ഒന്നര വർഷം മുമ്പ് സാംസ്കാരിക മന്ത്രി ബ്രിട്ടനിലെത്തി ഉദ്ഘാടനം ചെയ്ത യുകെ മലയാളം മിഷന്റെ പ്രവർത്തനം അവതാളത്തിൽ; ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ ആർക്കും താൽപര്യമില്ല; യുകെയിലെ മലയാളം മിഷൻ സമ്പൂർണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൊട്ടും കുരവയുമിട്ടു തുടക്കമിട്ട യുകെ മലയാളം മിഷൻ പ്രവർത്തനം അവതാളത്തിൽ. ഒന്നര വർഷം മുൻപ് കേരളത്തിൽ നിന്നെത്തിയ സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിർവഹിച്ച മലയാളം മിഷന്റെ യുകെ ചാപ്റ്റർ അഡ്ഹോക് സമിതിയാണ് ഒരു യോഗം പോലും ചേരാൻ കഴിയാതെ ഊർധ്വശ്വാസം വലിക്കുന്നത്. നിരവധി വിദേശ രാജ്യങ്ങളിൽ അടക്കം സജീവമായ നിലയിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ അഡ്ഹോക് സമിതിയിൽ പോലും ഇടം പിടിക്കാൻ ഇടിയിട്ടവർ ഇപ്പോൾ കേരളത്തിൽ നിന്നും മിഷൻ ഡയറക്ടർ നേരിട്ട് ആവശ്യപ്പെട്ടാൽ പോലും ഒരു യോഗം പോലും ചേരാൻ സമയമില്ലാത്തവരാണ് ഇപ്പോൾ അഡ്ഹോക് സമിതിയിലെ ഭൂരിപക്ഷവും.
ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ടു മാസം മുൻപ് തന്നെ അഡ്ഹോക് സമിതി പിരിച്ചു വിടാൻ ആലോചിച്ച മലയാളം മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാലാണ് തീരുമാനം വൈകിച്ചത്. ഇനി തിരഞ്ഞെടുപ്പു തിരക്കുകൾ കഴിഞ്ഞേ മലയാളം മിഷൻ യുകെ ചാപ്റ്റർ പുനഃസംഘടന ഉണ്ടാകൂവെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ കോ ഓഡിനേറ്റർ മുരളി വെട്ടം ഇപ്പോൾ കേരള സന്ദർശനത്തിൽ ഉള്ളതു കാരണം അദ്ദേഹം നിലവിലെ സ്ഥിഗതിഗതികൾ നേരിട്ട് മിഷൻ ഡയറക്ടറെ ബോധ്യപ്പെടുത്തും. യുകെയിൽ അനേകം മലയാളി സംഘടനകൾ ഉള്ളതിനാൽ ഏറെ പ്രതീക്ഷകളോടെയാണ് മിഷൻ പ്രവർത്തനം ആരംഭിച്ചത്. അതിനാലാണ് എംഎൽഎ സംഘത്തിനൊപ്പം ലണ്ടൻ സന്ദർശനം നടത്തിയ സമയത്തു മന്ത്രി തന്നെ ഉദ്ഘാടകനായി പ്രവർത്തനം ആരംഭിച്ചതും.
മിഷൻ തുടങ്ങിയ ശേഷം അഡ്ഹോക് സമിതിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ എത്ര സ്ഥലത്തു മലയാള പഠന വേദികൾ ആരംഭിക്കാൻ കഴിഞ്ഞുവെന്ന നിസാര ചോദ്യത്തിൽ തന്നെ ലഭിക്കും അഡ്ഹോക് സമിതി അംഗങ്ങളുടെ സംഭാവനകൾ. നിലവിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്ന മുഴുവൻ മലയാള പഠന കേന്ദ്രങ്ങളും തന്നെ മലയാളം മിഷൻ യുകെയിൽ എത്തുന്നതിനു മുൻപ് തുടക്കമിട്ടവയാണ്.
സാഹിത്യ, മാധ്യമ മേഖലയിൽ സംഭാവന നൽകിയിട്ടുള്ള യുകെ മലയാളി എന്ന നിലയിലാണ് ഇടതു പക്ഷ ചിന്താഗതിക്കാരനായ മുരളി വെട്ടത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ അഡ്ഹോക് സമിതി രൂപം കൊള്ളുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തു കേരള സർക്കാർ മലയാളം മിഷനു രൂപം നൽകിയത് ആണെങ്കിലും പിണറായി സർക്കാർ എത്തിയപ്പോൾ മിഷൻ ഡയറക്ടർ ആയി ചുമതലയേറ്റ പ്രൊഫ. സുജ സൂസൻ ജോർജിന്റെ വ്യക്തിപരമായ താൽപ്പര്യമാണ് മിഷനെ വിദേശത്തും മറുനാട്ടിലും കൂടുതൽ സജീവമാക്കാൻ കാരണമായത്.
ഉമ്മൻ ചാണ്ടിയുടെ കാലത്തു യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ചിലർ ഇതിനായി സർക്കാരിനെ സമീപിച്ചെങ്കിലും ഇത്തരം കാര്യങ്ങളിൽ കോൺഗ്രസ് സർക്കാരുകളുടെ അനവധാനത മലയാളം മിഷൻ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ സുജ സൂസൻ മുൻകൈ എടുത്തു മലയാളം മിഷൻ യുകെയിൽ എത്തിക്കാൻ ശ്രമം നടത്തിയപ്പോൾ അതിനെ യുകെയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ യുക്മയുടെ കുടക്കീഴിൽ എത്തിക്കാൻ അന്നത്തെ പ്രസിഡന്റ് മാമൻ ഫിലിപ്പ് സജീവമായ ശ്രമം നടത്തിയെങ്കിലും യുകെയിലെ ഇടതു പക്ഷ പ്രവർത്തകർ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കത്തെഴുതി ആ ശ്രമം തകർക്കുക ആയിരുന്നു.
തുടർന്ന് സമവായ ഫോർമുല രൂപം കൊള്ളുകയും സി എ ജോസഫും സുജു ജോസഫും യുക്മ പ്രതിനിധികളായി അഡ്ഹോക് സമിതിയിൽ ഇടം പിടിക്കുക ആയിരുന്നു. ഇവർ അടക്കം ഭൂരിഭാഗവും കസേര മാത്രമാണ് ലക്ഷ്യമിട്ടതെന്ന് കഴിഞ്ഞ ഒന്നര വർഷം തെളിയിച്ചു. പത്തംഗ അഡ്ഹോക് സമിതിയിൽ ഒരു വിഡിയോ കോൺഫറസിനു മിഷൻ ഡയറക്ടർ ശ്രമിച്ചപ്പോൾ വെറും മൂന്നു പേരാണ് ഒരു യോഗം ചേരാൻ പോലും സമ്മതം അറിയിച്ചത്. തുടർന്നാണ് ഇത്ര തിരക്കുള്ളവരെ വച്ച് ഇനി അഡ്ഹോക് സമിതി മുന്നോട്ടു പോകുന്നതിൽ അർഥം ഇല്ലെന്നു ഡയറക്ടർ തീരുമാനിക്കാൻ കാരണമായത്.
സജീവമായി പ്രവർത്തിക്കുന്ന പല സ്കൂളുകളിൽ നിന്നും ഈ ഘട്ടത്തിൽ മിഷൻ ഡയറക്ടർക്കു നേരിട്ട് അഡ്ഹോക് സമിതിയുടെ നിർജീവാവസ്ഥ ചൂണ്ടിക്കാട്ടി പരാതി ലഭിക്കുകയും ചെയ്തു. മലയാള ഭാഷയോട് അൽപം എങ്കിലും സ്നേഹം ഉള്ളവരെ കണ്ടെത്തി ചാപ്റ്റർ രൂപം നൽകണം എന്നാണ് പരാതികളിലെ പ്രധാന ഉള്ളടക്കം. നോമിനേഷൻ സമ്പ്രദായം വഴി കസേര മോഹികൾ സ്ഥാനം പിടിച്ചെടുത്താൽ ഒരിക്കലും മിഷൻ വിഭാവനം ചെയ്യുന്ന തരത്തിൽ പ്രവർത്തനം മുന്നോട്ടു പോകില്ല എന്ന് നിലവിലെ അഡ്ഹോക് സമിതി തീരുമാനിച്ചതിനാൽ സ്ഥിരം സമിതി രൂപം കൊള്ളുമ്പോൾ ഭൂരിഭാഗം സ്ഥാനങ്ങളും സജീവമായി പ്രവർത്തിക്കുന്ന മലയാള പഠന കേന്ദ്രങ്ങൾക്ക് തന്നെ ലഭിക്കും എന്നും മിഷൻ ഡയറക്ടർ സുജ സൂസൻ സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം മുതൽ തന്നെ മിഷൻ ഡിറക്ടർ യുകെയിൽ എത്തി കൂടുതൽ പഠന വേദികൾ ആരംഭിക്കാൻ സഹായകമാകും വിധം പ്രവർത്തനം സജീവമാക്കാൻ തയാറായിരുന്നു. എങ്കിലും അഡ്ഹോക് സമിതി ജീവനറ്റു പോയതാണ് പലയിടത്തും മലയാളം ക്ലാസുകൾ തുടങ്ങാൻ ഉള്ള ശ്രമത്തെയും വിപരീതമായി ബാധിച്ചത്. നിലവിൽ പത്തു സ്ഥലങ്ങളിൽ എങ്കിലും മലയാളം ക്ലാസുകൾ ആരംഭിക്കാൻ പ്രാദേശികമായി ശ്രമം നടക്കുന്നുണ്ടെങ്കിൽ ഇതിൽ ഒരിടത്തു പോലും നിലവിലെ അഡ്ഹോക് സമിതി അംഗങ്ങൾക്ക് സ്വാധീനം ഇല്ലെന്നതാണ് വസ്തുത. മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യുന്നതടക്കം ഉള്ള കാര്യങ്ങൾക്കു ആരെ വിളിക്കും എന്ന കാര്യത്തിലും പ്രാദേശികമായി മുന്നിട്ടിറങ്ങുന്നവർക്കു ധാരണയില്ല. ഒടുവിൽ മിഷന്റെ തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ട് ബന്ധപ്പെടുവാനാണ് ഇവർ ശ്രമിക്കുന്നത്.
യുകെ ചാപ്റ്റർ കോ ഓഡിനേറ്റർ മുരളി വെട്ടത്തിനെ കൂടാതെ ഇടത് സാംസ്കാരിക സംഘടനാ സമീക്ഷ പ്രതിനിധികൾ ആയ ജയപ്രകാശ്, ജിനേഷ് മാഞ്ചസ്റ്റർ, സ്വപ്ന പ്രവീൺ, എബ്രഹാം കുര്യൻ, യുക്മ പ്രതിനിധികൾ ആയ സി എ ജോസഫ്, സുജു ജോസഫ്, എംഎ യുകെ പ്രതിനിധി ശ്രീജിത്ത്, കെന്റ് മലയാളി ബേസിൽ ജോൺ, ഇന്ദുലാൽ സോമൻ എന്നിവരാണ് നിലവിലെ അഡ്ഹോക് സമിതിയിൽ ഉള്ളത്. ഇവരിൽ ബഹുഭൂരിഭാഗവും സ്ഥിരം സമിതി വരുമ്പോൾ പുറത്താകും എന്നുറപ്പാണ്.
സ്ഥിരം സമിതി എത്തുമ്പോഴും കസേരയ്ക്കായി കടിപിടി ഉറപ്പാണ് എന്നതിനാൽ മുരളി വെട്ടത്തിനെ തൽസ്ഥാനത്തു നിലനിർത്തിയാകും പുനഃ സംഘടനാ എന്ന സൂചന ലഭ്യമാണ്. സമിതിയിൽ ആരൊക്കെ ആവശ്യമാണ് എന്ന് നിലവിൽ സജീവമായി പ്രവർത്തിക്കുന്ന മലയാള പഠന കേന്ദ്രങ്ങളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മിഷൻ വൃത്തങ്ങൾ. ഇവരുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകിയുള്ള സ്ഥിരം സമിതിയാകും ഇനി യുകെ ചാപ്റ്റർ ആയി രൂപം കൊള്ളുക. പത്തു വർഷത്തെ മലയാള പഠന പദ്ധതിയാണ് മിഷൻ രൂപം നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, ബിരുദ നിലവാരമുള്ള കോഴ്സ്, ബിരുദാനന്തര കോഴ്സ് എന്ന നിലയിലാണ് പത്തു വർഷത്തെ പഠന സമ്പ്രദായത്തെ വേർ തിരിച്ചിരിക്കുന്നത്. ഇപ്പോൾ മലയാളം മിഷനുമായി സജീവമായി ബന്ധമുള്ള പഠന കേന്ദ്രങ്ങൾ രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ കണിക്കൊന്ന പാഠപുസ്തകമാണ് പഠിപ്പിക്കുന്നത്.
നിലവിൽ ഇപ്സ്വിച്ച്, കവൻട്രി, മാഞ്ചസ്റ്റർ, ബ്ലാക്ബെൺ, വോക്കിങ്, കെന്റ്, വാറ്റ്ഫോർഡ്, സൗത്താംപ്ടൺ, റെഡ്ഡിച്ച്, ലണ്ടൻ എന്നിവിടങ്ങളിലാണ് സജീവമായ മലയാള പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍