ബർലിനിലെ ചാരിറ്റി ആശുപത്രിയിലെ കനത്ത സുരക്ഷാ സംവിധാനത്തെ മറികടന്ന് ഉമ്മൻ ചാണ്ടിയുടെ മുറിയിൽ ഒരു മലയാളി പെൺകുട്ടി; ചാണ്ടി ഉമ്മൻ ആദ്യം വിലക്കിയെങ്കിലും പിന്നീട് കണ്ടപ്പോൾ എന്തൊരു സന്തോഷം; പിറ്റേന്ന് ഇസിലിക്ക് ഒരു സർപ്രൈസ് കോൾ; മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം എഴുതുന്നു രസകരമായ ആ ക്ലൈമാക്സ്

മറുനാടൻ മലയാളി ബ്യൂറോ
ബെർലിൻ: ആൾക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയുടെ കരുത്തെന്ന് എല്ലാവർക്കും അറിയാം. ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുക എന്നത് അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും വിഷമകരമായ കാര്യമായിരിക്കും. അപ്പോൾ, പിന്നെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കഴിയുന്ന കാര്യമോ? ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമത്തിലിരുന്ന സമയത്ത് ഒരു പെൺകുട്ടി ഇടിച്ചുകയറി അദ്ദേഹത്തെ കണ്ടു. അതും ജർമൻ ഭാഷ പോലും അറിയാതെ, ആശുപത്രിയുടെ കനത്ത സുരക്ഷാ വലയങ്ങൾ മറികടന്ന്. തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. ആ കഥ മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം വിവരിക്കുന്നു തന്റെ കുറിപ്പിലൂടെ. ഒടുവിൽ വളരെ രസകരമായ ഒരു ക്ലൈമാക്സും.
ജോൺ മുണ്ടക്കയത്തിന്റെ കുറിപ്പ്:
ബർലിനിലെ ചാരിറ്റി യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കു ശേഷം ഉമ്മൻ ചാണ്ടി വിശ്രമത്തിലാണ്. ആശുപത്രിയിലെ കർശന സുരക്ഷാ സംവിധാനത്തെ മറികടന്ന് ഇന്നലെ ഒരു മലയാളി പെൺകുട്ടി ഉമ്മൻ ചാണ്ടിയുടെ മുറിയിൽ എത്തി.തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. റൂർക്കി ഐഐടിയിൽ എം ബി എ ചെയ്യുന്ന ഇസിലി പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആറു മാസത്തെ ഗവേഷണത്തിനായി ഒരുമാസം മുമ്പാണ് ബർലിനിൽ എത്തിയത് .
വളരെ എളുപ്പത്തിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരുടെയും അനുവാദം ചോദിക്കാതെ താമസിക്കുന്ന പോട്സ് ഡാം നരത്തിൽ നിന്ന് ഒന്നരമണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് രാവിലെ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് കൂറ്റൻ ബഹുനില മന്ദിരത്തിന്റെ അകത്തു കടക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായത് . സെക്യൂരിറ്റിക്കാരന് ജർമ്മൻ മാത്രമേ അറിയൂ.ഒരു വിധം കാലുപിടിച്ച് റിസപ്ഷനിൽ എത്തി.അവിടെ ഇരിക്കുന്നവർക്കും ജർമൻ ഭാഷ മാത്രം.ഒടുവിൽ ഇംഗ്ലീഷിൽ എഴുതി ഗൂഗിൾ ട്രാൻസ്ലേഷൻ വഴി ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ആവശ്യം അറിയിച്ചു .ആദ്യം പറ്റില്ലെന്ന് മറുപടി.രോഗിയുടെ പേര് പറഞ്ഞു. അസാധാരണമായ പേരായതുകൊണ്ടും ഇന്ത്യയിൽ നിന്നുള്ള രോഗി ആയതുകൊണ്ടും അവർക്ക് കണ്ടെത്താൻ എളുപ്പമായി.ഉമ്മൻ ചാണ്ടി. പതിമൂന്നാം നിലയിൽ റൂം നമ്പർ113 നമ്പർ ,അവർ പറഞ്ഞു.പക്ഷേ മുറിയിൽ പ്രവേശിപ്പിക്കണമെങ്കിൽ രോഗിയുടെ ബൈ സ്റ്റാൻഡറുടെ അനുവാദം വേണം.
റിസപ്ഷനിൽ ഇരുന്ന ഒരാൾ ലിഫ്റ്റിലേക്ക് നയിച്ചു.
ലീഫ്റ്റുകളുടെ നീണ്ട നിര. ഒരു ലിറ്റിൽ കയറി ഏതോ ഒരു ഫ്ളോറിൽ ചെന്നിറങ്ങി.ആകെ വിജനം, ചോദിക്കാൻ ആരുമില്ല.അവിടെ കണ്ട ഒരു കിയോസ്കിൽ 113 എന്ന്ടൈപ്പ് ചെയ്തപ്പോൾ റൂമിൽ എത്താനുള്ള വഴി കിട്ടി.അതനുസരിച്ച് മറ്റൊരു ലിഫ്റ്റിൽ കയറി പതിമൂന്നാം നിലയിൽ എത്തി.ഇടനാഴിയാകെ വിജനം . 113ാം നമ്പർ മുറിയുടെ മുന്നിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ബെർലിൻ മലയാളികളുടെ കൂട്ടം ഒന്നുമില്ല. പുറത്തൊരു കസേരയിലിരുന്ന് ഫോൺ ചെയ്യുന്ന ആളെ കണ്ടു.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ . ടിവിയിൽ കണ്ടുള്ള പരിചയം. 'ആരാണ് ? എന്താണ് ? എങ്ങനെ ഇവിടെ എത്തി? ' തുടങ്ങി 100 ചോദ്യങ്ങൾ . 'അപ്പയ്ക്ക് സംസാരത്തിന് വിലക്കുണ്ട്.സന്ദർശനം അനുവദിക്കില്ല 'എന്ന് ചാണ്ടി തീർത്തു പറഞ്ഞു.
സംസാരിക്കില്ലെന്നും ഒന്നു കണ്ടാൽ മാത്രം മതി എന്നും ഇ സിലി .ഒടുവിൽ ആ വ്യവസ്ഥയിൽ കതകു തുറന്നു .മലയാളിയാണെന്നും തിരുവനന്തപുരത്താണ് വീട് എന്നും ചാണ്ടി പരിചയപ്പെടുത്തി.ആ സമയത്ത് ഉമ്മൻ ചാണ്ടി സാറിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷവും സ്നേഹവും ആശ്വാസവും ഒരിക്കലും മറക്കില്ലെന്ന് ഇസിലി .ക്ഷീണി തനെങ്കിലും ഐശ്വര്യ പൂർണമായ മുഖം .ജനമധ്യത്തിൽ സന്തോഷം അനുഭവിക്കുന്ന ഒരു മനുഷ്യൻ ഒരു മുറിയിൽ ഒറ്റപ്പെട്ടുപോയതിന്റെ വിഷമം തിരിച്ചറിഞ്ഞ നിമിഷം .ഉമ്മൻ ചാണ്ടി പതിഞ്ഞ ശബ്ദത്തിൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ സംസാരിക്കരുതെന്ന് കൈകൊണ്ട് വിലക്കി.അഞ്ചു മിനിറ്റ് അദ്ദേഹത്തെ നോക്കി നിന്നു . ശേഷം യാത്ര പറഞ്ഞു ഇസിലി തിരിഞ്ഞു നടന്നു.പക്ഷേ താഴോട്ട് പോകാൻ വഴിയറിയില്ല.ഒടുവിൽ ചാണ്ടി ഉമ്മൻ തന്നെ താഴെ എത്തിച്ചു.
ഇത്രയും ഇസിലി പറഞ്ഞ കഥ .
ഇസിലി, എന്റെ സുഹൃത്തും സെക്രട്ടറിയേറ്റിലെ റിട്ട അഡീഷണൽ സെക്രട്ടറിയുമായ വി. ജെ. ഐസക്കിന്റെയും ഓൾ സെയിൻസ് കോളേജ് റിട്ട. പ്രൊഫ.മോളി ഐസക്കിന്റെ മകളാണ്. ഐസക്ക് പറഞ്ഞാണ് ഈ സന്ദർശന കഥ ഞാനറിഞ്ഞത്.പിന്നീട് ഇ സിലിയുമായി സംസാരിച്ചു. ഫോണിൽ വിളിച്ച് ഈ അപൂർവ്വ സന്ദർശനത്തിന്റെ കഥ പറഞ്ഞപ്പോഴാണ് അതിന്റെ രസകരമായ രണ്ടാം ഭാഗം ചാണ്ടി ഉമ്മൻപറഞ്ഞത്.പിറ്റേദിവസം നേരം വെളുത്തപ്പോൾ ഉമ്മൻ ചാണ്ടി മകനോടു പറഞ്ഞു. 'നിന്റെ കയ്യിൽ ആ കുട്ടിയുടെ നമ്പർ ഉണ്ടോ ?ഇവിടെ വരെ വരാൻ പറയുമോ ? അല്പം കഴിഞ്ഞപ്പോൾ ഇ സ്ലിയുടെ വാട്സ്ആപ്പ് മെസ്സേജ് . 'അങ്കിൾ..മകൾ മറിയ എന്നെ വിളിച്ചു.ഇവിടെ വരെ വരാമോ ?അപ്പയ്ക്ക് കാണണമെന്ന് പറയുന്നു. '' ഉമ്മൻ ചാണ്ടി സാർ പറഞ്ഞതല്ലേ ?സമയം അനുവദിക്കുമെങ്കിൽ പോണം'ഞാൻ മറുപടി കുറിച്ചു.
തൊണ്ടയിലെ അസുഖത്തിന് ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന് മാത്രമേ നാട്ടിലേക്കു തിരിക്കൂ.
ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- ബിലാൽ അൽ സുഡാനിയേയും പത്ത് അനുയായികളേയും മലനിരകളിലെ ഒളിത്താവളത്തിൽ കയറി കൊന്നു തള്ളി അമേരിക്കൻ സേന; സോമാലിയൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഐ സി സ് ഭീകര സംഘത്തെ തച്ചുടച്ചത് ബൈഡൻ ഉത്തരവിട്ടതിനു പിന്നാലെ; കൊന്ന് തള്ളിയത് നീചരായ കൊലയാളികളെ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമ! ചലച്ചിത്ര അക്കാഡമി ചെയർമാന് കുത്ത്! 'വാഴക്കുല' വൈലോപ്പള്ളിക്കും കൊടുത്തു! ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്; വാഴക്കുല ചങ്ങമ്പുഴയുടേതല്ലേ?
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- ഇന്ത്യയെ തകർക്കാൻ തീവ്രവാദികളെ വളർത്തി; ചൈനയ്ക്ക് എല്ലാം തുറന്നു നൽകിയതും കുബുദ്ധി; ഒടുവിൽ എല്ലാം തകർന്നടിഞ്ഞു; ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി; വീണ്ടും അമേരിക്കൻ സഹായത്തിന് കൈകൂപ്പി പാക് സർക്കാർ; സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി അടക്കം വീണ്ടെടുത്ത് പിടിച്ചു നിൽക്കാൻ ഷഹബാസ് ഷരീഫ് സർക്കാർ
- ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ്; ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരികെ കൊണ്ടുവരുന്നുവെന്ന് ടൈം മാഗസിൻ റിപ്പോർട്ട്
- ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ
- ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്