പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് പരിഭ്രാന്തയായി കയറി വന്നു കോണ്ടലീസാ റൈസ്; ആവശ്യപ്പെട്ടത് ഡോ. മന്മോഹൻ സിംഗിനെ കാണണം എന്ന്; കാണാൻ താൽപ്പര്യമില്ലെന്ന് തുറന്നടിച്ചു മറുപടി നൽകി മന്മോഹൻ സിങ്; യുഎസ് താൽപ്പര്യം അനുസരിച്ചേ ആണവ കരാറിൽ പാടുള്ളൂ എന്നു പറഞ്ഞു വിരട്ടാൻ നോക്കിയ ബുഷിനോട് ഒരു 'ബിഗ് നോ' പറഞ്ഞ് സിങ്; മോദിയെ വിരട്ടി ട്രംപ് കാര്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത് ലോകപൊലീസിനെ വരുതിയിൽ നിർത്തിയ മന്മോഹൻ സിംഗെന്ന കിംഗിന്റെ കഥ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിലാണ് രാജ്യം. ലോകം മുഴുവൻ ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ഇന്ത്യൻ സാഹായം തേടി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിളിച്ചു. ഇന്ത്യുയടെ മലേറിയ മരുന്നായ ഹൈഡ്രോക്സി ക്വോറോക്വിൻ മരുന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ത്യൻ സാഹചര്യം മുൻനിർത്തി ഈ മരുന്നു കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ, ഈ മരുന്ന് അമേരിക്കയ്ക്ക് നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യ മരുന്നിന്റെ കയറ്റുമതി നിരോധനവും പിൻവലിച്ചു. ഇതോടെ മോദി-ട്രംപ് സൗഹൃദത്തിലെ ഉലച്ചിലായി രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തി. ട്രംപ് ഭീഷണിപ്പെടുത്തിയാണ് മരുന്നു വാങ്ങിയതെന്ന പ്രതീതി വന്നു. ഇതോടെ മോദിയുടെ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
സൈബർ ലോകത്ത് മോദിക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. ജോർജ്ജ് ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയെ വിരട്ടാൻ ശ്രമിച്ചപ്പോൾ മന്മോഹൻ സിങ് എങ്ങനെയാണ് പ്രതികരിച്ചത് എന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള വിഷയമായി ചർച്ചയാകുന്നത്. കോൺഗ്രസ് പ്ലാറ്റ്ഫോമുകളിലാണ് മന്മോഹൻ സിംഗിന് വാഴ്ത്തിക്കൊണ്ടുള്ള കുറിപ്പുകൾ എത്തുന്നത്. ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിച്ച ആഗോള സാമ്പത്തികമാന്ദ്യം പ്രവചിച്ച മിടുക്കനായ ധനതന്ത്രജ്ഞൻ കൂടിയായ സിംഗിനെ എതിരാളികൾ നേരിട്ടത് അദ്ദേഹത്തിന്റെ മൗനത്തിന്റെ പേരിലായിരുന്നു. എന്നാൽ, ഇന്ന് ആ മനുഷ്യന്റെ വില രാജ്യം തിരിച്ചറിയുന്നു എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ ആ പഴയ കഥ പറഞ്ഞത്.
ഇന്ന് ട്രംപ് ഇന്ത്യൻ മരുന്നു വാങ്ങാൻവേണ്ടി നടത്തിയ വിരട്ടലിന്റെ പശ്ചാത്തലത്തിലാണ് അത്തരമൊരു സാഹചര്യത്തിൽ ഡോ. മന്മോഹൻ സിങ് എന്തു നടപടി സ്വീകരിച്ചു എന്നത് ചർച്ചയാകുന്നത്. ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ പുസത്കത്തിൽ പറഞ്ഞ ആ പഴയ കഥയാണ് പുറത്തുവരുന്നത്. മൗനിയെന്നും കഴിവില്ലാത്തവൻ എന്നും കളിയാക്കി വിളിക്കുമ്പോൾ തന്നെയാണ് ആണവകരാർ ഒപ്പിടുന്ന വേളയിൽ അമേരിക്കൻ സമ്മർദ്ദത്തെ സിങ് മറികടന്ന വിധമാണ് അദ്ദേഹം വിവരിച്ചത്. 2005 ൽ ഇരുരാജ്യങ്ങളുമായുള്ള ആണവ കരാർ പ്രഖ്യാപിക്കുന്നതിന് തലേദിവസം അമേരിക്ക പ്രയോഗിച്ച സമ്മർദ്ദത്തിന് മുമ്പിൽ വഴങ്ങാതെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ഡോ. മന്മോഹൻ സിങ്.
എട്ട് വരെ ആണവറിയാക്ടറുകൾ ഇന്ത്യക്ക് നൽകാം എന്ന മുൻ ധാരണയിൽ നിന്നും വ്യതിചലിച്ച് അമേരിക്ക രണ്ട് റിയാക്ടറുകൾ മാത്രം നൽകാം എന്ന നിലയിലേക്ക് മലക്കം മറിച്ചു. കരാർ ഒപ്പിടാനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് അപമാന കരമായി തോന്നി. അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിൽ ഉറപ്പിച്ച അദ്ദേഹം കുലുങ്ങിയില്ല. അമേരിക്കയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്തു ഡോ. മന്മോഹൻ സിങ്.
2005 ജൂലൈ 18നാണ് വൈറ്റ് ഹൗസിന് മുന്നിൽ ആണവ കരാർ സംബന്ധിച്ച പ്രഖ്യാപനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും ചേർന്ന് നടത്താനിരിക്കുന്നത്. അമേരിക്കയുടെ മലക്കംമറിച്ചിലിന് പിന്നാലെ ജൂലൈ 17 ന് രാത്രി മന്മോഹൻ സിങ് ഇന്ത്യൻ സംഘത്തോട് കരാറിൽ നിന്ന് പിന്മാറുകയാണ് എന്ന തീരുമാനം അറിയിക്കുന്നു. രാത്രിയിൽ തന്നെ വൈറ്റ് ഹൗസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ ആണവ കരാറിൽ നിന്നും പിൻവാങ്ങുന്നു എന്ന ബോധ്യം വന്നു. പരിഭ്രാന്തയായ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് എങ്ങനെയും സിംഗിനെ കണ്ട് കരാറിൽ നിന്നും പിന്മാറരുത് എന്ന നിർദ്ദേശവുമായി എത്തി.
പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പരിഭ്രാന്തയായി കയറിച്ചെന്നും. ബുഷിന്റെ നിർദ്ദേശവുമായാണ് താൻ എത്തിയതെന്ന് പറഞ്ഞിട്ടും മന്മോഹൻ സിങ് കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് വിദേശകാര്യമന്ത്രി നട്വർ സിംഗിനെ കണ്ട് മുൻധാരണ പ്രകാരം കരാർ നടപ്പാക്കാം എന്ന് അറിയിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ അമേരിക്കയെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് ഡോ. മന്മോഹൻ സിങ് സ്വീകരിച്ചത്. ഡോ. മന്മോഹൻ സിംഗിന്റെ ശക്തമായ നിലപാടില്ലായിരുന്നുവെങ്കിൽ ഈ കരാർ ഇത്തരത്തിൽ സംഭവിക്കില്ലായിരുന്നു എന്നതും എം.കെ നാരായണൻ ചൂണ്ടിക്കാണിക്കുന്നു.
കാലാകാലങ്ങളായി അമേരിക്കയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ അതിൽ വിധേയത്വത്തിനല്ല സൗഹൃദത്തിനാണ് സ്ഥാനം. ഭീഷണിക്ക് വഴങ്ങുന്നതും മനുഷ്യത്വത്തിന്റെ പേരിൽ സഹായം ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഇത്തരം ഭീഷണികളെ രാജ്യം ഇതിന് മുൻപ് എങ്ങിനെ നേരിട്ടു എന്ന് ഇന്ദിരാ ഗാന്ധിയും മന്മോഹൻസിംഗും അടക്കമുള്ള മുൻഗാമികളിൽ നിന്ന് നരേന്ദ്ര മോദി കണ്ടുപഠിക്കേണ്ടതുണ്ടെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 1971 ൽ ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതിനെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട് നിക്സനെയും ഇന്ദിരാഗാന്ധി കണ്ടം വഴി ഓടിച്ചിട്ടുണ്ട്. ഈ കഥയും സോഷ്യൽ മീഡിയയിൽ കോൺഗ്രസ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഡോ. മന്മോഹൻ സിംഗിന്റെ ഉപദേശം തേടണം എന്ന അഭിപ്രായവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്. ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകിയത് അടക്കമുള്ള കേന്ദ്രമന്ത്രിയുടെ നടപടികളെ മന്മോഹൻ സിങ് നേരത്ത സ്വാഗതം ചെയ്തിരുന്നു. ദീർഘവീക്ഷണവും അതിവിശാലമായ കാഴ്ച്ചപ്പാടമുള്ള വ്യക്തിയാണ് ഡോ. മന്മോഹൻ സിങ്.
സാമൂഹികമായ സഹവർത്തിത്വമില്ലായ്മ, സാമ്പത്തിക മാന്ദ്യം, കൊറോണ എന്നിവ രാജ്യത്ത് വലിയ ആപത്തുകൊണ്ടുവരുമെന്ന് മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിങ് നേരത്തെ എഴുതിയ ഒരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ മൂന്ന് പ്രശ്നങ്ങൾ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുക മാത്രമല്ല ആഗോളതലത്തിൽ സാമ്പത്തിക-ജനാധിപത്യ ശക്തിയെന്ന രാജ്യത്തിന്റെ സൽപേരിനെയും അത് മോശമായി ബാധിക്കുമെന്ന് മന്മോഹൻ സിങ് ഒരു പ്രമുഖ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. ആദ്യത്തെ രണ്ടെണ്ണവും നമ്മൾ സ്വയം വരുത്തിവച്ചതാണ്. ഇതുകൂടാതെ ഇപ്പോൾ കൊറോണ വൈറസും. ഇത് മൂന്നും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം കുറിച്ചു. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും മന്മോഹൻ സിങ് ലേഖനത്തിലൂടെ നിർദ്ദേശിച്ചിരുന്നു.
നേരത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പരിഹരിക്കാൻ അഞ്ചിന മാർഗ്ഗനിർദ്ദേശങ്ങൾ ആണ് മന്മോഹൻ സിങ് നിർദ്ദേശിരുന്നു. ഇത് മോദി സർക്കാർ നടപ്പിലാക്കാൻ ഇളവുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജിഎസ്ടി യുക്തിസഹമാക്കണം, തകർന്ന് കിടക്കുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം, പണ ലഭ്യത വർധിപ്പിക്കണം, ടെക്സ്റ്റയിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്, ഹൗസിങ് മേഖലയെ വളർച്ചയിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. എളുപ്പത്തിൽ വായ്പ ലഭ്യമാക്കണം എന്നിങ്ങനെയാണ് മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാന ദിവസം ഇന്ന്; നാളെ രാവിലെ എട്ടു മണിക്ക് വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മാപ്പു നൽകും; അധികാര കൈമാറ്റത്തിനു നിൽക്കാതെ മടങ്ങുന്ന ട്രംപിനൊപ്പം മെലേനിയ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രഥമ വനിതയായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്