽ സന്ദീപ് വാര്യർ പറയുന്നതിലെ സത്യം മാർഷൽ തിരിച്ചറിഞ്ഞുവെന്നും പരിവാറുകാർ അഭിപ്രായപ്പെടുന്നു. അതിന്റെ പ്രതിഫലനമാണ് പരിപാടിയിലെ കളിയാക്കൽ ഒഴിവാക്കിയതെന്നാണ് സൂചന.
ഇന്നലത്തെ എല്ലാ മാതൃഭൂമി പത്രത്തിലും സന്ദീപിന്റെ സങ്കടങ്ങൾ എന്ന പരസ്യമെത്തി. അതുകൊണ്ട് തന്നെ എല്ലാവരും ടിവിക്ക് മുമ്പിലായിരുന്നു. പക്ഷേ ഈ പരസ്യം മാർഷലിന്റെ മോഹങ്ങൾ തകർത്തു. ഇതുകൊടുത്താൽ ഒപ്പ് വിവാദം വീണ്ടും കത്തും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു പോലും സമ്മർദ്ദം എത്തിയെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനൊപ്പം സന്ദീപ് കേസ് കൊടുക്കുകയും ഒപ്പിൽ ഫോറൻസിക് പരിശോധന നടക്കുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയുമോ എന്ന ആശങ്കയും എത്തി. സന്ദീപ് വാര്യർ പുറത്തു വിട്ട ഫയലിലെ ഒപ്പം മായിമിയിൽ കിടന്ന് താനിട്ടതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തിൽ ഇപ്പോഴും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയും പരസ്യം നൽകിയ പരിപാടിയിൽ നിന്ന് സന്ദീപിന്റെ സങ്കടം ഒഴിവാക്കിയത്.
ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സത്യം പുറത്തു വരാൻ ഫോറൻസിക് പരിശോധന നടത്തട്ടേയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഡിജിറ്റൽ ഒപ്പ് വിവാദത്തിൽ മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞ മുപ്പത് ഒപ്പിട്ട ഫയലുകളും സന്ദീപ് വര്യർ പറഞ്ഞ ഫയലും ഒരുമിച്ച് കാണിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം. ഫോറൻസിക് പരിശോധനയ്ക്ക് ഒരുക്കമാണോയന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
സന്ദീപ് വാര്യർ ഉന്നയിച്ച ഒപ്പ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്ത് വന്നിരുന്നു. സാധാരണഗതിയിൽ കാര്യങ്ങൾ അറിയാത്തതിനാലായിരിക്കാം അത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് അതിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാലായിരിക്കാം അത്തരം പരാതി ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. '' മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ പര്യടനത്തെ തുടർന്ന് ഫയലുകൾ കെട്ടിക്കിടന്നുവെന്ന കെ.സി. ജോസഫിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതം. ഈ ദിവസങ്ങളിൽ ഫയലുകൾ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനം നടക്കുന്നുണ്ട്. ഇത് കൃത്യമായി നടക്കുന്നുണ്ട്. ഇ ഫയലുകളിൽ മാത്രമല്ല ഫിസിക്കൽ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ട്. ഫിസിക്കൽ ഫയലുകൾ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റിയാണ് അയച്ചുകൊടുക്കുന്നത്. '
ഇത് നേരത്തെ മുതൽ സ്വീകരിക്കുന്ന നടപടി ക്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒപ്പിനെക്കുറിച്ചാണല്ലോ പറയുന്നത്. ഒപ്പ് എന്റെ ഒപ്പാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബർ ആറ് എന്ന ദിവസം 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പിട്ട ഫയലിന്റെ അവസാന ഭാഗവും മുഖ്യമന്ത്രി വായിച്ചു. '' എന്നാൽ അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയ ദുരിത സാഹചര്യം കണക്കിലെടുത്ത് കേരളത്തിന്റെ 62 ാം വാർഷിക ദിനമായ 2018 നവംബർ 1 ാം തിയതി വ്യാഴാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നാമമാത്ര ചടങ്ങായി നടത്താമോയെന്നതിലേക്കും അതിലേക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുമായി ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കാവുന്നാണ്. ഇത് മുഖ്യമന്ത്രിയുടെ അംഗീകരാത്തിനായി അയക്കുകയാണ്. ' എന്നതായിരുന്നു ഫയലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഫയൽ ആറാം തിയതി എനിക്ക് കിട്ടി. ഒപ്പിട്ട് തിരിച്ചയച്ചു. ഇതാണ് സംഭവിച്ചത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റെ രേഖയും കൈയിലുണ്ട്. ആറാം തിയതി എന്ന ദിവസം 39 ഫയലുകൾ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ എല്ലാ ദിവസവും ഇങ്ങനെ ഫയലുകൾ അയക്കുമായിരുന്നു. അവ നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ച് തിരിച്ച് അയക്കുകയും ചെയ്തിരുന്നു. അതിനാൽ ഒപ്പിൽ വ്യാജമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് ശേഷവും വ്യാജ ഒപ്പിൽ സന്ദീപ് വാര്യരും ബിജെപിയും പിന്നോട്ട് പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് ധിംതരികിട തോമിന്റെ പരസ്യവും ശ്രദ്ധേയമായത്. ഇത് കാണാനിരുന്നവർ നിരാശരാകുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്.
Stories you may Like
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
- 'ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല': സന്ദീപ് വാര്യർ
- ധോണിയെ കുരുക്കിയ അച്ഛന്റെ പവർ യോർക്കറുകൾക്ക് സാക്ഷിയായി ആ കുഞ്ഞ് ആരാധിക
- ഇനി സന്ദീപിന് ജോലിയുണ്ടാകില്ല; ഉടൻ പിരിച്ചു വിടും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്