തമിഴ് ആക്ടിവിസ്റ്റ് സംഘത്തിന് നേരിടേണ്ടി വന്നത് പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായ എതിർപ്പ്; പ്രതിഷേധിക്കുന്നവരെല്ലാം സംഘികളാണ് എന്ന് പറഞ്ഞിരുന്ന സർക്കാരിനും ഞെട്ടൽ; ഏഴ് മണിക്കൂർ നീണ്ട ചെറുത്തു നിൽപ്പിന് ശേഷം മനിതികൾ ഓടി രക്ഷപ്പെട്ടത് തമിഴ് പത്രങ്ങളിലും വാർത്ത; ശബരിമല ദർശനത്തിന്റെ പേരിൽ സംഘർഷത്തിന് ശ്രമിച്ച വനിതകൾക്കെതിരെ തമിഴ്നാട്ടിലും കടുത്ത പ്രതിഷേധം; ഒട്ടേറെ ഇടങ്ങളിൽ അയ്യപ്പഭക്തർ യുവതികളെ തേടി തെരുവിൽ ഇറങ്ങി; ജീവൻ പേടിച്ച് പൊലീസ് സുരക്ഷ തേടി യുവതികൾ
മറുനാടൻ മലയാളി ബ്യൂറോ
പമ്പ: ശബരിമല ദർശനത്തിനു യുവതികളുമായെത്തിയ തമിഴ്നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന 'മനിതി' പമ്പയിലെ പ്രതിഷേധത്തെത്തുടർന്നു പിന്തിരിഞ്ഞോടിയ ശേഷവും നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം. തമിഴ്നാട്ടിലേക്കുള്ള വഴി മുഴുവൻ പ്രതിഷേധക്കാർ മനിതിക്കാരെ കാത്തു നിന്നു. മധുരയിലും അക്രമം ഉണ്ടായി എന്നാണ് സൂചന. പ്രതിഷേധത്തെ തുടർന്ന് ശബരിമല ദർശനം നടത്താതെ മടങ്ങിയ മനിതി സംഘത്തിന് നേരെ പലയിടത്തും ആക്രമണം ഉണ്ടായി. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. തേനി-മധുര ദേശീയ പാതയിലായിരുന്നു ആദ്യ ആക്രണം. പോകുന്ന വഴിയിൽ എല്ലാം ഇത് തുടർന്നു. പ്രതിഷേധത്തെ തുടർന്ന് രാവിലെ മനിതി കൂട്ടായ്മയിലെ 11 യുവതികൾക്ക് ശബരിമല ദർശനം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇവർ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
നേരത്തെ മനിതികളുടെ നേതാവ് സെൽവിയുടെ അയ്യപ്പ ഭക്തയെന്ന അവകാശ വാദം നുണയാണെന്ന് തെളിഞ്ഞിരുന്നു. ഇവർ സക്കീർ നായിക്കിനു പിന്തുണയർപ്പിക്കുന്ന പോസ്റ്ററുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. മാത്രമല്ല ജെല്ലിക്കെട്ടിനു വേണ്ടി സുപ്രീം കോടതി വിധിക്കെതിരെ ഇവർ പ്രതിഷേധിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. തമിഴ് ആക്ടിവിസ്റ്റ് സംഘമാണ് ശബരിമലയിൽ എത്തിയതെന്ന് ഇപ്പോൾ പിണറായി സർക്കാരും സമ്മതിക്കുന്നുണ്ട്. തമിഴ് പത്രങ്ങളിലും ഇന്നത്തെ പ്രധാന വാർത്തയാണ് ശബരിമലയിലെ സംഭവങ്ങൾ. മനിതിയുടെ ഓട്ടം അവരും ആഘോഷമാക്കി.
തേനി-മധുര ദേശീയ പാതയിലുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. ഇതേതുടർന്ന് തമിഴ്നാട് പൊലീസ് സംഘത്തിന് കർശന സുരക്ഷ ഏർപ്പെടുത്തി. നേരത്തെ ഇവർ മടങ്ങുന്നതിനിടെ ഇടുക്കി പാറക്കടവിൽ വെച്ച് ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ മാറ്റിയാണ് പൊലീസ് ഇവരുടെ വാഹനം കടത്തിവിട്ടത്. ഇതിനിടെ മനിതി സംഘത്തിലെ മൂന്ന് പേർ പത്തനംതിട്ടയിലെത്തി. ശെൽവിയുടെ സംഘത്തോടൊപ്പം ചേരാനായി ഇവർ ചെന്നൈയിൽ നിന്നാണ് എത്തിയത്. നേരത്തെ വന്ന സംഘം മടങ്ങിയതോടെ ഇവരും ചെന്നൈയിലേക്ക് മടങ്ങി. വൈകീട്ട് ആറ് മണിയോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ വന്നിറങ്ങിയ ഇവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം തങ്ങിയ ശേഷം സംഘത്തെ പൊലീസ് നാട്ടിലേക്ക് മടക്കി വിടുകയായിരുന്നു. ഇവർക്ക് തമിഴ്നാട്ടിലും കനത്ത ആക്രമണം പലയിടത്തും നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ തമിഴ് നാട് പൊലീസിനോട് യുവതികൾ സുരക്ഷ അഭ്യർത്ഥിച്ചിട്ടുണ്ട്.
സുരക്ഷ നൽകാതെ പൊലീസ് തിരിച്ചയച്ചതാണെന്നും വീണ്ടും വരുമെന്നും പറഞ്ഞാണു മനിതി സംഘത്തിലെ 11 പേർ മടങ്ങിയത്. മല കയറാൻ ഉറപ്പിച്ചു യുവതികളും കയറ്റില്ലെന്ന് പ്രഖ്യാപിച്ചു മറ്റു തീർത്ഥാടകരും മുഖത്തോടു മുഖം നിന്നതോടെ സംഘർഷം 7 മണിക്കൂറിലേറെ നീണ്ടു. പക്ഷേ ഭക്തരുടെ എതിർപ്പ് അതിരൂക്ഷമായിരുന്നു. ശരണം വിളി പ്രതിഷേധം നടത്തിയ നാമജപക്കാരെ അറസ്റ്റ് ചെയ്ത് യുവതികളുമായി മല കയറിയ പൊലീസ് പോലും അക്ഷരാർത്ഥത്തിൽ ഞെട്ടി. പതിനായിരക്കണക്കിന് ഭക്തരാണ് പ്രതിഷേധവുമായി ഓടിയെത്തിയത്. പേടിച്ച് വിരണ്ട് ഓടിയൊളിച്ച യുവതികൾ വലിയ എതിർപ്പൊന്നും കൂടാതെ തിരിച്ചു മടങ്ങിയെന്നതാണ് വസ്തുത. ശബരിമലയിൽ ആർ എസ് എസുകാർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞിരുന്ന സർക്കാരിനും ഇന്നലത്തെ സംഭവങ്ങൾ തിരിച്ചടിയായി. യഥാർത്ഥ ഭക്തരും യുവതി പ്രവേശനത്തെ എതിർക്കുന്നുവെന്നതിന്റെ നേർ സാക്ഷ്യമായിരുന്നു കണ്ടത്.
ചെന്നൈ, മധുര എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീകൾ പൊലീസ് സംരക്ഷണത്തിൽ ഇന്നലെ പുലർച്ചെ 4.30നാണു പമ്പയിലെത്തിയത്. ഒരാളൊഴികെ എല്ലാവരും 50 വയസ്സിൽ താഴെ പ്രായമുള്ളവർ. പമ്പ ഗണപതി ക്ഷേത്രത്തിൽ പണമടച്ചെങ്കിലും പരികർമികൾ കെട്ടുമുറുക്കി നൽകിയില്ല. തുടർന്ന് 6 പേർ സ്വയം കെട്ടുമുറുക്കി ശബരിമലയിലേക്കു നീങ്ങി. മറ്റുള്ളവർ പിന്തുണയുമായി ഒപ്പം നിന്നു. ദേഹപരിശോധനകേന്ദ്രം പിന്നിട്ടപ്പോൾ തന്നെ പ്രതിഷേധം തുടങ്ങി. മലയിറങ്ങുകയായിരുന്ന തീർത്ഥാടകർ വഴിയിൽ കുത്തിയിരുന്നതോടെ അഭിമുഖമായി യുവതികളും നിലത്തിരുന്നു. പൊലീസ് പലതവണ അനുനയിപ്പിച്ചു തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും യുവതികൾ വഴങ്ങിയില്ല.
പുലർച്ചെ 5.30നു തുടങ്ങിയ പ്രതിഷേധം നാലര മണിക്കൂർ പിന്നിട്ടപ്പോൾ, നിരോധനാജ്ഞ ഓർമിപ്പിച്ച് പൊലീസ് മൈക്ക് അനൗൺസ്മെന്റ് നടത്തി. അതിന് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി. മലയിറങ്ങുന്ന തീർത്ഥാടകരെ ചെളിക്കുഴിയിലും മല കയറാനെത്തിയവരെ പമ്പ ഗാർഡ് റൂമിനു സമീപവും തടഞ്ഞിരുന്നു. തുടർന്ന് യുവതികൾ വീണ്ടും മുന്നോട്ടുനീങ്ങി. അപ്പോഴാണ് കടലിരമ്പും പോലെ വിശ്വാസികൾ യുവതികൾക്ക് നേരെ ഓടിയടുത്തത്. മുകളിൽ തീർത്ഥാടരെ തടഞ്ഞുനിർത്തിയിരുന്ന പൊലീസുകാർ പെട്ടെന്നുമാറി. ഇതോടെ യുവതികൾ പിന്തിരിഞ്ഞോടുകയുമായിരുന്നു. യുവതികളെ പൊലീസ് വാഹനത്തിൽ പമ്പ സ്റ്റേഷനിലെത്തിച്ചു. സാഹചര്യം ബോധ്യപ്പെട്ടതിനാൽ യുവതികൾ മടങ്ങുകയാണെന്നാണു പമ്പ സ്പെഷൽ ഓഫിസർ ജി. കാർത്തികേയൻ പറഞ്ഞത്. വൈകിട്ടു മനിതി സംഘത്തിലെ തന്നെ മറ്റു 3 പേർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പോയി സംരക്ഷണം ആവശ്യപ്പെട്ടു. പൊലീസ് സ്ഥിതി വിശദീകരിച്ചതോടെ ഇവരും മടങ്ങി.
യുവതികളെ തടഞ്ഞതിന്റെ പേരിൽ 2 പൊലീസ് കേസുകൾ. പമ്പ ദേഹപരിശോധനകേന്ദ്രത്തിനു സമീപം തടഞ്ഞതിനു 10 പേരെ കസ്റ്റഡിയിലെടുത്തു. ചെളിക്കുഴിയിൽ തടഞ്ഞതിന്റെ പേരിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇതിനിടെ പന്തളം കൊട്ടാര പ്രതിനിധി പുലർച്ചെ തന്നെ ഫോണിൽ വിളിച്ചു ചർച്ച നടത്തിയെങ്കിലും തീരുമാനം സംബന്ധിച്ചു തന്ത്രി പരസ്യ പ്രതികരണം ഒഴിവാക്കി. യുവതികൾ മടങ്ങിയതിനു പിന്നാലെ വീണ്ടും പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹമായി.
ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധപ്രകടനം
മനിതി സംഘം എത്തിയതിന്റെ പേരിൽ പമ്പയിൽ സംഘർഷം തുടരുന്നതിനിടെ, മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്കു ശബരിമല കർമസമിതി പ്രവർത്തകർ നാമജപ പ്രതിഷേധപ്രകടനം നടത്തി. ദേവസ്വം ബോർഡ് ജംക്ഷനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെ ഇവർ റോഡിൽ കുത്തിയിരുന്നു. സംസ്ഥാന വക്താവ് ബി. ഗോപാലക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.
11നു സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ നിരാഹാരപ്പന്തലിലും ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നാമജപം നടത്തി. മനിതി സംഘം പമ്പയിൽ നിന്നു മടങ്ങിയപ്പോൾ ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ നേത്യത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. അയ്യപ്പഭക്തർക്കു നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ ബിജെപി ഇന്നു പ്രതിഷേധദിനം ആചരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് അറിയിച്ചു.
ഇന്ന് പ്രതിഷേധദിനത്തിന് ബിജെപി. ആഹ്വാനം
ശബരിമലയിൽ പൊലീസ് ഭക്തരെ വലിച്ചിഴച്ച് അറസ്റ്റുചെയ്തതിനെതിരേ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. 30-ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ അയ്യപ്പസംരക്ഷണ സഭ സംഘടിപ്പിക്കും.
മനിതി സംഘത്തെ ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കേരള അതിർത്തിവരെ തമിഴ്നാട് പൊലീസാണ് എത്തിച്ചത്. തുടർന്ന് കേരള പൊലീസ് സുരക്ഷയൊരുക്കി. പൊലീസ് നേരത്തേ പറഞ്ഞ വഴികൾ ഒഴിവാക്കി തന്ത്രപൂർവം പമ്പയിൽ എത്തിച്ചു. തുടർന്ന് കാൽനടയായി ത്രിവേണി പാലം വഴി ഗണപതി ക്ഷേത്രത്തിലും. വനിതാ പൊലീസിന്റെ അകമ്പടിയോടെയാണ് ഇവർ പമ്പാസ്നാനം നടത്തിയത്. ബലിതർപ്പണത്തിനായി ഒരുങ്ങിയ ഇവരോട് സഹകരിക്കാൻ പരികർമികൾ തയ്യാറായില്ല. ഗണപതിക്ഷേത്രത്തിൽ തിരികെയെത്തിയ ഇവർ ആറ്് കെട്ടുകൾ നിറയ്ക്കുന്നതിന് പണമടച്ച് സാമഗ്രികൾ വാങ്ങി. എന്നാൽ, പൂജാരിമാർ കെട്ടു നിറച്ചുകൊടുത്തില്ല. യുവതികൾ മലകയറുന്നത് ആചാരമല്ലെന്ന് ശാന്തിക്കാർ അറിയിച്ചു. ഇതോടെ യുവതികൾ കൈവശമുണ്ടായിരുന്ന തുണിയിലും മറ്റുമായി അരിയും സാധനങ്ങളും നിറച്ച് കെട്ടുപോലെയാക്കി മലചവിട്ടാൻ പുറപ്പെട്ടു.
രാജമണ്ഡപം കടന്ന് സുരക്ഷാപരിശോധന പൂർത്തിയായതോടെ പൊലീസിനെ അമ്പരിപ്പിച്ച് ചെളിക്കുഴിയിൽ നാമജപപ്രതിഷേധം തുടങ്ങി. ശരണംവിളിച്ച് ഏതാനും അയ്യപ്പന്മാർ തുടങ്ങിയ പ്രതിരോധം ക്രമേണ കനത്തു. ഇതോടെ യുവതികൾ നിലത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്