കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ പുതിയ എഡിറ്റർ; ചുമതലയേൽക്കുന്നത് കാഴ്ചയിലും ഇടപെടലിലും സൗമ്യനായ 48കാരൻ; ശൂന്യമായി കിടന്ന പത്രാധിപ കസേരയിലേക്ക് പുതിയ ചുമതലക്കാരൻ എത്തുന്നത് മാതൃഭൂമിയുടെ വേറിട്ട പാരമ്പര്യം നിലനിർത്തി; മാനേജ്മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതി മാതൃകയാക്കാതെ വീണ്ടും വീരേന്ദ്രകുമാർ; ഇന്ത്യൻ എക്സ്പ്രസിനേയും ഡെക്കാൺ ക്രോണിക്കിളിനേയും നയിച്ച മനോജ് കെ ദാസ് ഇനി മാതൃഭൂമിയുടെ അമരക്കാരൻ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കാഴ്ചയിൽ സൗമ്യൻ, ഇടപെടലിലും അങ്ങിനെ തന്നെ. വാർത്തകളെക്കുറിച്ച് തികഞ്ഞ ബോധ്യം, ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ റെസിഡന്റ് എഡിറ്റർ ആയി ചുമതലയുള്ളപ്പോൾ പിന്തുടർന്നത് റിപ്പോർട്ടറുടെ വാർത്തകളിൽ കൈകടത്താത്ത രീതിയും. മലയാള മാധ്യമ രംഗത്തെ ശക്തമായ സാന്നിധ്യമായ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരുടെ ചുമതല ഏറ്റെടുക്കുമ്പോൾ മനോജ്.കെ.ദാസിനുള്ള മാധ്യമ പ്രവർത്തകരുടെ വിശേഷണങ്ങൾ ഇങ്ങിനെ. ഇന്നലെയാണ് മാതൃഭൂമിയുടെ പത്രാധിപരായി മനോജ്.കെ.ദാസ് ചുമതലയേറ്റത്. മാനേജ്മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതിയിൽ നിന്ന് മാതൃഭൂമി വിഭിന്നമായി ചിന്തിക്കുമ്പോൾ മനോജ്.കെ.ദാസിനെ പത്രാധിപർ ആയി നിയമിച്ച മാതൃഭൂമിയുടെ തീരുമാനം ശ്ലാഘിക്കുന്നവരാണ് കൂടുതൽ. വെറും നാൽപ്പത്തിയെട്ടാം വയസിലാണ് മനോജ്.കെ.ദാസ് പത്രാധിപ ചുമതലയിലേക്ക് എത്തുന്നത്.
കാറും കോളും നിറഞ്ഞ മലയാള മാധ്യമ രംഗത്തേക്കാണ് മാതൃഭൂമിയുടെ പത്രാധിപ ചുമതലയുമായി മനോജ്.കെ.ദാസ് കടന്നുവരുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് മലയാള മാധ്യമ രംഗം സങ്കീർണ്ണമാണ്. പ്രാദേശിക- രാഷ്ട്രീയ താത്പര്യങ്ങൾക്ക് എന്നും മുൻഗണന നൽകിയാണ് മലയാള പത്രങ്ങൾ വാർത്തകളുമായി രംഗം കയ്യടക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടനവധി വൈതരണികൾ ആണ് മലയാള പത്രങ്ങൾക്ക് മുന്നിലുള്ളത്. മൂന്നു വർഷത്തിലേറെയായി മാതൃഭൂമി പത്രാധിപ കസേര ശൂന്യമായി കിടക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റർ ആയി പി.ഐ.രാജീവിനെ നിയമിച്ചേങ്കിലും പത്രാധിപരുടെ ചുമതല കൈമാറിയിരുന്നില്ല. എക്സിക്യൂട്ടീവ് എഡിറ്റർ തന്നെ പത്രാധിപ ചുമതലയും വഹിച്ചിരുന്ന രീതിയിലാണ് മാതൃഭൂമി കുറെ നാളായി കടന്നു പോയിക്കൊണ്ടിരുന്നത്. ഈ രീതിയിലുള്ള ഒരു മാറ്റം കൂടിയാണ് പുതിയ പത്രാധിപരുടെ വരവോടെ സംഭവിച്ചിരിക്കുന്നത്.
മുൻപ് മാതൃഭൂമിയുടെ പത്രാധിപ ചുമതല വഹിച്ച കെ.പി.കേശവമേനോൻ ജൂനിയറെപ്പോലെയും എക്സിക്യൂട്ടീവ് എഡിറ്ററുടെ ചുമതലയിൽ കുറെക്കാലമായി തുടർന്നു പോന്നിരുന്ന പി.ഐ.രാജീവിനെപ്പോലെയും ഇംഗ്ലീഷ് മാധ്യമ രംഗത്ത് നിന്നാണ് മനോജ്. കെ.ദാസും എത്തുന്നത്. പ്രാദേശിക താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും അരങ്ങു തകർക്കുന്ന മലയാള മാധ്യമ രംഗത്ത് മാതൃഭൂമി പത്രാധിപ കസേരയിൽ വലിയ വെല്ലുവിളികളാണ് പുതിയ പത്രാധിപരെയും കാത്തിരിക്കുന്നത്. പക്ഷെ നിക്ഷ്പ രീതികളും വാർത്തയിലെ അവഗാഹവും പുതിയ പത്രാധിപർക്ക് തുണയാകുമെന്നാണ് മാധ്യമ രംഗത്തുള്ളവർ വിരൽ ചൂണ്ടുന്നത്. ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചകളുടെ ഒരു ഗ്രാഫിലൂടെ മാത്രമാണ് മനോജ്.കെ.ദാസിന്റെ ജീവിതം കടന്നു പോയിട്ടുള്ളത്. ഈ മാധ്യമ ജീവിതത്തിന്റെ നിർണ്ണായക സമയത്ത് തന്നെയാണ് മാതൃഭൂമി എഡിറ്റർ ആയും മനോജ്.കെ.ദാസ് നിയമിതനാകുന്നത്.
ഇന്ത്യൻ എക്സ്പ്രസിൽ റെസിഡന്റ് എഡിറ്റർ ആയിരുന്നു ദീർഘകാലം. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് ഏഷ്യനെറ്റ് ന്യൂസിൽ റെസിഡന്റ് എഡിറ്റർ ആയി. പിന്നീട് ഡെക്കാൻ ക്രോണിക്കിളിൽ റെസിഡന്റ് എഡിറ്റർ ആയി. ഡെക്കാൻ ക്രോണിക്കിളിൽ നിന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ റെസിഡന്റ് എഡിറ്റർ ആയി നിയമിതനാകുന്നത്. ഇപ്പോൾ വീണ്ടും മലയാള മാധ്യമ രംഗത്തേക്ക് തിരിച്ചു വരുമ്പോൾ മാതൃഭൂമി എഡിറ്റർ പോസ്റ്റിലേക്കും എത്തുന്നു. മാധ്യമ രംഗത്തുള്ള പൊതുസ്വീകാര്യതയാണ് മാതൃഭൂമി എഡിറ്റർ പോസ്റ്റിലേക്കും വഴി തുറന്നത്.
മാതൃഭൂമിയുടെ ശക്തമായ രണ്ടു വിഭാഗങ്ങൾ വീരേന്ദ്രകുമാർ പക്ഷവും പി.വി.ചന്ദ്രൻ പക്ഷവും. എഡിറ്ററുടെ കാര്യത്തിൽ യോജിച്ചതോടെയാണ് മനോജ്.കെ.ദാസിന്റെ നിയമനത്തിനു പച്ചക്കൊടിയായത്. മൂന്നു വർഷത്തിലേറെയായി ഒഴിഞ്ഞു കിടന്ന എഡിറ്റർ പോസ്റ്റിലാണ് മനോജിനെ നിയമിച്ചിരിക്കുന്നതും. പ്രൌഡിയും പാരമ്പര്യവുമാണ് മാതൃഭൂമി പത്രാധിപകസേരയെ വേറിട്ട് നിർത്തുന്നത്. കെ.പി.കേശവമേനോനും എം.ഡി.നാലപ്പാടും വി.കെ.മാധവൻകുട്ടിയും വിപിആർ എന്ന വി.പി.രാമചന്ദ്രനും കെ.ഗോപാലകൃഷ്ണനുമൊക്കെ അലങ്കരിച്ച പത്രാധിപ കസേരയിലേക്കാണ് ഇപ്പോൾ മനോജ്.കെ.ദാസ് കൂടി എത്തുന്നത്.
'മനോരമ കണ്ണൂർ ഡെസ്കിൽ ജോലി ചെയ്യുമ്പോഴാണ് ഒരു ഫോൺ കോൾ വഴി മനോജ്.കെ.ദാസിനെ പരിചയപ്പെടുന്നത്. അന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റെസിഡന്റ് എഡിറ്റർ ചുമതലയായിരുന്നു ദാസിന്. പക്ഷെ പരിചയപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വന്നത് ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫർ ലെറ്റർ. കൊച്ചി ബ്യൂറോയിൽ സീനിയർ ലേഖകനായാണ് നിയമനം വന്നത്. മലയാള മാധ്യമ രംഗത്ത് നിന്ന് ഇംഗ്ലീഷ് മാധ്യമ രംഗത്തേക്ക് എന്നെ വഴിതിരിച്ചു വിട്ടത് മനോജ്.കെ.ദാസ് നൽകിയ ആ ഓഫർ ലെറ്ററായിരുന്നു'. മനോരമയിൽ ഇന്ത്യൻ എക്സ്പ്രസിലേക്ക് ജോലിയിൽ പ്രവേശിച്ച അന്നത്തെ ഓഫർ ലെറ്ററിനെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ശ്രീജൻ പറയുന്നു.
എന്നെ ഒരു തവണ പോലും കാണാതെയാണ് ഇന്ത്യൻ എക്സ്പ്രസിൽ എനിക്ക് മനോജ് ജോലി നൽകിയത്. അതെന്നെ അത്ഭുതപ്പെടുത്തി. മനോരമ വിട്ടു ഇന്ത്യൻ എക്സ്പ്രസിൽ ചേക്കേറാൻ എന്നെ പ്രേരിപ്പിച്ചത് ഒരു തവണ നേരിട്ട് പോലും കാണാതെ അദ്ദേഹം അയച്ച ഓഫർ ലെറ്ററായിരുന്നു-ശ്രീജൻ പറയുന്നു. ഇത്തരം അനുഭവങ്ങൾ തന്നെയാണ് മുതിർന്ന പല മാധ്യമ പ്രവർത്തകർക്കും മാതൃഭൂമിയുടെ പുതിയ എഡിറ്ററെക്കുറിച്ച് പറയാനുള്ളത്.
മാതൃഭൂമിയുടെ ആസ്ഥാനമായ കോഴിക്കോട് വെച്ച് ഇന്നലെയാണ് പുതിയ പത്രാധിപരായി മനോജ് കെ. ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചുവരുന്ന വേളയിലാണ് ടൈംസ് വിട്ട് മാതൃഭൂമിയിൽ പുതിയ ചുമതല ഏറ്റെടുക്കുന്നത്. 1994-ൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിലാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി.
ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചു. ഡെക്കാൻ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ഭാര്യ: സരിതാ മനോജ്. രാജഗിരി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികളായ മാനസ് എം. ദാസ്, മഞ്ജീര എം. ദാസ് എന്നിവർ മക്കളാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്