മരടിലെ ഫ്ളാറ്റുകൾക്ക് ഇനി ആയുസ് കൃത്യം ഒരു മാസം; സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലെ ഭിത്തികൾ പൊളിച്ച് മാറ്റി; തലയുയർത്തി നിന്ന ഫ്ളാറ്റുകളുടെ സ്ഥാനത്ത് ഇപ്പോൾ അവയുടെ അസ്ഥിക്കൂടങ്ങൾ മാത്രം; ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടക്കുമ്പോഴും നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് ഇൻഷുറൻസ് നൽകുമെന്ന് പറഞ്ഞതിൽ വിശ്വാസമില്ലാതെ നാട്ടുകാർ..
സുവർണ പി എസ്
കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകൾ പൂർണ്ണമായും പൊളിച്ച് നീക്കാൻ ഇനി ഒരു മാസം കൂടി. തീരദേശ സംരക്ഷണ നിയമം അവഗണിച്ചും നിലം നികത്തിയും ഫ്ളാറ്റ് നിർമ്മിച്ചതിനെതിരെ കോടതി ശക്തമായ നടപടിയെടുത്തതോടെയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ തീരുമാനമായത്. ഇതിന് പിന്നാലെ ഘട്ടം ഘട്ടമായി ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഫ്ളാറ്റിൽ സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലെ ഭിത്തികൾ പൊളിച്ച് മാറ്റി. തലയുയർത്തി നിന്ന ഫ്ളാറ്റുകളുടെ സ്ഥാനത്ത് ഇപ്പോൾ അവയുടെ അസ്ഥിക്കൂടങ്ങൾ സ്ഫോടനത്തിനായി കാത്തുകിടക്കുകയാണ്. ജനുവരി 11 ന് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യും. ആൽഫ സെറീനും. 12 ന് ഗോൾഡൻ കായലോരവും ജെയിൻ കോറൽകോവും നിയന്ത്രിത സ്പോടനത്തിന് വിധേയമാക്കും.
ഫ്ളാറ്റുകളുടെ ഉൾഭിത്തികൾ പൊളിച്ച് മാറ്റി സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നതിനുള്ള സുഷിരങ്ങൾ ഉണ്ടാക്കി പൊതിഞ്ഞുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഈ സുഷിരങ്ങളിൽ സ്ഫോടനത്തിന് തൊട്ടുമ്പുള്ള ദിവസങ്ങളിൽ മാത്രമേ സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയുള്ളൂ. അതേസമയം സ്ഫോടനത്തിനുള്ള എതിർപ്പില്ലാ രേഖ ജില്ലാ കളക്ടർ ഒന്നോ രണ്ടോ ദിവസത്തിനകമാവും നൽകുക എന്നാണ് അറിയുന്നത്. പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടക്കുകയാണ് എന്തായാലും. ജനുവരിയാവുന്നതോടെ ഫ്ളാറ്റുകൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥർ എത്തും. അതായത് ജനുവരി ഒന്നു മുതൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) ഉദ്യോഗസ്ഥർ കൂടെകൂടെ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. അതിനോടൊപ്പം തന്നെ പൊളിക്കാൻ പോവുന്ന നാല് ഫ്ളാറ്റുകളുടെയും ചുമതല ഓരോർത്തർക്കായി നൽകും. പെസോയാണ് കളക്ടറുടെ എൻ.ഒ.സി.യുമായി വരുന്ന ഏജൻസികൾക്ക് സ്ഫോടനത്തിനുള്ള പെർമിറ്റ് നൽകുന്നതെന്നാണ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആർ.വേണുഗോപാൽ പറഞ്ഞത്. മാത്രമല്ല പെസോയും ഡയറക്ടർ ജനറൽ ഓഫ് മൈൻസ് സേഫ്ടിയും അംഗീകാരം നൽകിയിട്ടുള്ള ബ്ലാസ്റ്റർമാരാകും ഫ്ളാറ്റുകളിൽ സ്ഫോടനം നടത്തുക.
അതേസമയം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യ്ക്ക് 12.6 മീറ്റർ മുന്നിലൂടെ തുറമുഖത്ത് നിന്ന് പോവുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെപ്പ് ലൈനുകളിൽ സ്ഫോടനത്തിന്റെ തലേന്ന് കടൽവെള്ളം നിറച്ചിടാനാണ് പെസോ പറഞ്ഞിരിക്കുന്നത്. ഇതിനായി ഐ.ഒ.സി.ക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. കാരണം ഹോളിഫെയ്ത്തിന് മുന്നിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 24 ഇഞ്ചിന്റെ രണ്ട് പൈപ്പുകളാണ് പോവുന്നത്. ഒന്നിൽ പെട്രോളും, മറ്റേതിൽ ഡീസലുമാണ്. അതിനാൽ തന്നെ ഫ്ളാറ്റിൽ സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി ഇതിലൂടെ പെട്രോളും, ഡീസലും കടത്തിവിടുന്നത് നിർത്തിവെയ്ക്കും. കൂടാതെ ഫ്ളാറ്റിന് മുന്നിൽ പതിനഞ്ച് മീറ്ററോളം രണ്ട് തട്ടിൽ മണൽച്ചാക്കുകൾ കൊണ്ട് മറയ്ക്കുകയും ചെയ്യും.
ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി തന്നെയാണ് നടത്തുന്നത്. എല്ലാ തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കിയതിന് ശേഷം തന്നെയാവും ഫ്ളാറ്റ് പൊളിക്കുക. അതിനാൽ തന്നെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാവുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ ഏർപ്പെടുത്തുന്ന ഇൻഷുറൻസ് പരിരക്ഷയുടെ വ്യവസ്ഥകളെക്കുറിച്ച് സംശയമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പൊളിക്കുന്നതിന് മുമ്പ് സമീപത്തെ വീടുകളുടെ മൂല്യനിർണയം നടത്താനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞു.
ഫ്ളാറ്റുകളുടെ സമീപത്തുള്ള സ്ട്രക്ചറൽ വാല്യു നിർണയിക്കാനെത്തിയ ടെക്നിക്കൽ സംഘത്തിലുള്ള എൻജിനീയറിങ്ങ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്. ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടർന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് സംഭവസ്ഥലത്തെത്തി. എന്നാൽ സബ് കളക്ടർ എത്തിയതോടെ തർക്കം രൂക്ഷമായി. ഇതോടെ നാട്ടുകാർക്ക് ആവശ്യമില്ലെങ്കിൽ ഉദ്യോഗസ്ഥരോട് നഗരസഭയിലേക്ക് തിരികെ പോയ്ക്കൊള്ളാൻ കളക്ടർ പറഞ്ഞു. തുടർന്ന് സബ് കളക്ടറിനോട് സംസാരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടപ്പോൾ നഗരസഭയിലേക്ക് വന്നാൽ ചർച്ചചെയ്യാമെന്ന് കളക്ടർ പറഞ്ഞു. പിന്നീട് നഗരസഭയിൽ നടന്ന ചർച്ചയിൽ മൂല്യനിർണയം പുനരാരംഭിക്കാൻ തീരുമാനമായി.
എന്തൊക്കെയായാലും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ കിട്ടുന്ന ഡിപ്രിസിയേഷൻ കഴിഞ്ഞുള്ള തുകയ്ക്ക് പുതിയ വീട് പണിയാൻ സാധിക്കില്ലെന്നും. ഇൻഷുറൻസ് വ്യവസ്ഥകളിൽ അവ്യക്തകളുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സ്ഫോടനത്തിന് മുമ്പ് വീടുകളുടെ മൂല്യനിർണയം നടത്തുന്നതും, വീഡിയോ എടുക്കുന്നതും, ആ വീഡിയോ സൂക്ഷിക്കുന്നതും. പിന്നീട് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ പെട്ടെന്ന് കണ്ടെത്തുന്നതിനാണ്. പക്ഷേ ആളുകൾക്ക് ഇൻഷുറൻസിന്റെ കാര്യത്തിൽ വിശ്വാസം ഇല്ലായെന്നതാണ് വസ്തുത.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍