മരടിലെ ഫ്ളാറ്റുകളിൽ സ്ഫോടനം നടത്തും മുൻപു മണ്ണിന്റെ ഉറപ്പു പരിശോധിക്കും; കൂറ്റൻ കെട്ടിടം തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക; പൊളിക്കാനുള്ള നാല് ഫ്ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായി; ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങൾ; ആദ്യ സ്ഫോടനം ജനുവരി 11ന് രാവിലെ 11ന്; അഞ്ചു ടവറുകൾക്കുമായി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള ഒരുക്കങ്ങൾ ഓരോന്നായി പൂർത്തിയാക്കി വരികയാണ്. പൊളിക്കാനുള്ള 4 ഫ്ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ട് ദിവസം കൊണ്ടു പൊളിച്ചു തീർക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങളാണുള്ളത്. 960 ദ്വാരങ്ങളാണ് ഇവിടെ സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ വേണ്ടത്.
ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ ഒറ്റത്തവണ സ്ഫോടനത്തിലൂടെയായിരിക്കും തകർക്കുക. ജെയിനും എച്ച്്.ടു.ഒ.യും തകർക്കാൻ ഇരട്ട സ്ഫോടനം ഉണ്ടാകും. എന്നാൽ രണ്ടും തമ്മിലുള്ള സമയ വ്യത്യാസം മില്ലി സെക്കൻഡ് മാത്രമായിരിക്കും. പൊളിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മരടിലെ ഫ്ളാറ്റുകൾ എക്സ്പ്ലോസീവ് കൺട്രോളർ ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജെയിൻ, ഗോൾഡൻ കായലോരം, ആൽഫ സെറീൻ ഫ്ളാറ്റുകളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എച്ച്.ടു.ഒ. ഫ്ളാറ്റിൽ പരിശോധന നടത്തിയിരുന്നു. ജനുവരി 11, 12 തീയതികളാണ് ഫ്ളാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഫ്ളാറ്റുകളിലെ ഹോളുകളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നത് ജനുവരി മൂന്നിനോ നാലിനോ ആരംഭിക്കും. നാഗ്പുരിൽ നിന്നാണ് സ്ഫോടകവസ്തു കൊണ്ടുവരുന്നത്. ചാലക്കുടിയിലെ സംഭരണ ശാലയിലാണ് ഇത് സൂക്ഷിക്കുന്നത്.
ഫ്ളാറ്റുകൾ നിൽക്കുന്ന മണ്ണിന്റെ ബലപരിശോധന നടത്തും. ആദ്യം പൊളിക്കുന്ന കുണ്ടന്നൂരിലെ എച്ച്.ടു.ഒ. ഫ്ളാറ്റിന് സമീപത്തുകൂടി കടന്നുപോകുന്ന ഐ.ഒ.സി.യുടെ പൈപ്പ് ലൈൻ വഴിയുള്ള ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവെയ്ക്കും. ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തി പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. ആൽഫ സെറിന്റെ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളിലായി 3,500 ഹോളുകളിലായിരിക്കും സ്ഫോടക വസ്തു നിറയ്ക്കുക. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, 11, 14 നിലകളിലായിരിക്കും സ്ഫോടനം നടത്തുക. ഇവിടെ 16 മീറ്റർ ഉയരത്തിൽ കെട്ടിടാവശിഷ്ടം നിറയും.
ആൽഫയിലെ അഞ്ച് നിലകളിലെ ഇടഭിത്തിയെ ഇതുവരെ നീക്കിയിട്ടുള്ളൂ. നാട്ടുകാരുടെ എതിർപ്പ് കാരണമാണ് ഭിത്തി നീക്കാൻ കഴിയാത്തതെന്നാണ് കരാറുകാർ പറയുന്നത്. എല്ലാ നിലകളിലെയും ഭിത്തി നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്്. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് നാട്ടുകാരോടും ആവശ്യപ്പെട്ടു. ഭിത്തി നീക്കിയില്ലെങ്കിൽ കല്ലും മണ്ണും സമീപത്തേക്ക് തെറിക്കും. സ്ഫോടനം നടത്തുന്ന ഭാഗത്ത് നിലവിൽ രണ്ട് പാളികളായിട്ടേ കമ്പിവേലി ചുറ്റിയിട്ടുള്ളു. ഇത് അഞ്ച് എണ്ണമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടി സമീപത്തേക്ക് തെറിക്കാതിരിക്കാൻ ജിയോ ടെക്സ്റ്റയിൽ ഫ്ളാറ്റിനു ചുറ്റും നാല് പാളികളായി ചുറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ജെയ്ൻ ഫ്ളാറ്റിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനായുള്ളത് 2,860 ഹോളുകളാണ്. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, എട്ട്, 14 നിലകളിലായിരിക്കും ആദ്യം സ്ഫോടനം നടത്തുക. 5, 13 നിലകളിൽ ഇതിനു പിന്നാലെയും സ്ഫോടനം നടത്തും.
അതേസമയം കെട്ടിടം തകർന്നു വീഴുമ്പോൾ അത് താങ്ങാൻ മണ്ണിന് സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടി സ്ഫോടനത്തിന് മുമ്പ് മണ്ണിന്റെ ഉറപ്പു പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ചിലയിടത്തു സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കുന്നതും പരിഗണിക്കും. സ്ഫോടക വിദഗ്ധരായ പെട്രോളിയം ആൻഡ് എക്സ്പ്ളോസിവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗങ്ങൾ ഇന്നലെ നെട്ടൂർ ജെയിൻ കോറൽകോവ്, മരടിലെ ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകളിൽ പരിശോധന നടത്തി. ഇതിനു ശേഷമാണു തീരുമാനം.
ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിലെ സ്ഫോടന മുന്നൊരുക്കങ്ങളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ച സംഘം ആൽഫാ സെറീനിൽ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ മരടിലെ ഉറപ്പില്ലാത്ത മണ്ണിനു കഴിയുമോ എന്ന് ആശങ്കയുള്ളതിനാലാണു മണ്ണുപരിശോധന.
മരടിൽ ഫ്ളാറ്റ് സമുച്ചയങ്ങളുള്ള ഭൂമി 5 മീറ്ററോളം ആഴമുള്ള ചതുപ്പ് ആയിരുന്നു. സ്ഫോടനത്തെത്തുടർന്നു ടൺ കണക്കിനു വരുന്ന ഫ്ളാറ്റ് അവശിഷ്ടങ്ങൾ ചതുപ്പിലേക്കു പതിച്ചാൽ ഉദ്ദേശിക്കുന്ന രീതിയിൽ അമർന്നുകൊള്ളണമെന്നില്ല. കായലിലേക്കു പതിച്ചാൽ എടുത്തു മാറ്റാൻ സാധിക്കാത്ത വിധം മാലിന്യം നിറഞ്ഞ് ഒഴുക്കു തടസ്സപ്പെടാനും സാധ്യതയുണ്ട്. ഐഒസി ഇന്ധന പൈപ്പ് സംരക്ഷിക്കാൻ നടപടി എച്ച്ടുഒ ഹോളിഫെയ്ത്തിനു സമീപത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ധനപൈപ്പിൽ നിന്ന് ഇന്ധനം ഒഴിവാക്കി വെള്ളം നിറയ്ക്കാനും മുകളിൽ മണൽച്ചാക്കുകൾ സ്ഥാപിക്കാനും ഐഒസിക്കു രേഖാമൂലം നിർദ്ദേശം നൽകിയതായി ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ്, ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.
ബംഗളൂരുവിൽ നിന്നുള്ള സ്ഫോടന വിദഗ്ധൻ വിനയാനന്ദ്, എഡിഫിസ് ജീവനക്കാർ എന്നിവരും വേണുഗോപാലിനൊപ്പമുണ്ടായിരുന്നു. പൊളിക്കുന്നതോടെ എച്ച്ടുഒ ഹോളിഫെയ്ത്തിനു സമീപമുള്ള പാലം അപകടത്തിലാകുമോ എന്നും ആശങ്കയുണ്ട്. സുരക്ഷ വർധിപ്പിക്കും ആൽഫ സെറീൻ ഫ്ളാറ്റ് പൊളിക്കൽ കുറ്റമറ്റതാക്കാൻ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി സ്ഫോടക വിദഗ്ദ്ധർ. സ്ഫോടകവസ്തു സ്ഥാപിക്കുന്ന തൂണുകളെ പൊതിഞ്ഞുള്ള കമ്പിവലപ്പാളി നാലെണ്ണം വേണ്ടത് അഞ്ചാക്കി ഉയർത്തും. ഇതിനു പുറമേ ഭൂവസ്ത്രം(ജിയോ ടെക്സ്റ്റൈൽ) 5 പാളികളും സ്ഥാപിക്കും.
അതേസമയം ഫ്ളാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയ പരിധിയു നിശ്ചയിച്ചിട്ടുണ്ട്. നാല് ഫ്ളാറ്റുകളിലെ അഞ്ചു ടവറിനായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും. സ്ഫോടന സമയവും നിശ്ചയിച്ചു. ആദ്യം സ്ഫോടനം നടത്തുന്നത് കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിലാണ്. ഇവിടെ ജനുവരി 11ന് രാവിലെ 11.00നാണ സ്ഫോടനം പ്ലാൻ ചെയ്തിരിക്കുന്നത്. പിന്നാലെ നെട്ടൂർ ആൽഫ സെറീൻ ജനുവരി 11ന് രാവിലെ 11.30നും പൊളിക്കും. നെട്ടൂർ ജെയിൻ കോറൽ കോവ് പൊളിക്കുന്നത് ജനുവരി 12ന് രാവിലെ 11.00 മണിയോടെയാണ്. ഏറ്റവും ഒടുവിലായി കണ്ണാടിക്കാട് ഗോൾഡൻ കായലോരം പൊളിക്കും. ജനുവരി 12ന് ഉച്ചയ്ക്ക് 2.00 മണിക്കാണ് ഈ ഫ്ളാറ്റ് പൊളിക്കുന്നത്.
ഔദ്യോഗികമായ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിശ്ചിത സമയക്രമത്തിൽ ഭേദഗതി ഉണ്ടാകൂവെന്ന് പൊളിക്കുന്നതിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. നിലവിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി ഫ്ളാറ്റുകൾ പൊളിക്കാൻ കരാറുള്ള കമ്പനി നിർവഹിക്കുമെന്നും സബ് കലക്ടർ അറിയിച്ചു. സമീപവാസികൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയാണുണ്ടാവുക. ഏതെങ്കിലും കെട്ടിടത്തിനു നാശനഷ്ടമുണ്ടായാൽ വിപണി വിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും.
ജനവാസമേഖലയിൽ അല്ലാത്തതിനാലാണു ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളുടെ ഇൻഷുറൻസ് പരിരക്ഷ 10 കോടി രൂപയായി കുറച്ചത്. ക്ലെയിമുകൾക്ക് ദൂരപരിധി ബാധകമായിരിക്കില്ല. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഉള്ളവരെ 34 മണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കും. സമീപത്തെ വീടുകളുടെ ചിത്രങ്ങൾ പകർത്തും. സ്ഫോടനത്തിനിടെ കേടുപാടുകൾ പറ്റിയാൽ നഷ്ടപരിഹാരം ഉറപ്പാക്കാനാണിത്. സമീപത്തെ വീടുകളും കെട്ടിടങ്ങളും സ്ട്രക്ചറൽ എൻജിനീയർമാർ ഓഡിറ്റ് ചെയ്യും. ഈ സ്ട്രക്ചറൽ ഓഡിറ്റും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പ്രയോജനപ്പെടുത്തും.
കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിന് 25 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകിയിരിക്കുന്നത്. നെട്ടൂർ ആൽഫ സെറീൻ ടവർ ഒന്ന് പൊളിക്കാൻ 1: 25 കോടിയും റണ്ടാമത്തെ ടവറിന് 2: 25 കോടിയും ഇൻഷുറൻസ് പരിരക്ഷയും നൽകും. നെട്ടൂർ ജെയിൻ കോറൽ കോവ്- 10 കോടി. കണ്ണാടിക്കാട് ഗോൾഡൻ കായലോരം- 10 കോടി എന്നിങ്ങനെയാണ് മറ്റ് ഇൻഷുറൻസ് തുകകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്