കരിപ്പൂർ വിമാനത്താവളം നിശ്ചലമാക്കാൻ ശ്രമങ്ങൾ സജീവമെന്ന് ആരോപണം; പിന്നിൽ സ്വകാര്യ ലോബിയും ഉദ്യോഗസ്ഥരും; വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നു; മലബാറിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും ആഹ്വാനം
മറുനാടൻ ഡെസ്‌ക്
മലപ്പുറം: മോശം കാലാവസ്ഥയാണ് കരിപ്പൂരിലെ വിമാന അപകടത്തിന് കാരണമായതെന്ന വിദഗ്ധരുടെ വെളിപ്പെടുത്തലിന് ശേഷവും നടക്കുന്നത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ നിശ്ചലമാക്കാനുള്ള ഗൂഢനീക്കങ്ങൾ. അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സർവീസിനു കോഴിക്കോട്ട് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സജീവമായത്. കരിപ്പൂർ വിമാനത്താവളത്തെ നിശ്ചലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്ന് കഴിഞ്ഞു. കരിപ്പൂരിന് എതിരായ നീക്കത്തിന് പിന്നിൽ സ്വകാര്യ ലോബിയും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നാണ് പ്രധാന ആരോപണം. അസൗകര്യങ്ങളാണ് അപകടത്തിന്റെ കാരണമെന്നു വരുത്തിത്തീർക്കാനും അതുവഴി കോഴിക്കോടിന്റെ വികസന സ്വപ്നങ്ങൾ തകർക്കാനും ഒരു വിഭാഗം ശ്രമിക്കുന്നതായാണ് ആക്ഷേപം.
ഓഗസ്റ്റ് 7ന് രാത്രിയിലാണ് കരിപ്പൂർ എയർപോർട്ട് എന്നറിയപ്പെടുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണ് അപകടമുണ്ടായത്. 177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും കുഞ്ഞുങ്ങളും ഉൾപ്പെടെ 18 പേർ അപകടത്തിൽ മരിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ അഭിഭാഷകൻ യശ്വന്ത് ഷേണായിയാണു ഹർജി സമർപ്പിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുൻപേ വിമാനത്താവളം അടച്ചിടാൻ ആവശ്യപ്പെടുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണു പ്രവാസികളും പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നത്.
കോഴിക്കോട്ടെ റൺവേ വലിയ വിമാനങ്ങൾക്കു സർവീസ് നടത്താൻ സജ്ജമാണെന്ന പഠന റിപ്പോർട്ടുകൾ അവഗണിച്ചാണു ഡിജിസിഎ നടപടിയെടുത്തത്. അപകടത്തിൽപെട്ടതു താരതമ്യേന ചെറിയ വിമാനമാണ് എന്നതും വിലക്കേർപ്പെടുന്ന വിഷയത്തിൽ അധികൃതർ പരിഗണിച്ചില്ല. കോഴിക്കോട്ടെ ടേബിൾ ടോപ് റൺവേ അല്ല അപകട കാരണമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അടക്കം നിലപാട് എടുത്തിരുന്നു. മോശം കാലാവസ്ഥ ദുരന്തത്തിനു വഴിവച്ചതായി വ്യോമയാന മേഖലയിലെ വിദഗ്ധരും വെളിപ്പെടുത്തിയിരുന്നു. റൺവേ ബലപ്പെടുത്തലും റിസ നവീകരണവും അടക്കം ഡിജിസിഎ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കോഴിക്കോട്ട് പാലിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി.
1988 ഏപ്രിൽ 13-നാണ് കരിപ്പൂർ എയർപോർട്ട് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബോംബെയിലേക്ക് മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ് ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ഷാർജയിലേക്ക് എയർ ഇന്ത്യയാണ് ആദ്യഅന്താരാഷ്ട്ര സർവീസ് നടത്തിയത്. 2006 ഫെബ്രുവരി 2-ന് കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുകയും ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് 104 മീറ്റർ ഉയരത്തിൽ ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളമാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. എന്നാൽ 2015 ൽ കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവെ വികസനത്തിനായി മെയ് 1 ന് വലിയ വിമാനങ്ങളുടെ സർവ്വീസ് നിർത്തിവെച്ചു. തുടർന്ന് 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നത്.
നിലവിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് എയർപോർട്ടിന്റെ റൺവേയ്ക്ക് വലിയ വിമാനങ്ങൾ വന്നിറങ്ങുന്നതിനുള്ള നീളമില്ലെന്നതാണ് പ്രധാനവിമർശനം. റൺവെ നവീകരണത്തിനായി തദ്ദേശവാസികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനായി ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ റൺവേയിൽ വെള്ളം കെട്ടികിടക്കുന്നതും റൺവെയിൽ വിമാനത്തിന്റെ ടയർ ഉരഞ്ഞ് അടിഞ്ഞുകിടക്കുന്ന റബ്ബർ നിക്ഷേപവും ഉൾപ്പെടെ 2,860 മീറ്റർ റൺവേയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ ഡി.ജി.സി.എ കണ്ടെത്തുകയും എയർപോർട്ട് ഡയറക്ടർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
റൺവേയിൽ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് റൺവേ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. അതേസമയം റൺവേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റർ സ്ഥലം നിർബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ് നിലവിലുള്ളത്.
അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം: കെഎംസിസി
കോട്ടയ്ക്കൽ∙ വിമാന അപകടത്തിന്റെ മറവിൽ കോഴിക്കോട് വിമാനത്താവളത്തെ അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥരുടെ ലോബി ഊർജിതമായി ശ്രമിക്കുന്നതായി യുഎസ്എ, കാനഡ കെഎംസിസി കമ്മിറ്റികൾ. ഈ സംഘം കാലങ്ങളായി വിമാനത്താവളത്തിന് എതിരായാണു പ്രവർത്തിക്കുന്നത്. വിമാനത്താവളം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചതിനു പിറകിൽ ഈ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോ എന്നു സംശയിക്കുന്നു. ഈ നീക്കത്തെ എതിർത്തു തോൽപിക്കാൻ കെഎംസിസി നിയമ പോരാട്ടം നടത്തുമെന്ന് യുഎസ്എ കെഎംസിസി പ്രസിഡന്റ് യു.എ.നസീർ, കാനഡ കെഎംസിസി കൺവീനർ വി.അബ്ദുൽ വാഹിദ് എന്നിവർ പറഞ്ഞു.
വിമാനത്താവളം സംരക്ഷിക്കുന്ന നടപടിയാണ് വേണ്ടത്: പി.കെ.കുഞ്ഞാലിക്കുട്ടി എംപി
എന്തെങ്കിലും കാരണമുണ്ടാക്കി കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ക്യാംപെയ്നുകൾ നടക്കുന്നതു പതിവായിരിക്കുകയാണ്. അസാധാരണ സാഹചര്യത്തിലാണു ദൗർഭാഗ്യകരമായ ദുരന്തമുണ്ടായത്. 35 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപകടം. അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. രാജ്യത്തിന് ഏറ്റവും അധികം വരുമാനമുണ്ടാക്കിക്കൊടുക്കുന്ന വിമാനത്താവളമാണ് ഇതെന്ന കാര്യം പാർലമെന്റിൽ ഉന്നയിക്കും. വിമാനത്താവളം സംരക്ഷിക്കുന്ന നടപടിയാണ് വേണ്ടത്. - പി.കെ.കുഞ്ഞാലിക്കുട്ടി എംപി
വികസനം മുടക്കുന്നത് ജനങ്ങളല്ല: ടി.വി.ഇബ്രാഹിം എംഎൽഎ
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന വിമാനത്താവളമാണ് കോഴിക്കോട്ടേത്. രാജ്യത്തെ മറ്റു പല വിമാനത്താവളങ്ങളിലെയും റൺവേയെക്കാൾ ബലമുള്ളതാണ് ഇവിടുത്തെ റൺവേ. വിമാനത്താവളത്തിന്റെ വികസനം ജനങ്ങൾ തടസ്സപ്പെടുത്തുന്നു എന്ന രീതിയിലുള്ള പ്രചാരണവും ശരിയല്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണു മുന്നോട്ടു പോകേണ്ടത്. - ടി.വി.ഇബ്രാഹിം എംഎൽഎ
66 ഏക്കർ ഭൂമി കൈവശമുണ്ട്
അപകടത്തിനു പിന്നാലെ റൺവേക്കു നീളക്കുറവുണ്ടെന്നു പറയുന്നതു വിമാനത്താവളത്തിനെതിരെയുള്ള ഗൂഢാലോചനയാണ്. റൺവേയുടെ നീളം 1660 മീറ്റർ ഉണ്ടെങ്കിൽ തന്നെ കോഡ് ഇ ശ്രേണിയിൽപെട്ട വലിയ വിമാനങ്ങൾക്കു സർവീസ് നടത്താനാകും. റൺവേയുടെ നീളം ഇനിയും കൂട്ടണമെങ്കിൽ കിഴക്കേ അറ്റത്ത് 66 ഏക്കർ ഭൂമി എയർപോർട്ട് അഥോറിറ്റിയുടെ കൈവശമുണ്ട്.- ചുക്കാൻ ബിച്ചു (ചെയർമാൻ, എയർപോർട്ട് കുടിയൊഴിപ്പിക്കൽ വിരുദ്ധ സമിതി)
പിന്നിൽ സ്വകാര്യ ലോബി
എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണു വിമാനത്താവളം പ്രവർത്തിക്കുന്നത്. സാഹചര്യങ്ങൾ ഇതായിരിക്കെ, വിമാനത്താവളം അടച്ചു പൂട്ടണമെന്നു പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. വിമാനത്താവളത്തിൽ നിലവിൽ ഏകദേശം 2500 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. വിമാനത്താവളം അടച്ചുപൂട്ടിക്കാനുള്ള നീക്കത്തിനു പിന്നിൽ സ്വകാര്യ ലോബിയുണ്ട്. - പി.വി.ശോഭൻ (സെക്രട്ടറി, കാലിക്കറ്റ് എയർപോർട്ട് എംപ്ലോയീസ് യൂണിയൻ)
പൊന്മുട്ടയിടുന്ന താറാവ്
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തു എട്ടാം സ്ഥാനത്താണ് കോഴിക്കോട് വിമാനത്താവളം. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നേരിട്ടു നടത്തുന്ന പൊതുമേഖല വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ്. പ്രതിവർഷം 35 ലക്ഷം യാത്രക്കാരുള്ള, 125 കോടി രൂപയിലേറെ കേന്ദ്ര സർക്കാരിനു പ്രതിവർഷം ലാഭം നൽകുന്ന സ്ഥാപനം. ഇവിടെ വലിയ വിമാന സർവീസ് നിർത്തലാക്കാനുള്ള ഒരു കാരണത്തിനായി അധികൃതർ കാത്തിരുന്ന പോലെയാണു ഇപ്പോൾ തോന്നുന്നത്. - എം.കെ.രാഘവൻ എംപി
നാടിന്റെ സാമ്പത്തിക സ്രോതസ്സ്
കോഴിക്കോട് വിമാനത്താവളം മലബാറിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽനിന്നുള്ള ഒട്ടേറെ സംരംഭകർ എയർപോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടിന്റെ വികസന മുഖമായ വിമാനത്താവളത്തെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. അതിനെ അതിജീവിക്കുകതന്നെ ചെയ്യും.- പി.മിഥുന (പ്രസിഡന്റ്, പള്ളിക്കൽ പഞ്ചായത്ത്)
ഒറ്റക്കെട്ടായി എതിർക്കും
കോഴിക്കോട് വിമാനത്താവളം വലിയൊരു തൊഴിൽ ദാതാവുകൂടിയാണ്. കച്ചവടക്കാർ, ടാക്സി ജീവനക്കാർ, കരാർ തൊഴിലാളികൾ തുടങ്ങി ഒട്ടേറെ പേർ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ഏതു ശ്രമത്തെയും ഒറ്റക്കെട്ടായി എതിർക്കും. വിമാനത്താവളത്തിനു വേണ്ടി ഒന്നിച്ചു നിൽക്കും.- കെ.കെ.അബ്ദുൽ റഫീഖ്(വർക്കിങ് പ്രസിഡന്റ്, കാലിക്കറ്റ് എയർപോർട്ട് കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ)
അപകട കാരണം റൺവേയല്ല
ചെറിയ വിമാനം അപകടത്തിൽപെട്ടതിനു കാരണം ടേബിൾടോപ് റൺവേയല്ല. എന്നിട്ടും വലിയ വിമാന സർവീസുകൾ നിർത്തിയത് അംഗീകരിക്കാനാകില്ല. സമാന അപകടം മറ്റ് ഏതു ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിൽ നടന്നാലും വിമാനം തകരും. കഴിഞ്ഞ പ്രളയകാലത്തുപോലും വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയിട്ടുണ്ട്.- കെ.എം.ബഷീർ (ചെയർമാൻ, മലബാർ ഡവലപ്മെന്റ് ഫോറം)
തകർക്കാൻ ആസൂത്രിത ശ്രമം
അപകടത്തിന്റെ മറവിൽ വിമാനത്താവളത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തെ ഒറ്റക്കെട്ടായി നേരിടും. നേരത്തേ ഇതിനായി ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിരുന്നവർ ഇപ്പോൾ ഒരുമിച്ചു രംഗത്തുവന്നിട്ടുണ്ട്. അടിസ്ഥാനരഹിതവും ദുർബലവുമായ വാദങ്ങൾ ഉയർത്തി വിഷയം കൂടുതൽ സങ്കീർണമാക്കാനാണു പുതിയ ശ്രമം. ഡിജിസിഎ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം കരിപ്പൂരിൽ സജ്ജമാണ്. -പി.അബ്ദുൽ ഹമീദ് എംഎൽഎ
ടേബിൾ ടോപ്പ് വിമാനത്താവളം
ഒരു മേശയുടെ മുകളിലെ പ്രതലം പോലെ ചുറ്റുപാടിൽ നിന്ന് ഉയർന്ന് നിൽക്കുന്ന റൺവെ ഉള്ള വിമാനത്താവളങ്ങളെയാണ് ടേബിൾ ടോപ്പ് വിമാനത്താവളം എന്ന് പറയുന്നത്. കുന്നിന്മുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റൺവേകൾക്ക് നാല് ഭാഗത്തുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും. ഇന്ത്യയിൽ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്‌പൊയി എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഒരു ഭാഗവും സാങ്കേതികമായി ടേബിൾ ടോപ്പ് വിമാനത്താവളമെന്ന് പറയാം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍