മലയാളികളുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിയായ ജാസിം ഈസയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി യുവാക്കൾ; പച്ച മലയാളം പറഞ്ഞ് സ്നേഹത്തോടെ സ്വീകരിച്ച് കേരളത്തിന്റെ ആദരവിന് നന്ദി അറിയിച്ച് എമിറേറ്റി കുടുംബം; കണ്ണു നയിക്കുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്ച്ചയുടെ കഥ..
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ദുബായിൽ കത്തിയമർന്ന എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിച്ച മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ രക്ഷസാക്ഷിയായ യുഎഇ പൗരന് ജാസിം ഈസ മുഹമ്മദ് ബലൂഷിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി ഒരു പറ്റം മലയാളി യുവാക്കളും. നൂറോളം വരുന്ന മലയാളികളുടെ ജീവൻ രക്ഷിച്ച ജാസിമിന് ആദരാജ്ഞലി അർപ്പിച്ച് സൈബർ ലോകത്ത് അനുശോചന പ്രവാഹം ഉണ്ടാകുന്നതിനിടെയാണ് ജാസിമിന്റെ വീട്ടിലെത്തി ബന്ധുക്കളെ സാന്ത്വനിപ്പിക്കാൻ മലയാളി യുവാക്കൾ എത്തിയത്.
കേരളത്തിന്റെ പേരിൽ ജാസിമിന് ആദരാഞ്ജലികളും പ്രാർത്ഥനകളും അർപ്പിച്ച മലയാളി യുവാക്കൾക്ക് ഹൃദ്യമായ സ്വീകരണമാണ് ആ എമിറേറ്റി കുടുംബത്തിൽ നിന്നും ലഭിച്ചത്. യാതൊരു വിവേചനവും കൂടാതെ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ ജാസിമിന്റെ കുടുംബം പെരുമാറി. റാസൽ ഖൈമയിലെ വീട്ടിലെത്തിയാണ് കാസർകോട് പടന്ന സ്വദേശി ഷബീർ അലിയും കൂട്ടുകാരും ജാസിമിന്റെ കുടുംബത്തിന് സാന്ത്വനം അരുളിയത്. ജാസിമിന്റെ രക്തസാക്ഷിത്വത്തിൽ കേരളത്തിനുള്ള ദുഃഖവും യുവാക്കൾ കുടുംബത്തെ അറിയിച്ചു.
അതേസമയം പച്ച മലയാളത്തിൽ തന്നെ സംസാരിച്ച് ജാസിമിന്റെ കുടുംബാംഗങ്ങൾ ഈ യുവാക്കളെ ഞെട്ടിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയുമൊക്കെ അറിയുമെന്നാണ് ജാസിമിന്റെ അമ്മാവനായ ഹസ്സൻ ബലൂഷി വ്യക്തമാക്കിയത്. ബലൂഷി കുടുംബത്തിന് മലയാളികളുമായുള്ള ബന്ധവും അദ്ദേഹം പറഞ്ഞു. ഹൃദ്യമായ ഈ കൂടിക്കാഴ്ച്ചയെ കുറിച്ച് ഷബീർ അലി കുറിച്ചത് ഇങ്ങനെയാണ്:
300 ൽപരം ജീവനുകൾ രക്ഷിച്ച് സ്വന്തം ജീവൻ ബലി നൽകിയ ജാസിം എന്ന ഹീറോയുടെ വീട്ടുകാരെ കണ്ട് സ്വാന്തനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇന്നത്തെ റാസൽ ഖൈമ യാത്രയിൽ ഉണ്ടായിരിന്നു. സുഹൃത്തും നാട്ടുകാരനുമായ ബദറിനെയും കൂട്ടി ജാസിം ജീവിച്ച അഖ്രാൻ എന്ന സ്ഥലത്തേക്ക് പോയി. ആദ്യമായിട്ടാണു ഒരു എമറാത്തിയുടെ മരണവീട്ടിൽ പോകുന്നത് അതിന്റെ എല്ലാ വ്യകുലതകളും എന്നിലുണ്ട്. ബദർ മുമ്പും സന്ദർശിച്ചിട്ടുണ്ട് അതാണാകെയുള്ള സമാധാനം.
കൂടുതൽ ആരോടും വഴി ചോദിക്കാതെ തന്നെ താൽകാലികമായി ഉണ്ടാക്കിയ വലിയൊരു ടെന്റിലേക്ക് എത്തി,ജാസിമിന്റെ വീടിന്റെ മുന്നിലായിരുന്നു ആ ടെന്റ്. ഒരു പത്ത് വയസ്സുകാരൻ അറബി പയ്യൻ നമ്മളെ ടെന്റിനകത്തേക്ക് കൂട്ടികൊണ്ട് പോയി.വാർത്തകളിൽ കണ്ട് കൊണ്ടിരിക്കുന്ന ജാസിമിന്റെ ഉപ്പയെ,മൂത്താപ്പയെ,സഹോദരന്മാരെ ആരും എനിക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥ വന്നില്ല. ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ക്ഷേമം അന്വേഷിച്ച് വരുന്നവരെ സലാം ചൊല്ലി സൽകരിച്ച് ബഹുമാനത്തോടെ ഇരുത്തുന്നു.കൂട്ടത്തിൽ നമ്മളേയും സൽകരിച്ചിരുത്തി.
മലയാളിയാണെന്നും ദുബായിൽ നിന്നുമാണെന്നും പറഞ്ഞപ്പോൾ ഉപ്പയുടെ മുഖം സന്തോഷം കൊണ്ട് വിവർണ്ണമായി. ആരും അറിയാതെ ഇരുന്ന എന്റെ മകനു അങ്ങ് ദൂരെ നിന്ന് പോലും ആൾക്കാർ വന്ന് പ്രാർത്ഥിക്കുന്നു എന്ന് ആ ഉപ്പ പറയാതെ പറയുന്ന ഒരു അനുഭവം. ഇളയ സഹോദരൻ സൽമാൻ എന്നെ വാരിപ്പുണർന്നു. കണ്ണീർ പൊഴിയാൻ പിശുക്ക് കാണിക്കുന്ന എന്റെ കണ്ണുകൾ എന്തോ അറിയാതെ കണ്ണീർ പൊഴിഞ്ഞ് പോയി..
എല്ലാവരോടും സലാം ചൊല്ലി നടന്ന് നീങ്ങുമ്പോൾ കന്തൂറ ധരിച്ച ഒരാൾ മലയാളിയോണൊ? എന്ന് ചോദ്യം.. അതെ എന്ന് ചിരിച്ച് ഉത്തരം പറഞ്ഞു. ഞാൻ ഹസ്സൻ ബലൂഷി ജാസിമിന്റെ അമ്മാവൻ!!! പച്ച മലയാളത്തിൽ അറബിയായ ഹസ്സൻ ബലൂഷി സംസാരിക്കുന്നത് കേട്ട് ഞാൻ തരിച്ചു പോയി. അസർ നിസ്കാരത്തിലേക്ക് പുള്ളി ക്ഷണിച്ചു. നിസ്കാര ശേഷം ഹസ്സൻ ബലൂഷി അടുത്ത് വന്നിരുന്നു. മലയാളം കേട്ട തരിപ്പ് മാറാത്ത ഞാൻ ചോദിച്ചു, മലയാളം എങ്ങനെ പഠിച്ചു? അതൊക്കെ അറിയാം എനിക്ക് ഒരു പാട് മലയാളി സുഹൃത്തുക്കൾ ഉണ്ട്. കേരളത്തിൽ വനിട്ടുണ്ട് എന്നൊക്കെ.
ജാസിമിന്റെ ഉമ്മയുടെ സഹോദരനാണു ഹസ്സൻ ബലൂഷി. ജാസിമിന്റെ മരണത്തിൽ നമ്മൾ ആരും ദുഃഖിതരല്ല, അവൻ രക്തസാക്ഷിയാണു!! രക്തസാക്ഷിയുടെ കുടുംബം ദുഃഖിക്കാൻ പാടില്ല എന്നോക്കെ ഹസ്സൻ പറയുന്നുണ്ടെങ്കിലും സംസാരം ഇടക്ക് മുറിയുന്ന പോലെ എനിക്ക് തോന്നി.അവൻ മറ്റുള്ളവരെ സഹായിക്കാൻ എപ്പോൾ വേണമെങ്കിലും ഇറങ്ങും, ഒന്നിനോടും ഭയമില്ലായിരുന്നു അല്ലാഹു അവനു സ്വർഗ്ഗം നൽകട്ടെ എന്ന് ഹസ്സൻ പിറുപിറുത്തുകൊണ്ടിരുന്നു.
കേരളവുമായി എനിക്കും കുടുംബത്തിനും മുറിച്ച് കളയാൻ പറ്റാത്ത ബന്ധമുണ്ട്. എന്റെ കുടുംബക്കാർ ചേർന്ന് നിലമ്പൂരിൽ എന്റെ ഉപ്പാപ്പയുടെ പേരിൽ ഇബ്രാഹിം അബ്ദുല്ല ഹസ്സൻ എന്ന ഒരു മസ്ജിദ് പണിതിട്ടുണ്ട്. അങ്ങനെ കേരളത്തെ കുറിച്ച് വാചാലനായി ഹസ്സൻ.മോഹൻലാലാണു എനിക്കിഷ്ടപ്പെട്ട നടൻ കുഞ്ഞാലികുട്ടി ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ. കുഞ്ഞാലികുട്ടിയെ കാണാൻ നാട്ടിൽ വന്നിരുന്നു പക്ഷെ പറ്റിയില്ല. എല്ലാം നല്ല മലയാളത്തിൽ ഹസ്സൻ പറഞ്ഞു.
മരണവീട്ടിലേക്ക് ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതിഥികളെ സ്വീകരിക്കാൻ വേണ്ട പാനീയങ്ങളും ഈത്തപ്പഴവും കൊണ്ട് കൊടുക്കുന്ന തിരക്കിലാണു. ദുഃഖ വാർത്തയറിഞ്ഞ് ആൾക്കാർ വന്ന് കൊണ്ടിരിക്കുന്നു. ഓരോരുത്തരേയും പരമ്പരാഗത ശൈലിയിൽ കൈ കൊടുത്തും മുത്തിയും ജാസിമിന്റെ ബന്ധുക്കൾ സ്വീകരിക്കുന്നു. മൂകത തളം കെട്ടിയ ടെന്റിൽ കുറച്ച് സമയം കൂടിയിരുന്നു. ഹസ്സൻ ബലൂഷി ഇങ്ങോട്ട് വന്ന് ഫോട്ടോ എടുക്കാൻ പറഞ്ഞു. നിങ്ങൾ ഈ വരുന്നതും നമ്മളോട് സംസാരിക്കുന്നതും വല്ലാത്ത ഒരു അനുഭൂതിയാണു തരുന്നത് അത് പറഞ്ഞറിയിക്കാൻ പറ്റില്ല എന്ന് ഹസൻ ബലൂഷി പറഞ്ഞു.
ജാസിമിന്റെ മൂത്താപ്പയുടെ മകൻ 20 വയസ്സ് തോന്നിക്കുന്ന ആദം അവസാനം വാട്സപ്പ് ഡിപിയായി ജാസിം വച്ചിരുന്ന ഫോട്ടോ കാണിച്ചു, ഒരു ജേഷ്ടനെ അല്ലെങ്കിൽ അവരുടെയൊക്കെ ലീഡറെ നഷ്ടപ്പെട്ട വേദന അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം... പോകാൻ നേരം ഒന്ന് കൂടി ഉപ്പയേയും സഹോദരന്മാരേയും കണ്ട് കൈ കൊടുത്ത് നടക്കാൻ പോകുമ്പോൾ ഒന്ന് കൂടി എന്നെ കെട്ടിപിടിച്ച് സൽമാൻ ബലൂഷി എന്ന ജാസിമിന്റെ കൊച്ചനുജൻ വല്ലാതെ കരയിപ്പിച്ചു...
Stories you may Like
- ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു കത്തിനശിച്ചു
- മലപ്പുറത്തെ കക്കാട്ടെ വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലകെട്ടിടത്തിൽ വൻ അഗ്നിബാധ
- ബെംഗളൂരു വീരഭദ്രനഗറിലെ ബസ് ഡിപ്പോയിൽ തീപ്പിടിത്തം; 18 ബസ്സുകൾ കത്തിയമർന്നു
- വ്യോമസേന വിമാനം പരിശീലനത്തിനിടെ തകർന്നു; ട്രെയിനിയും പൈലറ്റും മരിച്ചു
- ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തി, അഞ്ച് മരണം, 379 രക്ഷിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്