Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പു പടക്കമെന്നു ഷിബു തന്നെ തന്നോടു പറഞ്ഞു; സിബിഐയിൽ തനിക്കെതിരെ ഒരു കേസുമില്ല; ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാൽ സിബിഐ കേസെടുക്കുമോ? ദിനേശ് മേനോൻ നൽകിയ പരാതിയിൽ ഒരു സിബിഐ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ല; കണ്ണൂർ വിമാനത്താവളത്തിന്റെ പേരിൽ കോടിയേരിയും ബിനീഷും കൈക്കൂലി വാങ്ങിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ; വിവാദത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും

തെരഞ്ഞെടുപ്പു പടക്കമെന്നു ഷിബു തന്നെ തന്നോടു പറഞ്ഞു; സിബിഐയിൽ തനിക്കെതിരെ ഒരു കേസുമില്ല; ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാൽ സിബിഐ കേസെടുക്കുമോ? ദിനേശ് മേനോൻ നൽകിയ പരാതിയിൽ ഒരു സിബിഐ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ല; കണ്ണൂർ വിമാനത്താവളത്തിന്റെ പേരിൽ കോടിയേരിയും ബിനീഷും കൈക്കൂലി വാങ്ങിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ; വിവാദത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറഇ കോടിയേരി ബാലകൃഷ്ണനം മകനുമെതിരെ താൻ സിബിഐയിൽ മൊഴി നൽകിയെന്ന ആരോപണം നിഷേധിച്ചു മാണി സി കാപ്പൻ. വ്യാജമായ മൊഴി പുറത്തുവിട്ട ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണിനോട് താൻ ഇക്കാര്യം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രമാണിച്ച് 'പൊട്ടിച്ചതാണെന്നാണ്' ഷിബു തന്നെ തന്നോടു പറഞ്ഞതെന്ന് മാണി സി കാപ്പൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

സിബിഐയിൽ തനിക്കെതിരെ ഒരു കേസുമില്ല. ഈ വാർത്തയിൽ പറയുന്നതു പോലെ ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാൽ സിബിഐ കേസെടുക്കുമോ? ഇതുമായി ബന്ധപ്പെട്ട് സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിനേശ് മേനോൻ നൽകിയ പരാതിയിൽ ഒരു സിബിഐ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ ദിനേശ് മേനോന്റെ സുഹൃത്താണെന്നു പിന്നീടു വ്യക്തമായി. ഇതിനെത്തുടർന്നു സിബിഐ ഡയറക്ടർക്കു താൻ പരാതി നൽകുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കാപ്പൻ വിശദീകരിച്ചു.

ദിനേശ് മേനോനുമായി മേഘാലയിലെ തോട്ടം ഇടപാടിൽ ബന്ധമുണ്ട്. മറ്റെല്ലാം വ്യാജമായ വിവരങ്ങളാണ്. ഷിബു ബേബി ജോൺ മൊഴി എന്ന പേരിൽ പുറത്തുവിട്ടത് വ്യാജ രേഖയാണ്. ഇക്കാര്യം ഷിബുവിനോടു പറഞ്ഞിട്ടുണ്ട്. ഷിബു തന്റെ അടുത്ത സുഹൃത്താണ്. തെരഞ്ഞെടുപ്പു പടക്കം പൊട്ടിക്കുന്നത് എന്റെ ദേഹത്തു തന്നെ വേണോയെന്ന് ഷിബുവിനോടു ചോദിച്ചതായും കാപ്പൻ പറഞ്ഞു. കോടിയേരിയെ മാത്രമല്ല, ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറ്റു പല നേതാക്കളെയും ദിനേശ് മേനോനു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അതിൽ കോടിയേരിയെയും മകനെയും മാത്രം എടുത്തു വാർത്തയാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് - 'കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്'. ഈ മൊഴിയാണ് ഷിബു ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതും ചർച്ചയാക്കിയതും. അതേസമയം ഷിബുവിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. ഇതുസംബന്ധിച്ച മാധ്യമങ്ങളോടെ ചോദ്യത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മൊഴിയുടെ പകർപ്പുകൾ സഹിതമാണ് ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ പാലായിലെ വിജയ നായകനായി ഉയർത്തിക്കാട്ടി വോട്ട് നേടാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ഇതിനിടെയാണ് മാണി സി കാപ്പന്റെ 2013ലെ മൊഴി ഷിബു രാഷ്ട്രീയ ചർച്ചയ്ക്കായി ഉയർത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് മാണി സി കാപ്പൻ പണം വാങ്ങിയെന്ന് ആരോപിച്ച് മുംബൈ വ്യവസായി പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു. മൂന്നേകാൽ കോടി രൂപ മാണി സി കാപ്പൻ വാങ്ങിയെന്നാരോപിച്ചാണ് മുംബൈ മേനൻ ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി ദിനേശ് മേനോൻ രംഗത്തെത്തിയത്. വാങ്ങിയ പണം മാണി സി കാപ്പൻ തിരികെ നൽകിയില്ലെന്നും ദിനേശ് മേനോൻ ആരോപിച്ചിരുന്നു. ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപയാണ് മാണി സി കാപ്പൻ വാങ്ങിയത്. ഓഹരികൾ ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ പണം തിരികെ ചോദിച്ചു. തുടർന്ന് 25 ലക്ഷം രൂപ മാത്രമേ മാണി സി കാപ്പൻ മടക്കി നൽകിയുള്ളൂവെന്ന് ദിനേശ് മേനോൻ ആരോപിച്ചു.

1996ൽ പോൾ ജോസഫ് എന്ന സുഹൃത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങി നൽകാമെന്ന് ഏറ്റതിനെ തുടർന്ന് മകൻ വഴി മൂന്നര കോടി രൂപ 2012ൽ മാണി സി കാപ്പന് നൽകിയെന്ന് ദിനേശ് മേനോൻ വെളിപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപ നൽകിയതിന് പുറമെ മാണി സി കാപ്പൻ മൂന്നേകാൽ കോടി രൂപക്ക് നാല് ചെക്കുകൾ നൽകി. എന്നാൽ, അവയെല്ലാം മടങ്ങിയെന്നും ദിനേശ് മേനോൻ ആരോപിച്ചു. കുമരകത്ത് സ്ഥലം നൽകാമെന്ന് പറഞ്ഞെങ്കിലും ആ വാക്കും മാണി സി കാപ്പൻ പാലിച്ചില്ല. ആദ്യം സിബിഐയിൽ മാണി സി കാപ്പനെതിരെ കേസ് നൽകിയിരുന്നെങ്കിലും അത് പിൻവലിച്ച ശേഷം പിന്നീട് മുംബൈ ബോറിവല്ലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് ക്രിമിനൽ കേസുകൾ നൽകിയെന്നും ദിനേശ് മേനോൻ കൂട്ടിച്ചേർത്തിരുന്നു. ഈ കേസിൽ സിബിഐയ്ക്ക് മാണി സി കാപ്പൻ നൽകിയ മൊഴിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP