റിസർവ് ബാങ്കിന്റെ മൊറൊട്ടോറിയം ഒന്നും മണപ്പുറം ഫിനാൻസിന് ബാധകമല്ല! സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെ കൊണ്ട് അടപ്പിക്കാൻ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം; പലിശയും അടവു തുകയും ഓൺലൈൻ വഴി നൽകാൻ നിർദ്ദേശം; ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം; എല്ലാ ജീവനക്കാർക്കും ടാർജറ്റും ഫിക്സ് ചെയ്ത് നൽകി; കൊറോണ ദുരന്തകാലത്തും കഴുത്തറുപ്പൻ നിലപാടുമായി മണപ്പുറം ഫിനാൻസ്
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്ത് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തി. എല്ലാതരം ലോണുകൾക്കും റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഇതൊന്നും കൂസാതെ മണപ്പുറം ഫിനാൻസ് അധികൃതരുടെ നടപടികൾ. ഈ സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെക്കൊണ്ട് അടപ്പിക്കാനാണ് എല്ലാ ബ്രാഞ്ച് അധികൃതർക്കും മണപ്പുറം ഫിനാൻസ് ഉത്തരവ് നല്കിയിരിക്കുന്നത്. പലിശകൾ, അടവ് തുക എന്നിങ്ങനെ ഇടപാടുകാരെക്കൊണ്ട് ഓൺലൈൻ വഴി അടപ്പിക്കാനാണ് മണപ്പുറത്തിന്റെ നിർദ്ദേശം. ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എല്ലാവർക്കും ടാർജറ്റും ഇവർ ഫിക്സ് ചെയ്ത് നൽകിയിട്ടുണ്ട്. ഏറ്റവും പരമാവധി തുക തന്നെ പലിശ ഇനത്തിൽ ഇടപാടുകാരിൽ നിന്നും പിരിച്ചെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊറോണ കാരണം ലോകവും കേരളവും ദുരന്തമുഖത്ത് തുടരുകയാണെന്നും രാജ്യം തന്നെ ലോക്ക് ഡൗണിലാണെന്ന യാഥാർഥ്യവും വിസ്മരിച്ചാണ് പലിശപ്പിരിവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു ഇവർ നിർദ്ദേശിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം അനുസരിച്ച് റിസർവ് ബാങ്ക് അനുമതിയോടെയാണ് മണപ്പുറം അടക്കമുള്ള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടരുന്നത്. ഇവർ അനുസരിക്കെണ്ടതും പിന്തുടരേണ്ടതും റിസർവ് ബാങ്ക് മാർഗനിർദ്ദേശം തന്നെയാണ്. എന്നിട്ടാണ് റിസർവ് ബാങ്ക് എല്ലാ ലോണുകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഈ നിർദ്ദേശം കാറ്റിൽപ്പറത്തി തങ്ങളുടെ ലോണുകൾക്ക് പലിശ പിരിച്ചെടുക്കാൻ ഇവർ ബ്രാഞ്ചുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മണപ്പുറം ഒഴിച്ച് മറ്റുള്ള സ്വർണ വായ്പാ കമ്പനികൾ റിസർവ് ബാങ്ക് നിർദ്ദേശം അക്ഷരം പ്രതി നടപ്പാക്കിയിരിക്കെയാണ് മണപ്പുറത്തിന്റെ നടപടികൾ എന്നും ശ്രദ്ധേയമാണ്. മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്ക് അനുവദിച്ച ലൈസൻസ് വരെ റദ്ദ് ചെയ്യാൻ ഇടയോരുക്കുന്നതാണ് പലിശ പിരിച്ചെടുക്കാൻ ബ്രാഞ്ചുകൾക്ക് മണപ്പുറം നൽകിയിരിക്കുന്ന നിർദ്ദേശം. ലോക്ക് ഡൗൺ ആയതിനെ തുടർന്നു ബ്രാഞ്ചുകൾ മണപ്പുറം തുറക്കുന്നില്ല. പക്ഷെ വീട്ടിലിരുന്നു പലിശ പിരിച്ചെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ ജില്ലയ്ക്കും ഹെഡ് ഓഫീസിൽ നിന്നും ടാർജറ്റ് നൽകിയിട്ടുണ്ട്. ആലപ്പുഴ 484270, എറണാകുളം 715852,എറണാകുളം 2: 360493, കണ്ണൂർ: 437497, കൊല്ലം 477140, കോഴിക്കോട്: 664516, മലപ്പുറം: 595212, തൃശൂർ 514501, തൃശൂർ 2: 652538, തിരുവനന്തപുരം: 437782 എന്നിങ്ങനെയാണ് ഫിക്സ് ചെയ്തിർക്കുന്ന ടാർജറ്റുകൾ. ഈ തുക ഇന്നു തന്നെ പിരിച്ചെടുക്കാനാണ് ജില്ലകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രാഞ്ചിന്റെ മേധാവികൾ എക്സിക്യൂട്ടീവുമാർക്ക് നിർദ്ദേശം നൽകും. തുകകൾ പിരിച്ചെടുക്കാൻ എക്സിക്യൂട്ടീവുമാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിക്കും. ഓൺലൈൻ ആയി പെയ്മെന്റ് അടയ്ക്കാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇന്നു മണപ്പുറം നൽകിയിരിക്കുന്ന ഉത്തരവ്. ഇതിനൊപ്പം റീജിയണൽ മാനേജർമാർക്ക് മറ്റൊരു വാട്സ് ആപ്പ് സന്ദേശവും നല്കിയിടുണ്ട്. ഇന്നു പലിശ പെൻഡിങ് ആവുകയാണ്. കസ്റ്റമർമാരുടെ ലിസ്റ്റ് മെയിൽ വഴി അയച്ചിട്ടുണ്ട്. ഇത് ബ്രാഞ്ചുകൾക്ക് നൽകി ഏറ്റവും കൂടുതൽ തുക ഇന്നു തന്നെ പിരിച്ചെടുക്കണം. വൈകുന്നേരത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണം എന്നാണ് ഫിനാൻസ് വിഭാഗത്തിന്റെ നിർദ്ദേശം. നിയമവിരുദ്ധ പ്രവർത്തനമാണ് മണപ്പുറം നടത്തുന്നത് എന്ന് തെളിയുകയാണ് ഈ ഓർഡർ വഴി. കൊറോണ കാലത്ത് മോറട്ടോറിയം നിലനിൽക്കെ അത് അവഗണിച്ച് തള്ളി സ്വന്തം വഴിയിലൂടെ നീങ്ങുന്ന ഈ സ്വർണ വായ്പാ ഭീമനെതിരെ ശക്തമായ നടപടി വേണം എന്നാണ് ഇപ്പോൾ വരുന്ന ആവശ്യം.
സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മിക്ക ഫിനാൻസ് കമ്പനികളും അന്നേ ദിവസം വരെ ബ്രാഞ്ചുകൾ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ്, മിനി മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ്, കൊശമറ്റം ഫിനാൻസ്, മാക്സ് വാല്യൂ എന്നീ കമ്പനികൾ അടക്കം എല്ലാവരും സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 31 വരെ ബ്രാഞ്ചുകൾ അടച്ചിട്ടു. എന്നാൽ, മണപ്പുറം ഫിനാൻസ് കമ്പനി മാത്രം ഇതൊട്ടും അറിഞ്ഞ മട്ടുകാണിച്ചിരുന്നില്ല. ഒരുനിയന്ത്രണവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിക്കാമെന്നാണ് അന്ന് ഇവർ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നത്. പിന്നീട് എതിർപ്പ് വന്നപ്പോഴാണ് ഇവർ ബ്രാഞ്ച് അടച്ചിടാൻ തീരുമാനിച്ചത്. അന്ന് ഇവർ ബ്രാഞ്ചുകൾക്ക് നൽകിയ നിർദ്ദേശം ഇതായിരുന്നു.
എല്ലാ ജീവനക്കാർക്കും രാവിലെ 10 മുതൽ 2 വരെ ജോലി ചെയ്യാം. ഒരു നിയന്ത്രണവുമില്ല. എല്ലാ ബ്രാഞ്ചുകളിലും ജീവനക്കാർ രാവിലെ 10 മണിക്ക് മുമ്പ് വരണം. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ബ്രാഞ്ച് അടയ്ക്കണം. പലിശപ്പിരിവിലാണ് ജീവനക്കാർ ശ്രദ്ധയൂന്നേണ്ടത്. ബ്രാഞ്ചിന്റെ ഗ്രിൽ ഗേറ്റ് അടച്ചിടുകയോ തുറന്നിടുകയോ ചെയ്യാം. എന്നാൽ, കസ്റ്റമേഴ്സിന് വരാനും ഇടപാടുകൾ നടത്താനും കഴിയണം. ലോക് ഡൗൺ കാലത്ത് എങ്ങനെ ബ്രാഞ്ചിൽ വരുമെന്ന് ഓർത്ത് ജീവനക്കാർ വിഷമിക്കേണ്ട. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ, ടൂ വീലറുകൽലോ, സ്വകാര്യ വാഹനങ്ങളിലോ ബ്രാഞ്ചുകളിൽ എത്താം. ബ്രാഞ്ചിൽ ചുരുങ്ങിയത് രണ്ട് കസ്റ്റോഡിയന്മാരെങ്കിലും ഉണ്ടാകണം. ബ്രാഞ്ചിൽ വന്നാൽ സർക്കാർ പറയും പോലെ കോവിഡിനെ ചെറുക്കാൻ ബ്രേക്ക് ദ ചെയിനിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണം. സാനിറ്റൈസർ അടക്കമുള്ളവ ഉപയോഗിച്ച് ശുചിത്വം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇങ്ങനെ സാഹസികമായി ബ്രാഞ്ചിൽ എത്തിയാൽ ജീവനക്കാർക്ക് എന്താണ് ഗുണം? അധിക വരുമാനം തന്നെയാണ് മുഖ്യ ആകർഷണം.
ബ്രാഞ്ചുകളിൽ ഹാജരാകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ്
ലോക് ഡൗൺ കാലത്ത് ജീവനക്കാരുടെ വരവും പോക്കും വെറുതെയാവില്ല. പണയഇടപാടുകൾക്ക് ദിവസവും ഇൻസെന്റീവുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിൽ 25 രൂപ. ചെറിയ ഇടപാടുകൾക്ക് അഞ്ച് രൂപയും, പണയം പുതുക്കലിന് മൂന്നുരൂപയും ഇൻസെന്റീവ്. ഓൺലൈൻ ഇടപാടുകൾക്കും പണയത്തിനോ പലിശയ്ക്കോ ഒരുരൂപ വീതം ഇൻസെന്റീവുണ്ട്. അങ്ങനെ എല്ലത്തരം ജീവനക്കാർക്കും കമ്പനി ഈ ലോക് ഡൗൺ കാലത്ത് ഇൻസെന്റീവ് ഉറപ്പാക്കുന്നു. ഇൻസെന്റീവ് വെറുതെ കിട്ടില്ല. നന്നായി പണിയെടുക്കണം. എല്ലാദിവസവും ഉപഭോക്താക്കളെ വിളിക്കണം. പണയം പുതുക്കലിനോ പലിശ മേടിച്ചെടുക്കാനോ ഒക്കെയായിരിക്കും ഈ കോളുകൾ. റിമൈൻഡർ കോളുകൾ മാത്രമല്ല, പണം പെട്ടിയിൽ വീഴുന്നുവെന്ന് ഉറപ്പാക്കണം. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം ബ്രാഞ്ചുകൾ തുറക്കണം. കൂടുതൽ പണയങ്ങൾ സ്വീകരിച്ചാൽ കൂടുതൽ കാശ്. പുതിയ കസ്റ്റമേഴ്സിനെ പിടിച്ചാൽ നേരത്തെ കിട്ടിയിരുന്ന 150 രൂപയ്ക്ക് പകരം 175 രൂപ കിട്ടും ഈ ലോക് ഡൗൺ കാലത്ത്. അതുകൊണ്ട് പിരിവ് ഊർജ്ജിതമാക്കുക. രാജ്യം അടച്ചുപൂട്ടിയിരിക്കുമ്പോഴും എല്ലാ ദിവസവും കസ്റ്റമേഴ്സിനെ വിളിച്ച് പലിശക്കാര്യം ഓർമിപ്പിക്കുക. കൃത്യമായി പലിശ അടയ്ക്കാൻ ഉത്സാഹിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക. ഇതൊക്കെയാണ് കമ്പനിക്ക് ഈ അടച്ചുപൂട്ടൽ കാലത്ത് ജീവനക്കാർക്ക് നൽകിയ സന്ദേശം.
പുര കത്തുമ്പോൾ വാഴ വെട്ടുന്ന പരിപാടി എന്നാണ് ധനകാര്യ രംഗത്തുള്ളവർ പോലും വിശേഷിപ്പിക്കുന്നത്. ലോക് ഡൗൺ കാലത്ത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതോടെ പലർക്കും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കില്ല. വായ്പകൾ മുടങ്ങുന്നത് കാരണം ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പക്കാർക്ക് മേൽ സമ്മർദ്ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതോടകം ഉയർന്നിട്ടുള്ളത്. ഇതോടെയാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതൊന്നും കൂസാതെയാണ് പഠിച്ചതേ പാടൂ എന്ന മട്ടിലുള്ള മണപ്പുറം ഫിനാൻസിന്റെ നിയമവിരുദ്ധ നടപടികൾ നടക്കുന്നത്.
Stories you may Like
- മണപ്പുറം ഫിനാൻസിന്റെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി എന്ന് കമ്പനി
- മണപ്പുറം ഫിനാൻസിന്റെ സ്വത്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു
- റെയ്ഡ് ക്ഷീണം മാറ്റാൻ മണപ്പുറം ഫിനാൻസ് എത്തുമ്പോൾ
- ശതകോടികൾ പിഴ ഈടാക്കാനും സാധ്യത; കെവൈസി കുരുക്കിൽ മണപ്പുറം
- മണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും കേന്ദ്ര ഏജൻസിയുടെ പരിശോധന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്