അർദ്ധരാത്രിയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ സൈന്യത്തിന്റെ ഓപ്പറേഷൻ; വെടിയേറ്റ് രക്തം വാർന്ന് മരണത്തെ മുഖാമുഖം കണ്ടിട്ടും സഹ ജവാന്മാരുടെ ജീവനെടുത്ത പാക് തീവ്രവാദിയുടെ തലയിൽ തുളയിട്ട മലയാളി ധീരത; പോരാട്ട വീര്യത്തിൽ രാജ്യത്തിനായി നൽകിയത് ഒരു കാൽ; ജന്മ നാടിന്റെ ആദരവ് ഏറ്റുവാങ്ങി പുനലൂർ സ്വദേശി നായിക് അഖിൽ കുമാർ
ആർ പീയൂഷ്
കൊല്ലം: വെടിയേറ്റ് രക്തം വാർന്നുപോയി മരണത്തെ മുഖാമുഖം കണ്ടിട്ടും ഇന്ത്യൻ സൈന്യത്തിന്റെ ഊർജ്ജം മുഴുവൻ കൈകളിലേക്ക് ആവാഹിച്ച് സഹ ജവാന്മാരുടെ ജീവനെടുത്ത പാക്കിസ്ഥാൻ തീവ്രവാദിയുടെ തലയിൽ തുളയിട്ട ധീര ജവാൻ പുനലൂർ വെഞ്ചേമ്പ് സ്വദേശി നായിക് അഖിൽ കുമാർ ഇന്ന് ജന്മ നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്. 2012 ൽ ജമ്മുകാശ്മീരിലെ മച്ചിൽ സെക്ടറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ടെങ്കിലും ആത്മവീര്യം നഷ്ടപ്പെടാതെ തീവ്രവാദികളെ കൊന്നൊടുക്കിയ കഥ അടുത്തിടെ സോഷ്യൽ മീഡിയയിൽകൂടി പുറത്തു വന്നതോടെയാണ് നാട് അഖിലിന്റെ ധീരത തിരിച്ചറിഞ്ഞത്. ഇതോടെ നാടൊട്ടുക്കു നിന്നും ആദരവ് ലഭിച്ചു കൊണ്ടിരിക്കുകയാണ്.
2012 ൽ അഖിൽ കുമാർ മദ്രാസ് റെജിമെന്റിൽ ജവാനായിരുന്നു. കാശ്മീർ മച്ചിൽ സെക്ടറിൽ തീവ്രവാദികളെ തുരത്താനായി അഖിൽ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പുഴയുടെ അരികിൽ തമ്പടിച്ചിരിക്കുന്നതിനിടെയാണ് തീവ്രവാദി സാന്നിധ്യമുണ്ടെന്ന് ബ്രാവോ ടീമിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. സമയം രാത്രി 11.30. കമാണ്ടറുടെ നിർദ്ദേശ പ്രകാരം സംഘം പുഴയുടെ മുകളിലേക്ക് കയറാൻ തുടങ്ങി. കൊടും തണുപ്പും ഇരുട്ടും വകവയ്ക്കാതെ സംഘം തീവ്രവാദികൾക്കായുള്ള തിച്ചിൽ തുടർന്നു. പലപ്പോഴും കണ്ണുകാണാൻ കഴിയാതെ ഇരുട്ടത്ത് ഉരുളൻ കല്ലുകൾക്ക് മുകളിൽ നിന്നും തെന്നിവീണും തപ്പി തടഞ്ഞും മുകളിലേക്ക് മാറി സ്റ്റോപ്പിട്ടു. അവിടെയിരുന്നു ചുറ്റുപാടുമുള്ള പ്രദേശം വീക്ഷിക്കാൻ കഴിയും. സമയം പുലർച്ചെ 3.30 ആയപ്പോൾ രണ്ടു പേർ പുഴയുടെ എതിർവശത്തുകൂടി നടക്കുന്നതായി ഇവർ കണ്ടു. ഉടൻ തന്നെ കമാണ്ടറും അഖിലും മറ്റൊരു ജവാനും ഒരു സ്ഥലത്ത് പതുങ്ങി കിടന്നു. ഒരു ഹവീൽദാറും ജവാനും കുറച്ചു മാറി പതുങ്ങി.
നടന്നു വരുന്നവർ തീവ്രവാദികളാണോ എന്ന് ഉറപ്പിക്കാനായി നൈറ്റ് സർവൈലൻസസ് സിസ്റ്റം(പി.എൻ.വി.ജി) ഉപയോഗിച്ച് നിരീക്ഷിച്ചു. ഇരുവരുടെയും കൈകളിൽ തോക്കുകളും ബാഗുകളും കണ്ടതോടെ തീവ്രവാദികളാണെന്ന് ഉറപ്പിച്ചു. ഉടൻ തന്നെ കമാണ്ടർ വെടിയുതിർക്കാൻ നിർദ്ദേശം നൽകി. അഞ്ചു പേരും ഒരുമിച്ച് വെടിയുതിർത്തതോടെ ഒരു തീവ്രവാദി വെടിയേറ്റു വീണു. രണ്ടാമത്തയാൾ അവിടെയുണ്ടായിരുന്ന ഒരു വലിയ കല്ലിന് മറവിൽ ഒളിച്ചിരുന്നു. അവിടേക്ക് വീണ്ടും തുരുതുരാ വെടിയുതിർത്തെങ്കിലും തീവ്രവാദിയുടെ മേൽ ഒന്നും ഏറ്റില്ല. കൂടാതെ അയാളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായതുമില്ല. ഇതോടെ കമാണ്ടർ വെടിവയ്പ്പ് നിർത്താൻ പറഞ്ഞു. വെറുതെ വെടിവച്ചാൽ കയ്യിലുള്ള തിരകൾ തീർന്നു പോകുമെന്നും പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഭാഗത്ത് നിന്നും കല്ലിന് മറവിൽ ഒളിച്ചിരിക്കുന്ന തീവ്രവാദിയെ ലക്ഷ്യം വച്ച് തോക്കുമായി സസൂഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.
സമയം കടന്നു പോയിക്കൊണ്ടിരുന്നു തീവ്രവാദിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. നേരം പുലർന്ന് 6.30 ആയപ്പോൾ തീവ്രവാദി ആദ്യ വെടി പൊട്ടിച്ചു. അഖിലിന്റെ വലതുകാലിന്റെ മുട്ടിലായിരുന്നു അത് തറച്ചത്. തിരിച്ച് വെടി വയ്ക്കുന്നതിനിടയിൽ ഒപ്പുണ്ടായിരുന്ന മറ്റൊരു ജവാന്റെ നെഞ്ചിൽ വെടി കൊണ്ടു. അദ്ദേഹത്തിന് അഖിൽ സി.പി.ആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. തീവ്രവാദി കല്ലിന് മറവിൽ നിന്നാണ് വെടിവച്ചതെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ വെടിയേറ്റ അഖിലിന്റെ കാലിൽ നിന്നും രക്തം നന്നായി വാർന്നു പോകുന്നുണ്ടായിരുന്നു. കമാണ്ടർ മുറിവിൽ തുണി കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചെങ്കിലും തണുപ്പുമൂലം കൈകൾ മരവിച്ചിരിക്കുന്നതിനാൽ അഖിലിന് കഴിഞ്ഞില്ല. ഇത് മനസ്സിലാക്കി കമാണ്ടർ അഖിലിന് സമീപമെത്തി മുറിവ് കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കിടന്ന പൊസിഷനിൽ നിന്നും തല അൽപ്പെ ഉയർന്നതോടെ തീവ്രവാദി വെടിയുതിർത്തു. തലയിലാണ് ബുള്ളറ്റ് കയറിയത്. വെടിയേറ്റതോടെ കമാണ്ടർ പുഴയുടെ താഴേക്ക് ഉരുണ്ട് പോയി. അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്ന വയർലെസ് സെറ്റും ദൂരേക്ക് പോയതോടെ പുറത്തേക്കുള്ള ആശയവിനിമയം തടസപ്പെട്ടു.
സമയം 7 മണിയായി. അഖിൽ കിടക്കുന്ന സ്ഥലവും തീവ്രവാദി ഒളിച്ചിരിക്കുന്ന സ്ഥലവും തമ്മിൽ 20 മീറ്ററിന്റെ വ്യത്യാസം മാത്രം. തീവ്രവാദി അവിടെയിരുന്ന് അള്ളാഹു അക്ബർ എന്ന് കുറേ തവണ ഉരുവിട്ടുകൊണ്ടിരുന്നു. അഖിലിന്റെ നേർക്ക് നോക്കി രണ്ടു പേരെ ഞാൻ തീർത്തു. ഇനി നിന്നെകൂടി കൊന്നതിന് ശേഷം മൂന്ന് തലയും അറുത്തെടുത്ത് തിരികെ ചെന്നാൽ എന്നെ കമാണ്ടറാക്കും എന്ന് പറയുന്നുണ്ടായിരുന്നു. 10.30വരെ അയാൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരുന്നു. ഈ സമയംമത്രയും അഖിലിന്റ കാലിലെ മുറിവിൽ നിന്നും രക്തം വാർന്നുപോയി ആരോഗ്യ നില മോശമായിക്കൊണ്ടേയിരിക്കുയായിരുന്നു. പെട്ടെന്നാണ് കുറച്ചുമാറി നിലയുറപ്പിച്ച രണ്ട് ജവാൻ മാരും തീവ്രവാദിക്ക് നേരെ വെടിയുതിർക്കാൻതടങ്ങിയത്. ഇതോടെ അഖിലിനെ ലക്ഷ്യം വച്ചിരുന്ന തീവ്രവാദി അവർക്കു നേരെ തിരിഞ്ഞു. തീവ്രവാദിയെ അഖിലിന് അപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. ഈ സമയം ഫലപ്രദമായി ഉപയോഗിച്ചാൽ തീവ്രവാദിയെ കൊല്ലാൻ കഴിയും. പക്ഷേ തോക്കിൽ ആകെയുള്ളത് 4 ബുള്ളറ്റുകൾ മാത്രം. 90 ബുള്ളറ്റുകളുമായാണ് ഇവിടെയെത്തിയത്. എന്നാൽ നിരവധി തവണ വെടിയുതിർത്തുകൊണ്ടിരുന്നതോടെ തിരകൾ തീർന്നിരുന്നു.
തോക്കിൽ മുറുകെ പിടിക്കാൻ അഖിൽ ശ്രമിക്കുമ്പോൾ കൈകൾ വഴങ്ങുന്നില്ല. തണുത്തു മെനസ് ഡിഗ്രിയിൽ താഴ്ന്ന സ്ളമായതിനാൽ കൈകൾ തണുത്ത് മരവിച്ച പോയിരുന്നു. കൈകൾ വഴങ്ങാതെ ഒന്നും കഴിയില്ല. വേഗം തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് അടുത്ത് കിടന്ന കല്ലിൽ കൈകൾ രണ്ടും ഉരക്കാൻ തുടങ്ങി. കൈകൾ ചൂടായി കഴിഞ്ഞാൽ തോക്ക് നേരെ പിടിക്കാൻ കഴിയും. കല്ലിൽ ഉരക്കും തോറും തൊലി പൊട്ടി ചോരവരാൻ തുടങ്ങി. എന്നിട്ടും നിർത്താതെ കൈകൾ നേരെയാകുന്നതു വരെ തുടർന്നു. ഒടുവിൽ കൈകൾ വഴങ്ങിയതോടെ തോക്ക് കൈകളിലെടുത്തു. ഇടതുകാൽമുട്ടു നിലത്തുറപ്പിച്ച് മുകളിലേക്ക് ഉയർന്ന് തീവ്രവാദിയുടെ തല ലക്ഷ്യമാക്കി ബള്ളറ്റ് ഉതിർത്തു. അവസാന 4 ബുള്ളറ്റും ലക്ഷ്യ സ്ഥാനത്ത് തന്നെ കൊണ്ടു. തീവ്രവാദി പിടഞ്ഞു വീണു. അപ്പോഴേക്കും അഖിലിന്റെ മുറിവിൽ നിന്നും രക്തം വാർന്നുപോയി ബോധം നശിക്കുന്ന അവസ്ഥയിലേക്കെത്തി.
അടുത്ത് ജീവൻ വെടിഞ്ഞ ഒപ്പമുണ്ടായിരുന്ന ജവാന്റെ മേലേക്ക് മറിഞ്ഞു വീണു. ബോധം പോകുന്നത് വരെ തന്റെ ഒപ്പമുണ്ടിയരുന്നവരുടെ ജീവനെടുത്ത തീവ്രവാദികളെ കൊല്ലാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു, മാത്രമല്ല നമ്മുടെ ജവാൻ മാരുടെ തലയറുത്ത് ആരും കൊണ്ടു പോകില്ല എന്ന ഉറപ്പും. ബോധം മറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാണ് റീ എൻഫോഴ്സ്മെന്റ് ടീം സ്ഥലത്തെത്തി അഖിലിനെ രക്ഷപെടുത്തുന്നത്. തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കുറച്ചുമാറി നിലയുറപ്പിച്ചിരുന്ന ഹവീൽദാറും വീരമൃത്യു വരിച്ചിരുന്നു. പിന്നീട് അഖിലിനെ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വലതുകാൽ മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാൽ വച്ചു പിടിപ്പിച്ചു.
ഇത്രയും കഥകൾ കഴിഞ്ഞ 9 വർഷമായി ആർക്കും അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു സ്ഥാനാർത്ഥിക്കൊപ്പമെത്തിയ ഓൺലൈൻ ചാനൽ പ്രവർത്തകർ അഖിലിന്റെ അഭിമുഖം എടുത്തതോടെയാണ് പുരം ലോകം ഈ വീര കഥ അറിയുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ഇത് വൈറലായി. അങ്ങനെ നാടിന്റെ നാനാഭാഗത്ത് നിന്നും അഖിലിനെ തേടി നിരവധിപേർ എത്തുകയും ആദരവ് നൽകുകയും ചെയ്യുകയാണ്. കാലിന് പരിക്ക് പറ്റിയെങ്കിലും ഇപ്പോഴും അഖിൽ സർവ്വീസിൽ തന്നെയുണ്ട്. നലവിൽ നായിക് റാങ്കിലെത്തി നിൽക്കുകയാണ്. ഈ മാസം വിവാഹമാണ്. പത്തനാപുരം കരുകോൺ സ്വദേശി ജാൻവി ആർ കൃഷ്ണയാണ് വധു. വിവാഹത്തിന് ശേഷം പൂണെയിലെ പാരാലിമ്പിക്സ് വിഭാഗത്തിലേക്കാണ് അഖിൽ പോകുക. ഭിന്നശേഷിക്കാരായ ജവാന്മാരെ സ്പോർട്സിനായി പരിശീലിപ്പിക്കുന്ന ഇടമാണ്. ഷാർപ്പ് ഷൂട്ടാറായ അഖിൽ ഇവിടെ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.
വെഞ്ചേമ്പ് അഖിൽഭവനത്തിൽ മോഹനൻ പിള്ള - ലതാകുമാരി എന്നിവരുടെ മകനാണ് അഖിൽ. പ്ലസ്ടു കഴിഞ്ഞപ്പോൾ മുതൽ ഇന്ത്യൻ ആർമിയിൽ ചേരണമെന്നുള്ള അതിയായ ആഗ്രഹത്തിലായിരുന്നു. നാലു തവണ ഓപ്പൺ റാലിയിൽ പങ്കെടുത്തെങ്കിലും കിട്ടിയിരുന്നില്ല. ഒടുവിൽ ഇരുപതാം വയസ്സിൽ ഇടുക്കിയിൽ വച്ച് സെലക്ടാവുകയായിരുന്നു. അശ്വതി സഹോദരിയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്