കോയയെ കാത്ത് ഒരു കോടി രൂപ ലോട്ടറി ഓഫീസിൽ കിടക്കുമ്പോഴും വിശപ്പടക്കാൻ അമ്പലങ്ങളിലെ അന്നദാന കൗണ്ടറും കിടന്നുറങ്ങാൻ തമ്പാനൂരിലെ ബസ്റ്റാൻഡും; ലോട്ടറിയുടെ പേരിൽ ലക്ഷങ്ങളുടെ കടക്കാരനായിട്ടും വിശ്വാസം കൈവിടാതെ തേടി നടന്നപ്പോൾ ലഭിച്ചത് ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചിട്ടും ചുവപ്പുനാടയുടെ കുരുക്കിൽ പെട്ട് ഒരു മനുഷ്യൻ അനന്തപുരിയിലെ തെരുവിൽ അലയുന്നത് കടം തീർക്കാനുള്ള പണവുമായി എന്നെങ്കിലും പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ പോകാം എന്ന പ്രതീക്ഷയുമായി
ജാസിം മൊയ്തീൻ
തിരുവനന്തപുരം: കോഴിക്കോട് കുരുവട്ടൂർ സ്വദേശി കോയ കഴിഞ്ഞ മൂന്ന് വർഷമായി തിരുവനന്തപുരം നഗരത്തിലുണ്ട്. കോടീശ്വരനായി തിരികെ പോകാൻ വന്നതായിരുന്നു അയാൾ. അതിനുള്ള സാധ്യതകളും അവകാശവുമുണ്ടായിരുന്ന ആളാണ് കോയ. എന്നാൽ സർക്കാർ വകുപ്പുകളുടെ സാങ്കേതിക പ്രശ്നങ്ങളിൽ പെട്ട് കോയ ഇപ്പോഴും അമ്പലങ്ങളിലെ അന്നദാന കൗണ്ടറുകളിൽ നിന്ന് ഭക്ഷണം കഴിച്ചും തമ്പാനൂർ ബസ്റ്റാന്റിൽ കിടന്നുറങ്ങിയും ഈ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. നിത്യവൃത്തിക്കായി സൈക്കിൾ അഭ്യാസവും തെരുവ് സർക്കസുകളും നടത്തും.
ലോട്ടറിയാണ് കോയയുടെ ജിവിതത്തിലെ പ്രധാന ഘടകം. കോയയെ കുത്തുപാളയെടുപ്പിച്ചതും ഇനി കോടീശ്വരനാക്കാൻ സാധ്യതയുള്ളതും ലോട്ടറി തന്നെയാണ്. 1993 മുതൽ കോഴിക്കോട് കുരുവട്ടൂരിൽ ലോട്ടറി കച്ചവടമായിരുന്നു കോയക്ക്. കേരളത്തിൽ അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചതോടെയാണ് കോയയുടെ കഷ്ടകാലമാരംഭിക്കുന്നത്. കേരളസർക്കാർ ഇതരസംസ്ഥാന ലോട്ടറി നിരോധിക്കുമ്പോൾ 40 ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു കോയയുടെ കയ്യിലുണ്ടായിരുന്നത്. പണം പലിശക്കെടുത്തായിരുന്നു കോയ ലോട്ടറികച്ചവടം നടത്തിയിരുന്നത്. ഒരു സുപ്രഭാതത്തിൽ തന്റെ കയ്യിലുള്ള ടിക്കറ്റുകളെല്ലാം അസാധുവായതോടെ കോയ ലക്ഷങ്ങളുടെ കടക്കാരനായി.
അസാധുവായ 40 ലക്ഷം രൂപയുടെ ടിക്കറ്റുകൾ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ കോയക്ക് ലഭിച്ചത് സിക്കിം കോടതിയിൽ പോകാനുള്ള നിയമോപദേശമായിരുന്നു. ആ വഴിക്കുള്ള ശ്രമം നടത്തിയെങ്കിലും പരാജമായിരുന്നു ഫലം. അങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായ കോയ ലോട്ടറി വിൽപന അവസാനിപ്പിച്ചു. ഇതിനിടയിലാണ് കോയക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അറ്റന്ററായി ജോലി ലഭിക്കുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം തന്റെ ലക്ഷങ്ങളുടെ കടം വീട്ടാൻ തികയുന്നതായിരുന്നില്ല. ഇതിനിടെ പലിശക്ക് പണം നൽകിയവർ പലരും കേസുകൾ നൽകി. ചെക്ക് കേസുകളിൽ പെട്ട് 26 ദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു കോയക്ക്. കോയ ജയിലിൽ നിന്ന് വരുമ്പോൾ കാണുന്നത് കടംനൽകിയവർ പലരും തന്റെ വീട്ടിൽ കയറി താമസം തുടങ്ങിയതാണ്. ഇതോടെ കിട്ടിയ വിലക്ക് തന്റെ വീട് വിറ്റ് കോയ തന്റെ കുടുംബത്തെയും കൂട്ടി തെരുവിലേക്കിറങ്ങി. അപ്പോഴും പകുതി കടം ബാക്കിയായിരുന്നു. ഭാര്യയെയും മക്കളെയും വാടകവീട്ടിലാക്കി കോയ കടക്കാരിൽ നിന്നും രക്ഷനേടാനായി നാടുവിട്ടു. പലദേശങ്ങളിൽ പലജോലികൾ ചെയ്ത് അലഞ്ഞു നടക്കുമ്പോഴും കോയ ലോട്ടറിയിലുള്ള വിശ്വാസം അവസാനിപ്പിച്ചില്ല.
അങ്ങനെയാണ് 2016 ജൂലെ മാസത്തിൽ തന്റെ അലച്ചിനിടയിൽ കോയ മലപ്പുറം ജില്ലയിലെ അരീക്കോട് ബസ്റ്റാന്റിലെത്തുന്നത്. അവിടെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെത്തി കോയ കേരള സർക്കാറിന്റെ കാരുണ്യ ലോട്ടറിയെടുത്തു. ഇവിടെ വീണ്ടും ലോട്ടറി കോയയുടെ ജീവിതത്തിലെ മറ്റൊരു നിർണ്ണായക ഘടകമായി. 2016 ജൂലൈ ഒമ്പതിന് നടന്ന കാരൂണ്യ ഭാഗ്യക്കുറിയുടെ 249ാമത് നറുക്കെടുപ്പിൽ കോയ വാങ്ങിയ കെഇ 454045 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ഒരു കോടി രൂപ ഒന്നാം സമ്മാനമടിച്ചെങ്കിലും കോയക്ക് ഇതുവരെ അതനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എങ്ങനെയെന്നാൽ സമ്മാനമടിച്ച കോയയുടെ ടിക്കറ്റിന് അൽപം കേടുപാടുകൾ സംഭവിച്ചിരുന്നു. ലോട്ടറിക്കടയിലെ ബോർഡിൽ നിന്ന് വലിച്ചെടുക്കുമ്പോൾ പറ്റിയ പിഴവാണ്. എങ്കിലും കോയ പ്രതീക്ഷയോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടികയറി.
ലോട്ടറി ഓഫീസലത്തെി തന്റെ കാര്യങ്ങൾ വിശദീകരിച്ച കോയ അവിടെ നിന്നും നിർദ്ദേശിച്ച രീതിയിലുള്ള രേഖകകളെല്ലാം ശരിയാക്കി ടിക്കറ്റടക്കം ഓഫീസിലേൽപ്പിച്ചു. കേടുപാടുകൾ സംഭവിച്ച ടിക്കറ്റായതിനാൽ സമയമെടുക്കുമെങ്കിലും ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായ രേഖകൾ സമർപ്പിച്ചാൽ സമ്മാനത്തുക ലഭിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ രേഖകളെല്ലാം സമർപ്പിച്ച് കഴിഞ്ഞ മൂന്ന് വർഷമായി കോയ തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിൽ സ്ഥിരം കയറിയിറങ്ങുന്നു. ഓരോ ദിവസവും ഓരോ മുടന്തൻ ന്യായങ്ങളും, സാങ്കേതിക തടസ്സങ്ങളും പറഞ്ഞ് കോയയെ മടക്കി അയക്കാറാണ് പതിവ്. ഇതിനിടെ കോയ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയയെയും ധനകാര്യവകുപ്പ് മന്ത്രിയെയുമെല്ലാം പല തവണ കണ്ടു. എല്ലാവരും ഉടൻ ശരിയാക്കാമെന്ന് പറയുമെങ്കിലും കോയയുടെ പ്രശ്നം മാത്രം ഇതുവരെ ശരിയായിട്ടില്ല.
സമ്മാനത്തുകയുമായിട്ടല്ലാതെ നാട്ടിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ് കോയ ഇപ്പോൾ. കോടീശ്വരനായി തിരികെ വരുമെന്ന് പ്രതീക്ഷിച്ച് കോയയുടെ കുടുംബവും കോയ പണം നൽകാനുള്ളവരും നാട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും കോയ ലോട്ടറി ഓഫീസിന്റെ വരാന്തയിൽ നിസ്സഹായനായി ഇരിക്കുകയാണ്. 2016 ജൂലെ 13ന് ലോട്ടറി ഓഫീസിൽ നിന്ന് നിർദ്ദേശിച്ച രേഖകളുമായി എത്തിയതാണ് കോയ തിരുവനന്തപുരത്ത്. നഗരത്തിലെ വിവിധ അമ്പലങ്ങളിലെ അന്നദാന കൗണ്ടറുകളിൽ നിന്നാണിപ്പോൾ ഭക്ഷണം. ഉറക്കം തമ്പാനൂർ ബസ്റ്റാന്റിലും, നിത്യവൃത്തിക്കായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സൈക്കിൾ അഭ്യാസവും തെരുവ് സർക്കസും നടത്തുന്നു ഈ നിർഭാഗ്യവാനായ സാധ്യതാ കോടീശ്വരൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍