പ്രാവച്ചമ്പലംകാരൻ ഹരിയുടെ ജീവൻ പൊലിഞ്ഞതു കൊട്ടാരക്കര ഗണപതിയെ തൊഴുതു മടങ്ങവേ; മാൾ ഉദ്ഘാടനം ചെയ്യാൻ ദുൽഖർ വരുന്നുണ്ടെന്നറിഞ്ഞ് 'കുഞ്ഞിക്കയെ' കാണാൻ കാഴ്ച്ചക്കാരനായി നിന്നു; കാത്തിരിപ്പിനൊടുവിൽ ദുൽഖർ വന്നിറങ്ങിയതോടെ ആരാധകരുടെ തിരക്കിൽ പെട്ട് ഹരി കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചു; ദുരന്തം ക്ഷണിച്ചു വരുത്തിയത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത ഐ മാൾ അധികൃതർ തന്നെ
എം എസ് ശംഭു
കൊട്ടാക്കര: പ്രവച്ചമ്പലത്തുകാരൻ ഹരി(45) ദുൽഖർ സൽമാന്റെ കടുത്ത ആരാധകൻ ഒന്നും ആയിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ മകന്റെ സിനിമകൾ കണ്ട് ഇഷ്ടമായിരുന്നു താനും. അതുകൊണ്ടാണ് ദുൽഖർ വരുന്നുണ്ട് എന്നറിഞ്ഞതോടെ ആരാധകരുടെ കൂട്ടത്തിൽ ഒരാളായി താരത്തെ കാണാൻ കാത്തു നിന്നത്. ഈ കാത്തുനിൽപ്പ് മരണത്തിലേക്കായിരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ആരാധാകരുടെ അമിതാരാധന വിനയായപ്പോഴാണ് സാധുവായ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞത്.
കൊട്ടാരക്കരയിലെ ഐമാൾ ഉദ്ഘാടനത്തിനെത്തിയ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ ആരാധകരുടെ വൻ തിരക്കു തന്നെയായിരുന്നു അനുഭവപ്പെട്ടത്. മാൾ ഉദ്ഘാടനത്തിന് ദുൽഖർ വരുമെന്നറിയാത്ത് ആയിരക്കണക്കിന് യുവാക്കൾ മാൾ സ്ഥിതി ചെയ്യുന്ന കൊട്ടാരക്കരയിലെ രവിനഗറിൽ തടിച്ചു കൂടിയത്. വലിയ തോതിൽ ആൾക്കൂട്ടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും മതിയായ പൊലീസ് സഹായം തേടാൻ മാൾ അധികൃതരും തയ്യാറായാക്കത്താണ് അപകടത്തിന് ഇടയാക്കിയത്. തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർക്ക് പരിക്കേറ്റ സാഹചര്യവും ഇവിടെ ഉണ്ടായി. ആയിരത്തോളം ആരാധകരെ നിയന്ത്രിക്കാൻ നാലോ അഞ്ചോ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചിരുന്നത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി പോയതായിരുന്നു ഹരി. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ പോയത്. ക്ഷേത്രദർശനം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങവേയാണ് രവി നഗറിലെ വൻജനാവലി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തിരക്കിയപ്പോൾ ദുൽഖർ വരുന്നു എന്നറിഞ്ഞു. ഇതോടെ ദുൽഖറിനെ കണ്ടിട്ടുപോകാമെന്ന് സുഹൃത്തുക്കളും ഹരിയും തീരുമാനിച്ചു. അങ്ങനെ താരത്തെ കാണാനുള്ള കാത്തിരിപ്പാടാണ് അപകടത്തിൽ കലാശിച്ചത്.
രാവിലെ പത്ത് മണിയോടെ താരം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ദുൽഖർ എത്താൻ വൈകി. ഇതോടെ കാത്തുനിന്ന ജനക്കൂട്ടത്തിന്റെ എണ്ണവും കൂടി. വൻ ജനസഞ്ചയമായി ഇവിടെ മാറിയിരുന്നു. അടുത്തുള്ള കെട്ടിടങ്ങൾക്ക് മുകളിലും വാഹനങ്ങളുടെ മുകളിലും കയറിയാണ് ആരാധകർ ദുൽഖറെ കാണാൻ തടിച്ചു കൂടിയത്. 12 മണിയോടെയാണ് ദുൽഖർ ഉദ്ഘാടനത്തിനായി എത്തിയത്. ദുൽഖർ വന്നിറങ്ങിയതോടെ ആരാധകരുടെ ആവേശം വർദ്ധിക്കുകയായിരുന്നു. ആരാധകർ ആവേശത്തോടെ ദുൽഖറിന് ആർപ്പുവിളികളുമായി അടുത്തുകൂടി.
ആരാധകരുടെ വ്യൂഹം തന്നെ ചുറ്റും കൂടിയതോടെ ഹരിക്ക് തിരക്കിൽ നിന്നും പുറത്തുകടക്കാൻ മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയായി. തിക്കിലും തിരക്കിലും പെട്ട് ഇയാൾക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു ഹരി. തിരക്കിന് നടുവിൽ പെട്ടതിനാൽ ഉടൻ വൈദ്യസഹായം നൽകാനും സാധിച്ചില്ല. തിരക്കിൽപെട്ടതിനാലുണ്ടായ സമ്മർദ്ദാത്താലുണ്ടായ ഹൃദയാഘാതമാണ് ഹരിയുടെ ജീവൻ കവർന്നതെന്നാണ് പുറത്തുവരുന്ന സൂചന. കുഴഞ്ഞു വീണ ഹരി ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന് മുൻപ് രണ്ടുതവണ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിക്കുകയും ചെയ്തു.
റോഡിന് ഇരുവശവും സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടിയതോടെ കൊട്ടാരക്കര പുനലൂർ റോഡിലെ ഗതാഗതവും പൂർണമായി തടസ്സപ്പെട്ടു. ആരാധകരെ നിയന്ത്രിക്കാനായി സംഭവ സ്ഥലത്തുണ്ടായിരുന്നത് നാല് പൊലീസുകാർ മാത്രമായിരുന്നു. എന്നാൽ പത്ത് മണി കഴിഞ്ഞിട്ടും ദുൽഖർ എത്താഞ്ഞതോടെ ചില കോണിൽ നിന്ന് കൂവലും പ്രതിഷേധവും ഉയർന്നിരുന്നു. റാഡിന് ഇരുവശവും സമീപത്തെ ബഹുനില കെട്ടിടങ്ങളുടെ മുകളിലുമായി നിരവധി പേരാണ് തടിച്ചുകൂടിയത്. ഇവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മുന്നറിയിപ്പ് അവഗണിച്ചും നൂറ് കണക്കന് യുവാക്കൾ സമീപത്തെ കെട്ടിടത്തിലേക്ക് തടിച്ചുകൂടുകയായിരുന്നു.
ഉച്ചയ്ക്ക് 12ന് ദുൽഖർ എത്തിയപ്പോഴേക്കും കാണാനുള്ള യുവാക്കളുടെ തിക്കും തിരക്കും വർധിച്ച് അപകടം സംഭവിക്കുകയും ചെയ്തു. വാഹനങ്ങൾ പോലും കടന്നുപോകാത്ത തരത്തിൽ ട്രാഫിക്കായിരുന്നു സ്ഥലത്ത്. റോഡിലെ ഗതാഗതവും ആരാധകബാഹുല്യത്താൽ തടസപ്പെട്ടു. മരിച്ച ഹരിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറെ കൊട്ടിദ്ഘോഷിച്ചാണ് ഐമാളിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പരസ്യവും സോഷ്യൽ മീഡിയയിലും ടെലിവിഷനിലുമൊക്കെയായി പ്രചരിച്ചിരുന്നു.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഐമാൾ എം.ഡി റഹീംമിനെതിരെയാണ് പൊലീസ് കേസെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍