തിരുവനന്തപുരത്ത് കുമ്മനം ഒരു ശതമാനത്തിന് തരൂരിനെക്കാൾ മുന്നിൽ; പത്തനംതിട്ടയിൽ യുഡിഎഫിന് മുൻതൂക്കമെങ്കിലും 21 ശതമാനം വോട്ടുവിഹിതം സുരേന്ദ്രന്; മലപ്പുറത്ത് ലീഗിന് തന്നെ വിജയം; കോഴിക്കോട്ടും മാവേലിക്കരയും തൃശൂരും മത്സരം ടൈറ്റ്; പാലക്കാട് വൻ മുൻതൂക്കം നേടി എംബി രാജേഷ്; വടകരയിൽ പി ജയരാജൻ ഒരു ശതമാനത്തിന് മാത്രം മുന്നിൽ; 13 സീറ്റുവരെ യുഡിഎഫും മൂന്നു സീറ്റ് എൽഡിഎഫും നേടുമെന്നും നാലു സീറ്റിൽ ഫോട്ടോ ഫിനിഷും പ്രവചിച്ച് മനോരമ സർവേ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത ത്രികോണ മത്സരം പ്രവചിച്ച് മനരോമ സർവെ. കുമ്മനം രാജശേഖരൻ ഒരു ശതമാനം വോട്ടിന് ശശി തരൂരിനെക്കാൾ മുന്നിട്ടുനിൽക്കുന്നവെന്ന് സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. കോഴിക്കോടും മാവേലിക്കരയിലും കടുത്ത മത്സരമെന്നും മലപ്പുറത്ത് ലീഗും പാലക്കാട് എൽഡിഎഫും ജയിക്കുമെന്നും പ്രവചിച്ച് മനോരമ-കാർവി സർവേയുടെ രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ. ബിജെപി പ്രതീക്ഷ പുലർത്തുന്ന പത്തനം തിട്ടയിൽ പക്ഷേ, കോൺഗ്രസിനാണ് വിജയസാധ്യത സർവേ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇവിടെ ബിജെപി 21 ശതമാനം വോട്ടുനേടാനുള്ള സാധ്യതയും പ്രവചിക്കുന്നു. തൃശൂരിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമാണെന്നും സർവേ പറയുന്നു.
ഇതോടൊപ്പം വടകരയിൽ സിപിഎമ്മിന്റെ പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലത്തിൽ സിപിഎമ്മിന്റെ പി ജയരാജൻ കോൺഗ്രസിന്റെ കെ മുരളീധരനെക്കാൾ ഒരു ശതമാനം വോട്ടിന് മാത്രം മുന്നിലാണ് സർവേയിൽ. വടകരയിൽ 44 ശതമാനം വോട്ടുവിഹിതം ജയരാജനും 43 ശതമാനം വോട്ടുവിഹിതം മുരളീധരനും നേടുമെന്നാണ് പ്രവചനം. വയനാട് രാഹുലിന് തന്നെയാണ് സർവേ സാധ്യത കൽപിക്കുന്നത്. കേരളത്തിലെ പത്തുമണ്ഡലങ്ങളിലെ ഫലങ്ങൾ അക്ഷരമാലാ ക്രമത്തിൽ ഇന്നലെ പ്രവചിച്ചിരുന്നു.ഇതിൽ എൽഡിഎഫിന് മൂന്നും യുഡിഎഫിന് ഏഴും സീറ്റുകളിലാണ് ജയസാധ്യത പ്രവചിച്ചിരുന്നത്. ഇന്ന് ശേഷിക്കുന്ന സീറ്റുകൾ കൂടെ തീർന്നപ്പോൾ 13 സീറ്റുവരെ യുഡിഎഫിന്, എൽഡിഎഫിന് മൂന്ന്, നാലു സീറ്റുകളിൽ കടുത്ത മത്സരം എന്നിങ്ങനെയാണ് സർവേ വിലയിരുത്തുന്നത്.
ബിജെപി താമര വിരിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന സൂചനകളാണ് വരുന്നത്. എൻഡിഎയ്ക്ക് നിലവിൽ നേരിയ മുൻതൂക്കംമാണ് പറയുന്നത്. കുമ്മനത്തിന് 36 ശതമാനം വോട്ടും തരൂരിന് 35 ശതമാനം വോട്ടും കിട്ടുമെന്നും സിപിഐയുടെ സി ദിവാകരന് 25 ശതമാനം വോട്ടാണ് കിട്ടുകയെന്നും പ്രവചിക്കുന്നു. സമാന രീതിയിൽ കെ സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയിലും ബിജെപി വിജയപ്രതീക്ഷ പുലർത്തിയിരുന്നു. ഇവിടെ യുഡിഎഫ് മുന്നിലെന്നാണ് സർവേ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ എൻഡിഎയ്ക്ക് നിലവിലെ സാഹചര്യത്തിൽ 21 ശതമാനം വോട്ടുവിഹിതം കിട്ടുമെന്നാണ് പ്രവചനം.
എൻഡിഎ പ്രതീക്ഷ പുലർത്തുകയും അവസാന നിമിഷം നടൻസുരേഷ് ഗോപിയെ ഇറക്കുകയും ചെയ്ത തൃശൂരിലും കടുത്ത മത്സരമായിരിക്കും. തൃശൂരിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമെന്നാണ് സർവെ പ്രവചിക്കുന്നത്. യുഡിഎഫ് 41%, എൽഡിഎഫ് 37%, എൻഡിഎ 16% എന്നിങ്ങനെയാണ് വോട്ട് ഷെയർ. പക്ഷേ, സുരേഷ്ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു സർവേ എന്നതിനാൽ ഇതിൽ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത.
പൊന്നാനിയിൽ യുഡിഎഫ് തന്നെയെന്നും സർവേ വിലയിരുത്തുന്നു. ഇവിടെ എൽഡിഎഫിന്റെ പി വി അൻവറും ലീഗിന്റെ ഇ.ടി മുഹമ്മദ് ബഷീറും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്ന സാധ്യത ചർച്ചയാകുമ്പോൾ പൊന്നാനിയിൽ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സർവേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എൽഡിഎഫ് 22%, എൻഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില. പറയുന്നത്.
അതേസമയം, പാലക്കാട് ബിജെപി വോട്ടുകൾ കാര്യമായി വിഷയമാകില്ലെന്നും ഉറച്ച വിജയം സിപിഎം നേടുമെന്നും ആണ് പ്രവചനം. എംബി രാജേഷിന് 51 ശതമാനം പിന്തുണയാണ് സർവേയിൽ ലഭിച്ചത്. എൽഡിഎഫ് 51%, യുഡിഎഫ് 27%, എൻഡിഎ 17% എന്നിങ്ങനെയാണ് വോട്ടുവിഹിതം. ഇരട്ടിയോളം വോട്ടുവിഹിതത്തിന്റെ മേൽക്കൈ ആണ് പാലക്കാട്ട് ഇടതുമുന്നണിക്ക് കിട്ടുന്നത്.
യുഡിഎഫ് സിറ്റിങ് സീറ്റായ മാവേലിക്കരയിൽ ഫോട്ടോ ഫിനിഷ് ആയിരിക്കും. മാവേലിക്കരയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. യുഡിഎഫ് 45%, എൽഡിഎഫ് 44%, എൻഡിഎ 8% എന്നിങ്ങനെയാണ് വോട്ടുവിഹിതം പറയുന്നത്. അതേസമയം ഒരു അട്ടിമറി ആരും പ്രതീക്ഷിക്കാത്ത ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം ഇവിടെ എൽഡിഎഫിന് ശക്തമായ സാന്നിധ്യമറിയിക്കാൻ കഴിയുമെന്ന നിലയും പ്രവചിക്കപ്പെടുന്നുണ്ട്. യുഡിഎഫ് 44%, എൽഡിഎഫ് 36%, എൻഡിഎ 10% എന്നിങ്ങനെയാണ് വോട്ടുവിഹിതം.
ഇന്നത്തെ പത്തു മണ്ഡലങ്ങളിൽ ആദ്യം കോഴിക്കോട് ആണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കടുത്ത മൽസരത്തിൽ യുഡിഎഫിന് മുൻതൂക്കമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് 42% വോട്ടും എൽഡിഎഫ് 38% വോട്ടും എൻഡിഎ 14% വോട്ടും നേടുമെന്ന് സർവേ പ്രവചിക്കുന്നു. എന്നാൽ ഇവിടെ എംകെ രാഘവനെതിരെ ഒളിക്യാമറ കോഴവിവാദം ഇന്നലെ ചർച്ചയായ സാഹചര്യത്തിൽ ഇത് പ്രതിഫലിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതിനാൽ തന്നെ വരും ദിനങ്ങളിൽ ഇത് ചർച്ചയായാൽ എൽഡിഎഫ് മുന്നോട്ടുവരാവുന്ന സാഹചര്യമാണുള്ളത്.
ഇന്നലെ പ്രവചിച്ച ഫലങ്ങൾ ഇങ്ങനെ:
ഇന്നലെ സർവേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോൾ യുഡിഎഫിനായിരുന്നു നേട്ടം. സർവേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളിൽ ഏഴിലും യു.ഡി.എഫിനാണ് മുൻതൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എന്നും സർവേ വിധിച്ചിരുന്നു. 20 മണ്ഡലങ്ങളിലെ 8616 വോട്ടർമാരിൽ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തിയാണ് മനോരമ ന്യൂസ്കാർവി അഭിപ്രായസർവേ ഒരുക്കിയത്.
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയിൽ നേരിയ വ്യത്യാസത്തിൽ ഇടതുമുന്നണി മുന്നിലാണെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് 47 യുഡിഎഫിന് 44, എൻഡിഎയ്ക്ക് നാലുശതമാനം. ആറ്റിങ്ങലിൽ 44 ശതമാനവുമായി എൽഡിഎഫ് മുന്നിൽ; യുഡിഎഫിന് 38, എൻഡിഎയ്ക്ക് 13. എൽ.ഡി.എഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരിൽ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് മുൻതൂക്കം നേടി.
എൽഡിഎഫിന് 38%വും എൻഡിഎയ്ക്ക് 13%വും ലഭിച്ചു. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയിൽ യുഡിഎഫ് 40, എൽഡിഎഫ് 39, എൻഡിഎ 13%. എറണാകുളത്ത് 41 ശതമാനവുമായി യുഡിഎഫിനാണ് മുൻതൂക്കം; എൽ.ഡി.എഫിന് 33ഉം എൻഡിഎയ്ക്ക് 11ഉം. ഇടുക്കിയിൽ സർവേയിൽ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എൽഡിഎഫിന് 39ഉം എൻഡിഎയ്ക്ക് ഒമ്പതുശതമാനവും പിന്തുണ.
എൽ.ഡി.എഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരിൽ 49 ശതമാനവും കാസർകോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുൻതൂക്കം. കണ്ണൂരിൽ എൽഡിഎഫിനെ 38 ശതമാനവും എൻഡിഎയെ 9ശതമാനവും പിന്തുണച്ചു.. ബിജെപിക്ക് നേരത്തെ തന്നെ സ്വാധീനമുള്ള കാസർകോട്ട് എൽഡിഎഫിന് 35 ശതമാനവും എൻഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി.
സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേൽക്കൈ. കൊല്ലത്ത് യുഡിഎഫിന് 48 എൽഡിഎഫിന് 41 എൻഡിഎയ്ക്ക് 7. കോട്ടയത്ത് യുഡിഎഫ് 49, എൽഡിഎഫ് 39, എൻഡിഎ 10 ശതമാനം. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതൽ മാർച്ച് 7വരെ നടന്ന സർവേയുടെ ഫലത്തെ പിന്നീട് മാറിയ സാഹചര്യങ്ങൾ സ്വാധീനിക്കാം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍