Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ നേരിട്ട് കാണാൻ ക്ഷണിച്ച യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അഞ്ച് തവണ; പരാതി നൽകിയതോടെ പൊലീസ് അറസ്റ്റ് ചെയ്തത് അമ്പത്തിമൂന്നുകാരിയെ 20 തവണ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ശിക്ഷിക്കപ്പെട്ടയാളെ; അസുഖമുള്ള ആളാണെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നും കോടതിയിൽ മൊഴി നൽകി പ്രതിയും

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ നേരിട്ട് കാണാൻ ക്ഷണിച്ച യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അഞ്ച് തവണ; പരാതി നൽകിയതോടെ പൊലീസ് അറസ്റ്റ് ചെയ്തത് അമ്പത്തിമൂന്നുകാരിയെ 20 തവണ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ശിക്ഷിക്കപ്പെട്ടയാളെ; അസുഖമുള്ള ആളാണെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നും കോടതിയിൽ മൊഴി നൽകി പ്രതിയും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് അഞ്ചുതവണ ലൈംഗികമായി പീഡിപ്പിച്ചതിന് പിടിയിലായത് നേരത്തേ അമ്പത്തിമൂന്നു വയസുകാരിയെ 20 തവണ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവാവ്. ഉക്രയിൻ സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് 32കാരനായ നൈജീരിയൻ സ്വദേശി ദുബായ് പൊലീസിന്റെ പിടിയിലായത്. രണ്ടു സ്ത്രീകളെയും ഇയാൾ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്.

ആപ്പിലൂടെ പരിചയം സ്ഥാപിച്ച ശേഷം നേരിട്ട് കാണാം എന്ന് പറയുകയും പിന്നീട് സ്വന്തം അപ്പാർട്ടിമെന്റിൽ എത്തിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. സെർബിയൻ സ്വദേശിയായ സ്ത്രീയെ 20 തവണ പീഡിപ്പിച്ചതിന് ഇയാളെ നേരത്തേ ഒരു വർഷം തടവിനും നാടുകടത്തലിനും ശിക്ഷിച്ചിരുന്നു.

ഉക്രയിൻ സ്വദേശിനിയായ യുവതി ഇയാൾക്കെതിരെ നൽകിയ കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണ്. 32 വയസ്സുള്ള നൈജീരിയൻ സ്വദേശിയാണ് പ്രതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ഇയാൾ നേരിൽ കാണാനായി ക്ഷണിക്കുകയായിരുന്നു. ഒരു കഫേയിൽ വച്ച് കാണാമെന്നായിരുന്നു യുവാവ് ആദ്യം പറഞ്ഞത്. പിന്നീട് അത് അയാളുടെ അപാർട്ട്‌മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം പരസ്പരം കാണാമെന്ന് ആവശ്യപ്പെട്ടത് യുവാവ് തന്നെയായിരുന്നു. ഇതനുസരിച്ച് കാത്തുനിന്ന യുവതിയെ ഒരു ടാക്‌സിൽ വന്ന് അൽ ബർഷയിലെ അപാർട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവിടെ തന്നെ വേറെ ആരും ഉണ്ടായിരുന്നില്ല. സഹായത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അയാൾ പാട്ട് ഉറക്കെ വച്ചു. എന്റെ കരച്ചിൽ പുറത്തേക്ക് കേട്ടില്ല. അവിടെ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. അഞ്ചു തവണ അയാൾ പീഡിപ്പിച്ചു. അതിനു ശേഷമാണ് ഫ്‌ളാറ്റ് വിട്ട്‌പോകാൻ അനുവദിച്ചത്. തുടർന്ന് യുവതി നേരെ അൽ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നൽകുകയുമായിരുന്നു.

കഴിഞ്ഞ മെയ്‌ മാസത്തിലാണ് ഇയാൾ 53 വയസ്സുള്ള സെർബിയൻ സ്ത്രീയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഇയാളെ ഒരു വർഷം തടവിനും നാടുകടത്താനും ശിക്ഷിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം 33 വയസ്സുള്ള ഉക്രയിൻ സ്വദേശിയായ യുവതിയെ അഞ്ചു തവണ പീഡിപ്പിച്ചെന്ന കേസ്.ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ വശീകരിച്ച് അപാർട്ട്‌മെന്റിൽ കൊണ്ടുവന്നത്.

തട്ടിക്കൊണ്ടുപോകൽ, പീഡനം പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 'പ്രതിയായ വ്യക്തി തന്നെയാണ് രണ്ടു പീഡനങ്ങളും നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ടു സംഭവങ്ങളും തമ്മിൽ വളരെ സാമ്യമുണ്ട് എന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.

അതേസമയം, പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. അസുഖമുള്ള വ്യക്തിയാണെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നുമാണ് ഇയാൾ പറയുന്നത്. 'ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. ഏത് സിറിഞ്ചിനെ പറ്റിയാണ് അവർ പറയുന്നത്'? കോടതി മുറിയിൽ പ്രതി ചോദിച്ചു. കേസിൽ നവംബർ മൂന്നിന് വീണ്ടും വാദം കേൾക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP