ചോരത്തിളപ്പിൽ കേരളത്തെയാകെ കടിച്ചുകീറാൻ വമ്പോടെ പുറപ്പെട്ടവർ അഴിക്കുള്ളിൽ; ജനകീയ ഹർത്താലെന്നും യുവരോഷമെന്നും വാഴ്ത്തി കുട പിടിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സംഘപരിവാർ ബന്ധം വന്നതോടെ മിണ്ടാട്ടവും മുട്ടി; പരസ്യമായും രഹസ്യമായും അണികളെ ഹർത്താലിലേക്ക് തള്ളിവിട്ട എസ്ഡിപിഐയും വെൽഫയർ പാർട്ടിയും പിഡിപിയും പരുങ്ങലിൽ; രാഷ്ട്രീയ മുതലെടുപ്പിലൂടെ ലീഗിനെതിരെ ഒളിയമ്പുമായെത്തിയ സിപിഎമ്മിന് താനൂർ ദൃശ്യങ്ങൾ വമ്പൻ തിരിച്ചടി
എംപി.റാഫി
മലപ്പുറം: മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അപ്രഖ്യാപിത ഹർത്താലിന്റെ ഞെട്ടൽ മാറിയില്ല, അതിനു മുമ്പാണ് ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘപരിവാർ ബന്ധമുള്ളവരാണെന്ന പ്രഹരം കൂടി ഏറ്റിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഹർത്താലിനെ ജനകീയ പ്രക്ഷോഭമെന്നും യുവരോഷമെന്നുമെല്ലാം വിശേഷിപ്പിച്ച പാർട്ടികൾ എന്തു പറയണമെന്നറിയാതെ ഇപ്പോൾ പരുങ്ങലിലാണ്. സംഘ് പരിവാർ സംഘടനയിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ 20 നും 25നും മധ്യേ പ്രായമുള്ളവരായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തതും മതവികാരം ഇളക്കും വിധം സന്ദേശങ്ങൾ പ്രചരിപ്പിച്ചതും. എന്നാൽ മലബാറിൽ ഇതിന് വൻ പിന്തുണയായിരുന്നു ലഭിച്ചത്. പിന്തുണ നൽകിയതാവട്ടെ ആഹ്വാനത്തിനു പിന്നിൽ ആരെന്നോ ലക്ഷ്യം എന്തെന്നോ അറിയാത്ത കൗമാരക്കാരും യുവാക്കളും. ഇതിൽ എസ്.ഡി.പി.ഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, പി ഡി പി, സിപിഐ എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽപ്പെട്ടവരും പാർട്ടിയില്ലാത്തവരും ഉണ്ടായിരുന്നു. കാര്യമെന്തെന്നറിയാതെ രക്തത്തിളപ്പിൽ ഇറങ്ങി പുറപ്പെട്ടവരിൽ പലരും അഴിക്കുള്ളിലായി.
അറസ്റ്റും നടപടികളും ശക്തമായി തുടരുമ്പോൾ നിലപാട് വ്യക്തമാക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെ മുഖ്യധാരാ പാർട്ടികൾക്ക്. പതിമൂന്നാം തിയ്യതി സോഷ്യൽ മീഡിയാ ഹർത്താലിന് ആഹ്വാനം ചെയ്തത് മുതൽ പാർട്ടികൾ ആരും തന്നെ ഇതിനെ ഗൗനിച്ചതേയില്ല. പൊലീസും ഇന്റലിജൻസും അതുവരെ നോക്കുകുത്തിയുമായി.
ഹർത്താലിന്റെ തലേ ദിവസം മുസ്ലിം ലീഗും, യൂത്ത് ലീഗും ഹർത്താലിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇത് അണികളിൽ എത്തിക്കുന്നതിൽ ലീഗ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പി ഡി പി എന്നിവരെല്ലാം ജനകീയ പ്രക്ഷോഭമെന്ന് വിശേഷിപ്പിച്ച് പരസ്യമായും രഹസ്യമായും ഹർത്താലിലേക്ക് അണികളെ തള്ളിവിട്ടു. തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ച സി .പി.എമ്മിന് താനൂരിലെ ദൃശ്യങ്ങൾ പുറത്തായത് വൻ തിരിച്ചടിയുമുണ്ടാക്കി.
ഇപ്പോൾ വാക്കുകളില്ലാതെ പരുങ്ങലിലാണ് മുഖ്യധാരാ പാർട്ടികൾ. ജനകീയ പ്രക്ഷോഭമെന്ന് പറഞ്ഞ വെൽഫെയർ പാർട്ടി ഇപ്പോൾ 'ജനകീയം' എന്ന് ഒഴിവാക്കി പാലം വലിച്ച സ്ഥിതിയിലാണ്. ആദ്യം പിന്തുണ അറിയിച്ച് ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ട എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കാനാകാതെ നാണക്കേട് മറക്കാനുള്ള തത്രപ്പാടിലാണ്. ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘികളാണെന്ന് വന്നതോടെ ഒന്നും പറയാനാകാതെ ആകെ പെട്ടിരിക്കുന്നത് എസ്.ഡി.പി.ഐക്കാരാണ്.അണികൾ നിരവധി ഹർത്താലിനിറങ്ങി അഴിക്കുള്ളിലായെങ്കിലും സോഷ്യൽ മീഡിയാ ഹർത്താലിനെ ആദ്യമേ എതിർത്ത് രംഗത്തെത്തിയ ആശ്വാസത്തിലാണ് ലീഗ്. ദീർഘവീക്ഷണത്തോടെയുള്ള ലീഗിന്റെ നിലപാട് ഉയർത്തിക്കാട്ടുകയാണിപ്പോൾ നേതാക്കളും അണികളും.
ഹർത്താലിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ആദ്യം ഇറങ്ങിയത് സി പി എമ്മായിരുന്നു. താനൂരിലെ അക്രമം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലാണെന്നു പറഞ്ഞ് ലീഗിനെതിരെ ഒളിയമ്പുമായി സ്ഥലം എംഎൽഎ വി അബ്ദു റഹ്മാനും സി പി എം നേതാക്കളും എത്തിയിരുന്നു. പിന്നാലെ മന്ത്രി കെ.ടി ജലീൽ തകർന്ന ഹിന്ദുക്കളുടെ കടകൾക്ക് മുസ്ലിംങ്ങളുടെ സഹായ നിധി രൂപീകരിച്ചെത്തി. ശേഷം താനൂരിലെ അക്രമങ്ങളുടെ ഉത്തരവാദിത്വം ലീഗിനു മേൽ ആരോപിച്ച് സിപിഎം നേതാക്കൾ വാർത്താ സമ്മേളനവും നടത്തി. എന്നാൽ അക്രമത്തിൽ പങ്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയതിനു പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സി പി എമ്മും വെട്ടിലായി. ഇൻക്വിലാബ് വിളികളുമായി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തുന്നതും കെ.ആർ ബേക്കറി തകർക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്.
അവസരം മുതലെടുത്ത് സി പി എമ്മിനെതിരെ ലീഗും രംഗത്തെത്തി. ഹർത്താൽ ദിവസം വാഴക്കാതെരുവിൽ നിന്ന് താനൂർ ജംങ്ഷനിലേക്ക് ചീരാൻകടപ്പുറം ബ്രാഞ്ച് സെക്രട്ടറി സീതിന്റെ പുരക്കൽ ബഷീറിന്റെ നേത്യത്വത്തിലാണ് മുദ്രാവാക്യം വിളിച്ച് അക്രമപ്രവർത്തനം നടത്താൻ ജാഥയുമായി വന്നതെന്നും താനാരിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ സഹോദരൻ ഹർത്താൽ ദിനത്തിൽ തെരുവിലിറങ്ങിയെന്നും ഇക്കാര്യങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും താനൂരിലെ ലീഗ് നേതാക്കൾ പറഞ്ഞു. കെ.ആർ ബേക്കറിയിൽ അക്രമം നടത്തിയത് താനൂർ കോർമ്മൻ കടപ്പുറത്തെ സജീവ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകൻ പാണാച്ചിന്റെ പുരക്കൽ അൻസാറും ആൽബസാറിലെ പൗറകത്ത് ശബീബുമാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും ഹർത്താലിന്റെ ജാള്യത രാഷ്ട്രീയ പാർട്ടികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അനുദിനം വിവിധ പാർട്ടിയിൽപ്പെട്ട യുവാക്കൾ അഴിക്കുള്ളിലാകുന്ന അവസ്ഥയുമാണിപ്പോൾ. ഇത്തരം സാഹചര്യങ്ങളിൽ കരുതലോടെ ഇരിക്കുകയും രാഷ്ട്രീയ പാർട്ടികൾ ഉണർന്നു പ്രവർത്തിക്കേണ്ടതുമുണ്ട്. സോഷ്യൽ മീഡിയയിലെ നാഥനില്ലാത്ത സന്ദേശങ്ങൾ കേട്ട് ഇറങ്ങുന്നവർക്ക് താക്കീതും, സമൂഹത്തിന് വലിയ പാഠവുമാണിതെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍