മാനദണ്ഡങ്ങൾ മറികടന്ന് കുരിശുമുടിയിലെ ഏക്കറുകണക്കിന് വനഭൂമി പള്ളിക്ക് നൽകാൻ ഭരണതലത്തിൽ രഹസ്യനീക്കം; ചെങ്ങന്നൂരിൽ സഭയെ ഒപ്പം നിർത്താൻ മലയാറ്റൂരിൽ വനഭൂമി; നീക്കങ്ങൾ വനംവകുപ്പിന്റെ എതിർപ്പ് അവഗണിച്ച്
പ്രകാശ് ചന്ദ്രശേഖർ
മലയാറ്റൂർ:കേന്ദ്രവനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ മറികടന്ന് മലയാറ്റൂർ കുരിശുമുടിയിലെ ഏക്കറുകണക്കിന് വനഭൂമി പള്ളിക്ക് നൽകാൻ ഭരണതലത്തിൽ രഹസ്യനീക്കം സജീവം. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ട് ബാങ്കായ സഭയെ സന്തോഷിപ്പിക്കാനാണ് അതിരുവിട്ട ഈ കളിക്ക് സംസ്ഥാന ഭരണനേതൃത്വം കരുക്കൾ നീക്കുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
വനംവകുപ്പിന്റെ കൈവശത്തിലുള്ള മലയാറ്റൂർ മുടിയിലെ 25 ഏക്കറോളം വനഭൂമി വർഷങ്ങളായി പള്ളി അധികൃതർ കൈയടക്കി വച്ചിരിക്കുകയാണെന്ന് വനം വകുപ്പധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചട്ടംലംഘിച്ച് ഇവിടെ ടാറിംഗും നിർമ്മാണ പ്രവർത്തനങ്ങളും പള്ളി അധികൃതർ നടത്തിയതായും വനംവകുപ്പ് കണ്ടെത്തി. കഴിഞ്ഞ തീർത്ഥാടന കാലത്ത് താഴ്വാരത്ത് നടത്തിയ ടാറിങ് പ്രവർത്തി വനം വകുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇക്കൂറിയും സ്റ്റാൾ നടത്തുന്നതിനായി മുടിയിലെ സ്ഥലം ലേലം ചെയ്ത് നൽകുന്നതിന് പള്ളിയുടെ ഭാഗത്തുനിന്നും നടത്തിയ നീക്കം വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് തടസ്സപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് പള്ളി അധികതൃതരും പ്രതിപക്ഷത്തെ യുവ എം എൽ എയും ചേർന്ന് നടത്തിയ സമ്മർദ്ദ തന്ത്രത്തിന്റെ ഫലമായി ഇവിടെ എതാനും സ്റ്റാളുകൾ നടത്താൻ ഉന്നത അധികൃതർ ബന്ധപ്പെട്ടവർക്ക് മൗനാനുവാദം നൽകിയതായിട്ടാണ് സൂചന. 1980-ൽ നിലവിൽ വന്ന ഫോറസ്റ്റ് കൺസർവേഷൻ ആക്ട് അനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.ഈ ആനുമതി നേടിയെടുക്കാൻ പള്ളിയുടെ ഭാഗത്തുനിന്നും ഇതുവരെ യാതരുനീക്കം നടത്തിയിട്ടില്ലന്നാണ് വനംവകുപ്പധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഇവിടുത്തെ വനഭൂമി രേഖാമൂലം പള്ളിക്ക് വിട്ടുനൽകാൻ വനംവകുപ്പിന് അധികാരമില്ല.ഒന്നും കണ്ടില്ല,കേട്ടില്ല എന്ന മട്ടിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ഉന്നതതലത്തിൽ ധാരണ.മൗനാനുവാദത്തിന്റെ പേരിൽ പള്ളി ഇവിടെ സ്റ്റാൾ തുറന്നാൽ എതിർപ്പുമായി രംഗത്തുള്ളവർ കോടതിയെ സമീപിക്കുമെന്നതാണ് നിലവിലെ സ്ഥിതി. മലയാറ്റൂർ കുരിശുമുടിയിൽ സ്റ്റാൾ തുറന്നാൽ അത് പ്രത്യക്ഷത്തിൽ ബാധിക്കുക ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വനംവകുപ്പ് ജീവനക്കാരെ ആണെന്നതാണ് വാസ്തവം.അതിനാൽ ഇക്കൂട്ടരിൽ ഒരുവിഭാഗം ഇവിടെ നിന്നും ഡ്യൂട്ടി മാറ്റി നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതായിട്ടാണ് ലഭ്യമായ വിവരം.
അടിവാരത്തെ പള്ളിയിൽ നിന്നും വനപാതയിലൂടെ നടന്ന് വേണം മലമുകളിലെ കുരിശുമുടി സെന്റ് തോമസ് പള്ളിയിലെത്താൻ.തീർത്ഥാടകർക്ക് കാൽനടയാത്രയ്ക്കായും പാർക്കിംഗിനുമായി നൽകിയ സ്ഥലമാണ് പാട്ടക്കരാർ പുതുക്കാതെ പള്ളി വർഷം തോറും ലേലം ചെയ്ത് നൽകി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായി ആരോപണമുയർന്നിട്ടുള്ളത്. സീറോ മലബാർ സഭയുടെ നിന്ത്രണത്തിലാണ് പള്ളി പ്രവർത്തിച്ചുവരുന്നത്. ചട്ടങ്ങൾ ലംഘിച്ച് വനഭൂമി ലേലം ചെയ്യാൻ പള്ളി അധികൃതർ നീക്കം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പന്തൽകെട്ടാൻ ഒരുവിഭാഗം ആരംഭിച്ചിരുന്ന നീക്കം തടയുകയും ചെയ്തു.
1969 ഡിസംബർ 30-നാണ് കുരിശുമുടിയിലെ 9.19 ഹെക്ടർ വനഭൂമി മൂന്ന് വർഷത്തേക്ക് പള്ളിക്ക് പാട്ടത്തിന് നൽകിയത്.സ്ഥലം വനംവകുപ്പിന് കൈവശം വയ്ക്കാം,സ്ഥിരം നിർമ്മാണം പാടില്ല,താൽക്കാലിക നിർമ്മാണത്തിന് മുൻകൂർ അനുമതി വാങ്ങണം,നിശ്ചിത സെക്യൂരിറ്റിത്തുക കെട്ടിവയ്ക്കണം തുടങ്ങിയവയായിരുന്നു സ്ഥലം വിട്ടുനൽകിയപ്പോൾ വനം വകുപ്പ് മുന്നോട്ടുവച്ചിരുന്ന പ്രധാന വ്യവസ്ഥകൾ. 973-ൽ മൂന്നുവർഷത്തെ പാട്ടക്കരാർ പുതുക്കി.പിന്നീട് ഇക്കാര്യത്തിൽ പള്ളിയുടെ ഭാഗത്തുനിന്നും യാതൊരുനീക്കവും ഉണ്ടായിട്ടില്ലന്ന് രേഖകൾ നിരത്തി വനംവകുപ്പധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ വർഷത്തെ കശപിശ കണക്കിലെടുത്ത് ഇക്കുറി നോമ്പുകാല ആരംഭത്തിൽ തന്നെ കുരിശുമുടിയിൽ പള്ളിനടത്തിവരുന്ന പ്രവർത്തനങ്ങൾ വനംവകുപ്പ് നീരീക്ഷിച്ചുവരികയായിരുന്നു.അതിനിടിലാണ സ്റ്റാളുകളുടെ നിർമ്മാണത്തിനായി സാധന-സാമഗ്രികൾ സ്ഥത്തെത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.തുടർന്ന് ഇത്തരം നീക്കവുമായി എത്തിയവരെ വനംവകുപ്പ് ജീവനക്കാർ കാര്യങ്ങൾ മനസ്സിലാക്കി തിരച്ചയക്കുകയായിരുന്നു. തേത്തുടർന്ന് സഭാനേതൃത്വം ഭരണനേതൃത്തവത്തിൽ സമ്മർദ്ദം ചെലത്തി ,കാര്യങ്ങൾ പഴയപടി മുന്നോട്ടുകൊണ്ടുപോകാൻ നീക്കം ആരംഭിച്ചിരുന്നു.പള്ളിയുടെ ഈ നീക്കത്തിന് പ്രതിപക്ഷത്തെ യുവ എം എൽ എ യുടെ ശക്തമായ പിൻതുണയുണ്ടെന്നാണ് പരസ്യമായ രഹസ്യം.എന്ത് വന്നാലും നോക്കിക്കോളാമെന്നുവരെ എം എൽ എ ഇക്കൂട്ടർക്ക് ഉറപ്പുനൽകിയെന്നാണ് മേഖലയിൽ പ്രചരിച്ചിട്ടുള്ള വിവരം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍