Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാബാദിൽ നിന്നും കാമുകി മലപ്പുറത്ത് എത്തിയത് ആൺവേഷത്തിൽ; കാമുകനെ കണ്ടേ അടങ്ങൂ എന്ന് വാശിപിടിച്ചപ്പോൾ പുറത്താക്കി വീട്ടുകാർ; മുൻപ് ഒരു മാസം വേഷം മാറി ഇതേ വീട്ടിൽ കാമുകനൊപ്പം താമസിച്ചെന്നും യുവതി; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി വീട്ടുകാർ; കുറ്റൂർ സ്വദേശിയായ കാമുകൻ യുവതിയെ പരിചയപ്പെട്ടത് ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുമ്പോൾ; സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിലെ നായികയെ സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പൊലീസും

ഹൈദരാബാദിൽ നിന്നും കാമുകി മലപ്പുറത്ത് എത്തിയത് ആൺവേഷത്തിൽ; കാമുകനെ കണ്ടേ അടങ്ങൂ എന്ന് വാശിപിടിച്ചപ്പോൾ പുറത്താക്കി വീട്ടുകാർ; മുൻപ് ഒരു മാസം വേഷം മാറി ഇതേ വീട്ടിൽ കാമുകനൊപ്പം താമസിച്ചെന്നും യുവതി; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി വീട്ടുകാർ; കുറ്റൂർ സ്വദേശിയായ കാമുകൻ യുവതിയെ പരിചയപ്പെട്ടത് ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുമ്പോൾ; സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിലെ നായികയെ സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കുറ്റൂർ പാക്കടപ്പുറായയിലെ കാമുകനെ തേടി ഹൈദ്രാബാദി യുവതിയെത്തിയത് ആൺവേഷത്തിൽ. യുവാവിന്റെ വീട്ടിലെത്തി യുവതി സൃഷ്ടിച്ച പൊല്ലാപ്പിൽ ഒന്നുംചെയ്യാനാവാതെ പൊലീസും. താനും യുവാവും വിവാഹിതരാണെന്നും താൻ മുമ്പും ഈ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞെങ്കിലും, ഇവരെ അറിയില്ലെന്നും ആദ്യമായി കാണുകയാണെന്ന് യുവാവിന്റെ വീട്ടുകാരും ആരോപിച്ചു. അവാസാനം കാമുകനെ തേടി ആൺവേഷമണിഞ്ഞെത്തിയ ഹൈദ്രാബാദ് സ്വദേശിയായ യുവതിയെ പൊലീസ് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്‌ച്ച വൈകീട്ട് ആറോടെയാണ് കാമുകനെതേടി യുവതി ഹൈദരാബാദിൽനിന്നും തനിച്ചുവന്നത്. ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന കുറ്റൂർ പാക്കടപ്പുറായയിലെ യുവാവിന്റെ വീട്ടിലാണ് യുവതി നേരെ എത്തിയത്.

ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വീട്ടുകാർ പുറത്താക്കി ഗേറ്റ് അകത്തു നിന്നും പൂട്ടിയതോടെ പെൺകുട്ടി അയൽ വീട്ടിലെ വരാന്തയിൽ കയറിയിരിപ്പായി. താനും യുവാവും വിവാഹിതരാണെന്നും താൻ മുമ്പ് ഈ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി തടിച്ചുകൂടിയവരോട് പറഞ്ഞു. അയൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ യുവതി തയ്യാറായില്ല. തർക്കം മൂത്തതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വനിതാ പൊലീസ് അടക്കമുള്ള സംഘമെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരുടേയും പരാതി ഇല്ലാത്തതിനാൽ പൊലീസ് എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. അധികം വൈകാതെ പൊലീസ് പെൺകുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തെലുങ്കും ഇംഗ്ലീഷും മാത്രം അറിയാവുന്ന യുവതി ബിരുദധാരിയാണെന്നും ആൺവേഷത്തിലാണ് എത്തിയതെന്നും നാട്ടുകാർ പറഞ്ഞു. 

അതേ സമയം യുവതി ഏഴുമാസം മുമ്പ് ഇതെ വീട്ടിൽ വന്നിരുന്നതായും, ഒരുമാസത്തോളം ഇവിടെ താമസിച്ചിരുന്നതായും ചില അയൽവാസികൾ സംശയം പ്രകടിപ്പിച്ചു. ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവതിയുടെ കാമുകനെന്ന് പറയുന്ന യുവാവ് സംഭവ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു. യുവാവ് സ്ഥലത്തില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവാവിനെ അവിടെ വച്ചാണു പരിചയപ്പെട്ടതെന്നും, തങ്ങൾ ഇരുവരും ഇഷ്ടത്തിലായിരുന്നുവെന്നുമാണ് യുവതി പറയുന്നത്, എന്നാൽ ഇപ്പോൾ യുവതിയെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയതോടെയാണ് പുരുഷ വേഷത്തിൽ യുവാവിന്റെ വീട്ടിലെത്തിയത്. യുവതി പറയുന്നതിൽ യാഥാർഥ്യമുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും. എന്നാൽ യുവാവിന്റെ മൊഴികൂടി എടുത്ത ശേഷമെ എന്തെങ്കിലും പറയാൻ പറ്റുകയുള്ളു. ഇതിന് യുവതി പരാതി നൽകിയാൽ മാത്രമെ അന്വേഷണം നടത്താൻ കഴിയുവെന്ന നിലപാടിലാണ് പൊലീസ്.

കാമുകനായ കുറ്റൂർ പാക്കടപ്പുറായയിലെ യുവാവ് അവിവാഹിതനാണ്. യുവതി വീട്ടിലെത്തുന്ന സമയത്ത് യുവാവിന്റെ മാതാവും, പിതാവും അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. യുവാവിന്റെ രണ്ടുസഹോദരിമാരുണ്ട്. ഇവരുടെ രണ്ടുപേരുടേയും വിവാഹം കഴിഞ്ഞതാണ്. മുമ്പും സമാനമായ രീതിയിൽ കാമുകനെ തേടി മലപ്പുറത്തു ഇതരസംസ്ഥാനക്കാരിയായ കാമുകമാർ എത്തിയിരുന്നു. നേരത്തെ കാമുകനെ തേടി നാഗർകോവിലിൽനിന്നുമെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയെ നാട്ടുകാർ സ്വർണക്കടത്തുകാരിയാക്കിയതും മലപ്പുറത്താണ്. വേറെ വിവാഹം കഴിക്കാനൊരുങ്ങിയ സഹപാഠിയായ കാമുകനെ തേടിയാണ് പെൺകുട്ടി നാഗർകോവിലിൽനിന്നും കാർ ഓടിച്ചെത്തിയിരുന്നത്.. മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവിനെ തേടിയാണ് പെൺകുട്ടിയെത്തിയിരുന്നത്. പൊന്നാനിയിലെത്തിയ ശേഷം മണിക്കൂറുകളോളം കാർ നിർത്തിയിട്ടു പുറത്തിറങ്ങാതിരുന്നതോടെയാണു നാട്ടുകാർ കള്ളക്കടത്തുകഥകൾ പ്രചരിപ്പിച്ചത്.

ഇതിനിടെ ഹിന്ദു യുവതിയെ മുസ്ലിമായ കാമുകൻ മതം മാറ്റാൻ കൊണ്ടുവന്നതാണെന്ന് മറ്റൊരു വിഭാഗം പ്രചരിപ്പിച്ചതോടെ രംഗം വഷളാവുകയും ചെയ്തു. കാറിൽ തന്നെ കഴിച്ചുകൂട്ടിയ യുവതിയെ ഒടുവിൽ പൊലീസെത്തിയാണു പുറത്തിറക്കിയത്. ആദ്യം പൊലീസ് എത്തി കാറിന്റെ ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഡോർ പൊളിക്കുമെന്ന് പൊലീസ് പറഞ്ഞപ്പോൾ എന്നാൽ ഡോർ പൊളിക്കുവെന്ന് പെൺകുട്ടി വെല്ലുവിളിച്ചു. ഇതോടെയാണു കാറിനകത്തു പണവും സ്വർണവുമാണെന്ന് നാട്ടുകാർ ആരോപിക്കാൻ തുടങ്ങിയത്. പോണ്ടിച്ചേരിയിൽ മെഡിക്കൽ പഠനത്തിനിടെയാണു പൊന്നാനി സ്വദേശിയായ സഹപാഠിയുമായി യുവതി പ്രണയത്തിലായത്. ഇതിനിടെ നാട്ടിലെത്തിയ യുവാവ് മറ്റൊരു വിവാഹത്തിനു മുതിരുകയായിരുന്നു. ഇതറിഞ്ഞ യുവതി കാമുകനെ തേടി പൊന്നാനിയിലേക്ക് തിരിക്കുകയായിരുന്നു.

അതേസമയം, യുവതിയെ കാണുന്നില്ലെന്നും പൊന്നാനിയിലെത്തിയേക്കാമെന്നും ചൂണ്ടിക്കാട്ടി വീട്ടുകാർ നാഗർകോവിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കാമുകന്റെ വിവാഹ വാർത്തയറിഞ്ഞതോടെ യുവതിയുടെ മനോനില തെറ്റിയിരിക്കുകയാണെന്നും വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. അതു പ്രകാരം നാഗർകോവിൽ പൊലീസ് പൊന്നാനി പൊലീസിന് പെൺകുട്ടിയുടെ കാറിന്റെ നമ്പറും മറ്റ് അടയാളങ്ങളും െകെമാറിയിരുന്നു.യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞാണ് യുവതി സ്ഥലത്തെത്തിയതെന്നും പൊലീസ് പറഞ്ഞതിനെ തുടർന്നാണ് സംഘം പിരിഞ്ഞുപോയത്. രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉച്ചയോടെ യുവതിയെ പൊലീസ് വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. എന്നാൽ കാമുകനെക്കുറിച്ച് പരാതി പറയാനോ കൂടുതൽ വിവരങ്ങൾ നൽകാനോ യുവതി തയാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP