ദളിത് ആക്റ്റിവിസത്തിന്റെ മറവിൽ കമൽ.സി.നജ്മൽ നടത്തുന്നത് വിവാഹ തട്ടിപ്പ്! സ്വന്തം മകളെ മതം മാറ്റുമെന്ന് പറഞ്ഞ് ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയെന്ന് ആദ്യ ഭാര്യ; കുട്ടിയെ കാണാൻ ചെന്നാൽ എസ്ഡിപിഐക്കാരെക്കൊണ്ട് കൈയും കാലും വെട്ടുമെന്നും ഭീഷണി; ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്ന് പറഞ്ഞ് ഇസ്ലാമിലേക്ക് മാറിയ എഴുത്തുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; മാധവിക്കുട്ടിക്ക് ശേഷം കേരളത്തിൽ വീണ്ടും പണം വാങ്ങിയുള്ള മതം മാറ്റ വിവാദം

എം ബേബി
കോഴിക്കോട്: മതം മാറ്റം എന്നും വിവാദ വിഷയമാണ് ഇന്ത്യയിൽ. ഇതിനായി ചില ക്രിസ്ത്യൻ സംഘടനകളും ഇസ്ലാമിക മത മൗലിക വാദികളും കോടികളുടെ ഫണ്ട് ഒഴുക്കുന്നുണ്ടെന്നതും നേരത്തെ വിവാദമായതാണ്. എന്നാൽ പണം വാങ്ങിയുള്ള മതം മാറ്റവും, ബ്രയിൻ വാഷിങ്ങും കേരളത്തിൽ വലിയതോതിൽ ചർച്ചയായത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമല സുരയ്യയായി മാറിയതോടെയാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ പ്രതിഫലമായി മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി 10 ലക്ഷം ഡോളർ സൗദിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം ഈയിടെ കേരളത്തിൽ വീണ്ടും കേരളത്തിൽ കത്തിപ്പടർന്നിരുന്നു. സിപിഐയുടെ സംസ്ക്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.പി അഹമ്മദ് ഒരു വർഷം മുൻപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയിലൂടെയാണ് ഇത് വെളിപ്പെട്ടത്.
സൗദി അറേബ്യയിലെ ഒരു സംഘടനയിൽ നിന്നും പത്തു ലക്ഷം ഡോളർ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവർത്തനം നടത്തിയതെന്നത് മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെറിലി വെയ്സ് ബോർഡിന്റെ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിൽ ഉണ്ടെന്നാണ് അഹമ്മദ് വ്യക്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു എഴുത്തകാരൻ കൂടി മതം മാറ്റ വിഷയത്തിൽ പെട്ടിരിക്കയാണ്. കഴിഞ്ഞ വർഷം ഇസ്ലാം മതത്തിലേക്ക് മതം മാറി കമൽ സി നജ്മൽ ആയ എഴുത്തുകാരൻ കമൽ സി.ചവറ ആദ്യ ബന്ധത്തിലെ പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ മുസ്ലിം ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് പണം വാങ്ങി മതം മാറ്റാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയരിക്കുന്നത് കുട്ടിയുടെ മാതാവാണ്. കുട്ടിയെ ബ്രെയിൻവാഷ് ചെയ്ത് അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നതായും ചൂണ്ടിക്കാട്ടി കമൽ സി നജ്മലിന്റെ ആദ്യ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ ബിന്ദു തങ്കം കല്യാണിയാണ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയത്.
പാലക്കാട്, അട്ടപ്പാടി അഗളി ഹയർ സെക്കണ്ടറി സ്കൂളിൽ സീനിയർ ലക്ച്ചറായ ബിന്ദു കഴിഞ്ഞ ഏഴ് വർഷമായി കമലുമായി പിരിഞ്ഞ് കുട്ടിയോടൊപ്പം ജീവിക്കുകയായിരുന്നു. കമൽ സി നജ്മൽ കഴിഞ്ഞ ആറ് വർഷത്തിന് മേലെയായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവർക്ക് വേറെ ഒരു കുട്ടിയുമുണ്ട്. ഈ ഭാര്യയും ഇയാൾക്കെതിരെ കഴിഞ്ഞമാസം പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് മൂന്ന് ലക്ഷം രൂപ നൽകി ഒതുക്കിത്തീർക്കുകയായിരുന്നു. ഒരു ജോലിക്കും പോകാത്ത ഇയാൾ ഈ തുക കണ്ടെത്താനായി തന്റെ മകളെ മതം മാറ്റാനായി പണം വാങ്ങിയതായി സംശയിക്കുന്നതായും ബിന്ദു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ബിന്ദുവിന്റെ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്- ഇക്കഴിഞ്ഞ വേനൽ അവധിക്കാലത്ത് പത്ത് ദിവസത്തേക്ക് കൂടെ നിർത്താൻ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകളെ കമൽ സി നജ്മൽ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലിൽ വിളിച്ചപ്പോൾ സ്കൂൾ തുറക്കും മുൻപ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്. പഠിച്ചിരുന്ന സ്കൂളിൽ നിന്ന് ടിസി പോലും വാങ്ങാതെ ഇയാൾ കുട്ടിയെ മലപ്പുറം ജില്ലയിലെ മറ്റൊരു സ്കൂളിൽ ചേർത്തു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ ജൂൺ 17 ന് കുട്ടിയെ സ്കൂളിൽ ചേർത്തെന്നും ജൂൺ 27 വരെ 7 അധ്യയന ദിവസം കുട്ടി സ്കൂളിലെത്തിയിട്ടുണ്ടെന്നും പിന്നെ വിവരമൊന്നും ഇല്ലെന്നുമാണ് ജൂലായ് അവസാന ആഴ്ച വിളിച്ചപ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞത്.
രണ്ടാം ഭാര്യ നൽകിയ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാൾ ഒളിവിൽ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാൾ സമ്മതിക്കുന്നില്ല. ഇയാൾ ചേർത്തു എന്ന് പറയുന്ന സ്കൂളിൽ കാണാൻ ചെന്നാൽ എസ്ഡിപിഐക്കാരെക്കൊണ്ട് കൈയും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണിയുണ്ടായി.- ബിന്ദു പരാതിയിൽ പറയുന്നു.
ഫെമിനിസത്തിന്റെയും ദളിത് ആ്ക്റ്റീവിസത്തിന്റെയും മറവിൽ വിവാഹ തട്ടിപ്പ്
വിദ്യാഭ്യാസവും ജോലിയുമുള്ള ദളിത് സ്ത്രീകളെ ഫെമിനിസവും ദളിത് ആക്ടിവിസവും പറഞ്ഞു വലയിലാക്കി അവരുടെ ചെലവിൽ കഴിയുകയാണ് ഇയാളുടെ രീതിയെന്നും ബിന്ദു തങ്കം കല്യാണി ആരോപിക്കുന്നു. ഇതിന് മുൻപും ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം പൊലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന് വേറൊരു കേസിൽ 8 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാന്റിലായിട്ടുണ്ട്. ഇങ്ങനെ നിരന്തരമായി കേസുകളിൽ പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാൾ കുഞ്ഞിനെ മതം മാറ്റി പണം തട്ടാൻ ഉപയോഗിക്കുകയാണ്. പല വേദികളിലും തട്ടവും പർദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇത്തരം ചിത്രങ്ങൾ അയാൾ തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്.
യാതൊരു ജോലിയും വരുമാനവുമില്ലാത്ത ഇയാൾ രണ്ടാംഭാര്യ കൊടുത്ത കേസ് പിൻവലിക്കാൻ 3 ലക്ഷംരൂപ കൊടുത്തിട്ടുണ്ട്. ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് ബലമായ സംശയമുണ്ട്. ഹിന്ദു നായർ പിള്ള സമുദായക്കാരനായിരുന്ന കമൽ.സി ചവറ ഇതുപോലെ വിദ്യാഭ്യാസവും ജോലിയുമുള്ള ദളിത് സ്ത്രീകളെ മുൻപ് ഫെമിനിസവും ദളിത് ആക്ടിവിസവും പറഞ്ഞു വിവാഹ തട്ടിപ്പുനടത്തി അവരുടെ ചെലവിൽ കഴിയുകയായിരുന്നു എന്നും ഇപ്പോൾ അയാൾ വീണ്ടും ഇസ്ലാം മതക്കാരിയെ വിവാഹം കഴിക്കാൻ പോകുന്നതായാണ് അറിഞ്ഞതെന്നും ഇതിനിടയിൽ ആണ് ഇയാൾ തന്റെ കുട്ടിയുടെ ഭാവിയും ഇത്തരത്തിൽ അരാജകത്വത്തിൽ ആക്കിയിരിക്കുന്നതെന്നും ബിന്ദു പരാതിയിൽ പറയുന്നു.
കൂടാതെ തന്റെ മകളെ ഇയാളുടെ രണ്ടാം ഭാര്യ ലൈംഗിക അധിക്ഷേപം നടത്തി എന്ന തന്റെ പരാതിയിൽ കേസെടുക്കുന്നില്ല എന്നും കേസിലെ പ്രതികൾ എന്നും പറഞ്ഞ് ഭാര്യയുടെയും അമ്മയുടേയും ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതിന് പൊലീസ് സ്റ്റേഷന് മുൻപിൽ നിരാഹാര സമരം തുടങ്ങുന്നുവെന്നും ഇയാൾ പോസ്റ്റിട്ടിരുന്നു. കേരളാ പൊലീസിന്റെ ഓൺലൈൻ ഒഫീഷ്യൽ പേജിലും ഇയാൾ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി അയച്ചിരുന്നു. എന്നാൽ ഭാര്യ പണം കിട്ടി പരാതി പിൻവലിക്കാൻ തയ്യാറായതോടെ മകൾക്കെതിരെയുള്ള പോക്സോ ഇയാൾക്ക് പ്രശ്നമല്ലാതായിരിക്കുകയാണ്.
കുട്ടി ഉപദ്രവിക്കപ്പെട്ടു എന്നത് സത്യമാണെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ അയാൾക്ക് മറ്റൊരു കേസിൽ നിന്ന് രക്ഷപെടാൻ എന്റെ കുഞ്ഞിനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെങ്കിൽ കുട്ടികളുടെ സംരക്ഷണത്തിനായി നിലനിൽക്കുന്ന ഗുരുതരമായ ഒരു നിയമം ദുരുപയോഗം ചെയ്തതിനും ഒരു പോക്സോ വിക്റ്റിം എന്ന രീതിയിൽ സമൂഹമധ്യത്തിൽ എന്റെ മകളെ അപമാനിച്ചതിനും അവളുടെ അന്തസിനും സാമൂഹ്യ ജീവിതത്തിനും കളങ്കം വരുത്തിയതിനും ക്രിമിനൽ നടപടി പ്രകാരം ഇയാൾക്കെതിരെ കേസെടുക്കണം.- ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇയാൾ രണ്ടാം ഭാര്യ കൊടുത്ത കേസിൽ ഒളിവിൽ പോയ സമയത്ത് അപരിചിതരായ പലരോടും കുട്ടിയെ രണ്ടു മൂന്ന് ദിവസം സംരക്ഷിക്കുമോ എന്ന് ചോദിച്ചതായി പലരും പറഞ്ഞു. എന്നാൽ മാനസികനില ശരിയല്ലാത്ത ഇയാളുമായി എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടായാൽ കുട്ടിയെ വെച്ച് സ്വന്തം ഭാര്യക്കെതിരെ കൊടുത്തതുപോലെ പോക്സോ കേസ് കൊടുക്കുമോ എന്ന് പേടിച്ചിട്ടാണ് സഹായിക്കാതിരുന്നതെന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞതിന് തെളിവുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന ഇയാളെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ബിന്ദു പരാതിയിൽ ആവശ്യപ്പെട്ടു.
കമൽ സി എന്നും വിവാദ പുരുഷൻ
അത്രയൊന്നും അറിയപ്പെടാത്ത ശരാശരി എഴുത്തുകാരൻ മാത്രമായിരുന്നു കമൽ സി ചവറ ശ്രദ്ധേയനായത്, രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന്റെ നോവലിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് കാണിച്ച് പൊലീസ് കേസ് എടുത്തതോടെയാണ്. തന്റെ നോവലായ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' ഫാസിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ കത്തിച്ചതൊക്കെ ഏറെ വിവാദമായിരുന്നു. കമൽ സി ചവറയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പുസ്തകം കത്തിക്കാനും ഒട്ടനവധി പേരാണ് എത്തിച്ചേർന്നത്.
പിന്നീട് ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിലൂടെയാണ് കമൽ വിവാദങ്ങളിൽ നിറഞ്ഞു നിന്നത്. സാമൂഹിക പ്രവർത്തകനും മുൻ നക്സൽ നേതാവുമായ നജ്മൽ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവാണ് തന്നെ ഇതിന് പ്രേരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ചേരമാൻ പള്ളിയിൽ ഖബറടക്കണമെന്ന നജ്മൽ ബാബുവിന്റെ ആഗ്രഹം ലംഘിച്ച് ബന്ധുക്കളുടെ സമ്മർദ്ദത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. നേരത്തെ ടി.എൻ ജോയി ആയിരുന്ന നജ്മൽ ബാബു അഞ്ചു വർഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ അന്ത്യാഭിലാഷം ചേരമാൻ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുതി പള്ളിക്കമ്മിറ്റിക്ക് കൈമാറിയിരുന്നു. നേരത്തെ സൈമൻ മാസ്റ്ററുടെ മയ്യിത്തിനോട് കാണിച്ച അനീതി തന്നോടും കാണിക്കുമോയെന്നും അദ്ദേഹം ജീവിതകാലത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ നജ്മൽ ബാബുവിന്റെ ആഗ്രഹത്തിന് ഒരു വിലയും നൽകാതെ പള്ളിയിൽ ഖബറടക്കാൻ വിട്ട് കൊടുക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. നജ്മൽ ബാബുവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും മറ്റും രംഗത്തുവന്നെങ്കിലും ബന്ധുക്കൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം താൽക്കാലികമായി സംസ്കാരം തടഞ്ഞുവെക്കുകയായിരുന്നു. ചേരമൻ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അധികൃതർക്കു നൽകിയിരുന്നു. എന്നാൽ അധികൃതർ ബന്ധുക്കൾക്കൊപ്പം നിന്നതോടെ നജ്മൽ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെടുകയായിരുന്നു.ഈ വിവാദത്തോടെയാണ് കമൽ സി ചവറ മതം മാറാൻ തീരുമാനിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും, ജീവിക്കാനല്ല മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞാണ് കമൽ സി ചവറ ഇസ്ലാമിലേക്ക് മാറി കമൽ സി നജ്മൽ എന്ന പേര് സ്വീകരിച്ചത്.
എന്നാൽ ഈ മതംമാറ്റം ശുദ്ധ തട്ടിപ്പാണെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണെന്നും ചില തീവ്ര ഹൈന്ദവ സംഘടനകൾ അന്നുതന്നെ ആരോപിച്ചിരുന്നു. മതം മാറ്റത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫിലുമടക്കം നിരവധി പരിപാടികളിലാണ് കമൽ പങ്കെടുത്തത്. ഇതെല്ലാം മുസ്ലിം മതമൗലിക വാദ ഗ്രൂപ്പുകൾ ആസുത്രണം ചെയ്തായിരുന്നു. മതം മാറ്റ ലോബിയുടെ ചെലവിലാണ് ഇദ്ദേഹം ജീവിക്കുന്നത് എന്ന് ഇപ്പോൾ മുൻ ഭാര്യപോലും ആരോപിച്ചിരിക്കയാണ്. സ്വന്തം മകളെപ്പോലും മതം മാറ്റാനായി പണം പറ്റിയെന്ന ഗുരുതരമായ ആരോപണമാണ് കമലിന് നേരെ ഉയരുന്നത്. ഇതോടെ കേരളത്തിലെ മതംമാറ്റ ലോബിയെക്കുറിച്ചും നവ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആരോപണം ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്