പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയ കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎൽഎ; പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലു വളയ്ക്കുന്ന കാഴ്ചയും കണ്ടു; മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമ പോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ചും സഹോദരൻ അബ്ദുൽ റസാഖ്
ജംഷാദ് മലപ്പുറം
മലപ്പുറം: 25വർഷംമുമ്പ് പട്ടാപകൽ കൊല്ലപ്പെട്ട മനാഫ് കൊലക്കേസിൽ നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടി ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്. മലപ്പുറം ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയവർ പണത്തിന്റെ സ്വാധീനത്തിന്റെയും കരുത്തിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോൾ അവർക്കെതിരെ കഴിഞ്ഞ 25 വർഷമായി നിശബ്ദമായ നിയമപോരാട്ടത്തിലാണ് മനാഫിന്റെ കുടുംബം. മനാഫ് വധക്കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ എംഎൽഎ. കേസിലെ ഒന്നും മൂന്നും പ്രതികളായ അൻവറിന്റെ സഹോദരീപുത്രന്മാരായ ഷെഫീഖും ഷെരീഫും മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് 25 വർഷത്തിനു ശേഷമാണ് പിടിയിലായത്.
പിടിയിലായ പ്രതികളെ വിചാരണ ചെയ്യാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ നടപ്പാക്കിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി സമർപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലടക്കം നിയമയുദ്ധം തുടരാൻ കാൽനൂറ്റാണ്ടായി കുടുംബം നടത്തുന്ന നിയമപോരാട്ടം നിലയ്ക്കാതിരിക്കാൻ മനാഫിന് നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടുകയാണ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്. റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തെ പിന്തുണയ്ക്കൂ
നീതിക്കായി കാൽനൂറ്റാണ്ടായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ കുടുംബം. ഞങ്ങൾക്ക് താങ്ങും തണലുമായിരുന്ന എന്റെ സഹോദരൻ മനാഫ് ഇന്ന് ഞങ്ങൾക്കൊപ്പമില്ല. ഗൾഫിൽ നിന്നും മടങ്ങിയെത്തി നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയായിരുന്നു മനാഫ്. 25 വർഷം മുമ്പ് ഒതായി അങ്ങാടിയിൽവെച്ച് എന്റെ പിതാവിനെ മർദ്ദിച്ച് ഞങ്ങളുടെ കൺമുന്നിലിട്ടാണ് മനാഫിനെ നിഷ്ഠൂരമായി കുത്തികൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎൽഎയാണ്. പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലുവളയ്ക്കുന്ന കാഴ്ചയാണ് കോടതിയിൽ കണ്ടത്. ഞങ്ങൾക്ക് നീതിതേടിത്തരാൻ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സി. ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചു. ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചാണ് അൻവറടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങികൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. മനാഫിന് നീതികിട്ടാത്തതിൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് എന്റെ ബാപ്പയും ഉമ്മയും മരിച്ചത്.
പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹരജി നൽകി കുടുംബം നിയമയുദ്ധം ഇപ്പോഴും തുടരുകയാണ്. ഇതേ ആവശ്യവുമായുള്ള സർക്കാരിന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പി.വി അൻവറിന്റെ സഹോദരീ പുത്രന്മാരായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖും മൂന്നാം പ്രതി ഷെരീഫും 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. അടിക്കടി നാട്ടിൽ വന്ന് മടങ്ങിയിരുന്ന ഇവരെ പിടിക്കാൻ പൊലീസ് ചെറുവിരലുപോലും അനക്കിയില്ല. കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക കബീർ ഗൾഫിൽ ബിസിനസുമായി നാട്ടിൽ നാലരക്കോടിയുടെ മണിമാളിക പണിത് മുതലാളിയായി വിലസുകയായിരുന്നു. നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇക്കാര്യം പല തവണ പൊലീസിനെ അറിയിച്ചിട്ടും ഇവരെ പിടികൂടാൻ തയ്യാറായില്ല. ഇതോടെ ഒളിവിലുള്ള നാല് പ്രതികളെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു.
ഇതിനു പിന്നാലെയാണ് 2018 ഓഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി. കേസിൽ പിടിയിലായ കബീർ, ജാബിർ എന്ന പേരിൽ പാസ്പോർട്ടെടുത്താണ് ഖത്തറിലേക്ക് കടന്നത്. കൊലപാതകക്കേസിൽ പ്രതിയായിട്ടും വ്യാജപേരിൽ പാസ്പോർട്ടെടുക്കാൻ ഇവിടുത്തെ പൊലീസ് സംവിധാനവും ഇവരുടെ സാമ്പത്തിക സ്വാധീനങ്ങളും തുണയായി നിന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് മറച്ചുവെച്ച് കബീറും മുനീബും വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നിന്നും ജാമ്യത്തിലിറങ്ങി നിയമവ്യവസ്ഥയെ തന്നെ പരസ്യമായി വെല്ലുവിളിച്ചു.
ഹൈക്കോടതിയിൽ ഇവരുടെ ജാമ്യാപേക്ഷയെ സഹോദരനായ ഞാൻ എതിർത്തു. പ്രതികൾ നിയമത്തെ കബളിപ്പിച്ച് ജാമ്യം നേടിയത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതായി വിലയിരുത്തിയ ജസ്റ്റിസ് രാജ വിജയരാഘവൻ 15000 രൂപ വീതം രണ്ടു പ്രതികൾക്കും പിഴ ശിക്ഷ വിധിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതികൾക്ക് ജാമ്യം നൽകിയ മഞ്ചേരി അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ഡജ്ഡി രണ്ട് എ.വി നാരായണനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നൽകി. ഹൈക്കോടതി രജിസ്ട്രാർ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്കൂടി പരിഗണിച്ച് ജാമ്യം അനുവദിച്ച അഡീഷണൽ ജില്ലാ ജഡ്ജിയെ താക്കീത് ചെയ്യുകയും മേലിൽ ഇത്തരം വീഴ്ച ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അൻവറിന്റെ സഹോദരീ പുത്രൻ ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് രണ്ട് വർഷത്തോളമായി പൊലീസ് നടപ്പാക്കിയില്ല. കുടുംബം നീതിതേടി സെക്രട്ടറിയേറ്റിന് മുന്നിൽ നീതിസമരം നടത്തിയിട്ടും സർക്കാർ കണ്ണ് തുറന്നില്ല. ഒടുവിൽ കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിലെത്തിയപ്പോൾ ജൂൺ 24ന് കരിപ്പൂർ വിമാനത്താവളത്തിൽവച്ചാണ് ഷെഫീഖ് പിടിയിലായത്.
പിടിയിലായ പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന നിവേദനം മുഖ്യമന്ത്രി പരിഗണിച്ചതുപോലുമില്ല. . ഞങ്ങൾ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി 45 ദിവസത്തിനകം സ്പെഷൽ പ്രേസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് സി. ശ്രീധരൻനായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം സർക്കാർ നിഷ്ക്കരുണം തള്ളുകയായിരുന്നു. മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതൽ ധൂർത്തടിക്കലുമായിരിക്കുമെന്നുമായിരുന്നു ശ്രീധരൻനായരുടെ റിപ്പോർട്ട്.
മനാഫ് വധക്കേസിൽ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി അൻവർ അടക്കമുള്ള പ്രതികളെ വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയത്. ഇതേ ശ്രീധരൻനായർ ഡി.ജി.പിയായപ്പോഴാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ചെലവ് കുടുംബം വഹിക്കാമെന്നറിയിച്ചിട്ടും രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികൾക്കുവേണ്ടി കോടികൾ ചെലവിട്ട് സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരാൻ മടികാട്ടാത്ത സർക്കാർ ഞങ്ങളോട് കരുണകാണിച്ചില്ല. ഇതോടെ വീണ്ടും നീതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് തള്ളിയ ഹൈക്കോടതി ഞാൻ സമർപ്പിക്കുന്ന അഭിഭാഷകപാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൾ പ്രോസിക്ടൂട്ടറെ നിയമിക്കണെന്ന അർത്ഥശങ്കക്കിടയില്ലാതെ ഉത്തരവിട്ടു. അഭിഭാഷക പാനൽ സമർപ്പിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പി.വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനു വഴങ്ങി ഹൈക്കോടതി ഉത്തരവുപോലും സർക്കാർ അംഗീകരിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയിൽ സർക്കാരിനെതിരെ കോടതി അലക്ഷ്യഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കണം. പി.വി അൻവറടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരായ റിവിഷൻ ഹർജിയും ഹൈക്കോടതിയിലുണ്ട്. കോടീശ്വരനായ പി.വി അൻവർ എംഎൽഎയും സ്വാധീനത്തിനും ഭീഷണികൾക്കും വഴങ്ങാതെ കഴിഞ്ഞ 25 വർഷമായി കുടുംബമാണ് നിയമപോരാട്ടം നടത്തുന്നത്.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടത്തിന് സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുകയാണ് ഞങ്ങളിപ്പോൾ. മനാഫിന് നീതിതേടിക്കൊടുക്കണമെന്ന ദൃഢനിശ്ചവുമായാണ് ഞങ്ങൾ പോരാടുന്നത്. കുടുംബത്തിന്റെ അത്താണിയായ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയാലും പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ശിക്ഷിക്കപ്പെടാതെ വിലസിനടക്കാമെന്ന അവസ്ഥ ഇനിയുണ്ടാകരുത്. സമ്പത്തും സ്വാധീനവുമില്ലാത്ത ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ അവസാന അത്താണിയാണ് കോടതി. കാൽനൂറ്റാണ്ടായി ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന നിയമയുദ്ധം തുടരാൻ, മനാഫിന് നീതി ലഭിക്കാൻ നിങ്ങളുടെ സഹായവും പിന്തുണയും കൂടിവേണം.
Stories you may Like
- എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണ്?
- റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഒളിച്ചോടുന്നു.
- നിങ്ങൾ രണ്ടുവോട്ടു മാത്രമെന്ന് ലോക്കൽ സെക്രട്ടറി പരിഹസിച്ചെന്ന് റസാഖിന്റെ ഭാര്യ
- മനാഫ് വധക്കേസിൽ വീണ്ടും വിചാരണ തീയതി നീട്ടും
- കൊടും ക്രിമിനൽ ടൈഗർ മേമൻ വീണ്ടും വാർത്തകളിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്