മകരവിളക്കിന് തീർത്ഥാടകർ തിക്കിതിരക്കുമ്പോൾ ഓടിക്കേണ്ടത് പരമാവധി ബസുകൾ; പമ്പയിലും നിലയ്ക്കലിലും കുമളിയിലും എരുമേലിയിലും ഓടിക്കാതെ ബസുകൾ വെറുതെയിട്ടത് കെഎസ്ആർടിസിയിലെ ഏമാന്മാർ; കഴിഞ്ഞ വർഷം 4741 ബസുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇക്കുറി ഓടിയത് 3925 ബസുകൾ മാത്രം; മൊത്തം രണ്ടേകാൽ കോടിയുടെ നഷ്ടം; കോർപ്പറേഷനെ തകർക്കുന്ന നയങ്ങൾ തുടരുന്ന എംഡി ദിനേശിന് നേരേ മുഖം കറുപ്പിച്ച് ധനമന്ത്രിയും മുഖ്യമന്ത്രിയും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഇത്തവണത്തെ മകരവിളക്ക് ദിവസം കെഎസ്ആർടിസിയുടെ വരുമാനവർദ്ധനവിന്റെ വഴിയടച്ചത് കെഎസ്ആർടിസി അധികൃതർ തന്നെ. പിടിപ്പുകേട് കൊണ്ട് മാത്രം കോടികളാണ് മകരവിളക്ക് ദിവസം മാത്രം കെഎസ്ആർടിസി നഷ്ടമാക്കിയത്. ശബരിമല സീസണിൽ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത് മകരവിളക്ക് ദിവസമാണ്. എന്നാൽ പതിവിൽ നിന്നും വിപരീതമായി മകരവിളക്ക് ദിവസം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആർടിസി ചെയ്തത്.
ബസുകൾ വെറുതെ കിടക്കുമ്പോൾ അവ തീർത്ഥാടകർക്ക് പ്രയോജനകരമാം വിധം ഉപയോഗപ്പെടുത്തുന്നതിൽ ഓപ്പറേഷൻസ് വിഭാഗത്തിനു വന്ന പാളിച്ചയാണ് കെഎസ്ആർടിസിക്ക് കോടികളുടെ വരുമാനനഷ്ടം വരുത്തിയത്. തിങ്കൾ-വെള്ളി ദിവസങ്ങളിൽ ലഭിക്കുന്ന വരുമാനം പോലും ലഭിക്കാത്ത ആദ്യമകരവിളക്ക് ദിവസമാണ് ഇത്തവണയുണ്ടായത്. കെഎസ്ആർടിസി എംഡി ദിനേശിന്റെ ഉപദേശകരായ ചന്ദ്രബാബു, ഭദ്രാനന്ദൻ, സാങ്കേതിക വിഭാഗം മേധാവി ടെക്നിക്കൽവിഭാഗം മേധാവി പ്രദീപ്കുമാർ എന്നിവർക്ക് നേരെയാണ് മകരവിളക്ക് ദിവസത്തെ വരുമാനനഷ്ടത്തിന് ആരോപണം വരുന്നത്. സ്വന്തം ഉപദേശകർക്കെതിരെയുള്ള ആരോപണം ഇപ്പോൾ എംഡിക്ക് നേരെയും തിരിയുകയാണ്.
മകരവിളക്ക് ദിവസം നിരത്തുകളിൽ നിന്ന് ബസുകൾ പിൻവലിച്ച് ആവശ്യമില്ലാതെ പമ്പയിലും നിലക്കലിലും കുമളിയിലും എരുമേലിയിലും പാർക്ക് ചെയ്തു. ഈ ബസുകളോന്നും തീർത്ഥാടകർക്ക് പ്രയോജനമില്ലാതെ വെറുതെ പാർക്കിങ് സ്ഥലത്ത് കിടന്നു. അതേസമയം ബസുകൾക്ക് തീർത്ഥാടകർ തിക്കിത്തിരക്കുകയും ആവശ്യത്തിനു ബസുകൾ ഇല്ലാത്ത അവസ്ഥ വരുകയും ചെയ്തു. ഓപ്പറേഷൻ വിഭാഗം പരാജയമായപ്പോൾ രണ്ടേകാൽ കോടി രൂപയാണ് ഒരൊറ്റ ദിവസം മാത്രം കോർപറേഷന് നഷ്ടമായത്. ഓപ്പറേഷൻസ് ആസൂത്രണം ചെയ്ത മെക്കാനിക്കൽ വിഭാഗത്തിന്റെ നേർക്കാണ് നഷ്ടത്തിന്റെ പേരിൽ വിരൽ ചൂണ്ടൽ വരുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അയ്യപ്പന്മാർ തുണയ്ക്കുമെന്ന വിശ്വാസമാണ് അധികൃതർ തന്നെ മകരവിളക്ക് ദിവസം കെടുത്തിക്കളഞ്ഞത്. 4741 ബസുകൾ 17.44 ലക്ഷം കി മി ഓടി 8.30 കോടി രൂപ വരുമാനം നേടിയിടത്ത് മകരവിളക്ക് ദിവസമായ 15 ന് 3925 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഈ മകരവിളക്ക് സർവീസ് വഴി 5.91 കോടി മാത്രമാണ് കെഎസ്ആർടിസിക്ക് നേടാനായത്. നേരത്തെ നേടിയ 8.30 കോടി രൂപ ഇക്കുറി കുത്തനെ കൂട്ടേണ്ടിയിരുന്ന ഇടത്താണ് ലഭിക്കേണ്ടിയിരുന്ന രണ്ടേകാൽ കോടി രൂപയോളം അധികൃതർ നഷ്ടമാക്കിയത്.
മകരവിളക്ക് ദിവസത്തിൽ ജനുവരി 14-15 തീയതികളിൽ മലയിറങ്ങുന്ന അനേകം ഭക്തരാണ് കെഎസ്ആർടിസിയുടെ പ്രധാന വരുമാന ശ്രോതസ്. ഇവർക്കായി നൂറുകണക്കിന് ബസുകളാണ് നിലക്കലും പമ്പയിലും കുമളിയിലും എരുമേലിയിലും കെഎസ്ആർടിസി സജ്ജീകരിക്കുന്നത്. വർഷങ്ങളായി ഇതൊക്കെ നിയന്തിച്ചിരുന്നത് ഓപ്പറേഷൻ വിഭാഗത്തിൽ ഏറെക്കാലത്തെ പരിചയമുള്ള യൂണിറ്റ്ഓഫീസർമാരായിരുന്നു. ഓപ്പറേഷൻ വിഭാഗത്തിൽ കണ്ടക്ടർമാരിൽ നിന്നും പ്രമോഷൻ വഴി കയറിവരുന്നവരാണ് യൂണിറ്റ് ഓഫീസർമാർ. ഇവർക്ക് ശബരിമല സർവീസിന്റെ എല്ലാ വശങ്ങളും കൈവെള്ളയിലെ നെല്ലിക്കപോലെ സുപരിചിതമാണ്. ഇവരെ ഒഴിവാക്കി ഈ തിരക്കുള്ള സീസണിൽ അധികൃതർ നടത്തിയ അഴിച്ചുപണിയാണ് കെഎസ്ആർടിസിയെ നഷ്ടത്തിന്റെ വക്കിലേക്ക് അടുപ്പിച്ചത്. ഇത്തവണ ശബരിമല സർവീസുകളുടെ നിയന്ത്രണം ഏറ്റെടുത്തത് സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്ക്നിക്കൽ/മെക്കാനിക്കൽ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. സർവീസ് സംബന്ധമായ യാതൊരു പരിചയവുമില്ലാത്ത ഇവരാണ് തച്ചങ്കരി പോയ ശേഷം വന്ന പുതിയ എംഡി ദിനേശിന്റെ ഉപദേശകർ. ശബരിമല സർവീസുകളുടെ നിയന്ത്രണം ഇവർ ഏറ്റെടുത്തപ്പോൾ മകരവിളക്ക് ദിവസം കെഎസ്ആർടിസിക്ക് ഏറ്റവുമധികം വരുമാനനഷ്ടം നേരിടുന്ന വർഷമായി ഇവർ മാറ്റുകയും ചെയ്തു.
എം ഡിയുടെ പിഎയുടെ ഉപദേശകരായി പ്രവർത്തിക്കുന്ന ചന്ദ്രബാബു ഓപ്പറേഷൻ വിഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനാണ് എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. കെഎസ്ആർടിസിയിൽ ആവശ്യമില്ലാത്തതുകൊണ്ട് ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്ന ചന്ദ്രബാബുവിനെ തച്ചങ്കരിയാണ് ഡപ്യൂട്ടേഷൻ റദ്ദാക്കി തിരികെ കൊണ്ടുവന്നത്. പക്ഷെ നീക്കം പാളിയപ്പോൾ അധികാരങ്ങൾ ഒന്നും കൊടുക്കാതെ മൂലക്കിരുത്തിയിരിക്കുകയായിരുന്നു. ഇതേ ചന്ദ്രബാബുവിനു ദിനേശ് എത്തിയപ്പോൾ പുതിയ റോളുകളും അധികാരവുമായി. ചന്ദ്രബാബുവിനൊപ്പം കാര്യങ്ങൾ ഏറ്റെടുത്തത് ഭദ്രാനന്ദനാണ്.
പരിചയ സമ്പന്നരല്ലാത്ത ഇരുവരും അവർക്ക് ഒപ്പം പുതുതായി എത്തിയ സാങ്കേതിക വിഭാഗം ജീവനക്കാരും ഒത്തു ചേർന്നപ്പോൾ മകരവിളക്ക് സർവീസ് കുളമായി മാറുകയും ചെയ്തു. ഇവർ കാരണമാണ് കെഎസ്ആർ്ടിസി ബസുകൾ ഓടിക്കാതെ പമ്പയിലും നിലക്കലിലും കുമളിയിലും എരുമേലിയിലും പാർക്ക് ചെയ്തിടാൻ കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം സർവീസ് കാര്യക്ഷമമാക്കാൻ സാധിക്കാത്ത നിലവിലെ എം ഡി ദിനേശിന്റെ കസേരയ്ക്ക് ഇളക്കവും തട്ടുന്നുണ്ട്. മകരവിളക്ക് ദിവസത്തെ ഓപ്പറേഷൻ പാളിയത് തന്നെ ദിനേശിന്റെ പിഴവിലെക്കും വിരൽ ചൂണ്ടുകയാണ്. അതേസമയം പൊതുപണിമുടക്ക് നടന്ന ജനുവരി എട്ടിന് മാത്രം കെഎസ്ആർടിസിക്ക് വന്ന നഷ്ടം നാലുകോടി രൂപയാണ് വന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍