ശരവേഗത്തിൽ കെട്ടിടങ്ങൾ നിലപൊത്തും; നോക്കി നിൽക്കുന്നവർക്ക് കാണാനാകുക പൊടി ഉയരുന്നത് മാത്രം; എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിച്ച് എല്ലാം ഷൂട്ട് ചെയ്യും; ഫ്ളാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കൽ പൂർത്തിയായി; സ്ഫോടനം കാണാനായി ആരും വീടുകളിൽ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വീടും പൊലീസ് അരിച്ചു പെറുക്കും; സമീപത്തെ കെട്ടിടങ്ങൾക്കും കായലിനും എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; മരടിലെ അംബര ചുംബികൾക്ക് ഇനി ആയുസ് രണ്ട് ദിവസം മാത്രം
സുവർണ്ണ പി എസ്
കൊച്ചി : സുപ്രീം കോടതി മരടിൽ പൊളിക്കാൻ ഉത്തരവിട്ട എല്ലാ ഫ്ളാറ്റുകളിലും വെടിമരുന്നുകൾ നിറച്ചുകഴിഞ്ഞു. ഇനി ഫ്ളാറ്റുകളുടെ ആയുസ് രണ്ടു ദിവസം മാത്രം. 11ന് രാവിലെ 11 മണിക്ക് എച്ച്2ഒ ഹോളിഫെയ്ത്തിൽ സ്ഫോടനം നടക്കും. ഇതിന് ശേഷം അരമണിക്കൂറിനുള്ളിൽ തന്നെ ആൽഫ സെറീനിൽ സ്ഫോടനം നടക്കും. ഫ്ളാറ്റുകൾ സെക്കന്റുകൾക്കുള്ളിൽ തന്നെ നിലംപതിക്കും. നോക്കി നിൽക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാവില്ല. അത്രയും വേഗത്തിലായിരിക്കും കെട്ടിടം ഭൂമിയിൽ പതിക്കുക. നോക്കി നിൽക്കുന്നവർക്ക് പൊടിയുയരുന്നത് മാത്രമായിരിക്കും കാണാൻ കഴിയുക. അതായത് സെക്കന്റുകൾക്ക് ഉള്ളിലാവും ഫ്ളാറ്റുകൾ നിലംപതിക്കുക.
ഗോൾഡൻ കായലോരം ആറ് സെക്കൻഡിലായിരിക്കും നിലംപതിക്കുക. ജെയിൻ കോറൽ കോവ് എട്ട് സെക്കന്റിലും എച്ച്2ഒ ഒമ്പത് സെക്കന്റിലും നിലംപതിക്കും. വെറും 23 സെക്കന്റ് മാത്രമാണ് ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ട ആകെ സമയം. അതുകൊണ്ട് തന്നെ കെട്ടിടം തകർന്ന് വീഴുന്നത് കൃത്യമായി കാണാൻ കഴിയില്ല. അതിനാൽ കെട്ടിടം തകർന്ന് വീഴുന്നത് കൃത്യമായി മനസിലാക്കാൻ എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിക്കും.
സ്ഫോടനം നടക്കുന്നതിന് മുന്നോടിയായി കർശന സുരക്ഷയാണ് ചുറ്റുപാടും ഒരുക്കുന്നത്. അതിന്റെയെല്ലാം ഭാഗമായി. സ്ഫോടനം നടക്കുന്ന അന്ന് രാവിലെ 9 മുതൽ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയുണ്ടാവും. ഇവിടേക്ക് ആർക്കും പ്രവേശനമില്ല. നിരോധനാജ്ഞ സമയത്ത് സമീപത്തെ എല്ലാ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തും. സ്ഫോടനം കാണാനായി ആളുകൾ ഒളിച്ചിരിക്കുന്നില്ലെന്ന് കണ്ടെത്താനാണിത്. എന്തായാലും പരിസരത്തെ കെട്ടിടങ്ങൾക്കോ കായലിനോ ഭീഷണിയാകാത്ത വിധം തകർക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഹോളിഫെയ്ത്ത് എച്ച്2ഒയും, ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവും തകർക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയിലെ എഞ്ചിനീയർമാർ പങ്കുവെച്ചത്.
കെട്ടിടത്തിൽ നിന്ന് 71 മീറ്ററോളം അകലെ നിന്നായിരിക്കും സ്ഫോടനത്തിനുള്ള ചാർജിങ്ങിനായുള്ള സ്വിച്ച് അമർത്തുക. അഞ്ച് പേരായിരിക്കും ഇതിനായി ഉണ്ടായിരിക്കുക. ഖനിയിലും മറ്റും ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് കെട്ടിടം തകർക്കാനും ഉപയോഗിക്കുന്നത്. ഇംപ്ലോഷന്‍ സഹായിക്കുന്ന വിധം പായ്ക്ക് ചെയ്താണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഫ്യൂസ് രൂപത്തിലാണ് ഇത് തയ്യാറാക്കുന്നത്. കട്ടി കൂടിയ ഡയമെറ്റിക് ട്യൂബിലൂടെയായിരിക്കും സ്ഫോടകവസ്തുവിലേക്ക് ജ്വലനം പകരുക. സെക്കൻഡിൽ 2000 മീറ്റർ വേഗത്തിൽ ഇതിലൂടെ ജ്വലനം ലക്ഷ്യസ്ഥാനത്തേയ്ക്ക് സഞ്ചരിക്കും. ഈ രീതിയിലായിരിക്കും സ്ഫോടനത്തിന് ബ്ലാസ്റ്റിങ്ങ് സംഘം നേതൃത്വം നൽകുക. ഇനിയുള്ള ദിവസം ചാർജിങ്ങ് സംവിധാനത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തും.
മാത്രമല്ല സ്ഫോടക വസ്തു നിറച്ചിരിക്കുന്ന ഓരോ ദ്വാരത്തിലേക്കും രണ്ട് കണക്ഷനുകളാണ് നൽകിയിരിക്കുന്നത്. കാരണം ഒന്നിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരമായി മറ്റൊന്ന് ഉപയോഗിക്കാനാണിത്. 71 മീറ്റർ അകലെയായി ഇരിക്കുന്ന ഡൈനാമോയിൽ നിന്നാകും ഇലക്ട്രിക് ചാർജ് പുറപ്പെടുക. വയറിലൂടെ വിടുന്ന ചാർജ് ഡിനേറ്ററിലേക്ക് എത്തും. അവിടെ നിന്ന് പുറപ്പെടുന്ന ജ്വലനം ഷോക്ക് ട്യൂബിലൂടെ സ്ഫോടക വസ്തുക്കൾ വെച്ചിരിക്കുന്ന ദ്വാരങ്ങളിലെത്തും. ഇത്തരത്തിൽ സ്ഫോടകവസ്തു ചാർജ് ചെയ്യാൻ സെക്കൻഡുകൾ മാത്രം മതി. ഗോൾഡൻ കായലോരം രണ്ട് സെക്കൻഡിലും, ജെയിൻ നാല് സെക്കൻഡിലും, എച്ച്2ഒ അഞ്ച് മുതൽ ആറ് സെക്കൻഡിലും ചാർജ് ചെയ്യാൻ കഴിയും.
അതേസമയം വലിയ കോൺക്രീറ്റ് കട്ടകൾ സ്ഫോടനത്തിൽ കായലിൽ പതിക്കാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. നാല് പാളികളായി കമ്പിവലകൾ, ഇതിന് പുറമേ പല പാളികളായി ജിയോ ടെക്സ്റ്റൈലുകളും. കൂടാതെ സ്ഫോടനം നടത്തുന്ന ദിവസം സമീപമുള്ള കെട്ടിടത്തിന്റെ ഭാഗത്ത് വീണ്ടും ജിയോ ടെക്സ്റ്റൈൽ തുണി ചുറ്റും. അങ്ങനെ മൂന്ന് തരത്തിലുള്ള സുരക്ഷയാണ് ഇതിനായി നടത്തിയിരിക്കുന്നത്. എന്നാൽ കെട്ടിടത്തിന്റെ ഭിത്തി നീക്കം ചെയ്തതിനാൽ സ്ഫോടനം നടക്കുമ്പോൾ യാതൊന്നും പെട്ടിച്ചിതറുകയില്ല.
അതേസമയം കെട്ടിടം തകർന്ന് രൂപപ്പെടുന്ന പൊടി പത്ത് മിനിറ്റിനുള്ളിൽ ശമിക്കും. പത്ത് മിനിറ്റിന് ശേഷം ഫയർ എഞ്ചിനിൽ നിന്ന് വെള്ളം പമ്പ് ചെയ്യും. ഇതിനായി അഞ്ച് ഫയർ യൂണിറ്റ് ഉപയോഗിക്കും. കൂടാതെ സ്ഫോടന സമയം ഉണ്ടകുന്ന ശബ്ദത്തിന്റെ കര്യത്തിൽ പേടി വേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന സ്ഫോടനം അത്ര ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല. കെട്ടിടത്തിൽ സ്ഫോടനം നടക്കുമ്പോൾ 100 മീറ്ററിനപ്പുറത്തേയ്ക്ക് വലിയ ശബ്ദം കേൾക്കില്ല.
200 മീറ്ററിനപ്പുറത്തേയ്ക്ക് കുറഞ്ഞ ശബ്ദമായിരിക്കും കേൾക്കുക. എന്നാൽ സ്ഫോടനത്തിന്റെ തൊട്ടടുത്ത് പോയി നിൽക്കുന്നവർ സൂക്ഷിക്കുന്നത് നല്ലതാണ്. സ്ഫോടനം നടക്കുമ്പോൾ ഭൂമിയിൽ ഉണ്ടായേക്കാവുന്ന പ്രകമ്പനവും കുറവായിരിക്കും. കാരണം ചതുപ്പുഭൂമിയായതിനാൽ കെട്ടിടം വീഴുമ്പോഴുണ്ടാവുന്ന പ്രകമ്പനം കുറവായിരിക്കും. ഉറച്ച മണ്ണിനേക്കാൾ പ്രകമ്പനം വലിച്ചെടുക്കാനുള്ള ശേഷി ചതുപ്പുമണ്ണിന് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ചതുപ്പുഭൂമി എന്നത് സ്ഫോടനത്തിന് അനുകൂല ഘടകമായി മാറും.
സ്ഫോടനത്തിന് മുന്നോടിയായി ഫ്ളാറ്റിൽ അവസാന ഒരുക്കങ്ങൾ നടക്കുമ്പോൾ ഫ്ളാറ്റിന് സമീപത്തായുള്ള വീടുകളെ സംരക്ഷിക്കാനുള്ള ഒരുക്കങ്ങളിലാണ് സമീപവാസികൾ. കെട്ടിടങ്ങൾ നിലംപതിക്കുമ്പോൾ ഉണ്ടാകുന്ന പൊടിയെ പേടിച്ച് വീട്ടുകാർ വീടുകൾ മുഴുവനായും മൂടുകയാണ്. ജനലും വാതിലുകളും ഭദ്രമായി അടച്ച് ടേപ്പ് ഉപയോഗിച്ച് അടച്ചുകഴിഞ്ഞു. ഫ്ളാറ്റ് നിലംപതിക്കുമ്പോൾ ഉണ്ടാവുന്ന പൊടികൾ വീടിനുള്ളിൽ കയറാതിരിക്കാനാണിത്.
എന്തായാലും ഫ്ളാറ്റുകൾ യാതൊരു നാശനഷ്ടവും ഉണ്ടാക്കാതെ പൊളിക്കാൻ അധികൃതരും. ഫ്ളാറ്റ് തകർന്ന് വീഴുമ്പോൾ തങ്ങളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാതെയിരിക്കാൻ സമീപവാസികളും പരിശ്രമിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍