ആകാശ ഗോപുരങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി വന്നത് മാസങ്ങളോളം; എല്ലാം തവിടുപൊടി വേണ്ടത് സെക്കൻഡുകൾ മാത്രവും; മരടിലെ ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് മോക്ഡ്രിൽ; ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചും ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തിയും എല്ലാം സജ്ജം; നാലു ഫ്ളാറ്റുകളിലായി നിറച്ചത് 1600 കിലോ സ്ഫോടക വസ്തുക്കൾ; സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും; 30,000 ടൺ കോൺക്രീറ്റ് മാലിന്യം ബാധ്യതയാകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശനിയാഴ്ച രാവിലെ സമയം 11-ന് ആദ്യ വെടിപൊട്ടും. ഇതോടെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. എന്ന അംബര ചുംബിയായ ഫ്ളാറ്റ് സമുച്ചയം തവിടുപൊടി. അടുത്തത്ത ഊഴം ആൽഫ സെറീന്റെത്. ഇതും ഞെടി ഇടയിൽ നിലം പതിക്കുന്നതോടെ ആയുസ്സാ ഒരു ദിവസത്തേക്ക് മാത്രമായി മറ്റ് രണ്ട് ഫ്ളാറ്റുകളും. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. ഇതോടെ മാസങ്ങളോളം കോടതി കയറുകയും നിരവധി പേരുടെ കണ്ണീർ വീഴുകയും ചെയ്ത ഫ്ളാറ്റ് സമുച്ചയം ഓർമ്മയായി മാറും.
മരടിൽ തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച നാല് പാർപ്പിട സമുച്ചയങ്ങൾ പൊളിക്കാനുള്ള സ്ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രമായിരുന്നു. നിയമം ലംഘിച്ചുള്ള നിർമ്മാണത്തിന്റെ പേരിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം ഇത്രയും വലിയ നിർമ്മാണങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത് രാജ്യത്ത് ആദ്യം. നിയന്ത്രിത സ്ഫോടനത്തിലൂടെ വൻകിട നിർമ്മാണങ്ങൾ ഒന്നിച്ച് വീഴ്ത്തുന്നതും ആദ്യം. വിദഗ്ധരുടെ നേതൃത്വത്തിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് രാജ്യമാകെ ഉറ്റുനോക്കുന്ന സ്ഫോടനത്തിന് നിമിഷങ്ങൾ എണ്ണുന്നത്. ഇരൂനൂറോളം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് റെക്കോഡിട്ട ശരത് ബി സർവാതെ തയ്യറാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.
ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നിരോധനാജ്ഞയാണ്. ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചു. സമീപത്തെ ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തി. സ്ഫോടനദിവസം കുണ്ടന്നുർ ബൈപാസിലും ഇടറോഡുകളിലും നിയന്ത്രണമുണ്ടാകും. മുംബൈയിലെ എഡിഫസ് എൻജിനിയറിങ്, ചെന്നൈയിലെ വിജയ് സ്റ്റീൽസ് കമ്പനികളാണ് സ്ഫോടനം നടത്തുക. കെട്ടിടഭാഗങ്ങൾ പൊട്ടിത്തെറിക്കാതെ അൽപ്പം ചരിഞ്ഞ് തകർന്നുവീഴുന്ന തരത്തിലാണ് സ്ഫോടനം. 1600 കിലോ സ്ഫോടകവസ്തുക്കളാണ് നാല് ഫ്ളാറ്റുകളിലായി നിറച്ചിട്ടുള്ളത്. സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും. 30,000 ടൺ കോൺക്രീറ്റ് മാലിന്യമാണ് കൂനയാകുക.
പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസൊ) അധികൃതരും ചെന്നൈ ഐഐടി സംഘവും വ്യാഴാഴ്ച ഫ്ളാറ്റുകളിൽ അവസാനവട്ട പരിശോധന നടത്തി. ചീഫ് സെക്രട്ടറി ടോം ജോസും വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തും. ഫ്ളാറ്റിന്റെ മുൻ ഉടമകളിൽ ഭൂരിപക്ഷം പേർക്കും പഴയ ഫ്ളാറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാൻപോലും ധൈര്യമില്ല. ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇവ ഫ്ളാറ്റുകൾ ഇല്ലെന്നത് അവർക്ക് വൈകാരികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആൽഫ സെറീൻ ഒഴികെയുള്ള എല്ലായിടത്തും സ്ഫോടകവസ്തുക്കൾ നിറച്ചുകഴിഞ്ഞു. വെള്ളിയാഴ്ച അവസാന കണക്ഷനുകൾ നൽകും.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കു മുമ്പ് ഒഴിപ്പിക്കും. എട്ടു മുതൽ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞയുണ്ട്. 200 മീ. അകലെ നിന്ന് സ്ഫോടനങ്ങൾ കാണാൻ കഴിയും. പറക്കൽരഹിത മേഖല (നോ ഫ്ളൈ സോൺ) യാണിത്. ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങി. ഫ്രാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം എത്തി. ഇവർ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകീട്ട് ഫ്ളാറ്റുകൾ സന്ദർശിച്ചു.
ആൽഫ സെറീനിൽ സ്ഫോടകവസ്തു നിറയ്ക്കുന്നത് വ്യാഴാഴ്ചയും പൂർത്തിയായില്ല. രണ്ട് ടവറുകളിൽ ഒരെണ്ണത്തിലേ പണി തീർന്നിട്ടുള്ളൂ. രണ്ടാം ടവറിൽ കുറച്ചുകൂടി ജോലി ബാക്കിയുണ്ടെന്ന് ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. വി.ഐ.പി.കൾ പതിവായി സന്ദർശിക്കുന്നതിനാൽ പണി നിർത്തിവെക്കേണ്ടി വന്നെന്നും അതിനാലാണ് തീരാഞ്ഞതെന്നുമാണ് പറയുന്നത്. സ്ഫോടകവസ്തുവിന്റെ അളവ് ഇവർ ആദ്യം ഉദ്ദേശിച്ച 500 കിലോയിൽനിന്ന് 343 കിലോയായി കുറച്ചിട്ടുണ്ട്. ഇതിനു പകരമായി ഡിറ്റണേറ്റിങ് ഫ്യൂസ് 1500 മീറ്ററിൽനിന്ന് മൂവായിരമാക്കി.
60 കോടിയുടെ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾ അടക്കം സമീപ കെട്ടിടങ്ങൾക്കുണ്ടാവുന്ന നാശനഷ്ടങ്ങൾ നേരിടാൻ 60 കോടിയുടെ ഇൻഷുറൻസെടുത്തതായി സർക്കാർ. ആൽഫ സെറീൻ എന്ന ഫ്ളാറ്റിന് സമീപത്തെ ബന്ധപ്പെടുത്തി 50 കോടിയുടെയും ഗോൾഡൻ കായലോരം ഫ്ളാറ്റുമായി ബന്ധപ്പെടുത്തി പത്ത് കോടിയുടെയും ഇൻഷുറൻസുകൾ ഉള്ളതായാണ് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചത്. ആൽഫയുടെ രണ്ട് ടവറുകൾക്കായി 25 കോടി വീതമാണ് എടുത്തത്.
തങ്ങളുടെ റെസിഡൻഷ്യൽ അപ്പാർട്ട്മന്റെിന് കേടുപാടുണ്ടായാൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ 125 കോടിയുടെ ഇൻഷുറൻസ് പോളിസി എടുക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹീര കൺസ്ട്രക്ഷൻസ് കമ്പനിയും വീടുകളടക്കം കെട്ടിടങ്ങളുടെ മൂല്യനിർണയം നടത്തണമെന്നാവശ്യപ്പെട്ട് 200 ചുറ്റളവിലെ താമസക്കാരായ നൂറോളം അയൽവാസികളും നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം.
അതേസമയം, മൂല്യനിർണയം അടക്കം ആവശ്യം ഉന്നയിക്കുന്ന ഹരജി വൈകിയതെന്തെന്ന് കോടതി ചോദിച്ചു. നേരത്തേ പത്തു പേരാണ് ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച മറ്റ് 83 പേർ കൂടി സമാന ഹരജിയുമായി എത്തി. വൈകിയ വേളയിൽ ഇത്തരമൊരു ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി. ഹരജികൾ ഫയലിൽ സ്വീകരിച്ച കോടതി, വിശദീകരണം നൽകാൻ സർക്കാറിനോട് നിർദ്ദേശിച്ച് പിന്നീട് വീണ്ടും പരിഗണിക്കാൻ മാറ്റി.
സ്ഫോടനത്തിന് ഉപയോഗിക്കുന്നത് നാല് തരം സ്ഫോടക വസ്തുക്കൾ
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഉപയോഗിക്കുന്നതു 4 തരം സ്ഫോടക വസ്തുക്കളാണ്. എമൽഷൻ, ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകൾ, ഡിറ്റണേറ്റിങ് ഫ്യൂസ്, ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണവ. 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്സ്പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോഴാണ് ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്ഫോടനം നടക്കുന്നത്.
എമൽഷൻ
നാഗ്പുരിലെ സോളർ എക്സ്പ്ലോസിവ്സിന്റെ 'സൂപ്പർ പവർ 90' എമൽഷനാണു മരടിലെ ഫ്ളാറ്റുകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റാണു മുഖ്യ ഘടകം. നനഞ്ഞാലും പൊട്ടും.
ഷോക്ക് ട്യൂബ് ഡിറ്റണേറ്റർ
നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഷോക്ക് ട്യൂബ് ഡിറ്റണേറ്റർ. കെട്ടിടങ്ങളിൽ സ്ഫോടനം നടത്തുന്നതിനാണു പ്രധാനമായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വയറുകൾക്കു പകരം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണ് ജ്വലനത്തിന് ഉപയോഗിക്കുന്നത്.
ഡിറ്റണേറ്റിങ് ഫ്യൂസ്
കട്ടി കുറഞ്ഞ, വളയ്ക്കാവുന്ന പ്ലാസ്റ്റിക് ട്യൂബുകളാണ് ഡിറ്റണേറ്റിങ് ഫ്യൂസ് (ഡിഎഫ്). ഈ ട്യൂബിനുള്ളിൽ പെന്റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ് (പെൻട്രൈറ്റ്) നിറച്ചിരിക്കും.
ഇലക്ട്രിക് ഡിറ്റണേറ്ററുകൾ
സ്ഫോടന സമയം ക്രമീകരിക്കാൻ കഴിയുന്ന ഡിലെ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഇവ. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിവിധ നിലകളിലെ സ്ഫോടന സമയം ക്രമീകരിക്കാൻ കഴിയും.
എക്സ്പ്ലോഡർ
ഡിറ്റണേറ്ററുകളിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള സ്വിച്ചാണ് ബ്ലാസ്റ്റിങ് എക്സ്പ്ലോഡർ. ഫ്ളാറ്റുകളിൽ നിന്നു 100 മീറ്റർ ദൂരെ തയാറാക്കിയ ഷെഡിലാണ് ഇതു സ്ഥാപിക്കുക.
സ്ഫോടനം ഒരുമിച്ചല്ല
ഓരോ നിലയിലും സ്ഫോടനം നടക്കുക മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ. ശക്തിയേറിയ പ്രാഥമിക സ്ഫോടനങ്ങളും ശക്തി കുറഞ്ഞ രണ്ടാംഘട്ട സ്ഫോടനങ്ങളും ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഹോളി ഫെയ്ത്ത് എച്ച്ടു ഒ ഫ്ളാറ്റിന്റെ ഗ്രൗണ്ട് ഫ്ളോറിൽ മാത്രമാണ് ആദ്യസ്ഫോടനം നടക്കുക. 17 മില്ലി സെക്കൻഡിനു ശേഷം ഒന്നാം നിലയിലും 25 മില്ലി സെക്കൻഡിനു ശേഷം അഞ്ചാം നിലയിലും എട്ടാം നിലയിലും സ്ഫോടനം നടക്കും. 11, 14 നിലകളിൽ 200 മില്ലി സെക്കൻഡിനു ശേഷമായിരുക്കും സ്ഫോടനം. 200 മില്ലി സെക്കൻഡിനുള്ളിൽ എല്ലാം പൂർത്തിയാകും. 45 സെക്കൻഡിനുള്ളിൽ കെട്ടിടം നിലം പതിക്കും. നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റ് തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന് ആശങ്കയുണ്ട്. മലിനീകരണം കണക്കാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്