പോൾ രാജിന്റേയും സാനി ഫ്രാൻസിസിന്റേയും സന്ദീപ് മാലിക്കിന്റേയും കെ വി ജോസിന്റേയും സ്വത്തുക്കൾ കണ്ടു കെട്ടി സുപ്രീംകോടതി; മുഴുവൻ നഷ്ടവും നിർമ്മാതാക്കളിൽ നിന്നു തന്നെ ഈടാക്കും; ഫ്ളാറ്റ് പൊളിക്കാൻ സർക്കാർ പരിഗണിക്കുന്നത് നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട 'ബിൽഡിങ് ഇംപ്ലോഷൻ' രീതിയും; നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കൂറ്റൻ കെട്ടിടങ്ങൾ തകർക്കുന്നത് കാലതാമസം ഒഴിവാക്കാൻ; മരടിൽ ഇന്ന് മുതൽ ഒഴുപ്പിക്കൽ; പ്രതിഷേധം തുടരാൻ താമസക്കാരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരട് ഫ്ളാറ്റിൽ ഒടുവിൽ കുടുങ്ങിയത് ഫ്ളാറ്റ് നിർമ്മാതാക്കൾ മാത്രം. മരടിൽ പരിസ്ഥിതി നിയമം ലംഘിച്ച് നിർമ്മിച്ച നാലു ഫ്ളാറ്റുകളുടെയും നിർമ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടിയതോടെയാണ് ഇത്. ഇവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.പോൾ രാജ് (ഡയറക്ടർ, ആൽഫ വെഞ്ചേഴ്സ്) സാനി ഫ്രാൻസിസ് (എം.ഡി,ഹോളി ഫെയ്ത്ത്) സന്ദീപ് മാലിക്ക് (എം.ഡി, ജെയിൻ ഹൗസിങ്), കെ.വി.ജോസ് (എം.ഡി, കെ.പി.വർക്കി ബിൽഡേഴ്സ്) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സർക്കാരിൽ നിന്ന് ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള നീക്കമാണ് പൊളിയുന്നത്. ഫ്ളാറ്റ് പൊളിക്കൽ സ്ഫോടനത്തിലൂടെനിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ പൊളിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് പൊളിക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും കാലതാമസം നേരിടുമെന്നതിനാലാണ് ഉപേക്ഷിച്ചത്.
മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. 'ബിൽഡിങ് ഇംപ്ലോഷൻ'.എന്ന സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. കൂറ്റൻ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ ഇടിച്ച് താഴെ വീഴ്ത്തുന്ന രീതിയാണ് ബിൽഡിങ് ഇംപ്ലോഷൻ. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടം തകർക്കുന്ന രീതി. പൊളിച്ചു മാറ്റേണ്ട കെട്ടിടത്തിന്റെ ബീമുകളിലും തൂണുകളിലും ചാർജ് എന്ന പേരിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിക്കും. നൈട്രോഗ്ലിസറിൻ മുഖ്യഘടകമായ ഡൈനമൈറ്റാണ് ഉപയോഗിക്കുക.
പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായാണു 'ബിൽഡിങ് ഇംപ്ലോഷന്റെ' പ്രവർത്തനം. സ്ഫോടക വസ്തുക്കൾ എവിടെയൊക്കെ വയ്ക്കണം, അളവ്, സ്ഫോടനം നടത്തേണ്ട സമയം എന്നിവയെല്ലാം കംപ്യൂട്ടർ ഉപയോഗിച്ചാണു തീരുമാനിക്കുക. കെട്ടിടത്തിന്റെ ഓരോ നിലകളിലും അതിസൂക്ഷ്മ സെക്കൻഡുകളുടെ വ്യത്യാസത്തിലാകും സ്ഫോടനം. താഴത്തെ നിലകളിൽ ആദ്യം. പിന്നീട് മുകൾ നിലകളിൽ സ്ഫോടനം. ഇങ്ങനെ ചെയ്യുമ്പോൾ കെട്ടിട അവശിഷ്ടങ്ങൾ പുറത്തേക്കു തെറിക്കില്ല. ഉള്ളിലേക്കു മാത്രമേ വീഴൂ. ഇതു തന്നെയാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകതയും. വിദേശങ്ങളിൽ വൻ കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരുമ്പോൾ അവലംബിക്കുന്നത് ഇംപ്ലോഷൻ രീതിയാണ്. ചെന്നൈ മൗലിവാക്കത്തുൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 'ബിൽഡിങ് ഇംപ്ലോഷൻ' രീതി ഉപയോഗിച്ചു കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട്. എന്നാൽ ഈ രീതി ഉപയോഗിച്ചു കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
മരട് ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ താമസക്കാരോടും ഒഴിയാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ളാറ്റ് പൊളിക്കാൻ സർക്കാർ നിയോഗിച്ച നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗിന്റെ മേൽനോട്ടത്തിലാണ് നടപടികൾ. പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും ബലപ്രയോഗം ഉണ്ടാവില്ല. ഒഴിയുന്നവർക്കായി അഞ്ഞൂറോളം ഫ്ളാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. താമസക്കാർ തന്നെ വാടകനൽകണം. ഒഴിഞ്ഞ് പോകാനുള്ള സഹായങ്ങളും നഗരസഭ വാഗ്ദാനം ചെയ്തു.എന്നാൽ തങ്ങളുടെ നിബന്ധനകൾ പാലിക്കാതെ ഒഴിയില്ലെന്ന് ആവർത്തിക്കുകയാണ് ഫ്ളാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കണം, നഷ്ടപരിഹാരം കൈയോടെ ലഭിക്കണം, വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിക്കണം, സമാധാനപരമായി ഒഴിഞ്ഞ് പോകാനുള്ള സമയം അനുവദിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഫ്ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി നേരത്തെ നിയോഗിച്ചിരുന്നു. ഫ്ളാറ്റുകളുടെ വില കണക്കാക്കി നാലാഴ്ചയ്ക്കകം ഓരോ ഫ്ളാറ്റ് ഉടമയ്ക്കും നൽകേണ്ട യഥാർത്ഥ നഷ്ടപരിഹാരം തീരുമാനിക്കണം.താത്കാലിക നഷ്ടപരിഹാരമായി സർക്കാർ 25 ലക്ഷം രൂപ നൽകാനും അത് കെട്ടിട നിർമ്മാതാക്കൾ, നിർമ്മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് ഈടാക്കാനും ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.നഷ്ടപരിഹാരം നിശ്ചയിക്കലാണ് റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ ചുമതല.
കെട്ടിട നിർമ്മാതാക്കളുമായി യോഗം ചേർന്ന് വസ്തുതകൾ വിലയിരുത്തി സമിതി തീരുമാനമെടുക്കും. നാല് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ഇവരെ കൂടാതെ കെട്ടിടനിർമ്മാണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് കൂടി നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇപ്പോഴും ഫ്ളാറ്റ് ഉടമകളിൽ ചിലർ പ്രതിഷേധത്തിലാണ്. ഇന്ന് മുതൽ അവർ ഹോളി ഫെയ്ത്ത് ഫ്ളാറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. ഇന്നലെ വൈകിട്ട് റാന്തൽ തെളിയിച്ച് പ്രതിഷേധിച്ചു.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍