മംഗളത്തിന്റെ ക്ഷമാപണം പെൺ കെണിയിൽ മുഖം നഷ്ടപ്പെട്ട ശശീന്ദ്രന് തൽകാലം ആശ്വാസമായി; കുടുംബം കൈവിട്ടില്ലെന്നുറപ്പാക്കാൻ ഭാര്യയ്ക്കൊപ്പം കോഴിക്കോട്ടെത്തി; ശശീന്ദ്രനെ പുറത്താക്കാൻ പെൺകെണിയൊരുക്കിയ മംഗളം മാത്രം തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് എഴിതിയതിലും സംശയം; ശശീന്ദ്രൻ മടങ്ങി വരുന്നതിനോട് പലർക്കും യോജിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിവാദം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ മംഗളത്തിന്റെ ക്ഷമാപണം എത്തി. ഇതോടെ മന്ത്രിപദം രാജിവച്ച ശശീന്ദ്രൻ തൽക്കാലം മുഖം രക്ഷിക്കുകയാണ്. അപ്പോഴും വയസ്സുകാലത്ത് പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പേരു ദോഷം മാറാതെ നിൽക്കുകയും ചെയ്യും. എങ്കിലും തന്നെ കെണിയിൽപ്പെടുത്തിയെന്ന വാദവുമായി പിടിച്ചു നിൽക്കാൻ ശശീന്ദ്രന് കഴിയും. ഇതിനിടെയിൽ തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയിൽ മംഗളം ഉറച്ച നിലപാട് എടുത്തതും വിവാദമാവുകയാണ്. മന്ത്രിയായി തോമസ് ചാണ്ടി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് മംഗളത്തിന്റെ വിലയിരുത്തൽ. പെൺകണിയിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം ഇതും പരിശോധിക്കും.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ഹൈടെക് സെൽ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണച്ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിജിപിക്കു ലഭിച്ച പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യാനാണു തീരുമാനം. എൻ. രാമചന്ദ്രൻ (കോട്ടയം എസ്പി), പ്രതീഷ് (പാലക്കാട് എസ്പി), ഷാനവാസ് (ക്രൈംബ്രാഞ്ച് ഡിവൈഎസ്പി), സുധാകുമാരി (എസ്ഐ, തിരുവനന്തപുരം) തുടങ്ങിയവരാണ് മറ്റുള്ളവർ. ശശീന്ദ്രനെ കുടുക്കിയതാണെന്നു ചാനൽ സമ്മതിക്കുമ്പോൾ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.ട
ഫോൺസംഭാഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് രേഖാമൂലം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള നടപടി പുറത്തുവരുന്നത്. എ.കെ. ശശീന്ദ്രന്റെ രാജിക്കു വഴിവച്ച ഫോൺസംഭാഷണ വിവാദത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു മൂന്നു പരാതികളാണു പൊലീസിന് ലഭിച്ചത്. ഇതിനുപുറമെ വനിതാ മാധ്യമപ്രവർത്തകരും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഫോൺ സംഭാഷണത്തിന്റെ ഉറവിടത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണന്നായിരുന്നു പരാതിയിലെ പരാമർശം.
മന്ത്രിയെ ഫോണിൽ വിളിച്ച പെൺകുട്ടിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതെല്ലാം മംഗളം സിഇഒ അജിത് കുമാറിന് ഊരാക്കുടുക്കായി മാറും. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടത്താൻ അഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി രാജിവച്ചതിനു പിന്നാലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിൽ ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിരുന്നു. ചാനൽ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരും.
അതിനിടെ തന്നെ കുടുക്കിയതാണെന്നു ചാനൽ തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ചാനൽ ഖേദപ്രകടനം നടത്തിയതിനെത്തുടർന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോടാണ് ശശീന്ദ്രൻ നിലപാട് അറിയിച്ചത്. തുടർന്നുള്ള കാര്യങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനം. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാർട്ടി തീരുമാനിക്കും. ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം രംഗത്തിറങ്ങിയതിൽ ദുരൂഹത
ലൈംഗികാരോപണത്തെ തുർന്ന് എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിൽ പുതിയ മന്ത്രി ഉടനെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തത്. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയാണ് എൻ.സി.പിയുടെ പുതിയ മന്ത്രി. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുമ്പ് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എൻ.സി.പി നേതാക്കൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇക്കാര്യം ചർച്ച ചെയ്യുമെന്നും മംഗളം പറയുന്നു.
കഴിഞ്ഞ ദിവസം ചേർന്ന എൻ.സി.പി നേതൃയോഗം മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയുടെ പേര് നിർദ്ദേശിച്ചിരുന്നു. എൻ.സി.പി ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെയാണ് തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പായത്. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ സി.പി.എം ജനറൽ സെക്രട്ടറി യെച്യൂരിയോട് ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും ശരത് പവാർ ആവശ്യപ്പട്ടു. എന്നാൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനോട് യോജിപ്പില്ല. ശശീന്ദ്രനെ തിരിച്ചുകൊണ്ടു വന്നാലും തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്നതാണ് പിണറായിയുടെ നിലപാട്. ഈ സാഹചര്യത്തിനിടെയിലും മംഗളം തോമസ് ചാണ്ടിയുടെ മന്ത്രിപദം ഉറപ്പിക്കുകയാണെന്നതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.
എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി. സംസ്ഥാന നേതൃയോഗം നിർദേശിച്ചെങ്കിലും പ്രതിബന്ധങ്ങളുയർന്നതോടെ ഗോവ പാർട്ടി ഘടകത്തിന്റെ ഇടപെടലുണ്ടായെന്നും പറയുന്നു. കേരളത്തിൽ നിന്നുള്ള ചില പ്രമുഖ നേതാക്കളുടെ താൽപ്പര്യപ്രകാരം തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാട് ദേശീയ അധ്യക്ഷൻ ശരത്പവാർ സ്വീകരിച്ചതോടെയാണ് കടുത്ത സമ്മർദവുമായി ഗോവ ഘടകത്തിന്റെ രംഗപ്രവേശം. പാർട്ടിക്കു രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം നഷ്ടമാക്കരുതെന്നും തോമസ് ചാണ്ടിക്ക് ഉടൻ അവസരം നൽകണമെന്നുമാണ് എൻ.സി.പിയുടെ ഗോവ സംസ്ഥാന പ്രസിഡന്റും രണ്ടുതവണ റവന്യുമന്ത്രിയുമായിരുന്ന ജോസ് ഫിലിപ് ഡിസൂസ ആവശ്യപ്പെട്ടിരിക്കുന്നത്.
തീരുമാനം വൈകിയാൽ താനടക്കം നേതൃനിരയിലുള്ളവർ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും അവർ ദേശീയ നേതൃത്വത്തിന് നൽകിയെന്നാണു വിവരം. തോമസ് ചാണ്ടിയുമായി അടുപ്പം പുലർത്തുന്ന ഗോവ എൻ.സി.പിയിലെ കോ-ഓർഡിനേറ്ററായ കുട്ടനാട് സ്വദേശി ബെൻസി അറയ്ക്കൽ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കാൻ പിന്തുണ തേടി ജോസ് ഫിലിപ് ഡിസൂസയെ സമീപിച്ചതെന്നും പറയുന്നു. അശ്ലീല സംഭാഷണക്കേസിൽ ജുഡീഷ്യൽ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാകുമെന്നിരിക്കെ അതുവരെ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ശരത് പവാറിനെ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ ധരിപ്പിച്ചത്. ഇതിനെ അപ്രസക്തമാക്കുന്നത തരത്തിലായിരുന്നു മംഗളത്തിന്റെ വാർത്ത.
അതിനിടെ രാഷ്ട്രീയ കോളിളക്കങ്ങൾ കടന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് തിരികെയെത്തി. പാർട്ടി പ്രവർത്തകരും സിഐടിയു തൊഴിലാളികളും ചേർന്നു മുൻ ഗതാഗതമന്ത്രിയെ കെഎസ്ആർടിസി ബസ് ടെർമിനലിൽ സ്വീകരിച്ചു. പുലർച്ചെ അഞ്ചേകാലിനാണ് കെഎസ്ആർടിസിയുടെ സ്കാനിയ ബസിൽ ശശീന്ദ്രനും ഭാര്യ അനിതയും കോഴിക്കോട്ടെത്തിയത്. പ്രതിസന്ധിയിൽ പിന്തുണ നൽകിയ പൊതു സമൂഹത്തോടു നന്ദിയുണ്ടെന്നു ശശീന്ദ്രൻ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കാനായിരുന്നു ഭാര്യയുമൊത്തുള്ള ബസ് യാത്ര. തിരുവനന്തപുരത്തു ശശീന്ദ്രനെ യാത്രയാക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ശശീന്ദ്രൻ നിരപരാധിത്വം തെളിയിച്ചു മന്ത്രിക്കസേരയിൽ മടങ്ങിയെത്തുമെന്ന് ഉഴവൂർ വിജയൻ പറഞ്ഞിരുന്നു. ഇതിനിടെയിലും തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം വാർത്ത എഴുതുന്നുവെന്നതാണ് സംശയത്തിന് ബലം കൂട്ടുന്നതും.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- റിപ്പോർട്ടർ ചാനലിനെതിരെ ജന്മഭൂമി വാർത്ത
- പൂക്കോട് വെറ്ററിനറി സർവകലാശാല പുതിയ വിസി ഡോ പി സി ശശീന്ദ്രൻ രാജി വച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്