Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: എന്തുകൊണ്ട് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ വീണ്ടും കത്തയച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ദുരന്തം ഉണ്ടായത് പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന്

ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം:  എന്തുകൊണ്ട് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ വീണ്ടും കത്തയച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ദുരന്തം ഉണ്ടായത് പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്ത സർക്കാർ നടപടിക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ കഴിഞ്ഞ വർഷം ഒക്ടോബർ ഒൻപതിന് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എൻ.രാജൻ കോബ്രഗേഡ് ഐ.എ.എസിന് കത്തയച്ചിരുന്നു.

ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് യാതൊരു മറുപടിയും നൽകാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. ഇതേ തുടർന്ന് ഇന്നലെയാണ് ദേശീയ വനിതാ കമ്മീഷൻ വീണ്ടും സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്.

എന്തുകൊണ്ടാണ് ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാകാതിരുന്നതെന്ന് ചോദിച്ച കമ്മീഷൻ, ഒരു മാസത്തിനകം സംഭവത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ.

മാധ്യമ പ്രവർത്തകനായ എൻ.സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് മരിച്ചത്. സംഭവം നടന്നിട്ട് എട്ട് മാസത്തോളം ആയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ വീണ്ടും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്.

പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടികൾ മരിച്ചിട്ട് ഒരു വർഷത്തോളം ആയിട്ടും ഒന്നും നടന്നില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ മാതാവ് സഹല തസ്നീം പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എൻ.സി ഷെരീഫ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിയും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറും ഉൾക്കൊള്ളുന്ന അന്വേഷണ സംഘം യുവതിയുടേയും ഭർത്താവിന്റെയും മൊഴി എടുത്തിരുന്നു. പിന്നീട് അന്വേഷണം വഴിമുട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP