പരേതരും വിദേശത്ത് ജോലിയുള്ളവരും മാനനഷ്ടക്കേസ് കൊടുക്കും; മരിച്ചവരെന്ന് ആരോപിച്ച ആറിൽ മൂന്ന് പേരും ജീവനോടെയുണ്ടെന്ന് തെളിഞ്ഞു; ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ കള്ളവോട്ട് ആരോപണവും തിരിച്ചടിക്കുമോ? മഞ്ചേശ്വരത്തെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾ പാളുന്നു; സുരേന്ദ്രന്റെ കേസിൽ ആഘോഷമിപ്പോൾ ലീഗ് ക്യാമ്പിലും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വിദേശത്തുള്ളവരുടേയും മരിച്ചുപോയവരുടേയും പേരിൽ കള്ളവോട്ട് നടന്നു എന്ന് ആരോപിച്ചു എങ്കിലും ഇത് തെളിയിക്കാൻ കെ സുരേന്ദ്രനായില്ല. അതിനിടെ സുരേന്ദ്രനെതിരെ ആരോപണവുമായി വോട്ടർമാർ രംഗത്ത് എത്തി. സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച പട്ടികയിൽ വിദേശത്ത് എന്ന് ആരോപിക്കപ്പെട്ട വോട്ടർമാർ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. തങ്ങളെ സമൂഹം സംശയത്തേടെയാണ് നോക്കുന്നതെന്നും ഇതുവരെ വിദേശത്തു പോകാത്തവരും പട്ടികയിലുണ്ട് എന്നും ഇവർ ആരോപിക്കുന്നു.
പരേതനെന്ന് സുരേന്ദ്രൻ ആരോപിച്ചവരിൽ ചിലർ സമൻസ് കൈപ്പറ്റിയിരുന്നു. അതിനിടയിൽ ഒരു പരേതൻ കോടതിയിൽ നേരിട്ടു ഹാജരായി. മഞ്ച്വേരം മണ്ഡലത്തിലെ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അഹമ്മദ് കുഞ്ഞി കോടതിയിൽ ഹാജരായി താൻ ജീവിച്ചിരുപ്പുണ്ട് എന്നു കോടതിയെ ബോധിപ്പിക്കുകയായിരുന്നു. കള്ളവോട്ട് ആരോപിച്ചു സമൻസ് അയച്ച അഞ്ചുപേരിൽ മൂന്നുപേരും ഇത് കൈപ്പറ്റി. പരേതരായ അഞ്ചു പേരിൽ നാലാമത്തെയാൾ തിരഞ്ഞടുപ്പിനു മുമ്പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുതാത്ത ഇദ്ദേഹത്തിന്റെ പേരും ഉണ്ട് സുരേന്ദ്രന്റെ കള്ളവോട്ട് ലിസ്റ്റിൽ. കേന്ദ്രം നൽകിയ റിപ്പോർട്ട് പരിശോധിച്ച് കോടതി തള്ളി. റിപ്പോർട്ടിൽ അവ്യക്തത ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെയാണ് സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനുള്ള സാധ്യതകൾ വോട്ടർമാർ തേടി തുടങ്ങിയത്.
26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോൾ 20 പേരും വോട്ടിങ് ദിനത്തിൽ വിദേശത്തായിരുന്നുവെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുർറസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചുപോയവരുടെയും പേരുകളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചാണ് എതിർസ്ഥാനാർത്ഥിയായ സുരേന്ദ്രൻ ഹരജി നൽകിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കള്ളവോട്ട് സംബന്ധിച്ച ആരോപണമുയർന്ന 259 വോട്ടർമാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താൻ കോടതി സമൻസയച്ചിട്ടുണ്ട്. ഭീഷണിയുണ്ടെന്ന മെസഞ്ചറുടെ പരാതിയെ തുടർന്ന് നാലു പേർക്ക് പൊലീസ് സംരക്ഷണത്തോടെ സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
സുരേന്ദ്രൻ സമർപ്പിച്ച തിരഞ്ഞെടുപ്പ് കേസിൽ ഇതുവരെ നോട്ടീസ് നൽകിയത് 42 പേർക്കാണ്. ഇതിൽ ഹാജരായത് ഏഴുപേർ മാത്രം. കഴിഞ്ഞ എട്ടിന് ആരംഭിച്ച വിചാരണയിൽ അന്നേദിവസം 11 പേർക്കും ഒമ്പതിന് പത്ത് പേർക്കും 13ന് 11 പേർക്കും ഇന്നലെ പത്ത് പേർക്കും നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ വോട്ടുകൾ സ്വയം ബൂത്തിലെത്തി ചെയ്തതാണെന്ന് ഹാജരായവർ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ കോടതിയിൽ ഹാജരായ മഞ്ചേശ്വരം രാമത്തൽ ഹൗസിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന, മഞ്ചേശ്വരം പഞ്ചായത്തിലെ 21ാം നമ്പർ ബൂത്തിൽ താൻ ഭർത്താവിനൊപ്പം പോയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് മൊഴി നൽകി. തിരഞ്ഞെടുപ്പിന് ശേഷം ഭർത്താവ് അബ്ദുല്ല മരണപ്പെട്ടു. മരണ സർട്ടിഫിക്കറ്റ് ആമിന കോടതിയിൽ ഹാജരാക്കി. തനിക്ക് പാസ്പോർട്ട് ഇല്ലെന്നും താൻ പ്രവാസിയല്ലെന്നും ആമിന കോടതിയെ അറിയിച്ചു. മഞ്ചേശ്വരം 21ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ഇവരുടെ വോട്ട് കള്ളവോട്ടാണെന്നാണ് സുരേന്ദ്രന്റെ പരാതി.
അതിനിടെ ആറ് പരേതരുടെ വോട്ടുകൾ കള്ളവോട്ടു ചെയ്തുവെന്ന സുരേന്ദ്രന്റെ ആരോപണം തെളിയിക്കാനായില്ല. ഇതിൽ മൂന്നുപേർ ജീവിച്ചിരിപ്പുണ്ട്. ഇവർ കോടതി നൽകിയ സമൻസ് കൈപറ്റി. മഞ്ചേശ്വരം ഉദ്യാവർ 20ാം നമ്പർ ബൂത്തിലെ വോട്ടറായ ഹാജി അഹമ്മദ് ബാവയുടെ വോട്ട് പോൾ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇച്ചിലങ്കോട്ടെ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷയെ ഇരട്ട വോട്ടറാക്കിയാണ് സുരേന്ദ്രൻ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബാക്രബയലിലെ ഭിന്നശേഷിക്കാരനായ ഇദ്ദീൻകുഞ്ഞിയുടെ മകൻ ഹമീദ് കുഞ്ഞി, മംഗൽപാരി പഞ്ചായത്തിലെ ഉപ്പള ഗേറ്റിലെ മമ്മുഞ്ഞി എന്നിവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായി. സുരേന്ദ്രൻ ചൂണ്ടിക്കാണിച്ച മറ്റൊരു വോട്ടറായ ഉദ്യാവരത്തെ അലിയുടെ മകൻ മുഹമ്മദിനെ കുറിച്ച് നാട്ടുകാർക്ക് വിവരമൊന്നും ഇല്ല. തിരഞ്ഞെടുപ്പ് കേസ് പുരോഗമിക്കുമ്പോൾ സുരേന്ദ്രന്റെ വാദങ്ങൾക്ക് വിശ്വാസ്യതയില്ലെന്ന് തെളിയുന്നതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ട് ലിസ്റ്റിൽ ന്യൂനപക്ഷ മോർച്ച മുൻ നേതാവുമുൾപ്പെട്ടത് കൗതുകമയി. ന്യൂനപക്ഷ മോർച്ചാ മുൻ ഭാരവാഹി അഷ്റഫാണ് ഈ പട്ടികയിൽ ഇടം നേടിയത്. അഷ്റഫ് വിദേശത്തായിരിക്കെ നാട്ടിൽ കള്ളവോട്ട് ചെയ്തെന്നാണ് സുരേന്ദ്രന്റെ ആരോപണം. എന്നാൽ, തന്റെ വോട്ട് താൻ തന്നെയാണ് ചെയ്തതെന്ന് അഷ്റഫ് വ്യക്തമാക്കി. ഇതും സുരേന്ദ്രന് തിരിച്ചടിയായി. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ എംഎൽഎയുടെ രാജിയടക്കമുള്ള കാര്യങ്ങളിൽ മാധ്യമങ്ങളും മറ്റും ചർച്ച നടത്തുന്നതിനെ നേരത്തെ കോടതി വിമർശിച്ചു. ഇത് ശരിയായ നടപടിയല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാകുന്നത്.
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 281 പേർ കള്ള വോട്ട് ചെയ്തുവെന്നും 89 വോട്ടിന് താൻ പരാജയപ്പെട്ടത് അതിനാലാണെന്നും അതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ബി. അബ്ദുൾ റസാഖ് വിജയിച്ചത് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്നാണ് ബിജെപി. സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ നൽകിയ പരാതി. സ്ഥലത്തില്ലാത്തവരുടെയോ മരിച്ചുപോയവരുടെയോ വോട്ട് ചെയ്യപ്പെട്ടെന്ന് തെളിയിച്ചാൽമാത്രമേ കള്ളവോട്ടെന്ന് ഉറപ്പാക്കാനാകൂ. ഭൂരിപക്ഷത്തെ സ്വാധീനിക്കത്തക്ക എണ്ണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തണം. എങ്കിൽ ക്രമനമ്പറും മറ്റുംനോക്കി ആ വോട്ടുകൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടും. ഇതിലേക്ക് കാര്യങ്ങളെത്താനുള്ള സാധ്യത നിലവിൽ കുറവാണെന്നാണ് വിലയിരുത്തൽ
2001-ൽ ഇരവിപുരത്തുനിന്ന് ഇടതുമുന്നണിയിലെ എ.എ. അസീസിന്റെ വിജയത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗിലെ അഹമ്മദ് കബീർ കോടതിയെ സമീപിച്ചിരുന്നു. 21 വോട്ടിനാണ് അന്ന് അസീസ് ജയിച്ചത്. ഫലത്തെ സ്വാധീനിക്കുന്നത്ര കള്ളവോട്ട് കണ്ടെത്തിയതിനാൽ ഡീകോഡ് ചെയ്ത് ആ വോട്ട് ആർക്ക് ലഭിച്ചെന്ന് കോടതി പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ മാറിയ വോട്ട് പരിശോധിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഇതിന് സമാനമായ അവസ്ഥയിലേക്ക് ഈ കേസും മാറുകയാണ്.
Stories you may Like
- എസ്ഐയുടെ കൈ തല്ലിയൊടിച്ച ലീഗ് നേതാവിനെ പിടികൂടിയതിൽ പ്രതിഷേധം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- ലീഗ് വേദിയിൽ ഹമാസിനെ തീവ്രവാദിയാക്കിയത് കുതന്ത്രമോ? ബിജെപിയിലും രണ്ടഭിപ്രായം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍