രണ്ട് ടവറുകളിലായി 3598 ദ്വാരങ്ങളിൽ 500 കിലോ സ്ഫോടക വസ്തുക്കൾ ആൽഫാ സെറിനിൽ; 12ന് തകർക്കപ്പെടുന്ന ജെയിൻ കോറൽ കോവിൽ 90 ശതമാനം പണികൾ പൂർത്തിയായി; വലിയ കോൺക്രീറ്റ് കഷണങ്ങൾ ദൂരേക്ക് തെറിക്കാതിരിക്കാൻ അഞ്ച് അടുക്കുകളിൽ കമ്പി വലകളും; മരട് ഫ്ളാറ്റുകൾക്ക് ഇനി ആയുസ് 4 ദിവസം മാത്രം; സ്ഫോടന പരിസരങ്ങൾ ഇനി കർശന നിയന്ത്രണത്തിൽ; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ
പി.എസ്.സുവർണ
കൊച്ചി : മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാവാൻ നാല് ദിവസങ്ങൾ മാത്രം. 11 ന് എച്ച്2ഒ ഹോളിഫെയ്ത്തും, ആൽഫാ സെറീനും. 12ന് ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവുമാണ് തകർക്കപ്പെടുന്നത്. ഇവയിൽ ആദ്യം സ്ഫോടനത്തിന് വിധേയമാക്കപ്പെടുന്ന ഫ്ളാറ്റുകളിൽ ഒന്നായ എച്ച്2ഒ നിയന്ത്രിത സ്ഫോടനത്തിന് സജ്ജമായിക്കഴിഞ്ഞു. ആൽഫാ സെറീനിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങി. 12ന് തകർക്കപ്പെടുന്ന ജെയിൻ കോറൽ കോവിൽ 90 ശതമാനം പണികൾ പൂർത്തിയായി. നിയന്ത്രിത സ്ഫോടനത്തിൻ ഒരുങ്ങുന്ന നാല് ഫ്ളാറ്റുകളിൽ ഏറ്റവും ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരത്ത് ഇന്ന് മുതൽ സ്ഫോക വസ്തുക്കൾ നിറച്ച് തുടങ്ങും.
രണ്ട് ടവറുകളിലായി 3598 ദ്വാരങ്ങളിൽ 500 കിലോ സ്ഫോടക വസ്തുക്കളാണ് ആൽഫാ സെറീനിൽ ആവശ്യമായി വരിക. എന്നാൽ ഏറ്റവും അവസാനം സ്ഫോടനം നടക്കുന്ന ഗോൾഡൻ കായലോരത്താണ് ഏറ്റവും കുറവ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത്. 960 ദ്വാരങ്ങളിലായി 15 കിലോ സ്ഫോടക വസ്തുക്കൾ മാത്രമാണ് ഇവിടെ ഉപയോഗിക്കുക. അതേസമയം ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുള്ള തൂണുകളെ 5 അടുക്കുകളിലുള്ള കമ്പിവലകൾ ഉപയോഗിച്ച് പൊതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ ഈ തൂണുകൾ പൊട്ടിത്തെറിക്കുമ്പോൾ വലിയ കോൺക്രീറ്റ് കഷണങ്ങൾ ദൂരേക്ക് തെറിക്കാതെയിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഇതിന് പുറമേ സ്ഫോടനം നടക്കുന്ന നിലകളിൽ 2.13 മീറ്റർ ഉയരത്തിൽ കമ്പിവലകൾ ഉപയോഗിച്ച് മതിലും തീർത്തിട്ടുണ്ട്. ദൂരേക്ക് തെറിക്കുന്ന വലിയ കഷണങ്ങൾ ഈ കമ്പിവലയിൽ കുടുങ്ങും.
സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച തൂണുകളിൽ 5 അടുക്ക് കമ്പിവലയ്ക്ക് പുറത്തായി 4 അടുക്ക് ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ച് പൊതിയുന്നതും. ഇതിന് പുറമേ സ്ഫോടനം നടക്കുന്ന നിലകളിൽ 3 അടുക്കുകളായി ജിയോ ടെക്സ്റ്റൈൽ കർട്ടനുകളും ഇടുന്നത് സ്ഫോടനം നടക്കുമ്പോൾ കമ്പിവലകളിൽ കുടുങ്ങാതെ പുറത്തേക്ക് തെറിക്കുന്ന ചെറിയ കഷണങ്ങൾ ജിയോ ടെക്സ്റ്റൈൽ കർട്ടനുകളിൽ കുടുങ്ങുമെന്നതിനാലാണ്. 100 ശതമാനം പുനരുപയോഗിക്കാവുന്ന പോളിസ്റ്റർ ഉൽപന്നമാണ് ജിയോ ടെക്സ്റ്റൈൽ. ഉപയോഗ ശേഷമുള്ള കൂൾഡ്രിങ്ക്്സ് ബോട്ടിലുകളിൽ നിന്നാണ് ഇതുണ്ടാക്കുന്നത്.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതരുടെ നിർദ്ദേശപ്രകാരം നടത്തുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച തൂണുകൾക്ക് ചുറ്റും കമ്പിവലകൾ സ്ഥാപിക്കുന്നതും ജിയോ ടെക്സ്റ്റൈലുകൾ സ്ഥപിക്കുന്നതും ഫ്ളാറ്റിലെ ജോയിന്റുകൾ മുറിക്കുന്നതും കിടങ്ങുകൾ ഇടുന്നതുമെല്ലാം സുരക്ഷയുടെ ഭാഗമായിട്ടാണ്.
ഫ്ളാറ്റ് കെട്ടിടത്തെ പരസ്പരം ബന്ധിപ്പിക്കുന്ന സ്റ്റെയർ കേസുകൾ ഇതിനകം മുറിച്ചിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ കെട്ടിടം പെട്ടെന്ന് താഴേക്ക് പോകാൻ അത് സഹായിക്കും. അതുപോലെ തന്നെ ഗോൾഡൻ കായലോരം രണ്ടായി പിളർത്തി പൊളിക്കാനായി മധ്യത്തിലായി ഇതിനകം ഭാഗികമായി മുറിച്ചിട്ടുണ്ട്. നിശ്ചയിച്ച സ്ഥലത്ത് തന്നെ കെട്ടിട അവശിഷ്ടങ്ങൾ വീഴാൻ ഇത് സഹായിക്കും.
അതേസമയം ആൾതാമസം കൂടുതലുള്ള ആൽഫ സെറീൻ ഫ്ളാറ്റിനു ചുറ്റും മാത്രമാണ് കിടങ്ങുകൾ കുഴിച്ചിട്ടുള്ളത്. കെട്ടിട അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുമ്പോൾ അത് ഉണ്ടാക്കുന്ന ആഘാതം ഭൂമിയിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. ഇത് ഭൂമിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാം. കിടങ്ങുകൾ കുഴിക്കുന്നതിലൂടെ ഈ പ്രകമ്പനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താനാവും.
ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ അവശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതരും, പൊളിക്കലിന്റെ ചുമതലയുള്ള കമ്പനിക്കാരും. എന്നാൽ സമീപവാസികളുടെ ആശങ്കയ്ക്ക് മാത്രം ഒരു കുറവും ഇല്ല. ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പ്പയെടുത്ത് വീടുകൾ പണിതവരാണ് ഒട്ടുമിക്കയാളുകളും , അവരെ സംബന്ധിച്ച് ഫ്ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വീടുകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക കൂടുതലാണ്. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥർക്കെതിരേ നാട്ടുകാർ പ്രതിഷേധിച്ചു.
'നിങ്ങളെപ്പോലെയുള്ളവർ കൈക്കൂലി വാങ്ങി കാണിച്ചുകൂട്ടിയ കൊള്ളരുതായ്മകൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നത് നിരപരാധികളായ ഞങ്ങളാണെന്ന്' വിളിച്ചുപറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വീടുകളുടെ അവസ്ഥ ഓർത്ത് ആശങ്കപ്പെടുന്നവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന ജീവിത മാർഗം നഷ്ടപ്പെട്ടവരും ഉണ്ട്. ആൽഫാ സെറീൻ ഫ്ളാറ്റുകളിൽ ജോലിക്ക പോയിരുന്നവരും, അല്ലാതെ ഫ്ളാറ്റുകളിൽ ജോലി ചെയിതിരുന്നവരുടെയുമെല്ലാം ജോലി നഷ്ടമായതോടെ ഇനി എന്ത് ചെയ്യുമെന്ന ചിന്തയിലാണ് അവർ മുന്നോട്ട് പോവുന്നത്. മാത്രമല്ല ഇവർക്കാർക്കും ഇതുവരെയും മറ്റ് ജോലികൾ ഒന്നും ആയിട്ടുമില്ല.
എന്തായാലും മരടിലെ നാല് ഫ്ളാറ്റുകൾ പൊളിക്കപ്പെടാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സുരക്ഷയൊരുക്കാൻ 2000 പൊലീസുകാരാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. സ്ഫോടനത്തിന് മുമ്പും ശേഷവുമുള്ള ക്രമീകരണങ്ങൾ എല്ലാം എങ്ങനെയാവണമെന്ന ധാരണയും തയ്യാറായി. മാത്രമല്ല ഫ്ളാറ്റ് പൊളിക്കുന്നത് കാണുന്നതിനായി എത്തുന്നവർക്ക് പൊലീസ് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് മാത്രം സ്ഫോടനം കാണാമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍