എട്ടേക്കർ നിറഞ്ഞ് ഒരുങ്ങുന്നത് ബോളിവുഡ് സെറ്റിനെ ഓർമിപ്പിക്കുന്ന കൂറ്റൻ പന്തൽ; കവാടം കണ്ടാൽ മൈസൂർ കൊട്ടാരത്തിൽ എത്തിയ പ്രതീതി; മണ്ഡപം അക്ഷർധാം ക്ഷേത്ര മാതൃകയിൽ; ജർമ്മൻ സംഘത്തിന്റെ സ്പെഷ്യൽ അടക്കം 100 വിഭവങ്ങളുടെ സദ്യ; പങ്കെടുക്കുന്നത് പനീർസെൽവം അടക്കമുള്ള പ്രമുഖർ; അടൂർ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകൾക്കും നാളെ മാംഗല്യം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴയിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ബിജു രമേശാണ്. കോൺഗ്രസിലെ ഐ വിഭാഗവുമായി നടത്തിയ ഒത്തുകളിയായിരുന്നു ഇതെന്ന ആരോപണവും സജീവമായി. അതിനിടെ ബിജു രമേശും അന്ന് റവന്യൂമന്ത്രിയുമായ അടൂർ പ്രകാശും തമ്മിലുള്ള ബന്ധുത്വ വാർത്ത മറുനാടൻ പുറത്തുവിട്ടു. ഇത് ഏറെ പൊട്ടിത്തെറികളും രാഷ്ട്രീയമായി ഉണ്ടാക്കി.
യുഡിഎഫ് സർക്കാർ തകർന്നെങ്കിലും ബന്ധുത്വവുമായി അടൂർ പ്രകാശും ബിജു രമേശും മുന്നോട്ട് പോയി. വിവാഹ നിശ്ചയ വേദിയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെത്തിയതും രാഷ്ട്രീയ കൊടുങ്കാറ്റായി. യുഡിഎഫിൽ നിന്ന് കെ എം മാണി വിട്ടുപോയതും ഈ വിവാഹ നിശ്ചയം കാരണമായിരുന്നു. ഇപ്പോഴിതാ കല്ല്യാണമെത്തുന്നു. കേന്ദ സർക്കാർ 500, 1000 നോട്ടുകൾ നിരോധിക്കുകയും രാജ്യത്ത് കറൻസി വിനിമയത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വി.ഐ.പി വിവാഹം ഇപ്പോൾ ചർച്ചയാകുന്നത്.
അടൂർപ്രകാശിന്റെ മകൻ അജയകൃഷ്ണനും ബിജു രമേശിന്റെ മകൾ മേഘ ബി. രമേശും തമ്മിലുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാഷ്ട്രീയ വിവാദത്തിന് അപ്പുറം ചർച്ചയാകുന്ന തരത്തിലാണ് ഒരുക്കങ്ങൾ. നോട്ട് അസാധുവാക്കൽ പ്രതിസന്ധിയൊന്നും ഈ വിവാഹത്തെ ബാധിക്കുന്നില്ല. ആനയറ കിംസ് ആശുപത്രിക്കു എതിർവശം എട്ടേക്കറിലുള്ള രാജധാനി ഗാർഡൻസിലാണ് ആഡംബര വിവാഹപ്പന്തൽ ഒരുക്കുന്നത്. നാളെ വൈകിട്ട് ആറിനും ആറരയ്ക്കും ഇടയിലാണ് അജയകൃഷ്ണനും മേഘ ബി. രമേശും തമ്മിലുള്ള വിവാഹ മുഹൂർത്തം. സംസ്ഥാനമന്ത്രിമാർ അടക്കം ആയിരത്തോളം വി.ഐ.പികൾ വിവാഹത്തിനെത്തും. കലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവരാണ് പന്തലിന്റെ നിർമ്മാണത്തിനു മേൽനോട്ടം വഹിക്കുന്നത്.
മൈസൂർ പാലസിന്റെ മാതൃകയിലാണ് പന്തലിന്റെ കവാടം തയാറാക്കിയിരിക്കുന്നത്. വധൂവരന്മാർ ഇരിക്കുന്ന വേദി ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡൽഹിയിലെ അക്ഷർത്ഥാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണി കഴിപ്പിക്കുന്നത്. 120 അടി നീളവും 50 അടി പൊക്കവുമാണ് വേദിക്കുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം അഞ്ഞൂറോളം തൊഴിലാളികളാണ് കഴിഞ്ഞ ഒരു മാസമായി പന്തലിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. തമിഴ്നാട് ധനമന്ത്രി ഒ. പനീർസെൽവം, തദ്ദേശമന്ത്രി എസ്പി വേലുമണി അടക്കം അമ്പതോളം തമിഴ്നാട് ജനപ്രതിനിധികൾ വിവാഹത്തിൽ പങ്കെടുക്കാനെത്തും. ഇവരുടെ സുരക്ഷ ഒരുക്കാനുള്ള കമാൻഡോ സംഘം ഇന്നു തലസ്ഥാനത്തെത്തും.
പ്രശസ്ത സംഗീതജ്ഞരായ ശ്വേതാ മോഹൻ, സുന്ദർ രാജ് എന്നിവരുടെ മ്യൂസിക് ഫ്യൂഷൻ, താണ്ഡവ് സംഘത്തിന്റെ നൃത്തപരിപാടി തുടങ്ങി നിരവധി കലാപ്രകടനങ്ങളും പന്തലിൽ അരങ്ങേറും.ഏകദേശം 20,000 പേർക്കു കല്യാണം കാണാൻ കഴിയുന്ന തരത്തിലാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. ആറായിരം പേർക്കു ഒരേസമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലാണ് ഭക്ഷണശാല. നൂറിലധികം വിഭവങ്ങളും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. മുക്കാൽ മണിക്കൂറിൽ 600 കിലോ ചിക്കൻ ബിരിയാണി അടക്കം 15 വിഭവങ്ങൾ തൽസമയമായാണ് തയ്യാറാക്കുന്നത്. ഇതു തയ്യാറാക്കുന്നത് ജർമ്മനിയിൽ നിന്നെത്തുന്ന സംഘമാണ്.
ഹിന്ദുമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമാണ് സ്വാമിനാരായണ അക്ഷർധാം. കേരളത്തിൽതന്നെ ആദ്യമായി ഇത്തരമൊരു വിവാഹ മണ്ഡപം തയാറാക്കുന്നത്. എട്ട് ഏക്കറിലാണ് വിവാഹവേദി ഒരുങ്ങുന്നത്. 300 തൊഴിലാളികൾ ഒരുമാസം രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ടിവിടെ. വിവാഹത്തിനെത്തുന്നവരെ വരവേൽക്കുന്നത് ഇരുവശവും പരമ്പാരഗത കൊത്തുപണികൾ തീർത്തൊരു കോട്ടയായിരിക്കും. അതിലൂടെ പ്രവേശിച്ചാൽ സദസ്യർക്കായുള്ള വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെത്തും.
ആറടി വീതിയിൽ നടപ്പാത ഒരുക്കി ഇരുവശവും വിവാഹത്തിനെത്തുന്നവർക്കുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടാകും. ഒരേ സമയം 9000 പേർക്കിരിക്കാം. ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു മുന്നിലായാണ് അക്ഷർധാം മാതൃകയിൽ കല്യാണ മണ്ഡപം. വിവാദ വേദിയിൽ നൂറുപേർക്ക് നിൽക്കാം. വിവാഹ മണ്ഡപത്തിന്റെ തൂണുകളിൽ ശിവനും പാർവതിയും കൃഷ്ണനും രാധയുമെല്ലാം കൊത്തിവച്ചിട്ടുണ്ട്. മണ്ഡപം ഒരുക്കാനായി കൊല്ലത്തു നിന്നും സ്വാഗത മണ്ഡപത്തിനായി കോഴിക്കോടു നിന്നുമാണ് ആളുകളെ കൊണ്ടുവന്നത്.
എറണാകുളത്തു നിന്നുള്ള സംഘമാണ് ഇരുവശത്തുമുള്ള സദ്യാലയം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ആറായിരം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭക്ഷണത്തിന്റെയും മറ്റും പൂർണമായ ഉത്തരവാദിത്തം രാജധാനി ഹോട്ടൽ ശൃംഖലയ്ക്ക് തന്നെയാണ്. ലൈവ് ബിരിയാണി മേക്കിങ് 100ലധികം വിഭവങ്ങൾ ഉണ്ടാകും. വിവാഹ ഒരുക്കത്തിന്റെ പൂർണമായ ചുക്കാൻ പിടിക്കുന്നത് രാജധാനി ഇവന്റ് ആൻഡ് മാനേജ്മെന്റ് ആണ്. ആ ഗ്രൂപ്പിന്റെ ലോഞ്ചിങ് സംരംഭമാണ് ഈ വിവാഹം. വരനെയും വധുവിനെയും പാട്ടിന്റെ അകമ്പടിയോടെ വരവേൽക്കുന്നതുൾപ്പെടെ നിരവധി അത്ഭുതങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഗായിക ശ്വേതാ മോഹന്റെ ഗാനമേളയും ബെന്നറ്റ് ആൻഡ് ദ ബാൻഡിന്റെ മ്യൂസിക് ഫ്യൂഷനുമുൾപ്പെടെ വൻ കലാപരിപാടികളും അതിഥികളെ കാത്തിരിക്കുന്നുണ്ട്. വിവാഹം നടക്കുന്ന സ്ഥലത്ത് 200 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. എന്നാൽ, തൊട്ടടുത്ത് കിംസിന്റെയും ശിവജി ഗ്രൂപ്പിന്റെയും പാർക്കിങ് ഏരിയകൾ വിവാഹ വാഹനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. 15000 പേരെയാണ് വിവാഹത്തിന് പ്രതീക്ഷിക്കുന്നത്. അതിനാൽ ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക് പോകാനും കൊണ്ടുവരാനുമായി രാജധാനിയുടെ തന്നെ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കർണാടകത്തിലെ ബിജെപി നേതാവായ ജനാർദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണത്തിനെ തലങ്ങും വിലങ്ങും വിമർശിച്ച കോൺഗ്രസിന്റെ ദേശീയ നേതൃത്വം സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ മകന്റെ വിവാഹത്തെക്കുറിച്ച് മൗനത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം. സുധീരനും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും ഈ വിവാഹത്തിൽ പങ്കെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിവാഹ നിശ്ചയത്തെ വിവാദത്തിലാക്കിയത് സുധീരനാണെന്നതാണ് വസ്തുത.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തതിനെ വി എം. സുധീരൻ പരസ്യമായി വിമർശിച്ചിരുന്നു. മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതെയാണ് ഇരുകൂട്ടരും അന്ന് നിശ്ചയത്തിൽ പങ്കെടുത്തത്. അതിനാൽ ഈ വിവാഹം രാഷ്ട്രീയമായും ചർച്ചയാകുമെന്നും ഉറപ്പാണ്.
Stories you may Like
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; ബിജു രമേശ്
- ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍