സുപ്രീംകോടതിക്കും നഗരസഭയ്ക്കും എതിരെ കാഹളം മുഴക്കുന്നവർ എന്തുകൊണ്ട് നിയമവിരുദ്ധമായി കായൽ തീരത്ത് കെട്ടിടം തീർത്തു ഫ്ളാറ്റ് കമ്പനികളുടെ പേര് പോലും പറയുന്നില്ല? എന്തുകൊണ്ട് ഈ കമ്പനികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനെക്കുറിച്ചു ചർച്ചകൾ ഇല്ല? കെപി വർക്കി ആൻഡ് വി എസ് ബിൽഡെഴ്സും ജെയിൻ ഹൗസിംഗും അൽഫാ വെഞ്ചേഴ്സും ഹോളിഫെയ്ത്തും അടക്കമുള്ള കമ്പനികൾ പ്രതിസ്ഥാനത്ത് വരാതിരിക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ആര്?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പരിസ്ഥിതി നിയമങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളും കാറ്റിൽപ്പറത്തി ഫ്ളാറ്റ് നിർമ്മാതാക്കൾ മരടിൽ ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയതാണ് മരടിലെ ഫ്ളാറ്റുടമകൾ വഴിയാധാരമാകുന്ന അവസ്ഥ വന്നത്. തീരപരിപാലന ചട്ടങ്ങൾ പൂർണമായി ലംഘിക്കപ്പെട്ടതായി സുപ്രീംകോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഫ്ളാറ്റുകളും പൊളിച്ചു മാറ്റാൻ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നത്. ഉത്തരവ് വന്നപ്പോൾ വലിയൊരു ജനവികാരം ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി വന്നു.
ഇരയുടെ സ്ഥാനത്ത് ഫ്ളാറ്റ് ഉടമകൾ അവരോധിക്കപ്പെടുകയായിരുന്നു. ഇര ഫ്ളാറ്റ് ഉടമകൾ ആയി മാറിയതോടെ വില്ലൻ ആരെന്ന ചോദ്യവും ഒപ്പം മുഴങ്ങി. മരടിലെ യഥാർത്ഥ വില്ലന്മാർ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, അൽഫാ വെഞ്ചേഴ്സ് ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ തന്നെയാണ്. എന്നാൽ ബിൽഡർമാർക്ക് പകരം സുപ്രീംകോടതിയേയും മരട് നഗരസഭയേയും തീരപരിപാലന അഥോറിറ്റിയേയും പ്രതിസ്ഥാനത്ത് നിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ഫ്ളാറ്റ് ഉടമകൾ തന്നെ കൂട്ട് നിൽക്കുന്നത് സംശയാസ്പദമായ കാര്യമായി തുടരുകയാണ്.
ബിൽഡേഴ്സിനെതിരെ പരാതിയില്ലാതെ ഫ്ളാറ്റ് ഉടമകൾ
ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് എതിരെ പരാതി നൽകാൻ ഫ്ളാറ്റ് ഉടമകൾ തയ്യാറല്ല. വിചിത്രമായ ന്യായമാണ് ഈ കാര്യത്തിൽ ഇവർ പിന്തുടരുന്നത്. മാധ്യമങ്ങളോടു ഇവർ പ്രതികരിച്ചതും വിചിത്രമായ രീതിയിലാണ്. ഫ്ളാറ്റിനു ഒരു കുഴപ്പവുമില്ല. ഫ്ളാറ്റിനു കുഴപ്പമുണ്ടെങ്കിലേ ഇവർക്കെതിരെ പരാതി നൽകേണ്ട ആവശ്യമുള്ളു. എല്ലാ അനുമതി പത്രങ്ങളും ഇവർ നൽകിയപ്പോൾ പരിശോധിച്ചതാണ്. ഫ്ളാറ്റ് നിർമ്മാതാക്കൾ കുറ്റക്കാരല്ല. അതേസമയം തീരപരിപാലന ചട്ടങ്ങളുടെ നഗ്നമായ ലംഘനം ദൃശ്യമായതിനാലാണ് സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത്. അതുകൊണ്ട് കെട്ടിട നിർമ്മാതാക്കൾ കുഴപ്പക്കാരല്ല എന്ന് ഫ്ളാറ്റ് ഉടമകളുടെ നിലപാടിൽ സംശയം ഉയരുകയാണ്. ഫ്ളാറ്റ് നിർമ്മാതാക്കളുടെ കള്ളക്കച്ചവടത്തിനും ഗൂഡനീക്കങ്ങൾക്കും ഫ്ളാറ്റ് ഉടമകൾ കൂട്ട് നിൽക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുകയാണ്. വൻകിട ബിൽഡർമാർ തന്നെയാണ് ഈ ഫ്ളാറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. പ്രമുഖ കെട്ടിട നിർമ്മാതാക്കളായ കെ.പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്സ് ആണ് കായലോരം നിർമ്മിച്ചത്. ജെയിൻ ഹൗസിങ് എന്ന പ്രശസ്ത ബിൽഡേഴ്സിന്റെതാണ് ഒരു ഫ്ളാറ്റ്. അൽഫാ വെഞ്ചേഴ്സാണ് മറ്റൊരു ഫ്ളാറ്റ് നിർമ്മിച്ചിട്ടുള്ളത്.
ഹോളിഫെയ്ത്തും ബിൽഡേഴ്സ് തന്നെയാണ്. ഈ ബിൽഡേഴ്സ് ഒന്നും തന്നെ പ്രതിസ്ഥാനത്ത് നിലവിലില്ല എന്നാണ് സുപ്രീംകോടതി വിധി വന്നപ്പോൾ ദൃശ്യമായ കാര്യം. 73 ഫ്ളാറ്റുകൾ ആണ് ആൽഫാ വെഞ്ചേഴ്സ് കൈമാറിയിരിക്കുന്നത്. ഹോളി ഫെയ്ത്ത് 90 ഫ്ളാറ്റുകളാണ് കൈമാറിയിരിക്കുന്നത്. കെട്ടിട നിർമ്മാതാക്കളെ ഈ വിവാദങ്ങളിൽ നിന്നും പ്രതിസ്ഥാനത്തു നിന്നും അകറ്റി നിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു. ഇപ്പോഴും നടക്കുന്നുണ്ട്. ഫ്ളാറ്റുകൾ ഒന്നൊഴിയാതെ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് ഫ്ളാറ്റ് നിർമ്മാതാക്കളുടെ നഗ്നമായ നിയമലംഘനങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമായത് കാരണമാണ്. അനുമതിയില്ലാതെ സിആർസെഡ് സോണിൽ വരുന്ന പ്രദേശത്ത് ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയതിന് തീരപരിപാലന അഥോറിറ്റി ബിൽഡർമാർക്ക് നോട്ടീസ് നൽകിയതാണ്. ബിൽഡർമാർ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് നിർമ്മാണം പൂർത്തീകരിച്ചു. ഈ ഹൈക്കോടതി വിധിക്കെതിരെ അഥോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഫ്ളാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതിനെതിരായി നൽകിയ റിവ്യൂ ഹർജികളും സുപ്രീംകോടതി തള്ളിക്കളഞ്ഞു. ബിൽഡർമാരുടെ വളയമില്ലാ ചാട്ടത്തിലാണ് ബിൽഡർമാരിൽ നിന്നും ഫ്ളാറ്റുകൾ വാങ്ങിയ 400 ഓളം കുടുംബങ്ങൾ വഴിയാധാരമാകാൻ കാരണം. എന്നിട്ടും ബിൽഡർമാരെ കാണാമറയത്ത് നിർത്താൻ ഫ്ളാറ്റ് ഉടമകളുടെ ഭാഗത്ത് നിന്നും ശ്രമം വരുകയും ചെയ്തു.
കേസുകളിൽ കക്ഷിചേരാതിരുന്നതിനാൽ ഫ്ളാറ്റ് ഉടമകളുടെ വാദങ്ങൾ കോടതിയിൽ എത്തിയില്ല
ബിൽഡർമാരിൽ നിന്നും നിയമാനുസൃതം പാലിക്കേണ്ട കാര്യങ്ങൾ പാലിച്ച് ഉത്തമ വിശ്വാസത്തിൽ ഫ്ളാറ്റ് വാങ്ങിയവരാണ് ഫ്കാറ്റ് ഉടമകൾ. എന്നിട്ടും ഇവരാരും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന കേസുകളിൽ, അന്തിമ വിധി തന്നെ വന്ന കേസുകളിൽ ഇതുവരെ കക്ഷി ചേർന്നില്ല. കേസിൽ കക്ഷി ചേരാത്തതുകൊണ്ട് ഫ്ളാറ്റ് ഉടമകളുടെ വാദമുഖങ്ങൾ സുപ്രീംകോടതിയിൽ മുഴങ്ങുകയും ചെയ്തിട്ടില്ല. ഇവർ പറയുന്ന മറ്റൊരു വിചിത്രമായ കാര്യം സുപ്രീംകോടതി രൂപീകരിച്ച എറണാകുളം ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവർ അടങ്ങുന്ന കമ്മറ്റി തങ്ങളുമായി സംസാരിച്ചില്ലെന്നും, ബിൽഡർമാരോട് മാത്രമേ സംസാരിച്ചുള്ളൂ എന്നുമാണ്. ബിൽഡർമാർക്ക് ഈ കാര്യത്തിൽ ഇടപടാൻ മൗനാനുമതി ഫ്ളാറ്റ് ഉടമകളുടെ ഭാഗത്ത് നിന്നും വന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
നിർമ്മാണം പൂർത്തിയാക്കി ഫ്ളാറ്റുകൾ ഒഴിഞ്ഞുപോയ ബിൽഡർമാർ ആണ് കേസുകൾ നോക്കിയത്. ഫ്ളാറ്റ് ഉടമകളെ വഞ്ചിച്ചത് ബിൽഡർമാരാണ്. ഈ ബിൽഡർമാരുടെ ശബ്ദം മാത്രമാണ് സുപ്രീംകോടതിയിലും മുഴങ്ങിയത്. ഇതേ ബിൽഡർമാരെയാണ് ഫ്ളാറ്റ് ഉടമകൾ സുരക്ഷിതമായി നിർത്താൻ നോക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കേണ്ടി വന്നാൽ, ഇവരൊക്കെ എവിടേക്ക് പോകും? നഷ്ടം ആര് നൽകും? എന്ന ചോദ്യമാണ് മുന്നിലുള്ളത്. മുനിസിപ്പാലിറ്റിയോ, സർക്കാരോ, കോടതിയോ? നഷ്ടം നൽകുമോ എന്ന് ചോദിക്കുമ്പോൾ ഫ്ളാറ്റ് ഉടമകൾ കെട്ടിട നിർമ്മാതാക്കളെ സുരക്ഷിതരാക്കി നിർത്തുകയാണ്.
അനുമതിയില്ലാതെ സിആർസെഡ് സോണിൽ വരുന്ന പ്രദേശത്ത് ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയ കെട്ടിട ഉടമകളുടെ നടപടികളാണ് ഫ്ളാറ്റ് പൊളിക്കുക എന്ന സുപ്രീംകോടതി വിധിയിൽ കലാശിച്ചത്. അപ്പോൾ കുറ്റക്കാർ വൻകിട കെട്ടിട നിർമ്മാതാക്കളായ കെ.പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്സ്, ജെയിൻ ഹൗസിങ്, അൽഫാ വെഞ്ചേഴ്സ്, ഹോളിഫെയ്ത്ത് കെട്ടിട നിർമ്മാണ ഗ്രൂപ്പുകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. 400 ഓളം കുടുംബങ്ങൾ ഫ്ളാറ്റ് പൊളിക്കണം എന്ന സുപ്രീംകോടതി വിധിയോടെ വഴിയാധാരമാവുകയാണെങ്കിൽ അർഹമായ നഷ്ടം നൽകേണ്ടത് കെട്ടിട നിർമ്മാതാക്കൾ തന്നെയാണ്. അല്ലാതെ മുനിസിപ്പാലിറ്റിയോ, സർക്കാരോ, കോടതിയോ അല്ല ഇവിടെ ഇവർക്ക് നഷ്ടം നൽകേണ്ടത്. പക്ഷെ കെട്ടിട നിർമ്മാതാക്കൾ നഷ്ടം നൽകണമെന്ന ആവശ്യം ഇതുവരെ ഫ്ളാറ്റ് ഉടമകൾ മുന്നോട്ടു വച്ചിട്ടില്ല.
ഹോളിഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പെഴ്സ്
വൻകിട കെട്ടിട നിർമ്മാതാക്കളാണ് ഹോളിഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പെഴ്സ്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവർ നിരവധി പ്രോജക്ടുകൾ നേരിട്ട് നടത്തിയിട്ടുണ്ട്. പതിനഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യം തങ്ങൾക്കുണ്ട് എന്ന് ഇവർ അവകാശപ്പെടുന്നു. ആറോളം ഹൗസിങ് പ്രോജക്ടുകൾ ഇവർ കൊച്ചിയുടെ വിവിഥ ഭാഗങ്ങളിൽ ഇവർ പൂർത്തീകരിച്ചിട്ടുണ്ട്. വിശ്വാസ്യതയുള്ള കെട്ടിട നിർമ്മാതാക്കൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. സാന്റാ ഫൈഡ് ബിൽഡേഴ്സ്, ഹോളി ഫെയ്ത്ത് പ്ലാന്റെഷൻസ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ്, ഹോളി ഫെയ്ത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ ഇവർക്കുണ്ട്. പെരുമ്പാവൂരും, കാക്കനാടും പുതിയ പ്രോജക്ടുകൾ ഗ്രൂപ്പിനുണ്ട്.
കെ.പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്സ്
കായലോരം അപ്പാർട്ട്മെന്റ് കെട്ടിപ്പോക്കിയ പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്സ് 2003 മുതൽ കെട്ടിട നിർമ്മാണ രംഗത്തുള്ള കമ്പനിയാണ്. നാല് ഹൗസിങ് പ്രോജക്ടുകൾ ഇവർ കൊച്ചിയിലും ഒരു പ്രോജക്റ്റ് കോട്ടയത്തും ഇവർ പൂർത്തീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ നാല് പ്രോജക്ടുകളുടെ പണിപ്പുരയിലാണ് നിലവിൽ ഇവർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒൻപത് ഗോൾഡ് ഹൈപ്പർ മാർക്കറ്റുകൾ സ്വന്തമായുള്ള ഗ്രൂപ്പ് കൂടിയാണിത്. ഹോട്ടൽ മൂന്നാർ ഇൻ എന്ന പേരിൽ ഒരു ലക്ഷ്വറി ഹോട്ടലും ഇവർക്കുണ്ട്.
ആൽഫാ വെഞ്ച്വെഴ്സ്
ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയാണ് ആൽഫാ വെഞ്ച്വെഴ്സ്. അപാർട്ട്മേന്റുകളും ഹൗസിങ് പ്രോജക്ടുകളും ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണിത്. നാല് ഹൗസിങ് പ്രോജക്ടുകൾ ഇവർ കേരളത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. നാല് പ്രോജക്ടുകളും കൊച്ചിയിലാണ്. വല്ലാർപാടവും മരടും രണ്ടു പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ഈ കമ്പനി.
ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ്
1987ൽ പ്രവർത്തനം തുടങ്ങിയ ചെന്നൈ ആസ്ഥാനമാക്കിയ കൺസ്ട്രക്ഷൻ കമ്പനിയാണ് ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ്. കെട്ടിട നിർമ്മാണ രംഗത്തെ ഭീമനാണ് ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ്. നിരവധി പ്രോജക്ടുകൾ ഇവർ പൂർത്തീകരിച്ചിട്ടുണ്ട്. ജയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്റെ നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് ഫ്ളാറ്റ് ആണ് ഇപ്പോൾ പൊളിക്കൽ പരിധിയിലുള്ളത്.
സുപ്രീംകോടതി വിധി കാരണം ഫ്ളാറ്റ് നഷ്ടമായവർക്ക് നഷ്ടം നൽകാൻ കഴിയുന്ന കമ്പനികൾ തന്നെയാണ് ഈ ഫ്ളാറ്റുകൾ പൂർത്തീകരിച്ചത്. അതുകൊണ്ട് തന്നെ ഫ്ളാറ്റ് നഷ്ടമായാൽ നഷ്ടം നൽകാൻ ബാധ്യതയും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉള്ളവ തന്നെയാണ് ഈ നാല് കമ്പനികളും. പക്ഷെ കെട്ടിട നിർമ്മാതാക്കൾ തന്നെ നഷ്ടം നൽകണം എന്ന ആവശ്യം ഫ്ളാറ്റ് ഉടമകൾ ഇതേ വരെ ഉയർത്തിയിട്ടില്ല. ഫ്ളാറ്റ് നിർമ്മാതാക്കൾ ചട്ടങ്ങൾ ലംഘിച്ചതിനാൽ തന്നെയാണ് ഫ്ളാറ്റുകൾ പൊളിച്ചു നീക്കേണ്ട അവസ്ഥ വന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയെയോ, തീരപരിപാലന അഥോറിറ്റിയോ, മരട് മുനിസിപ്പാലിറ്റിയെയോ പ്രതിസ്ഥാനത്ത് നിർത്താതെ ഫ്ളാറ്റ് നിർമ്മാതാക്കൾ തന്നെ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടം നൽകണം എന്ന ആവശ്യമാണ് കേരളത്തിൽ നിന്നും ഉയർന്നു വരേണ്ടത്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്