നിലച്ചിരിക്കുന്നത് ഫ്ളൈറ്റും ട്രെയിനും കൊറിയർ സർവീസും; ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാർക്ക് അടിപതറുമ്പോൾ മാന്ദ്യം മറികടക്കാൻ സ്വതന്ത്ര സോഫ്റ്റ്വെയറുമായി പ്രവാസി മലയാളി എഞ്ചിനീയർ; സ്ഥാപനങ്ങൾക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും കമ്മീഷനില്ലാതെ ഉപഭോക്താക്കൾക്ക് സാധനം വാങ്ങിക്കാനും സ്വതന്ത്ര വെബ്സൈറ്റ്; പരിഹാരമാകുന്നത് ഉപഭോക്താവിന് നേരിട്ട് ഇടപാട് നടത്താൻ കഴിയുന്നില്ലായെന്ന ന്യൂനതയും; കൊറോണാ കാലത്ത് ഷൈൻ ചെയ്യുന്നത് ആൽബി ജോയിയുടെ ക്യൂഡിസ്ക്കൗണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോം
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണാ കാലത്ത് മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ഒരുക്കിയ ഓൺലൈൻ ഷോപ്പിങ് സംവിധാനം ശ്രദ്ധേയമാകുന്നു. കൊറോണ കാരണം ഇ-കൊമേഴ്സ് പ്രതിസന്ധിയിലായിരിക്കെയാണ് ഉപഭോക്താവിനെയും ബിസിനസ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാൻ wwwq-discounts.com എന്ന പുതിയ വെബ്സൈറ്റുമായി ആൽബി ജോയ് രംഗത്ത് വന്നത്. ഗൾഫിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നോക്കവേ തന്നെയാണ് ആൽബി പുതിയ വെബ്സൈറ്റ് അവതരിപ്പിക്കുന്നത്. കൊറോണ കാലമായതിനാൽ വൻകിട ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ഉത്പ്പന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ കഴിയുന്നില്ല. ഫ്ളൈറ്റും ട്രെയിനും കൊറിയർ സർവീസുമൊന്നുമില്ല. ഈ ഘട്ടത്തിലാണ് ആൽബിയുടെ വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നത്. തങ്ങൾക്ക് അടുത്ത് തുറന്നിരിക്കുന്ന കടകൾ കാണുകയും നേരിട്ട് ബന്ധപ്പെട്ടു സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഉത്പ്പന്നങ്ങൾ വാങ്ങാൻ കഴിയും എന്നതാണ് ക്യു ഡിസ്ക്കൗണ്ട്സിന്റെ മേന്മ. ഈ കൊമെഴ്സിലെ ശ്രദ്ധിക്കപ്പെടുന്ന മലയാളി ടച്ച് കൂടിയാണിത്. പതിനഞ്ചു വർഷമായി സോഫ്റ്റ്വെയർ എഞ്ചിനീയറായി ഗൾഫിൽ ജോലി ചെയ്യുകയാണ് ആൽബി ജോയ്. ഉൽപ്പന്നവും സേവനവും അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങൾക്ക് ആൽബി വികസിപ്പിച്ച സംവിധാനം സൗജന്യമായി ഉപയോഗിക്കാൻ കഴിയും.
ഇ കൊമേഴ്സ് വിപണിയിൽ സ്വന്തമായി സാന്നിധ്യം തെളിയിക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ചൂഷണം ഒഴിവാക്കിയുള്ള പ്ലാറ്റ് ഫോം അൽബി രൂപപ്പെടുത്തിയത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താവിന് നേരിട്ട് ഇടപെടൽ നടത്താൻ കഴിയുന്നില്ലായെന്നത് വലിയ ന്യൂനതയായി നിലനിൽക്കുമ്പോഴാണ് ഈ ന്യൂനത പരിഹരിച്ച് ആൽബി ജോയി പുതിയ വെബ്സൈറ്റ് രൂപപ്പെടുത്തിയത്. വ്യത്യസ്തമായ ബിസിനസ് ശൈലിയാണ് പുതിയ വെബ്സൈറ്റ് വഴി ആൽബി തുറന്നിടുന്നത്. ഇ കൊമേഴ്സ് വമ്പന്മാർ വൻകിടക്കാരെയാണ് സാധാരണ പ്രോത്സാഹിപ്പിക്കുക പതിവ്. ഇവിടെ ചെറുകിടക്കാർക്ക് സ്വതന്ത്രമായി വിപണനം നടത്താം. ചെറുകിടക്കാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വെബ്സൈറ്റ് രൂപീകരിച്ചത്. ചെറുകിടക്കാർക്കും അതേസമയം വൻകിടക്കാർക്കും ബിസിനസ് വർദ്ധിപ്പിക്കാൻ നേരിട്ട് കഴിയുന്ന എളുപ്പമാർഗം കൂടിയാണിത്. ഇതിൽ രജിസ്റ്റർ ചെയ്യുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ഈ ലിങ്ക് അവരുടെ വാട്സ് ആപ്പ് ഫെയ്സ് ബുക്ക് പേജിലുമിട്ടു സ്വയം പ്രമോഷനും നടത്താൻ കഴിയും.
വിശ്വാസ്യതയാണ് വെബ്സൈറ്റ് വഴി ആൽബി ഉയർത്തിക്കാട്ടുന്നത്. ഇവിടെ ഉപഭോക്താവിന് വ്യക്തിപരമായി തന്നെ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാം. അതുകൊണ്ട് തന്നെ ഇടപാടിൽ എല്ലാ തരത്തിലുള്ള കൃത്രിമത്വങ്ങളും പൂർണമായി ഒഴിവാക്കി നിർത്താനും കഴിയും. ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട ലാഭവിഹിതം എന്ന വാക്ക് തന്നെ ഈ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടു വരുന്നില്ല. സ്വതന്ത്ര വിനിമയമാണ്. സ്ഥാപന ഉടമ നൽകുന്ന ഓഫർ അതേ പടി സ്വീകരിച്ച് ഉപഭോക്താവിന് ഉത്പ്പന്നങ്ങൾ വാങ്ങാം. മറ്റു വൻകിട ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ചെയ്യുന്ന രീതിയിൽ ഉപഭോക്താവ് നൽകുന്ന തുക വെബ്സൈറ്റ് കൈപ്പറ്റുന്നില്ല. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തുകയൊന്നും നൽകേണ്ടതുമില്ല. തീർത്തും സൗജന്യമായാണ് ഇടപാടുകൾ വെബ്സൈറ്റ് വഴി നടത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമാണ് ലക്ഷ്യമെങ്കിലും മറ്റു രാജ്യങ്ങളിൽ ഉള്ളവർക്കും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും.
വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെല്ലാം തങ്ങളുടെ ചാർജ് ഈടാക്കിയാണ് ഓൺലൈൻ കച്ചവടം നടത്തുന്നത്. എല്ലാ ഇടപാടുകളിലും പെയ്മെന്റ് സ്വീകരിക്കുന്നത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. തങ്ങളുടെ ചാർജ് എടുത്ത ശേഷമാണ് തുക ഇവർ കമ്പനിക്ക് കൈമാറുന്നത്. എന്നാൽ ആൽബി വികസിപ്പിച്ചെടുത്ത wwwq-discounts.com പോർട്ടലിൽ സൗജന്യമായാണ് ഇടപാടുകൾ നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ രേഖ നൽകി വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കടക്കാർക്ക് ഇമെയിൽ വിലാസവും ലൊക്കേഷനും വെബ്സൈറ്റിൽ നൽകാം. ഒപ്പം ഉത്പ്പന്നങ്ങളുടെ വിവരവും നൽകാം. ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് നേരിട്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം.
ഇവിടെ ഇടപാട് നടക്കുന്നത് കമ്പനിയും ഉപഭോക്താവും നേരിട്ടാണ്. ഇടനിലക്കാരനായി ക്യു ഡിസ്ക്കൗണ്ട്സ് മാറുന്നില്ല. അതുകൊണ്ട് തന്നെ ഒരധിക ചാർജും ഉപഭോക്താവിന് നൽകേണ്ടി വരുകയോ സ്ഥാപനങ്ങൾക്ക് ഈടാക്കേണ്ടി വരുകയോ ചെയ്യുന്നില്ല. ഇടനില ഒഴിവാക്കി നേരിട്ട് ഇടപാട് നടത്താൻ ഉപഭോക്താവിനെ പര്യാപ്തമാക്കുന്ന വെബ്സൈറ്റ് ആണിത്. വെബ്സൈറ്റിൽ കയറി നോക്കിയാൽ തങ്ങളുടെ തൊട്ടടുത്ത് തുറന്നിരിക്കുന്ന സ്ഥാപനങ്ങളും ഇവയിലെ ഉത്പ്പന്നങ്ങളും കാണാം. ഇടപാടുകാർക്ക് നേരിട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യാം. കച്ചവട സ്ഥാപനങ്ങളെ ബന്ധപ്പെട്ടു ഹോം ഡെലിവറി ഉണ്ടെങ്കിൽ അത് ആവശ്യപ്പെടുകയും ചെയ്യാം. ഇതാണ് ക്യു ഡിസ്ക്കൗണ്ട്സിന്റെ മേന്മ. അധിക തുക ഈടാക്കാതെ സ്വതന്ത്രമായുള്ള വിനിമയ ഉപാധിയാണ് ഈ പ്ലാറ്റ്ഫോം.
ചെറുകിട സംരംഭകർക്ക് വലിയ സാധ്യതയാണ് താൻ തുറന്നിട്ടിരിക്കുന്നത് എന്നാണ് ആൽബി മറുനാടനോട് പറഞ്ഞത്. എല്ലാവരും ഇത് ഉപയോഗിക്കുകയും മാക്സിമം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യണം. അതിനായാണ് സൗജന്യമായി ഈ പ്ലാറ്റ് ഫോം രൂപകൽപ്പന ചെയ്തത്. ഇവിടെ നേരിട്ട് കച്ചവടം ചെയ്യാം. ഒരു പൈസയും ആർക്കും അധികമാകുന്നില്ല. കച്ചവട സ്ഥാപനത്തിനു വില നിർണ്ണയിക്കുകയും അതിന്റെ മെച്ചം ഉപഭോക്താവിന് നേരിട്ട് ലഭിക്കുകയും ചെയ്യും. അതിനുള്ള വഴിയാണ് തുറന്നിട്ടിരിക്കുന്നത്. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്ന പ്രശനം മാത്രമേ കച്ചവട സ്ഥാപനത്തിനുള്ളൂ. അവർ നൽകുന്ന രേഖ പരിശോധിച്ച ശേഷം ഞങ്ങൾ അവർക്ക് രജിസ്റ്റർ ചെയ്ത് നൽകും. അതിനു ശേഷം സ്വതന്ത്രമായി ഇവർക്ക് നേരിട്ട് ഇടപാട് നടത്താം. തങ്ങളുടെ പ്ലാറ്റ് ഫോമിനു ഒരു ചാർജും നൽകേണ്ടതില്ല. ആത്മവിശ്വാസത്തോടെ തങ്ങളുടെ ഉത്പ്പന്നങ്ങൾ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി വിറ്റഴിക്കാനുള്ള വഴിയാണിത്-ആൽബി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍