Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പ്രസ് ക്ലബ്ബിലെ അദ്ധ്യാപക പണി തെറിച്ച മാതൃഭൂമി അവതരാകനെതിരെ വിട്ടമ്മയുടെ പരാതിയും; പ്രൈംടൈം ഹാസ്യ പരിപാടിയിൽ നിന്ന് താൽകാലികമായി മാറ്റി നിർത്തി മാനേജ്‌മെന്റ്; മാർഷൽ സെബാസ്റ്റ്യന് പകരം ഇന്നലെ ധിം തരികിട തോം അവതരിപ്പിച്ചത് വകൃദൃഷ്ടിക്കാരൻ; പേരുദോഷം കേൾപ്പിക്കുന്ന ജീവനക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശ്രേയംസ് കുമാർ

വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പ്രസ് ക്ലബ്ബിലെ അദ്ധ്യാപക പണി തെറിച്ച മാതൃഭൂമി അവതരാകനെതിരെ വിട്ടമ്മയുടെ പരാതിയും; പ്രൈംടൈം ഹാസ്യ പരിപാടിയിൽ നിന്ന് താൽകാലികമായി മാറ്റി നിർത്തി മാനേജ്‌മെന്റ്; മാർഷൽ സെബാസ്റ്റ്യന് പകരം ഇന്നലെ ധിം തരികിട തോം അവതരിപ്പിച്ചത് വകൃദൃഷ്ടിക്കാരൻ; പേരുദോഷം കേൾപ്പിക്കുന്ന ജീവനക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശ്രേയംസ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ചാനലിലെ ധിംതരികിട തോം എന്ന ഹാസ്യ പരിപാടിയുടെ അവതാര സ്ഥാനത്ത് നിന്ന് മാർഷൽ വി സെബാസ്റ്റ്യനെ താൽകാലികമായി മാറ്റി. മാതൃഭൂമിയുടെ ചാനൽ മേധാവി കൂടിയായ എംവി ശ്രേയംസ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഇത്. മാർഷലിനെതിരെ ഈ അടുത്തകാലത്ത് ഉർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് റിപ്പോർട്ടുകൾ. അഞ്ച് വിദ്യാർത്ഥിനികൾ രേഖാമൂലം പരാതി നൽകിയതിന്റെ തുടർന്ന് തിരുവനന്തപുരം ജേർണിലിസം ഇന്റിറ്റിറ്റിയൂട്ടിന്റെ വിഷ്വൽ മീഡിയാ കോഴ്സ് കോ ഓഡിനേറ്റർ പദവി രാജി വച്ചതിന്റെ പിന്നാലെയാണ് പരിപാടിയിൽ നിന്നും മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥിനികളുടെ പരാതിക്ക് പിന്നാലെ ഒരു വീട്ടമ്മയും മാർഷലിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.

മാതൃഭൂമി ചാനലിലെ മാധ്യമ പ്രവർത്തകനെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നതിൽ അസ്വസ്ഥനായ ചാനൽ ഉടമ ശ്രേയംസ്‌കുമാറിന്റെ ഇടപെടൽ മൂലമാണ് പെട്ടെന്ന് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ചാനലിലെ ഒരു ജീവനക്കാരൻ പീഡന പരാതിയെ തുർന്ന് ഈയിടെ അറസ്റ്റിലായിരുന്നു. മറ്റു ചില പരാതികളും സജീവമായുണ്ട്. അതിനിടയിൽ ഒരു വീട്ടമ്മ ചാനലിലെ മുതിർന്ന ഒരു അവതാരകനെതിരെ ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ഈ വിഷയത്തിലും അതിശക്തമായ നടപടി വേണമെന്ന അഭിപ്രായക്കാരനാണ് ശ്രേയംസ് കുമാർ.

ചാനലിന് ദുഷ്പേര് കേൾപ്പിക്കുന്ന ആരേയും വച്ചു പൊറുപ്പിക്കാനാവില്ലെന്നാണ് ശ്രേയംസിന്റെ പക്ഷം. പീഡന ആരോപണത്തിൽ കടുത്ത നടപടികൾ ഇനി ചാനൽ എടുക്കുമെന്ന സന്ദേശമാണ് ശ്രേയംസ് നൽകുന്നത്. ഇതിനിടെയാണ് മാർഷലിനെ ധിംതരികട തോം എന്ന പരിപാടിയിൽ നിന്നും ഒഴിവാക്കുന്നതും. നേരത്തെ ജോർജ് പുളിക്കനാണ് ധിംതരികിട തോം അവതരിപ്പിച്ചിരുന്നത്. പുളിക്കൻ മാതൃഭൂമി വിട്ടപ്പോൾ പ്രമേഷ് കുമാറായി അവതരാകൻ. ഇതിനിടെ വക്രദൃഷ്ടിയെന്ന ദിവസ പരിപാടിയുമായി പ്രമേഷ് കുമാർ മാറിയപ്പോഴാണ് മാർഷൽ ധിംതരികിട തോമിന്റെ അവതാരകനായത്. വക്രദൃഷ്ടി തുടരുന്നതിനിടയിൽ തന്നെ ഇന്നലെ പ്രമേഷ് കുമാർ ധിം തരികിടതോം അവതരിപ്പിക്കാൻ എത്തിയതാണ് അച്ചടക്ക നടപടിയെ കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായത്.

അപർണ്ണാ കുറുപ്പു മാതൃഭൂമി വിട്ടപ്പോൾ അപർണ്ണാ അവതരിപ്പിച്ചിരുന്ന ഞങ്ങൾക്കും പറയാനുണ്ടെന്ന പരിപാടിയും മാർഷൽ ഏറ്റെടുക്കുകയായിരുന്നു. അപ്പോൾ തന്നെ മാതൃഭൂമിയിലെ ചില കോണുകളിൽ നിന്ന് എതിർപ്പുയർന്നു. ഏതെങ്കിലും ഒരു പരിപാടിയിൽ നിന്ന് മാർഷലിനെ മാറ്റാനുള്ള ആലോചന അന്നേ തുടങ്ങിയിരുന്നു. പക്ഷേ ചാനൽ തലപ്പത്തുള്ളവർ അംഗീകരിച്ചില്ല. ഇതിനിടെയാണ് മാർഷലിനെതിരെയുള്ള പരാതികൾ ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ പരാതി ചർച്ച ചെയ്‌തെങ്കിലും മാനേജ്‌മെന്റ് നടപടി എടുക്കാൻ അറച്ചു നിൽക്കുകയായിരുന്നു. തങ്ങൾക്ക് പരാതി കിട്ടട്ടേ എന്ന നിലപാടായിരുന്നു മാനേജ്‌മെന്റിന്. എന്നാൽ വിഷയത്തിൽ കൂടുതൽ വിശ്വാസ്യതയായതോടെ ശ്രേയംസ് കുമാർ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. ഇതോടെയാണ് മാർഷലിനെ താൽകാലികമായി ധിംതരികിട തോമിൽ നിന്ന് മാറ്റിയത്.

ഫെയ്സ് ബുക്കിലും മാർഷൽ ഇപ്പോൾ സജീവമല്ല. ഒരു കാലത്ത് ഫെയ്സ് ബുക്കിലൂടെ അഭിപ്രായ പ്രകടനം നടത്തി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് മാർഷൽ. എസ് എഫ് ഐ നേതാവായിരുന്ന മാർഷൽ ദേശാഭിമാനിയിലൂടെയാണ് പത്രപ്രവർത്തകനായത്. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മാർഷലിനെ ദേശാഭിമാനി ഒഴിവാക്കുകയായിരുന്നു. സിപിഎമ്മിൽ വിഭാഗീയത നിറഞ്ഞ സമയത്തായിരുന്നു അത്. പിന്നീട് ജീവൻ ടിവിയിലൂടേയും ഇന്ത്യാവിഷനിലൂടെയും ടെലിവഷനിൽ ശ്രദ്ധേയനായി. ഇന്ത്യാവിഷനിലെ കലൈഡോസ്‌കോപ് എന്ന പരിപാടിക്ക് ഏറെ പ്രേക്ഷക പിന്തുണയും കിട്ടി. ഇതോടെയാണ് അവതാരകനായി മാർഷൽ തിളങ്ങുന്ന താരമായത്. മാതൃഭൂമി ചാനലിന്റെ തുടക്കം മുതൽ അതിലെ പ്രധാനിയുമായി.

റീജിയണൽ ബ്യൂറോ ചീഫായിരുന്ന മാർഷലിന്റെ ധിംതരികട തോം റേറ്റിംഗിലും ശ്രദ്ധേയ സാന്നിധ്യമായി. സാമൂഹിക വിഷയങ്ങളിൽ ഞങ്ങൾ പറയാനുണ്ടെന്ന പരിപാടിയിലൂടെ നടത്തിയ ഇടെപടലും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ധിംതരികിട തോമിന്റെ പരിപാടിയിൽ നിന്നും മാർഷലിനെ താൽകാലികമായി മാറ്റുന്നത്. ഇപ്പോഴത്തെ വിവാദങ്ങൾക്ക് വിരാമമായാൽ ധിം തരികിട തോമിൽ വീണ്ടും മാർഷൽ എത്തുമെന്നാണ് മാതൃഭൂമിയിലെ സഹപ്രവർത്തകർ നൽകുന്ന സൂചന. മാർഷലിനെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ പരാതിയും വീട്ടമ്മയുടെ ആരോപണവും പൊലീസ് കേസാവാതിരിക്കുന്നതിനുള്ള മുൻകരുതലുകളും ചിലർ അണിയറയിൽ നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP