എബി ഏബ്രഹാം മദ്യപാനി; പലപ്പോഴും മദ്യപിച്ച് ലക്കുകെട്ട നിലയിൽ പിടികൂടിയിട്ടുണ്ട്; വലിയ മെത്രാപ്പൊലീത്തയോട് തട്ടിക്കയറിയിട്ടുണ്ട്; കാണാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പണപ്പിരിവും! വാദി ഒടുവിൽ പ്രതിയായി; ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് പീഡനമെന്ന ഡ്രൈവർ എബിയുടെ പരാതിയിൽ നടപടിയില്ല; കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് അഡ്മിനിസ്ട്രേറ്ററുടെ പരാതി എസ്പിക്ക്; മാർത്തോമ്മ സഭയിൽ മെത്രപ്പൊലീത്ത വിവാദം കൊഴുക്കുമ്പോൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ക്രൂരപീഡനം അനുഭവിക്കുകയാണെന്ന് കാട്ടി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകിയ ഡ്രൈവർ എബി ജെ ഏബ്രഹാമിനെതിരേ എസ്പിക്ക് പരാതി. സോഷ്യൽ മീഡിയയിലൂടെ ആശുപത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഫെലോഷിപ്പിന്റെ അഡ്മിനിസ്ട്രേറ്റർ ടിപി ഫിലിപ്പാണ് പരാതി നൽകിയിരിക്കുന്നത്.
ജൂലൈ 31 ന് വലിയ മെത്രാപ്പൊലീത്തയുടെ ഡ്രൈവർ സ്ഥാനത്തുള്ള എബിയുടെ സേവനം അവസാനിപ്പിക്കാൻ സഭാ സിനഡും സെക്രട്ടറിയേറ്റും തീരുമാനിച്ചിരുന്നു. ഈ വിവരം അദ്ദേഹത്തെ അറിയിച്ചത് സഭാ സെക്രട്ടറി റവ. കെജി ജോസഫ് ആണ്. അതിന് ശേഷം എബി തനിക്കും കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ലോകമെമ്പാടും ഈ തെറ്റായ വിവരങ്ങൾ വ്യാപിച്ചു കഴിഞ്ഞു. എബി ഏബ്രഹാം മദ്യപനാണ്. പലപ്പോഴും ഇയാളെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ആശുപത്രിക്കുള്ളിൽ നിന്ന് താൻ തന്നെ പിടികൂടിയിട്ടുണ്ട്. പലപ്പോഴും വലിയ മെത്രാപ്പൊലീത്തയോട് ഇയാൾ തട്ടിക്കയറിയിട്ടുണ്ട്. അദ്ദേഹത്തെ കാണാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പണപ്പിരിവും നടത്തിയിട്ടുണ്ട്.
അപമര്യാദയായ പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും താൻ അയാളെ ശകാരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് അയാൾ ഇപ്പോൾ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. എബിയുടെ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ തെറ്റും ദുരുദ്ദേശ്യത്തോടെയുള്ളതും അപകീർത്തികരവുമാണ്. ഇയാൾ തന്നെ അപമാനിക്കുന്നതിനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേ സമയം, എബിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് സഭയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വലിയ തിരുമേനിക്ക് കുമ്പനാട് ഫെലോഷിപ്പിൽ നല്ല പരിചരണം ലഭിക്കുന്നില്ലെന്നും എബി നൽകിയ പരാതി പരിശോധിക്കാൻ സഭാ നേതൃത്വം തയാറാകണമെന്നുമാണ് ആവശ്യം.
രാജ്യം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ അനുഭവിക്കുന്നതു കൊടിയ പീഡനമെന്ന് സന്തത സഹചാരിയും ഡ്രൈവറുമായ എബി ജെ എബ്രഹാം വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടി എബി മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകുകയും ചെയ്തു. മാർച്ച് 14 മുതൽ തന്നെ വലിയ മെത്രാപ്പൊലീത്തയിൽ നിന്നും സഭ അകറ്റിയിരിക്കുകയാണെന്ന് എബി പരാതിയിൽ പറയുന്നു. ഗുരുതരവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലാണ് എബി നടത്തിയിട്ടുള്ളത്. 14 വർഷമായി മാർ ക്രിസോസ്റ്റത്തിന്റെ സന്തത സഹചാരിയായിരുന്നു എബി. തിരുമേനിക്ക് വേണ്ടത് എന്താണെന്ന് ഒരു നോട്ടം കൊണ്ട് അറിയാവുന്നയാൾ. തിരുമേനി എസി റൂമിൽ കിടക്കുമ്പോൾ നിലത്ത് പായ വിരിച്ച് എബിയുമുണ്ടാകും. രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടായാൽ കൈയിലിരിക്കുന്ന വടി കൊണ്ട് എബിയെ ഒന്നു കുത്തും. എബിക്ക് അറിയാം എന്താണ് നൽകേണ്ടതെന്ന്.
ഒരു വർഷമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ 42-ാം നമ്പർ സ്യൂട്ട് റൂമിലാണ് തിരുമേനിയെ കിടത്തിയിരുന്നത്. യാത്ര ചെയ്യാനും മറ്റും ബുദ്ധിമുട്ടുള്ള തിരുമേനിക്ക് 102 വയസ് കഴിഞ്ഞു. തിരുമേനിയുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തവുമില്ലെന്ന് എബി പരാതിയിൽ ആരോപിക്കുന്നു. എബിക്ക് പകരം ഒരാളെ തിരുമേനിയെ ശുശ്രൂഷിക്കാൻ സഭ ഏർപ്പെടുത്തിയിട്ടുണ്ട്. അയാൾക്ക് തിരുമേനിയുടെ ആവശ്യങ്ങൾ ഒന്നും അറിഞ്ഞു ചെയ്യാൻ കഴിയുന്നില്ല. തിരുമേനിയെ കാണാൻ വരുന്ന വിഐപികളെയോ പുരോഹിതന്മാരേയോ അറിയുന്നില്ല. 42-ാം നമ്പർ മുറി എസിയാണ്. ഫാനും എസിയും ഇട്ട് വേണം തിരുമേനിക്ക് കിടക്കാൻ. ഇപ്പോൾ കൂട്ടത്തിലുള്ളയാൾക്ക് തണുപ്പത്തു കിടക്കാൻ വയ്യ. അയാൾ മറ്റൊരു മുറിയിലാണ് കിടപ്പ്. രാത്രിയിൽ തിരുമേനിക്ക് എന്തു വന്നാലും ഇയാൾ അറിയാനും പോകുന്നില്ല.
ഒരിക്കൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ വന്നപ്പോൾ തിരുമേനി മുറിയിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു. എസിയും ഫാനും ഓഫ് ചെയ്ത് ജനാലകൾ തുറന്നിട്ടിരുന്നു. ഇതു കണ്ട അഡ്മിനിസ്ട്രേറ്റർ പിറ്റേന്ന് തന്നെ മറ്റൊരു കുടുസുമുറിയിലേക്ക് തിരുമേനിയെ മാറ്റി. ഒരു രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടാണ് തിരുമേനി അടുത്ത റൂമിലേക്ക് കൊണ്ടു പോയത്. പിന്നീട് പല തവണ തിരുമേനി തന്നെ അഭ്യർത്ഥിച്ചിട്ടും തിരികെ 42-ാം നമ്പർ റൂമിലേക്ക് മാറ്റിയിട്ടില്ല.
നല്ല ഭക്ഷണം തിരുമേനിക്ക് കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുമായിരുന്നു. എന്നും കുളിപ്പിക്കുകയും പല്ലു തേപ്പിക്കുകയും മുഷിഞ്ഞ വസ്ത്രങ്ങൾ മാറുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തിരുമേനിയെ തുടച്ച് കുറച്ച് പൗഡർ ഇടും. രണ്ടും മൂന്നും മാസം കൂടിയിരിക്കുമ്പോഴാണ് കുളിപ്പിക്കാറ്. തിരുമേനിക്ക് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവുമൊക്കെ കയറ്റുന്നതും ഇതിൽ തന്നെ. ഇതേപ്പറ്റി താൻ പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ. വേണേൽ കഴിച്ചാൽ മതി എന്നാണ് അഡ്മിനിസ്ട്രേറ്ററുടെ മറുപടിയെന്നും എബി പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ ഗുണ്ടായിസവും നഴ്സിങ് മേലധികാരിയുടെ അതിരു കവിഞ്ഞ പ്രവർത്തനവും മനസിലാക്കി ഇവരുടെ കൈയിൽ നിന്ന് തിരുമേനിയുടെ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു.
മാർത്തോമ്മാ സഭയിലെ മുതിർന്ന ബിഷപ്പും ജനകീയനുമായ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സഭയുടെ കീഴിലുള്ള ആശുപത്രിയിൽ പരിചരണം നൽകാതെ പീഡിപ്പിക്കുന്ന സംഭവത്തിൽ സഭാദ്ധ്യക്ഷനെതിരെ പ്രതിഷേധിക്കാൻ വൈദികർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍