Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒപ്പമുണ്ട്, തളരരുത്; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം'; ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി; പിന്തുണയ്ക്ക് കണ്ണീരിൽ കുതിർന്ന് നന്ദി അറിയിച്ച് പുഷ്പ്പലത; ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്തിലെ ഹരിദ്വാർ ട്രസ്റ്റ്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവർത്തകന്റെ കുടുംബത്തിന് 25 ലക്ഷം സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യവുമായി ബിജെപിയും

'ഒപ്പമുണ്ട്, തളരരുത്; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം'; ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി; പിന്തുണയ്ക്ക് കണ്ണീരിൽ കുതിർന്ന് നന്ദി അറിയിച്ച് പുഷ്പ്പലത; ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്തിലെ ഹരിദ്വാർ ട്രസ്റ്റ്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവർത്തകന്റെ കുടുംബത്തിന് 25 ലക്ഷം സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യവുമായി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണാണ് സേവാഭാരതി പ്രവർത്തകൻ ലിനു മരിച്ചത്. ലിനുവിന് ആദാരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി പേർ രംഗത്തുണ്ട് താനും. സിനിമാ താരങ്ങൾ അടക്കം ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു കൊണ്ടു രംഗത്തുവന്നു. ഏറ്റവും ഒടുവിൽ ഈ സേവാഭാരതി പ്രവർത്തകന്റെ കുടുംബത്തിന് ആശ്വാസവുമായി രംഗത്തുവന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്.

ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേർന്നത്. ലിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും ചോദിക്കാൻ മടിക്കരുതെന്നും പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസവും ധൈര്യവും നൽകുന്നുവെന്ന് ലിനുവിന്റെ സഹോദരനും പ്രതികരിച്ചു. ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ലിനു അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. സമൂഹമാധ്യമങ്ങളിലും ലിനുവിന്റെ രക്തസാക്ഷിത്വം ചർച്ചയാണ്

മന്ത്രിമാരും സിനിമാതാരങ്ങളുമടക്കം ഒട്ടേറെ പേരാണ് ലിനുവിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാൻ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താൻ ഒരു ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.

അതിനിടെ ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഹരിദ്വാർ കർണ്ണാവതി മിത്രമണ്ഡൽ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. ഈ തുക സേവാഭാരതി വഴി ഉടനെ കൈമാറുമെന്ന് അവർ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ അറിയിച്ചു. ലിനുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയി മരണപ്പെട്ട സേവാഭാരതി പ്രവർത്തകനാണ് ലിനു. ലിനുവിന്റെ അമ്മയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് രമേശ് ഈ ആവശ്യം മുന്നോട്ടു വെച്ചത്.

കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. എന്നാൽ തിരികെ വന്നപ്പഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് പ്രദേശത്ത് അഗ്‌നിശമന സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെയാണ് ലിനുവിന് ജീവൻ നഷ്ടമായതെന്നും 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബാഗംങ്ങൾക്ക് സർക്കാർ നൽകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP