നിർത്തിക്കൂടെ കല്യാണത്തിന്റെ പേരിലുള്ള ഈ ആഭാസങ്ങൾ; ധൂർത്തും ആത്യാഢംബരവും റാഗിംഗുമായി കേരളത്തിലെ വിവാഹങ്ങൾ; റാഗിങ് അതിരു കടക്കുമ്പോൾ വിവാഹങ്ങൾ അവസാനിക്കുന്നത് കേസുകളിൽ; കല്യാണ റാഗിംഗിന്റെ പേരിലെ കോപ്രായങ്ങൾ മൂലം വരനും വധുവും വരെ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥ; സഹികെട്ടു ഫേസ്ബുക്ക് പോസ്റ്റുമായി കേരളാ പൊലീസും; വിവാഹച്ചടങ്ങിന്റെ പേരിൽ പലപ്പോഴും നടക്കുന്നത് പേക്കൂത്തുകൾ എന്ന് എം.ജി.ശശിഭൂഷൺ; കേരളം മാറി ചിന്തിക്കേണ്ട സമയമായെന്ന് പ്രൊഫ.സിഐ.ഐസക്കും

എം മനോജ് കുമാർ
തിരുവനന്തപുരം: വിവാഹ ചടങ്ങുകൾ പലപ്പോഴും സാമൂഹിക കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നുണ്ടോ? വിവാഹത്തിന്റെ പാവനതയെ ഹനിക്കുന്ന കാര്യങ്ങൾ ആണോ വിവാഹ ചടങ്ങുകളിൽ നടക്കുന്നത്? ആഡംബര വിവാഹങ്ങളെക്കുറിച്ചും വിവാഹ ചടങ്ങിലെ റാഗിംഗി'നെക്കുറിച്ചും കേരളത്തിൽ വ്യാപകമായ പരാതികൾ ഉയർന്നിരിക്കെ തന്നെയാണ് ഇപ്പോൾ കേരളാ പൊലീസും കേരളത്തിലെ വിവാഹച്ചടങ്ങുകളെക്കുറിച്ചുള്ള വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്. കല്യാണ ദിവസം വരന്റെയും വധുവിന്റെയും സ്വീകരണങ്ങളും ''ആഘോഷങ്ങളും'' 'റാഗിംഗു'മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുന്നു എന്നാണ് സ്വന്തം ഫെയ്സ് ബുക്ക് പേജിൽ പൊലീസ് പറയുന്നത്. വിവാഹ'റാഗിങ്' അതിരു കടക്കുന്നതായും പൊലീസ് പറയുന്നു.
ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ആഘോഷങ്ങൾ വഴിമാറുന്നത്. മലപ്പുറം കിളിനക്കോട് നടന്ന വിവാഹ ചടങ്ങിലെ റാഗിങ് ഒടുവിൽ പൊലീസ് കേസുകളിലേക്ക് വഴിവെച്ച അനുഭവം മുന്നിൽ നിൽക്കെ തന്നെയാണ് വിവാഹ ചടങ്ങുകൾ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി പൊലീസും വെളിപ്പെടുത്തുന്നത്. നിലവിലെ വിവാഹ ചടങ്ങുകളിലെ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കുന്നു. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സൽക്കാരത്തിന്റെയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമായി മാറുകയും ചെയ്യുന്നു.ഒട്ടനവധി കാര്യങ്ങളും പരാതികളും ചൂണ്ടിക്കാട്ടിയാണ് വിവാഹ ചടങ്ങുകളുടെ അധഃപതനവും പ്രശ്നങ്ങളൂം പൊലീസ് എടുത്തുകാട്ടുന്നത്.
കല്യാണ ദിവസം വരനെയും വധുവിനെയും അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത് പലപ്പോഴും കോളെജ് റാഗിങ് അവസ്ഥയിലേക്ക് പരിണമിക്കുന്നു. വരനും വധുവും വന്ന വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക. നടക്കു,മ്പോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കൽ. എന്നിങ്ങനെ പലതും.
ഇതെല്ലാം ചെയ്യാൻ വരനും വധുവും ബാധ്യസ്ഥരാകേണ്ടിയും വരുന്നു. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടു പോവുന്ന കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യ തട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു-പൊലീസ് ഓർമ്മിപ്പിക്കുന്നു. സന്തോഷത്തിന്റെ അന്തരീക്ഷത്തെ ഇത്തരം പ്രശ്നങ്ങൾ കണ്ണീരിൽ മുക്കുന്നു. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, ഒരുതരം സാഡിസമായി മാറുന്നു. ഇവ സാമൂഹിക വിപത്തായി മാറുന്നു. ഇത് പലപ്പോഴും പകവീട്ടിൽ രൂപത്തിലാണ് എത്തുന്നത്. വരൻ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്.
ചിലപ്പോഴെങ്കിലും തിരിച്ചു കിട്ടുന്നത്. റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലിൽ അവസാനിക്കുന്നത് മുതൽ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങൾ വരെയായി മാറുന്നു. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. ഈ സമയത്ത് രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദന പേക്കൂത്തുകൾക്ക് ശ്രമിക്കുന്നവർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നു.
ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്-മുന്നറിയിപ്പ് ആയി കേരളാ പൊലീസ് പറയുന്നു. വിവാഹച്ചടങ്ങുകൾ പലപ്പോഴും പൊലിസ് സ്റ്റേഷൻ കയറുന്ന അനുഭവങ്ങൾ പതിവായതോടെയാണ് വിവാഹച്ചടങ്ങുകൾ പലപ്പോഴും സാമൂഹിക വിപത്തായി മാറുന്ന കാര്യം ചൂണ്ടിക്കാട്ടി പൊലീസ് മുന്നോട്ട് വന്നത്. മാറുന്ന കാലമാണ് ഇപ്പോൾ കേരളത്തിനു മുന്നിലുള്ളത്. എല്ലാ രീതിയിലും മാറ്റം പ്രകടമാണ്. പക്ഷെ സാമൂഹിക അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങൾ പ്രത്യേകിച്ചും വിവാഹ ചടങ്ങുകളിൽ നടക്കുന്ന കാര്യങ്ങൾ അത് സാമൂഹിക അന്തരീക്ഷത്തെ തന്നെ ദുഷിപ്പിക്കും. പലപ്പോഴും തുടങ്ങിയ രീതിയിലല്ല ഈ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്യുക.
വിവാഹ സദ്യ നടക്കുമ്പോൾ കാട്ടിക്കൂട്ടുന്ന വിക്രിയ കാരണം കല്യാണ സദ്യയിൽ വരൻ ഇല വലിച്ചെറിയുന്ന, സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ ദൃശ്യങ്ങൾ പൊലിസ് തന്നെ ഉദാഹരിക്കുകയും ചെയ്യുന്നു. എല്ലായിടത്തും കടന്നുവരുന്ന ന്യൂജെൻ രീതികളാണ് വിവാഹത്തെ വൃത്തികെട്ട തമാശയായി മാറ്റുന്നത്. അരുതാത്തതാണ് പലപ്പോഴും വിവാഹച്ചടങ്ങുകളിൽ നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടെണ്ടതല്ല. ഇത് സാമൂഹിക മാറ്റമല്ല. പല കാര്യങ്ങളിലും ദൃശ്യമാകുന്നത് പണത്തിന്റെ അഹങ്കാരം തന്നെയാണ്- പ്രമുഖ ചരിത്രകാരനും ചിന്തകനുമായ പ്രൊഫ.എം.ജി.ശശിഭൂഷൺ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. വിവാഹം എന്ന പാവനമായി ചടങ്ങിന്റെ തിളക്കം കെടുത്തുന്ന രീതികൾ ആണ് വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്നത്.
സാമൂഹിക മാറ്റത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത കാര്യങ്ങൾ ആണ് ചടങ്ങുകളിൽ നടക്കുന്നത്. . പലപ്പോഴും അത് സാമൂഹിക വിരുദ്ധതയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നുണ്ട്. വിവാഹ ചടങ്ങുകളുമായ് ഹിതകരമല്ലാത്ത പല സംഭവങ്ങളും കാണുമ്പോൾ പണത്തിന്റെ ഒരഹങ്കാരം തന്നെയായാണ് ഇത്തരം കാര്യങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും നടക്കുന്നത് വിവാഹത്തിന്റെ പേരിലുള്ള പേക്കൂത്തുകളാണ്. വിവാഹ ചടങ്ങുകളിൽ ഉള്ള ആചാരത്തിനോടുള്ള പ്രതിബദ്ധതയല്ല ദൃശ്യമാകുന്നത്. 2001 ലെ ക്നാനായ കൃസ്ത്യൻ വിവാഹത്തിനാണ് ഇത്തരമൊരു സംഭവം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. തങ്ങളുടെ പാരമ്പര്യം വളരെ ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഒരു വിഭാഗമാണ് ക്നാനായ കൃസ്ത്യൻ സമൂഹം. ഈ വിവാഹത്തിൽ വരൻ വന്നത് പല്ലക്കിലാണ്.
അത് ആ കാലത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിന്റെ കാര്യം ഞാൻ വെറുതെ തിരക്കി. ഭൂതകാല സംസ്കാരത്തിനെ ഒന്ന് ഓർമ്മിപ്പിക്കുക, ഒപ്പം ഒരു തമാശ. ഈ രണ്ടുകാര്യങ്ങൾ. അത്ര മാത്രമേ ഉണ്ടായിരുന്നു എന്നാണ് എന്നാണ് അവർ പറഞ്ഞത്. ഒരു തമാശ അത് മാത്രമാണ് ഉദ്ദേശിച്ചത് എന്നാണ് പറഞ്ഞത്. പക്ഷെ ആ ഘട്ടം മുതൽ തന്നെ വിവാഹരീതികളിൽ മാറ്റം വരുന്നു എന്ന തോന്നൽ എനിക്ക് ഉണ്ടായി. ഇപ്പോൾ വിവാഹം ഇവന്റ് മാനേജ്മെന്റുകളെ ഏൽപ്പിക്കുകയാണ്. അവർ അവരുടേതായ എന്തെങ്കിലും കൂടിച്ചേർക്കും. അത് പലപ്പോഴും അരോചകവുമായി മാറുന്നു. വിവാഹ ചടങ്ങുകളുടെ അന്തസ്സ് എല്ലാം നഷ്ടമായ അവസ്ഥയിലാണ്. മദ്യപാന പാർട്ടികൾ വിവാഹത്തിന് ഒഴിച്ചുകൂടാനാകാത്ത രീതിയിലായിട്ടുണ്ട്. സിനിമകളുടെ സ്വാധീനവും വിവാഹത്തിൽ കടന്നുവരുന്നുണ്ട്, ഇതെല്ലാം പവിത്രമായ വിവാഹ ചടങ്ങുകളുടെ ശുദ്ധി നശിപ്പിക്കുകയാണ്.
പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ ഈ വിവാഹ ചടങ്ങുകളിൽ നിന്നും ഉയരുന്നില്ല-ശശിഭൂഷൺ പറയുന്നു. സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളാണ് വിവാഹ ചടങ്ങുകളിൽ നടക്കുന്നത്- ഇന്ത്യൻ ഹിസ്റ്റോറിക്കൽ കൗൺസിൽ അംഗമായ പ്രൊഫ.സിഐ.ഐസക്ക് പറയുന്നു .മതപരമായുള്ള ചടങ്ങുകളുടെ ദൈർഘ്യം ഇപ്പോൾ മത അധ്യക്ഷന്മാർ തന്നെ കുറച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇവന്റ് മാനേജ്മെന്റുകൾ ആണ് വിവാഹം പലപ്പോഴും നിയന്ത്രിക്കുന്നത്. വിവാഹത്തിന്നെത്തിയ അതിഥികളെ ഇവർ ചുറ്റിക്കുന്നു.. ഇത് തന്നെയാണ് റാഗിങ് രൂപത്തിൽ വധുവിനും വരനുമൊക്കെ നേരിടേണ്ടി വരുന്നത്- മെയ്ക്കപ്പിന്റെ പേരിൽ പലപ്പോഴും വധു പീഡിപ്പിക്കപ്പെടുന്നുണ്ട്. വിവാഹ ഘോഷയാത്ര പലപ്പോഴും ഇവന്റ് മാനേജ്മെന്റുകാരുടെ വകയാകും. ഈ ഘോഷയാത്രകൾ ആണ് പലപ്പോഴും വരനും വധുവിനും കുരുക്കാകുന്നത്.
ഇതെല്ലാം അടക്കി നിർത്തേണ്ടവർ മാതാപിതാക്കളാണ്. ഇവരാണ് പക്ഷെ ഇവന്റ് മാനേജ്മെന്റുകളുടെ പിറകെ പോകുന്നത്. ഇവന്റ് മാനേജ്മെന്റുകാർ പലപ്പോഴും തോന്നുന്നത് ചെയ്യും. പുതിയ രീതികൾ ഓരോ വിവാഹത്തിലും ഏർപ്പെടുത്താൻ ഇവർ തിടുക്കം കൂട്ടും. അത് തന്നെയാണ് വിവാഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഈയിടെ ഞാൻ പങ്കെടുത്ത വിവാഹത്തിൽ സ്റ്റേജിൽ വെച്ച് പൂക്കുറ്റി കത്തിക്കുന്നത് കണ്ടു. വരനും വധുവും കത്തിപ്പോകുന്ന കാര്യമാണ്. തീപ്പിടുത്തം വന്നാൽ. എന്ത് സംഭവിക്കും. ഇതൊന്നും ആലോചിക്കുന്നില്ല. വിവാഹ ചടങ്ങുകളിൽ പങ്കെടുത്താൽ പലപ്പോഴും സദ്യ ഉണ്ണാൻ നിൽക്കാറില്ല. വരനെയും വധുവിനെയും കണ്ടു അടുത്ത ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയാണ് പതിവ്. ക്രിസ്ത്യൻ കുടുംബങ്ങൾ ശ്രദ്ധിച്ചാൽ, വലിയ പാരമ്പര്യമൊന്നും ഇല്ലാത്ത ചില കൃസ്ത്യൻ കുടുംബങ്ങൾ വിവഹാം കെങ്കേമമാക്കുന്നത് കാണാം.
മുൻപ് അവർക്ക് പണമില്ലായിരുന്നു. ഇപ്പോൾ പണമുണ്ട്. അപ്പോൾ അവർ ഇല്ലാത്ത മഹിമ സൃഷ്ടിക്കാൻ കഴിയുമോ എന്ന് നോക്കും. അതിനായി അവർ വിവാഹം പലപ്പോഴും ഇവന്റ് മാനേജ്മെന്റിന് വിട്ടു നൽകും. കാര്യങ്ങൾ കുളമാവുകയും ചെയ്യും. വിവാഹ ചടങ്ങുകളിൽ ദൂർത്തും ആഡംബരവും ഒഴിവാക്കി നിർത്തണം. റാഗിങ് പോലുള്ള കാര്യങ്ങൾ ഒരിക്കലും അനുവദിക്കാൻ ഇടം കൊടുക്കുകയും അരുത്. കേരളം മാറി ചിന്തിക്കേണ്ടതുണ്ട്- സിഐ.ഐസക് പറയുന്നു. കേരളം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. വിവാഹ ചടങ്ങുകളിൽ എങ്കിലും ഇത്തരം ദൂർത്തും അത്യാഡംബരവും ഒഴിവാക്കേണ്ടതുണ്ട്. പക്ഷെ ഇവിടെ ശ്രദ്ധേയമായ കാര്യം സാമൂഹിക ചിന്തകന്മാർ വരെ വിവാഹ ദൂർത്തും പ്രശ്നങ്ങളും അവഗണിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് എല്ലാവര്ക്കും ഷോക്ക് ട്രീറ്റ്മെന്റ് നൽകി കേരളാ പൊലീസ് ഫെയ്സ് ബുക്ക് പോസ്റ്റ് വഴി മുന്നോട്ടു വരുന്നത്.
Stories you may Like
- തിരഞ്ഞെടുപ്പ് നാളിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് പ്രിസൈഡിങ് ഓഫീസറുടെ പോസ്റ്റ്
- കാലുവെട്ടുമെന്ന കുഞ്ഞിരാമൻ എംഎൽഎയുടെ ഭീഷണിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണം
- മഹാരാഷ്ടയിൽ കോവിഡ് പോസിറ്റീവ് കേസുകൾ 6000 കവിഞ്ഞു
- രാജ്യത്ത് കോവിഡിന്റെ പിടിയിൽ നിന്ന് ഇതുവരെ രക്ഷപ്പെട്ടവർ 10, 000 ത്തിലേറെ
- കോവിഡിനെ ഭയക്കാതെ സൗത്താംപ്ടണിൽ മലയാളി യുവതിക്കും യുവാവിനും മംഗല്യ ഭാഗ്യം
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്