12 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് തിരക്കഥ ഒരുക്കിയപ്പോൾ ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടിയും നിർമ്മാതാവും അടക്കം ശരിവച്ചു; ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ 'മാമാങ്കം' 'ബാഹുബലി' പോലെയാക്കാൻ തിരക്കഥ തിരുത്തണമെന്ന് സമ്മർദ്ദം; നടപ്പില്ലെന്ന് പറഞ്ഞപ്പോൾ പണി അറിയില്ലെന്നും അഹങ്കാരമെന്നും കുപ്രചാരണം; സംവിധായകൻ സജീവ് പിള്ളയെ ഡമ്മിയാക്കി എം.പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കൈകഴുകി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും; മൂന്നാം ഷെഡ്യൂൾ തുടങ്ങുമ്പോഴും വിടാതെ വിവാദങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'പ്രിയപ്പെട്ടവരെ നമ്മുടെ സ്വപ്നം ഒരുചുവട് കൂടി', മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിള്ള 2017 ഒക്ടോബർ 16 ന് ഫേസ്ബുക്കിൽ കുറിച്ച ഏതാനും വരികൾ. ഇന്ന് 2019 ജനുവരി 15 ആകുമ്പോൾ സംവിധായകനെ പുകച്ചുപുറത്തുചാടിച്ചെന്ന വാർത്തകൾ നിറയുകയാണ്. സജീവ് പിള്ളയ്ക്ക സംവിധാനമറിയില്ല എന്നാണ് കുപ്രചാരണം. തിരക്കഥ കൊള്ളാം..പക്ഷേ സംവിധാനം പോരാ എന്നാണ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും, പ്രൊഡ്യൂസേഴ്സ യൂണിയനും എല്ലാം സജീവ് പിള്ളയുടെ എതിർപക്ഷത്താണ്. സജീവ് പിള്ളയെ നിർമ്മാതാവ് ഇടപെട്ടാണ് ഒഴിവാക്കുന്നത് എന്നാണ് പിന്നാമ്പുറക്കഥകൾ. ഇതിന് പിന്നാലെ സജീവ പിള്ള തന്നെ സംവിധായകനായി തുടരും, ചീഫ് കോർഡിനേറ്റിങ് ഡയറക്ടറായി എം. പത്മകുമാർ വരും, ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു.
എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ ചെയ്തതത്. മാധ്യമങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുകയാണെന്നും, ഫെഫ്ക ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് അദ്ദേഹം കൈകഴുകി. സജീവ് പിള്ളയുടെ അറിവില്ലാതെയാണ് നടൻ ധ്രുവനെ പുറത്താക്കിയതെന്ന വാർത്തയോടും രഞ്ജി പണിക്കർ പ്രതികരിച്ചു. സംവിധായകൻ പറയുന്നതല്ല, നിർമ്മാതാവ് പറയുന്നതിലാണ്് വാസ്തവമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് പറയുന്നു.
സിനിമയുടെ സംവിധായകനെ തന്നെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ 'ജോസഫി'ന്റെ സംവിധായകൻ എം പത്മകുമാറിനെ പകരം ചുമതല ഏൽപിച്ചതായും വിവരമുണ്ട്. മോഹൻലാൽ ചിത്രമായ ഒടിയന്റെ ഷൂട്ടിങ് വേളയിൽ ശ്രീകുമാര മേനോൻ സംവിധായകനായിരിക്കവേ തന്നെ മോഹൻലാൽ ചിത്രം മുന്നോട്ടു കൊണ്ടു പോകാനായി കൊണ്ടുവന്നത് എം പത്മകുമാറിനെയായിരുന്നു. സിനിമയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രംഗങ്ങൾക്ക് പിന്നിലും എം പത്മകുമാറായിരുന്നു. അതുകൊണ്ട തന്നെ പത്മകുമാർ സ്വീകാര്യനായി മാറി.പിന്നീട് സജീവ് പിള്ള തന്നെ സംവിധായകനായി തുടരും. പ്തമകുമാർ ചീഫ് കോർഡിനേറ്റിങ് ഡയറക്ടറാകും എന്നായി.
2018 ജൂണിൽ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായപ്പോൾ സജീവ് പിള്ള ഇട്ട ഫേസ്ബുക്ക് കുറിപ്പ് അദ്ദേഹം സിനിമയെ എങ്ങനെയാണ് സമീപിക്കുന്നത് എന്നുവ്യക്തമാക്കുന്നതാണ്.
'പ്രിയപ്പെട്ടവരെ,
നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.
ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.
അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.
കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.
ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.
ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല..... ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം...'
സജീവ് പിള്ള തന്നെയാകും മാമാങ്കത്തിന്റെ സംവിധായകനെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു, ഒടിയൻ ചിത്രത്തിന് സമാനമായി ചീഫ് കോ ഓർഡിനേറ്റിങ് ഡയറക്ടറായി എം പത്മകുമാർ ഉണ്ടാകും. വർഷങ്ങളോളം നീണ്ടുനിന്ന തന്റെ പ്രയത്നമാണ് മാമാങ്കം എന്നും ചിത്രം പൂർത്തീകരിക്കുക താൻ തന്നെ ആയിരിക്കുമെന്നും എം പത്മകുമാർ അടക്കമുള്ളവർ പലരും ചിത്രീകരണത്തിന് ആവശ്യമായ മേൽനോട്ടത്തിനായി കൂടെയുണ്ടാകുമെന്നും സംവിധായകൻ സജീവ് പിള്ള മറുനാടനോട് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഫെഫ്ക ഡയറ്കടേഴ്സ് യൂണിയന്റെ നിലപാടാണ് ഏറെ വിചിത്രം. നിർമ്മാതാവ് മുന്നോട്ട് വച്ച വ്യവസ്ഥകൾ അംഗീകരിച്ച് സജീവ് പിള്ള ഒരുകരാർ ഒപ്പുവച്ചുവെന്നാണ് ഫെഫ്കയുടെയും രഞ്ജി പണിക്കരുടെയും ന്യായം. സിനിമയിൽ സാങ്കേതിക വിദഗ്ധരുടെയും കലാ പ്രവർത്തകരുടെയും അവകാശസംരക്ഷണത്തിനായി നിലനിൽക്കേണ്ട ഫെഫ്ക സംവിധായകന് എതിരായ നിലപാട് സ്വീകരിച്ചതിനെതിരെ സിനിമാവൃത്തങ്ങളിൽ തന്നെ പ്രതിഷേധമുയരുന്നുണ്ട്.
സിനിമയിലെ മുഖ്യതാരമായ മമ്മൂട്ടി തന്നെ മാമാങ്കത്തിന്റെ തിരക്കഥയെ കുറിച്ച് പറഞ്ഞത് ഔട്ട്സ്റ്റാൻഡിങ് എന്നാണ്. പുതുമുഖ സംവിധായകനായ സജീവ് പിള്ള 12 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതെന്നും അദ്ദേഹം 2017 ഒക്ടോബർ 16 ന് ഇട്ട ഫേസ്ബുക്ക കുറിപ്പിൽ മമ്മൂട്ടി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'Happy to be part of 'Maamaankam' which chronicles the journey of the legendary 'Chaaverukal' of Valluvanadu. The biggest film I have done so far and it has an outstanding screenplay by debutante director Sajeev Pillai, who has written it after 12 years of research. The film is set in the late 17th century. We are grateful to the legendary Navodaya for their large-heartedness in allowing us to use their prestigious title 'Maamaankam'. Venu Kunnampilly is producing the film under the banner of Kavya Films. The film will see a big star cast along with me and employing internationally renowned technicians. Will update you more about 'Maamaankam'... Happy diwali to you all.'
രണ്ടു ഷെഡ്യുളുകൾ പൂർത്തിയായപ്പോൾ സജീവ് പിള്ള മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
സൂക്ഷമതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു.
വാർപ്പ് മാതൃകകളിൽ നിന്ന് മാറി ചിന്തിക്കുന്ന സിനിമ കൂടിയാണ് സജീവ് ആലോചിച്ചത്. ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന വലിയ സിനിമയുടെ തിരക്കഥയെ വാനോളം വാഴ്ത്തിയവർ രണ്ടുഷെഡ്യൂളുകൾ കഴിഞ്ഞപ്പോൾ തിരക്കഥ തിരുത്തണമെന്ന പറഞ്ഞതായാണ് വിവരം. കേമമെന്ന് നിർമ്മാതാവ് പോലും ശരിവച്ച മാമാങ്കത്തിന്റെ തിരക്കഥ ബാഹുബലിയുടേത് പോലെ ആക്കണമെന്ന പറഞ്ഞാൽ നട്ടെല്ലുള്ള ഏതുസംവിധായകനാണ് വഴങ്ങുക?. അത് നടപ്പില്ലെന്ന് സജീവ് പിള്ള പറഞ്ഞപ്പോഴാണ് മനസ്സാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചത്. ആദ്യ രണ്ടുഷെഡ്യൂളുകളുടെ ചിത്രീകരണം നിഷ്പക്ഷമായി വിലയിരുത്തുക പോലും ചെയ്യാതെയാണ് ചീഫ് കോർഡിനേറ്റിങ് ഡയറക്്ടറായി പത്മകുമാറിനെ കൊണ്ടുവന്നത്. സംവിധായകന് അഹങ്കാരമാണ്, സിനിമ അറിഞ്ഞുകൂടാ എന്നിങ്ങനെയാണ് തിരക്കഥ തിരുത്താൻ വിസമ്മതിച്ചപ്പോൾ സജീവ് പിള്ളയ്ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.
ഇത്തരം അവസരങ്ങളിൽ സംവിധായകനൊപ്പം നിൽക്കേണ്ട ഫെഫ്ക ഡയറക്ടേഴ്സ ്യൂണിയൻ നിർമ്മാതാക്കളുടെ സംഘടനയുടെ വാക്കുകേട്ട് സജീവ് പിള്ളയെ തള്ളിപ്പറയുകയായിരുന്നു. സ്വന്തം രചനയുടെ മികവിൽ ആത്മവിശ്വാസമുള്ള പുതുമുഖ സംവിധായകന്റെ ആത്മവിശ്വാസം കെടുത്താനും, അയാളുടെ കലാമികവിനെ പരോക്ഷമായെങ്കിലും തള്ളിപ്പറയാനും കൂട്ടിനിൽക്കുകയായിരുന്നു ഡയറക്ടേഴസ് യൂണിയൻ. ഇത്തരത്തിൽ കലാകാരന്മാരെ തൊഴിലിടങ്ങളിൽ നാണം കെടുത്താൻ ഒരുകൂട്ടർ തുനിഞ്ഞിറങ്ങുമ്പോൾ അവർക്ക് കാവലാളാകേണ്ടവർ അതിന്് കടകവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ ഒടിയൻ മാതൃകയിൽ മാമാങ്കത്തിന് രണ്ടുസംവിധായകർ. കഴിവുള്ള ഒരുകലാകാരനെ ഡമ്മിയാക്കി മാറ്റുകയും ചെയ്തു. തർക്കം വന്നപ്പോൾ അനുരഞ്ജനം എന്ന നിലയിൽ സജീവ് പിള്ളയ്ക്ക് അതിന് വഴങ്ങേണ്ടി വന്നത് മനസ്സിലാക്കാം. എന്നാൽ, സംവിധായകരെ ആകെ തരം താഴ്ത്തുന്ന തരത്തിൽ ഡയറക്ടേഴ്സ് യൂണിയൻ നിലപാട് സ്വീകരിക്കാമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഒടിയൻ സിനിമയുടെ ആദ്യ ഭാഗ ചിത്രീകരണത്തിന് ശേഷമാണ് പത്മകുമാറിനെ ചിത്രത്തിന്റെ ചീഫ് കോഓർഡിനേറ്ററാക്കിയത്. ഇത് ഏറെ ഗുണം ചെയ്തുവെന്ന് മോഹൻലാൽ അടക്കമുള്ളവർ വിലയിരുത്തി. ഇത് തന്നെയാണ് മാമാങ്കത്തിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ മമ്മൂട്ടിയും കണ്ടെത്തുന്ന മാർഗ്ഗം. സിനിമയിലെ ഓരോ കാര്യവും ചെയ്യാനും നിരീക്ഷിക്കാനും പത്മകുമാർ മുഴുവൻ സമയം ഷൂട്ടിങ് ലൊക്കേഷനിലുണ്ടാകും. ഇത് മാമാങ്കത്തിന്റെ മെയ്ക്കിംഗിനേയും സ്വാധീനിക്കുമെന്നാണ് അണിയറക്കാരുടേയും വിലയിരുത്തൽ.
അതിനിടെ ധ്രവുവനെ ചിത്രത്തിൽ നിന്നും മാറ്റിയത് എന്റെ താൽപര്യപ്രകാരമല്ലെന്നും മറുനാടനോട് സജീവ് പിള്ള പ്രതികരിച്ചു. വിചിത്രമായ കാരണമാണ് ഇതിനുപിന്നിലുള്ളത്. അത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ചിത്രത്തിനായി അവൻ ഒരുപാട് കഷ്ടപ്പെട്ടത് എനിക്ക് നേരിൽ അറിയാം. അതിരാവിലെ മുതൽ അർത്ഥരാത്രിയിൽ പോലും അവൻ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പാടുപെട്ടിട്ടുണ്ട്. അവൻ നല്ല പെർഫോമറുമാണ്. ധ്രുവന്റെ കാര്യത്തിൽ എല്ലാത്തരത്തിലും ഞാൻ പൂർണ്ണ സംതൃപ്നായിരുന്നു. അവനെ ചിത്രത്തിൽ നിന്നും മാറ്റിയതിന് പലരും എന്നെ ചീത്തപറയുന്നുണ്ട്-അദ്ദേഹം വിശദമാക്കി.
ഒരു പക്ഷെ പലതും അവന് തുറന്നുപറയാനുണ്ടാവും .പ്രതികരിക്കാൻ ഇന്നത്തെ അവസ്ഥയിൽ അവൻ അശക്തനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പുതുമുഖമായതിനാൽ ഭാവിയും അവൻ തന്നെ നോക്കണമല്ലോ-സജീവ് പിള്ള അഭിപ്രായപ്പെട്ടു. ഉണ്ണിമുകുന്ദൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്ന് പറഞ്ഞത് വാസതവമാണ്. ഇന്നുവരെ ഇത് സംബന്ധിച്ച് ഞങ്ങൾ തമ്മിൽ ഒരു കമ്മ്യൂണിക്കേഷനും ഇതുവരെ നടന്നിട്ടില്ല. മറ്റാരും ഇക്കാര്യം എന്നോട് ചർച്ച ചെയ്തിട്ടുമില്ല. നേരിൽ ബോദ്ധ്യപ്പെടാത്ത കാര്യത്തിൽ എനിക്ക് ഇതല്ലാതെ എന്താണ് പറയാൻ കഴിയുന്നത്-അദ്ദേഹം ചോദിച്ചു.
ചിത്രം മുന്നോട്ടുപോയപ്പോൾ ചിലപ്രശ്നങ്ങൾ ഉയർന്നുവന്നു. ഇതൊക്കെ സിനിമ ഫീൽഡിൽ പതിവാണ്.ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസീയേനും മറ്റും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത് ഇപ്പോൾ ഒട്ടൊക്കെ പരിഹരിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ചിത്രത്തിനായി എല്ലാം ചെയ്തത് ഞാൻ തന്നെയാണ്. വർഷങ്ങളോളം ഇതാനായി രാവും പകലും പാടുപെട്ടു. കഥയും തിരക്കഥയും തയ്യാറാക്കി. നടിനടന്മാരുടെ ഡേറ്റുകളും വാങ്ങി. എന്റെ നേതൃത്വത്തിലാണ് ഇതുവരെ ചിത്രത്തിനുള്ള എല്ലാകാര്യങ്ങളും മുന്നോട്ട് പോയത്. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്-സജീവ് പിള്ള നിലപാട് വ്യക്തമാക്കി.
ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. തന്റെ അറിവിൽ ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ളയാണെന്ന് ഉണ്ണിമുകുന്ദനും അറിയിച്ചിരുന്നു. ഇതിനിന് പിന്നാലെയാണ് സജീവ് പിള്ള തന്നെ എം പത്മകുമാറും ചിത്രത്തിന്റെ ഭാഗമാവുമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്.
മലയാളത്തിലെ കൂടിയമുതൽ മുടക്കുള്ള ചിത്രമായിരിക്കും മാമാങ്കമൈന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ള വിവരം. യുദ്ധരംഗങ്ങളിൽ ആയിരം പേരെവരെ പങ്കെടുപ്പിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം.
Stories you may Like
- രൂക്ഷമായ കമ്യൂണിസ്റ്റ് വിമർശനവുമായി രഞ്ജി പണിക്കർ
- കൂൾ, ഹമ്പിൾ സിമ്പിൾ ലവബിൾ! പ്രഭാസിന്റെ ജീവിത കഥ
- രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്