Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴക്കാരൻ ടോമിയെ പ്രണയിച്ച് ആറ് വർഷം മുൻപ് വിവാഹം; നാട്ടിലേക്ക് മടങ്ങിയപ്പോൾ കാമുകനേയും ഒപ്പം കൂട്ടിയതോടെ ടോമി പിണങ്ങി പോയി; കൊല്ലങ്കോട്ടെ വീട് കാട് പിടിച്ചു കിടക്കുന്നു: കാമുകനായ യമനിയെ വെട്ടി നുറുക്കി കൊന്ന ശേഷം മുങ്ങിയ മലയാളി നഴ്‌സിന്റെ ജീവിതം കടങ്കഥ പോലെ

തൊടുപുഴക്കാരൻ ടോമിയെ പ്രണയിച്ച് ആറ് വർഷം മുൻപ് വിവാഹം; നാട്ടിലേക്ക് മടങ്ങിയപ്പോൾ കാമുകനേയും ഒപ്പം കൂട്ടിയതോടെ ടോമി പിണങ്ങി പോയി; കൊല്ലങ്കോട്ടെ വീട് കാട് പിടിച്ചു കിടക്കുന്നു: കാമുകനായ യമനിയെ വെട്ടി നുറുക്കി കൊന്ന ശേഷം മുങ്ങിയ മലയാളി നഴ്‌സിന്റെ ജീവിതം കടങ്കഥ പോലെ

സന: യെമൻകാരനായ കാമുകനെ വെട്ടി നുറുക്കി കൊന്ന ശേഷം നാടുവിട്ട നിമിഷ പ്രിയ എന്ന മലയാളി യുവതിയുടെ കഥ കേട്ടാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോകും. സിനിമാക്കഥയെയും വെല്ലുന്ന ജീവിത കഥയിലേക്കാണ് നിമിഷയെ കുറിച്ചുള്ള പൊലീസ് അന്വേഷണം എത്തി നിൽക്കുന്നത്. വർഷങ്ങളായി നിമിഷ യമനിൽ  തന്നെയാണ് കഴിയുന്നത്.

നാടുമായോ വീടുമായോ നിമിഷയ്ക്ക് യാതൊരു ബന്ധവും ഇല്ല. ഭർത്താവും കുട്ടിയും അമ്മയും സഹോദരിയും ഒക്കെ നിമിഷയ്ക്ക് ഉണ്ടെങ്കിലും പ്രണയിച്ച് വിവാഹം കഴിച്ച ടോമി എന്ന ഭർത്താവുമായോ നൊന്തു പെറ്റ മകളുമായോ പോലും ഈ യുവതിക്ക് ഒരു ബന്ധമില്ലെന്നതും കേരള പൊലീസിനെ പോലും അതിശയിപ്പിക്കുന്നു. കൊലപാതകത്തിനു ശേഷം യെമനിൽ ഒളിവിൽ കഴിയുന്ന നിമിഷയുടെ വിവരങ്ങൾ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.

തൊടുപുഴക്കാരൻ ടോമിയെ വിവാഹം ചെയ്തത് പ്രണയിച്ച്

നിമിഷ പ്രിയയുടെ വാർത്ത ആദ്യം പുറത്ത് വന്നത് യെമൻ സ്വദേശിയായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവതി ഒളിവിൽ പോയി എന്നാണ്. പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞത് ഇവർ ഇരുവരും വിവാഹം ചെയ്തിട്ടില്ല എന്നും. അന്വേഷണം ഊർജിതമായപ്പോഴാകട്ടെ പുറത്ത് വന്നത് ഇവർ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്നാണ്. അത് വെറും ഒരു വിവാഹം ആയിരുന്നില്ല. തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ.

2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് യാതൊരു അടുപ്പവുമില്ല

ഭർത്താവുമൊത്ത് നാട്ടിലെത്തിയപ്പോഴും കാമുകനെ ഒപ്പം കൂട്ടി

വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെത്തിയത്. ടോമിയും നിമിഷയും കുഞ്ഞും വളരെ സന്തോഷത്തോടെയാണ് അന്ന് നാട്ടിലെത്തിയത്. അപ്പോഴും ഈ യമൻ സ്വദേശിയായ യുവാവ് ഇവർക്കൊപ്പമുണ്ടായിരുന്നു. അന്ന് വന്ന ഈ യുവാവിനെ നാട്ടുകാരും ഓർക്കുന്നു. സുഹൃത്തായ യെമൻ പൗരനുമായുള്ള അടുപ്പം ഭർത്താവ് ടോമിയുമായുള്ള ബന്ധത്തിൽ വിള്ളൽവീഴ്‌ത്തി. വീടുമായും നാടുമായും നിമിഷ അകന്നു തുടങ്ങി.

പിടിക്കപ്പെട്ടതോടെ വീടുമായും നാടുമായും അകന്നു

പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്തെ മാവിൻതോപ്പിനുള്ളിൽ ഒറ്റപ്പെട്ട സ്ഥലത്ത് കാടുമൂടി അടഞ്ഞുകിടക്കുകയാണു നിമിഷയുടെ വീട്. ഭർത്താവുമായി പിണങ്ങി കാമുകനുമായി താമസമായതോടെ എല്ലാവരിൽ നിന്നും അകന്നു. നാടുമായോ ബന്ധുക്കളുമായോ അടുപ്പമില്ല. അമ്മയും സഹോദരിയും ആലുവയിലുണ്ടെങ്കിലും അവരുമായും അടുപ്പമില്ല. ആരുമായും ബന്ധം പുലർത്താതിരുന്ന നിമിഷപ്രിയയുടെ ജീവിതം തന്നെ വളരെ ദുരൂഹത നിറഞ്ഞതായിരുന്നു. കൊലപാതകത്തിനു ശേഷം യെമനിൽ ഒളിവിൽ കഴിയുന്ന നിമിഷയുടെ വിവരങ്ങൾ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.

കൊല നടത്തിയ ശേഷം അതി വിദഗ്ദമായി മുങ്ങി

കൊല നടത്തിയ ശേഷം നിമിഷ പ്രിയ നാടുവിട്ടതായാണു യെമൻ പൊലീസിന്റെ നിഗമനം. യെമനിലെ അൽദെയ്ദ് എന്ന സ്ഥലത്താണു കാമുകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമൻ സ്വദേശിയായ യുവാവും നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭർത്താക്കന്മാരാണെന്നാണു മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടർ ടാങ്കിൽനിന്നു ദുർഗന്ധം വമിച്ചതോടെയാണു ചീഞ്ഞുനാറിയ പ്രണയകഥയുടെയും കൊലപാതകത്തിന്റെയും കഥകൾ പുറത്തുവന്നത്.

പുറത്തറിയുന്നത് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന്

കാമുകനെ കൊലപ്പെടുത്തിയ ശേഷം എത്രയും പെട്ടെന്ന് തന്നെ നിമിഷ നാടുവിടുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ 110 കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയതോടെ പെട്ടെന്നൊന്നും പുറം ലോകം ഈ വാർത്ത അറിയില്ലെന്ന് നിമിഷയ്ക്ക് അറിയാമായിരുന്നു. ഇതോടെ പിടിക്കപ്പെടാത്ത ദൂരത്ത് എത്താൻ കഴിയുമെന്നും നിമിഷ കണക്ക് കൂട്ടി. നിമിഷയുടെ കണക്ക് കൂട്ടൽ ഒട്ടും തന്നെ പിഴച്ചില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴെക്കും നിമിഷയുടെ പൊടി പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം

ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. അപ്പോഴും ആരും വിചാരിച്ചില്ല നിമിഷ ഇങ്ങനൊ ഒരു കൊടുംപാതകം ചെയ്തിട്ടുണ്ടാകുമെന്ന്. വെട്ടി നുറുക്കി ചാക്കിലാക്കിയ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.

വർഷങ്ങളായി ലിവിങ് ടുഗദർ

നിമിഷ യെമനിൽ ക്ലിനിക് നടത്തുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനാണു കൊല്ലപ്പെട്ടയാളെന്നാണു വിവരം. ഭർത്താവും ഭാര്യയും എന്ന പേരിലാണ് ഇവർ ജീവിച്ചത്. കൊലപാതക വാർത്ത പുറത്ത് വന്നതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും കണ്ടെത്തിയത്. ഇവർ ഒറ്റയ്ക്കാണോ കൊല നടത്തിയത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽപോയെ നിമിഷക്കായി യമനി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

യമനിലെ ദെയ്ദിൽ നിന്ന് ഏദനിലേക്കോ മാറിഡിലേക്കോ നിമിഷ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ പാസ്പോർട്ട് ആശുപത്രിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. എന്നാൽ, ഇതിനിടെയിൽ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. യുവതിക്കായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെന്ന് അൽദെയ്ദ് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP