മാട്ടുത്താവണിയിലും പ്രതിരോധ മതിൽ തീർത്ത് ഹിന്ദുമുന്നണി; 30 പേരെ അറസ്റ്റ് ചെയ്ത് നീക്കി യുവതികളെ രക്ഷപ്പെടുത്തി തമിഴ്നാട് പൊലീസ്; മനിതി പ്രവർത്തകർ കേരളത്തിലേക്ക് എത്തുക മധുര റൂട്ടിലെന്ന് സൂചന; ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ആചാര ലംഘകരെ തടയാനുറച്ച് ശബരിമല കർമ്മ സമിതി; പാലക്കാടും കോട്ടയത്തും ചെങ്ങന്നൂരിലും തിരുവനന്തപുരത്തും ആര്യങ്കാവും ഭക്തരുടെ നിരീക്ഷണം അതിശക്തം; അതീവ ജാഗ്രതയിൽ പൊലീസും; ശബരിമലയിൽ വീണ്ടും ആശങ്കയുടെ മണിക്കൂറുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നവോത്ഥാന മതിൽ സ്ത്രീ പുരുഷ സമത്വത്തിനാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാൻ മനിതിയുടെ പ്രവർത്തകർ കേരളത്തിലേക്ക് തിരിച്ചുവെന്നാണ് സൂചന. ചെന്നൈയിൽ നിന്ന് തീവണ്ടി മാർഗ്ഗം ഇവരെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മധുര വഴി റോഡുമാർഗം മനിതിയുടെ പ്രവർത്തകർ ശബരിമലയിലേക്ക് തിരിച്ചുവെന്നാണ് സൂചന. ഇതോടെ ഇവരുടെ വരവിൽ സംസ്ഥാന സർക്കാരിന് സർവ്വത്ര ആശയക്കുഴപ്പമായി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള അതിർത്തിയിലെല്ലാം ശബരിമല കർമ്മ സമിതി നിരീക്ഷണം നടത്തുന്നുണ്ട്. യുവതികളെത്തിയാൽ തടയാനാണ് അവരുടെ തീരുമാനം. തിരുവനന്തപുരത്തും പാലക്കാടും ഭക്തരുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ട്. കോട്ടയത്തും ചെങ്ങന്നൂരും പരിവാറുകാരും നിരീക്ഷണം ശക്തമാക്കി. ഇതോടെ മനിതി പ്രവർത്തകരെത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാതെ ആശങ്കയിലാവുകയാണ് കേരളാ പൊലീസ്.
മധുര വഴിയാണ് ഇവർ യാത്ര പുറപ്പെട്ടത്. മാട്ടുത്താവണി എന്ന സ്ഥലത്ത് എത്തിയപ്പോൾ തന്നെ എട്ട് പേരെടങ്ങുന്ന സംഘത്തെ ഹിന്ദു മുന്നണി പ്രവർത്തകർ തടഞ്ഞു. ഇത് വലിയ സംഘർഷമുണ്ടാക്കി. പൊലീസ് എത്തിയാണ് എട്ടു പേരെയും രക്ഷിച്ചത്. അതിന് ശേഷം അവർ രഹസ്യ കേന്ദ്രത്തിലേക്ക് പോയി. മനിതി പ്രവർത്തകരുടെ മൊബൈലും സ്വിച്ച് ഓഫാണ്. ചെന്നൈ സ്റ്റേഷനിൽ നിന്ന് തീവണ്ടിയിൽ കോട്ടയത്ത് എത്തുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് ഇവർ യാത്ര സ്വകാര്യ വാഹനത്തിൽ ആക്കിയെന്നാണ് സൂചന. മധുരിയിൽ നിന്ന് നാഗർകോവിലിലെത്തി പത്തനംതിട്ട വഴി നിലയ്ക്കലിൽ എത്താനാണ് പദ്ധതി. ചെങ്ങന്നൂരും കോട്ടയത്തും പാലക്കാടും ശബരിമല കർമ്മസമിതിക്കാർ പ്രതിഷേധിക്കാൻ തയ്യാറായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇത് പിണറായി സർക്കാരിനേയും വെട്ടിലാക്കും.
മനിതി സംഘടനയക്ക് ദർശനത്തിന് എല്ലാ വിധ സംരക്ഷണവും ഒരുക്കാമെന്നാണ് പൊലീസ് അവരെ അറിയിച്ചിട്ടുള്ളത്. കേരളത്തിലെ ചില സംഘനടകളുടെ പിന്തുണയും അവർക്കുണ്ട്. ഇടത് ആശയങ്ങളുടെ സംരക്ഷകരായ ഈ സംഘടനകൾ ശബരിമലയിലെ പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പോരടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മനിതി പ്രവർത്തകർ ഒരു കാരണവശാലും ശബരിമല ദർശന ആവശ്യത്തിൽ നിന്ന് പിന്മറാൻ ഇടയില്ല. ഇത് പൊലീസിന് തീരാതലവേദനയാകും. അതീവ രഹസ്യമായി നിലയ്ക്കലിൽ ഇവരെത്തിയാൽ ഇവരെ മലചവിട്ടാൻ അനുവദിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറും. ഇത് സന്നിധാനത്തെ വീണ്ടും സംഘർഷഭൂമിയാക്കും. യുവതികളെ തടയാൻ സന്നിധാനത്ത് ഭക്തർ തമ്പടിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
യുവതികളുൾപ്പെടെ നാൽപ്പതോളം പേരാണ് അയ്യപ്പ ദർശനത്തിനെത്തുന്നത്. ചിലർ അഞ്ച് ദിവസം മുമ്പ് മാലയിട്ടു. മറ്റു ചിലർ പമ്പയിൽ നിന്നു മാലയിടും. പക്ഷേ എല്ലാവരും വ്രതത്തിലാണ്. പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മനിതി ഭാരവാഹികൾക്ക് നേരത്തെ ഉറപ്പു നൽകിയിട്ടുണ്ട്. യാത്രാവിവരങ്ങൾ രഹസ്യമാണ്. ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മനിതി വനിത കൂട്ടായ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിൽ നാൽപ്പതോളം സ്ത്രീകളാണ് ശബരിമയിലെത്തുന്നത്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിക്കുന്നത് വരെ ശ്രമം തുടരും. സുരക്ഷ ഒരുക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് മനിതി കോർഡിനേറ്റർ സെൽവി പറഞ്ഞിരുന്നു. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് പതിനാലു വയസുള്ള പെൺകുട്ടിയടക്കം പതിനഞ്ചുപേർ. ഒഡിഷ,കർണാടക,മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നും ഇരുപത്തിയഞ്ചോളം പേരാണ് എത്തുക. വയനാട്ടിൽ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികൾ ഞയറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോർഡിനേറ്റർ പറഞ്ഞു.
സീസണിൽ ഏറ്റവും കൂടുതൽ പേർ മല ചവിട്ടിയത് ഇന്നലെയാണ്. അവധി ദിനങ്ങൾ വരുന്നതിനാൽ മലയാളി തീർത്ഥാടകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ' നവോത്ഥാനകേരളം ശബരിമലയിലേക്ക് ' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് യുവതികൾ ഉൾപ്പെടുന്ന ആക്ടിവിസ്റ്റുകളെ സംഘടിപ്പിച്ചതെന്നാണ് പരിവാറുകാർ ആരോപിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് സംഘടിത ശ്രമവുമായി ചിലർ രംഗത്ത് എത്തിയത്. ഒറ്റപ്പെട്ട യുവതി പ്രവേശനം പോലും സംഘർഷാന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിൽ ഇതുവരെ കണ്ടതിനേക്കാൾ വലിയ ഒരു പ്രശ്നമാണ് ശബരിമല കാണാനിരിക്കുന്നതെന്ന് പരിവാറുകാരും പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ കേരളത്തിൽ ഒരിടത്ത് ഒത്തു ചേർന്ന ശേഷം അവിടെ നിന്നും പമ്പയിലെത്തി മാലയിട്ട് മലയിലേക്ക് പോകാനാണ് തീരുമാനം. കേരളത്തിൽ നിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി പുറത്തു വന്നെങ്കിലും ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് മണ്ഡലകാലം തുടങ്ങിയിട്ട് ഇതുവരെ യുവതീപ്രവേശനം ശബരിമലയിൽ സാധ്യമായിട്ടില്ല. ഇത്തരം ശ്രമങ്ങളുമായി തൃപ്തിദേശായി ഉൾപ്പെടെ ഒട്ടേറെ യുവതികൾ എത്തിയെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് സന്നിധാനത്തേക്ക് എത്താൻ കഴിയാതെ മടങ്ങുകയായിരുന്നു.
സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്ത സാഹചര്യത്തിൽ പിന്നീട് ഇത്തരം ശ്രമം നടത്തി എത്തിയവരെ പൊലീസ് തന്നെ ബോധവൽക്കരിച്ചു മടക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍