സിആർഎസ് രണ്ടു സോണിൽ ആയിരിക്കവേ സിആർഎസ് മൂന്ന് സോണിലാണെന്ന് വ്യാജ സത്യവാങ്മൂലം കൊടുത്തു സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടക്കം; തെറ്റായി റിപ്പോർട്ടു ചെയ്തത് ഇപ്പോൾ മോങ്ങുന്ന സർക്കാർ നിശ്ചയിച്ച ടെക്നിക്കൽ കമ്മിറ്റി; ഫ്ളാറ്റ് ഉടമകളോട് ചോദിക്കാതെ അന്തിമ തീരുമാനത്തിൽ എത്തിയ കോടതി നിയമം ലംഘിച്ച ബിൽഡേഴ്സിനോ നഷ്ടം ഈടാക്കാൻ പറയാതെ നിരപരാധികളായ ഫ്ളാറ്റ് ഉടമകളെ ശിക്ഷിച്ചത് എന്തിന്? പൊളിക്കാൻ പരിസ്ഥിതി ആഘാതം അളന്നേ മതിയാകൂ എന്നു പറയാൻ ചീഫ് സെക്രട്ടറിക്ക് ഭയം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ വെട്ടിലായ ഫ്ളാറ്റ് ഉടമകൾക്ക് മുന്നിൽ ഇനിയുള്ളത് എന്തു വഴിയാണ് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്. കായലോരത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഫ്ളാറ്റ് സ്വന്തമാക്കിയവർ സ്വപ്നത്തിൽ തങ്ങൾ വീടൊഴിഞ്ഞു പോകേണ്ടി വരുമെന്ന് ആദ്യം കരുതിയിരുന്നില്ല. എന്നാൽ ഇത്തരമൊരു വിധിയിലേക്ക് നയിച്ചത് തീരദേശ പരിപാലന അഥോറിറ്റിയാണ്. മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ തുടങ്ങിയ പ്രശ്നമാണ് ഇപ്പോൾ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണം എന്ന ഉത്തരവിൽ എത്തിച്ചത്.
ഇത്തരമൊരു ഉത്തവുണ്ടാകാൻ ഇടയാക്കിയ സംഭവത്തിൽ ഫ്ളാറ്റ് ഉടമകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് സർക്കാറിനെയും തീരദേശ പരിപാലന അഥോറിറ്റിയെയുമാണ്. മരട് ഫ്ളാറ്റ് വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ ഉണ്ടെന്നാണ് ഉടമകളുടെ പക്ഷം. സുപ്രീംകോടതി നിയോഗിച്ച ടെക്നിക്കൽ കമ്മറ്റിയോ കേരള കോസ്റ്റൽ മാനേജ്മെന്റ് അഥോറിറ്റി തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം. ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികൾക്ക് വേണ്ടി കരുനീക്കങ്ങളും നടന്നുവെന്നാണ് ആക്ഷേപം.
സിആർഎസ് രണ്ടു സോണിയിൽ ആയിരിക്കവേ സിആർഎസ് മൂന്ന് സോണിലാണെന്ന് വ്യാജ സത്യവാങ്മൂലം കൊടുത്തു സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് തിരിച്ചടിയായ വിധിക്ക് ആധാരമെന്നാണ് പറയുന്നത്. ഫ്ളാറ്റുകൾ നിർമ്മിച്ചിട്ടുള്ളത് സിആർഎസ് 3 സോണിലാണെന്നും, ഇത് നിയമ ലംഘനമാണെന്നും, പൊളിച്ചു നീക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവ്. അതേസമയം മരട് മുൻസിപ്പാലിറ്റിയിയിലെ ഈ പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമായ സിആർഎസ് 2 സോണിൽ ആണെന്നതാണ് വാസ്തവം. പെർമിറ്റ് നൽകുന്ന സമയത്തും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും, വിധി പറയുമ്പോഴും, ഇപ്പോഴും ഇത് സിആർഎഎസ് രണ്ടിൽ ആയിരുന്നു. കോടതി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിൽ ഇത് സിആർഎസ് മൂന്നിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് ഫ്ളാറ്റ് ഉടമകൾ വാദിക്കുന്നത്.
തീരദേശ നിയമം ലംഘിച്ചാണോ നിർമ്മാണം എന്നു പഠിക്കാൻ സുപ്രീംകോടതി മൂന്ന് അംഗങ്ങളുള്ള കമ്മിറ്റിയെ ആണ് നിയോഗിച്ചത്. തദ്ദേശ സ്വയം ഭരണ സെക്രട്ടറി, ജില്ലാ കലക്ടർ, മരട് മുൻസിപ്പൽ സെക്രട്ടറി എന്നിവരായിരുന്നു അംഗങ്ങൾ. ഈ കമ്മിറ്റി ഒരു ടെക്നിക്കൽ കമ്മിറ്റിയെ വച്ചു. സംസ്ഥാന സർക്കാരാണ് ഈ കമ്മറ്റിയെ വച്ചത്. ഇവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയിലെ അംഗങ്ങളായിരുന്നു, ടെക്നിക്കൽ കമ്മിറ്റിയിൽ ഉണ്ടായിരുന്ന രണ്ട് അംഗങ്ങളും.
ഇവർ നൽകിയ റിപ്പോർട്ടിൽ ഫ്ളാറ്റുകൾ സിആർഎസ് മൂന്നിൽ ആണെന്ന് വ്യക്തമാക്കിയത്. 2019 മാർച്ച് 12 നാണ് റിപ്പോർട്ട് നൽകുന്നത്. 1996 ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ ആണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും, കേന്ദ്ര സർക്കാരിന്റെ പുതിയ പ്ലാനിന് 2011 ജനുവരി 6 ന് ശേഷമേ സാധുതയുള്ളൂ എന്നുമാണ് കമ്മിറ്റി കോടതിയെ ധരിപ്പിച്ചത്. കേന്ദ്രസർക്കാരിൽ നിന്ന് പുതിയ പ്ലാനിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കും വരെ 1996 ലെ പ്ലാനിനാണ് സാധുത എന്നായിരുന്നു വിശദീകരണം. അതു തന്നെ പുതിയ പ്ലാൻ അംഗീകരിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചാലേ നിയമ സാധുതയുള്ളൂ എന്നും കുട്ടിച്ചേർക്കുന്നു.
കേന്ദ്ര സർക്കാർ പുതിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിന് അനുമതി നൽകിയത് 2019 ഫെബ്രുവരി 25 നാണ്. ഈ യോഗത്തിൽ കേരള കോസ്റ്റൽ മാനേജ്മെന്റ് അറ്റാറിറ്റിയുടെ 2 അംഗങ്ങൾ പങ്കെടുത്തിരുന്നു. വിവരം കേന്ദ്ര സർക്കാർ ഫെബ്രുവരി 28ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഈ വിവരം മറച്ചു വച്ചു കൊണ്ട് ടെക്നിക്കൽ കമ്മിറ്റി ഈ പ്രദേശം സിആർഎസ് മുന്നിൽ ആണെന്നും സിആർഎസ് രണ്ടിൽ മരടിനെ ഉൾപ്പെടുത്തിയ 2011 ലെ കോസ്റ്റൽ മാനേജ്മെന്റ് പ്ലാൻ നോട്ടിഫിക്കേഷൻ അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും വരെ 1996 ലെ പ്ലാനാണ് നിയമപരമായി നില നിൽക്കുന്നതെന്നും കോടതിയെ അറിയിച്ചു.
ഈ റിപ്പോർട്ട് നൽകുന്നത് മാർച്ച് 12 നാണ്. കേന്ദ്ര നോട്ടിഫിക്കേഷൻ വന്ന് 2 ആഴ്ച കഴിഞ്ഞിരുന്നു. പുതിയ പ്ലാൻ വന്ന വിവരം മനഃപൂർവം മറച്ചു വച്ചു.ഈ കമ്മിറ്റി റിപ്പോർട്ടും, ഇതിലെ നിഗമനങ്ങളും മുഖവിലയ്ക്കെടുത്താണ് സുപ്രീം കോടതി അന്തിമ വിധി തീർപ്പ് നടത്തിയത്. കോടതി ഈ നിഗമനത്തിലെത്താൻ ആധികാരികമായി അവലംബമാക്കിയത് ഈ റിപ്പോർട്ടാണെന്ന് വിധിയിൽ പറയുന്നു. ഇത് സാങ്കേതികമായുണ്ടായ വലിയ പിഴവായി ചൂണ്ടിക്കാട്ടപ്പെടുന്നു. റിവ്യൂ ഹർജിയിൽ ഏറ്റവും നിർണായകമാവുക ഈ സാങ്കേതിക പിഴവായിരിക്കും എന്ന് നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിൽ ഹർജിക്കാരായിരുന്ന കേരള കോസ്റ്റൽ മാനേജ്മെന്റ് അഥോറിറ്റിയാണെന്ന ആക്ഷേപം ശക്തമാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന സർക്കാറാണ്.
അതേസമയം സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങളിൽ ഉടമകൾ എന്തു ചെയ്യണം എന്ന കാര്യത്തിൽ പോലും വ്യക്തത നൽകിയിട്ടില്ല. രേഖകൾ പരിശോധിച്ച് ബാങ്കുകൾ നൽകിയ വായ്പ്പയിൽ ഫ്ളാറ്റു വാങ്ങിയവർ ഉണ്ട്. അപ്പോഴൊന്നും യാതൊരു തടസ്സങ്ങളും ഉണ്ടായിട്ടില്ല. അതേസമയം സുപ്രീംകോടതി നിർദേശിക്കുന്ന വിധി നടപ്പിലാക്കുമ്പോൾ തന്നെ പരിസ്ഥിതി ആഘാതം അളന്നേ എന്നു പറയാൻ പോലും ചീഫ് സെക്രട്ടറിയും തയ്യാറായിട്ടില്ല. നാല് പടുകൂറ്റൻ ഫ്ളാറ്റുകൾ എങ്ങനെ ഉടൻ പൊളിക്കുന്നത് വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കും. ഇതിന് വേണ്ടി ചെലവാകുന്ന പണം ആരും വഹിക്കും എന്ന കാര്യത്തിലും ഇപ്പോൾ തർക്കം നടക്കുന്നുണ്ട്.
ഈ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാതെ പ്രശ്നം പരിഹരിക്കാൻ ആകുമോ എന്ന നിലയിലേക്കും കാര്യങ്ങൾ പരിശോധിച്ചിട്ടില്ല. ആദർശ് ഫ്ളാറ്റ് സൈന്യം ഏറ്റെടുത്തതു പോലുള്ള മാർഗ്ഗങ്ങൾ തേടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്രയുടെ വിധിയെ എങ്ങനെ മറികടക്കാൻ സാധിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കേരളാ സർക്കാർ. ക്ഷിപ്രകോപിയായ ജഡ്ജി വിധി നടപ്പിലാക്കാത്ത കാര്യത്തിൽ കടുത്ത അമർഷത്തിലാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ തുടങ്ങിയ പ്രശ്നമാണ് ഇപ്പോൾ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണം എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. ഹൈക്കോടിതയുടെ വിധിക്കെതിരെ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സംഭവം സുപ്രീംകോടതിയുടെ പരിധിയിൽ വന്നതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. കേസ് പരിഗണിക്കവേ വിഷയം ഹൈക്കോടതിക്കു വിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തിൽ പറഞ്ഞതെങ്കിലും സുപ്രീംകോടതിതന്നെ പരിഗണിച്ചാൽമതിയെന്ന് അഭിപ്രായമുയർന്നതോടെ അദ്ദേഹം സമ്മതിച്ചു. തുടർന്ന് ഹർജിയും നിയമവശങ്ങളും പരിശോധിച്ച അരുൺ മിശ്ര ഉത്തരവിട്ടപ്പോൾ സംസ്ഥാന സർക്കാറും തീരദേശ സംരക്ഷണ സമിതിയും ശരിക്കും പെട്ടു. ഒരുമാസത്തിനകം ഫ്ളാറ്റുകൾ പൊളിച്ച് റിപ്പോർട്ടു നൽകണമെന്ന് മെയ് എട്ടിന് ഉത്തരവു പുറപ്പെടുവിക്കുകയയിരുന്നു ജസ്റ്റിസ് മിശ്ര.
പൊതുവേ സംഭവിക്കാറുള്ളതുപോലെ നിർമ്മാതാക്കൾക്ക് വൻതുക പിഴചുമത്തുമെന്നേ അഭിഭാഷകർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പൊളിക്കാനുള്ള ഉത്തരവുവരുന്നതുവരെ ഫ്ളാറ്റുടമകൾ സുപ്രീംകോടതിയിൽ എത്തിയിരുന്നില്ല. ഇതും കേസിൽ നിർണായകമായി മാറി. നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന ഫ്ളാറ്റുകളാണിവയെന്ന വിവരം കോടതി അറിഞ്ഞോയെന്നുപോലും പലരും സംശയം ഉന്നയിച്ചു. കൊച്ചിൽ അടക്കം തീരദേശ നിയമം ലംഘിച്ചു പണിത നിരവധി കെട്ടിടങ്ങളുണ്ട്. സുപ്രീംകോടതി വിധി ഇവിടെ നടപ്പിലാക്കിയാൽ മറ്റെല്ലായിടത്തും സമാനമായ സ്ഥിതി വരും. ഇത്് കാര്യങ്ങൾ മൊത്തത്തിൽ കുഴപ്പത്തിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും.
അതുകൊണ്ടുതന്നെ ഫ്ളാറ്റ് പൊളിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉടൻതന്നെ പുനഃപരിശോധനാ ഹർജി നൽകലായിരുന്നു നിയമപരമായ മാർഗമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനുപകരം, കോടതിയുത്തരവ് ചോദ്യംചെയ്യുംവിധം പലതരം റിട്ട് ഹർജികളെത്തിയത് ദോഷമായെന്ന് കരുതുന്നവരുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്