'സൈക്യാട്രിയെ കുറിച്ച് പറയുമ്പോൾ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്; മനുഷ്യരറിയാൻ എന്ന എന്റെ പുസ്തകത്തിന്റെ സ്പിരിറ്റ് അതല്ല; അത് അശ്രദ്ധമൂലം പറ്റിയതാണ്; ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല; മലയാളിക്ക് വേണ്ടി അൽപ്പം മസാല കയറ്റുക മാത്രമാണ് ചെയ്തത്; പുസ്തകം കോപ്പിറൈറ്റ് ഇല്ലാത്തതാണ്, ആർക്കും തിരുത്താം; പക്ഷേ മാനസികരോഗ്യ കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ സംവാദം വേണം; സൈക്ക്യാട്രി കപടശാസ്ത്രമെന്ന വാദം തിരുത്തി മൈത്രേയൻ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായ വിഷയം ആയിരുന്നു സൈക്യാട്രി ഒരു കപടശാസ്ത്രമാണോ എന്നത്. സാമൂഹിക പ്രവർത്തകനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ എഴുതിയ 'മനുഷ്യനപ്പുറം' എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്്തകത്തിൽ സൈക്യാട്രിയെ ഒരു കപടശാസ്ത്രമാണെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കൽപറ്റ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റൻഡും സൈക്യാട്രിസ്റ്റും പ്രഭാഷകനുമായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസാണ് ശക്തമായി രംഗത്തുവന്നത്. തുടർന്നാണ് മൈത്രേയൻ സൈക്യാട്രി കപട ശാസ്ത്രമാണെന്ന വാദം തിരുത്തിയത്. 'സൈക്യാട്രിയെ കുറിച്ച് പറയുമ്പോൾ ഞാൻ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്. മനുഷ്യരറിയാൻ എന്ന എന്റെ പുസ്തകത്തിന്റെ സ്പിരിറ്റ് അതല്ല. അത് അശ്രദ്ധമൂലം പറ്റിയതാണ്. ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല. മലയാളിക്ക് വേണ്ടി മസാല കയറ്റുക മാത്രമാണ് ചെയ്തത്. പുസതകം കോപ്പി റൈറ്റ് ഇല്ലാത്തതാണ് ഇത് ആർക്കും തിരുത്താം. പക്ഷേ മാനസികരോഗ്യ കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ സംവാദം വേണം'- തന്റെ പുതിയ വീഡിയോയിൽ മൈത്രേയൻ ഇങ്ങനെ വ്യക്തമാക്കുന്നു.
ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് ഉന്നയിച്ച വിമർശനം ഇതായിരുന്നു. 'തങ്ങൾക്കിഷ്ടമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തന്മാരാക്കുന്ന, അൽപ്പം പോലും വസ്തുനിഷ്ഠത ഇല്ലാത്ത ഒരു കപടശാസ്ത്രമാണ് സൈക്യാട്രി' എന്നാണ് തന്റെ ബെസ്റ്റ് സെല്ലറായ 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ മൈത്രേയൻ പറയുന്നത്. 'മനോരോഗാശുപത്രികൾ ഉപയോഗശൂന്യമാണ് അതുകൊണ്ട് സൈക്യാട്രി എന്ന വിഭാഗം പൂട്ടണം' എന്ന വിധി വാചകം മൈത്രേയൻ തന്റെ ആരോപണങ്ങൾക്കൊടുവിൽ എഴുതിച്ചേർക്കുന്നു. അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നതോ 1970 കളുടെ ആദ്യം നടത്തപ്പെട്ട റോസെൻഹാൻസ് എക്‌സപിരിമെന്റ് എന്ന പഠനം ആണ്. എന്നാൽ മെത്തഡോളജിയും നിഗമനങ്ങളും തെറ്റാണെന്നു വ്യക്തമാക്കപ്പെട്ട ഒന്നായിരുന്നു, ഡേവിഡ് റോസെൻഹാൻ എന്ന സൈക്കോളജി പ്രഫസർ ആൾമാറാട്ടക്കാരായ രോഗികളെ (ജലൗറീജമശേലിെേ) വെച്ചു നടത്തിയ ഈ പരീക്ഷണം. അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ട് എഴുപതുകളിൽത്തന്നെ ശാസ്ത്രലോകം ഈ ഗവേഷണാഭാസത്തെ തള്ളിക്കളഞ്ഞതുമാണ്. ഇതു മനസ്സിലാക്കാതെയാണ്‌െേ െമ്രതയൻ സൈക്യട്രി അശാസ്ത്രീയമാണെന്ന് പറയുന്നതെന്ന് ഡോ ജോസ്റ്റിൻ ഫ്രാൻസിസ് ചൂണ്ടിക്കാട്ടുന്നത്.
മൈത്രേയന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്:
'ഞാൻ ജോസ്റ്റിൻ പറയുന്നതിനോട് വിയോജിപ്പുള്ള ആളല്ല. പുസ്തകത്തിന്റെ തീമോ അതല്ല. സൈക്യാട്രിയെക്കുറിച്ച പരാമർശിക്കുന്ന ചാപ്റ്ററോ അതിലില്ല.അതുകൊണ്ട ഞാൻ പാസിങ് റിമാർക്ക് എന്നു പറയുന്നത് പോലെ മാർക്‌സിസും പോസ്റ്റ് മോഡേണിസവും അതിനെ കളിയാക്കിയുള്ള സംഭവത്തെയാണ് പരാമർശിച്ചത്. അത്തരം സമാനമേഖലകൾ ബൗദ്ധിക മേഖലകളിലുണ്ടായെന്ന് പരാമർശിച്ചിട്ടുണ്ട്. സൈക്രാട്രിയെ മാത്രമല്ല പറഞ്ഞത്. ജോസ്റ്റിൻ പറഞ്ഞ വിഷയത്തോട് വിയോജിപ്പ് ഉള്ളതായി കരുതേണ്ട.
ഒന്നെനിക്ക് മനസിലായത് ജോസ്റ്റിൻ എന്റെ പുസ്തകം വായിച്ചിട്ടില്ല. ചാപ്റ്റർ മാത്രമാണ് അദ്ദേഹം വായിച്ചത്. എന്റെ പുസ്തകം മുഴുവൻ വായിക്കണം എന്നഅഭിപ്രായക്കാരനാണ് ഞാൻ. ആ പുസ്‌കത്തിന്റെ സ്പിരിറ്റ് അല്ല അത്. ചില സിനിമകൾ ഇറങ്ങുമ്പോൾ ഞങ്ങളുടെ സമുദായത്തെ മോശമാക്കി പറഞ്ഞു എന്നൊക്കെയുള്ള ചിലർ പറയന്നതുപോലെ എടുത്താൽ മതി.
അതേസമയം അദ്ദേഹം പറയുന്ന ചില ഏരിയകൾ ഡിഫന്റ് ചെയ്യപ്പെടേണ്ടതാണ്. അതി ജോസ്റ്റിൻ ചെയ്തത് ശരിയാണ്. അതിപ്പോൾ എനിക്ക് തെറ്റു പറ്റിയെങ്കിൽ അത് അംഗീകരിക്കും. അത് തെറ്റല്ല അശ്രദ്ധമൂലം പറ്റിയതാണ്. ഇവോൾവ് ചെയ്യുന്ന ഒരു സയൻസാണ് ഇത്്. സൈക്കി എന്ന വാക്ക് ഗ്രീക്കിലുള്ളതാണ്. സൈക്കോളജി എന്ന വാക്കു പോലും വന്നത് അത്മാവുമായി ബന്ധപ്പെട്ടിട്ടാണ്. ആത്മാവിന് കൊടുക്കുന്ന ട്രീറ്റ്‌മെന്റാണ് സൈക്കോളജി. ആ തരത്തിലുള്ള ആശയങ്ങൾ നിലനിന്ന ഒരു സമൂഹം നിന്ന സ്ഥലത്ത് അതിനെ ഒരു മെഡിക്കൽ സയൻസായി മാറ്റണമെങ്കിൽ ആധുനികമായ എവലുഷനെ ബേസ് ചെയ്ത്. എവലൂഷണൽ സൈക്കോളജിയെ ബേസ് ചെയ്ത് ന്യൂറോ സയൻസിൽ ബേസ് ചെയ്ത് ബിഹേവിയറൽ സൻസിൽ ബേസ് ചെയ്ത് ഡവലപ്പ്‌മെന്റ്ൽ ബയോളജി തൊട്ട് നമ്മൾ വളർന്ന് തീരുന്ന തരത്തിലുള്ള പുതിയ ശാസ്ത്രം രൂപപ്പെടുത്തണം എന്നതാണ് പറഞ്ഞത്. ഞാൻ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്. അതിൽ ഞാൻ ജോസ്റ്റിനോട് യോജിക്കുന്നു.
പുസ്തകത്തിനകത്ത് അത്തരത്തിലൊരു വിഷയം എടുത്ത് പറഞ്ഞ് സംസാരിച്ചില്ല. ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല. മലയാളിക്ക് വേണ്ടി മസാല കയറ്റുക മാത്രമാണ് ചെയ്തത്. അത്രയും ലളിതമായിട്ടാണ് എഴുതിയത്. അത്തരത്തിൽ എഴുതിയതിലെ അശ്രദ്ധയാണ് കപടം. ഈ പുസ്തകം എഴുതിയിട്ട് ആറുവർഷം കഴിഞ്ഞു. എന്റേതെന്ന് അവകാശപ്പെടുന്നില്ല. സമൂഹത്തിന് നൽകിയ പുസ്‌കതമാണ്. അതിനാൽ തന്നെ ആർക്കും ഈ പുസ്തകം തിരുത്താം, ജോസ്റ്റനും തിരുത്താൻ കഴിയും. കോപ്പി റൈറ്റ് ഇല്ലാതെ എടുത്ത പുസ്‌കതമാണ് അത്. മനസിലായത് എഴുതി എന്നത് തെറ്റാണ്.അത് തിരുത്താനും തയ്യാറാണ്. അത് ആർക്കുവേണമെങ്കിലും കഴിയും. അറിവ് എല്ലാവരും ചേർന്ന് സമ്പാദിക്കുന്നതാണ്. ആ പുസ്‌കത്തിലെ ആമുഖത്തിൽ തന്നെ എഴുതുന്നത് ഇത് ആർക്കുവേണമെങ്കിലും തിരുത്താം, ക്രിട്ടിസിസം ചെയ്ത് നമുക്ക് ഒന്നിച്ച് ഈ പുസ്തകം നവീകരിക്കാം എന്നാണ് ഞാൻ പറയുന്നത്. ആ അറിവിനകത്ത് എന്റെ നാലഞ്ച് പോയിന്റ് മാത്രമേയുള്ളു. . ബാക്കിയെല്ലാം നാട്ടിലുണ്ടായിരുന്ന അറിവുകൾ മാത്രമാണ്. ആ പുസ്തകത്തിനെ വിമർശിച്ചിട്ടേയില്ല ആരും. ആകെ വിമർശിച്ചത് ആ ചാപ്റ്റർ മാത്രമാണ്. അത് അദ്ദേഹത്തിന്റെ കമ്യൂണിറ്റിയുടെ സ്പിരിറ്റ് മാത്രമായിട്ടാണ് എടുക്കുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എഴുതിയ പുസ്തകം ക്രിട്ടിസൈസ് ചെയ്യപ്പടണം എന്നതാണ് ആഗ്രഹം. ജോസ്റ്റന് വിമർശിക്കാൻ സകല അധികാരവുമുണ്ട്. മനുഷ്യരെല്ലാവരും സയൻസ് പഠിക്കണം എന്ന് പറയുന്ന ആളല്ലെ. ഒരു അഭ്യർത്ഥന മാത്രമേയുള്ളു മുഴുവൻ വായിച്ചിട്ട് വിമർശിക്കാൻ. ഞാൻ എഴുതിയ പുസ്‌കത്തിന്റെ മെയിൻ തീം ഒരിക്കലും നോക്കാതെ വിമർശിക്കുന്നിടത്താണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാലും ഈ പുസ്തകമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഈ പുസ്തകം ഉണ്ടെന്ന് അറിയുന്നത് അംഗീകാരമാണ്. ജോസ്റ്റിന്റെ വിമർശനം ഉർവശീ ശാപം ഉപകാരം എന്ന നിലയിൽ എടുക്കുകയാണ്. നാടിനകത്ത് നന്മ വരണമെന്ന് മനുഷ്യർ ശാസ്ത്രീയമായി ചിന്തിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. അതിൽ ഞാനെന്തിന് വിയോജിക്കേണ്ട ആവശ്യം. ആറ് വർഷം മുൻപ് എറിഞ്ഞ കല്ലാണ്. ഇതുവരെ ആരും അതെടുത്ത് കണ്ടില്ല. സൈക്യാട്രി മോശമാണെന്ന് പറയുന്നില്ല. ആധുനിക ശാസ്ത്രത്തിൽ കൂടുതൽ അടിസ്ഥാനപ്പെടുത്തി പുത്തനായി വികസിക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം. ജോസ്റ്റിൻ അത് അഡ്രസ് ചെതിട്ടില്ല.
കുതിരവട്ടം, ഊളമ്പാറ എന്നീ പേരുകൾ കേട്ടാൽ അവിടെയുള്ളവർക്കൊന്നും കല്യാണം കഴിക്കാൻ പോലും പറ്റില്ല. ഒരാളും പറയാൻ തയ്യാറായിട്ടില്ല. അത് സൈക്യാട്രി കൊണ്ട് ഉണ്ടായതല്ല. മെന്റൽ ഹെൽത്ത് എന്ന് പറയുന്ന സാധനത്തിനെ ആളുകൾ പരസ്പരം ആക്ഷേപിക്കുന്ന ലോകത്താണ് ഇത് ആരംഭിച്ചത്. ഒരാളെ ആക്ഷേപിക്കുന്ന വാക്കായി കുതിരവട്ടമൊക്കെ മാറി.നാടിന് തന്നെ പേരുദോഷമായി മാറുന്ന ഒരു പാസ്റ്റ് അവർക്കുണ്ട്. യൂറോപ്പിലെല്ലാം ചെയ്യുന്നത് ഈ ഇൻസ്റ്റിറ്റിയൂഷനെല്ലാം പിരിച്ച് വിടുകയാണ് ചെയ്തത്. ആളുകൾ റോഡിൽ അലഞ്ഞു നടക്കുന്ന സഹാചര്യത്തിൽവരെയെത്തി. യതാർത്ഥത്തിൽ ചികിത്സ ആവശ്യമുള്ളവരും ഉണ്ട്. അല്ലാത്തവർ ജയിലില്ലല്ലേ. ജയിലിന് പകരമാണ് ഇവ. ഭ്രാന്താശുപത്രി എന്നായിരുന്നല്ലോ പറഞ്ഞു കൊണ്ടിരുന്നത്. ഇങ്ങനെയുള്ള വാക്കുകളിൽ നിന്ന് മാറ്റി മാനസിക ആരോഗ്യകേന്ദ്രമാക്കി. പക്ഷേ ആ കെട്ടിടം തന്നെയാണ് നിൽക്കുന്നത് പേരു മാറിയിട്ടും കാര്യമില്ല.
അതൊക്കെ ഉപേക്ഷിക്കുക തന്നെ വേണം. പുതിയതായി തുടങ്ങണം. ജനറൽ ഹോസ്പിറ്റലിൽ സെക്ലോജിക്കൽ മെഡിസിൻ എന്ന വിഭാഗം തന്നെ ഉണ്ടായി. ഞാൻ കേരളത്തിലെ മെന്റൽ ഹെൽത്ത് നയത്തിൽ പങ്കുവഹിച്ച ആളാണ്. ഡോക്ടർ സുരാജ് മണിയുണ്ടായിരുന്ന കാലത്ത് മെന്റൽ ഹെൽത്ത് നയമുണ്ടാക്കുന്നതിൽ പങ്ക് വഹിച്ച ആളാണ് ഞാൻ. ഇന്റർ നാഷണൽ മെന്റൽ ഹെൽത്ത് നെറ്റ് വർക്കിനകത്ത് ലോകവ്യാപകമായി നടന്ന കോൺഫറൻസിൽ സംസാരിച്ചിട്ടുള്ള ആളാണ് ഞാൻ. മെന്റൽ ഹെൽത്തും സൈക്യാട്രിയുമൊക്കെ എനിക്ക് നന്നായി അറിയാം. ജനറൽ ആശുപത്രിയിലെ ഒരു വാർഡിലായി മാറ്റേണ്ടതാണ്. ഊളം പാറിൽ ഈ ഇൻസ്റ്റിറ്റിയുഷനുകൾ പൂട്ടേണ്ടതാണ്.
അത് പൂട്ടണം എന്ന് പറയുന്നത് സൈക്യാട്രി മോശമായതുകൊണ്ടല്ല. ആ സ്ഥാപനത്തിന്റെ പാസ്റ്റ് കൊണ്ടാണ്. എന്തിനാണ് മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റിയത്. ഞാൻ സൈക്യാട്രിയുടെ സൂഷ്മതയിലേക്ക് പോകുന്നു. ഡി.എസ്.എം 1 അദ്ദേഹം തന്നെ പറയുന്നു മൂന്നാണ് മാറിയതെന്ന്. അത് മഹാമോശമാണെന്ന് പറയേണ്ടെ. ക്ഷയരോഗം ലോകം മുഴുവനുണ്ട്. ക്ഷയരോഗത്തിന് മരുന്ന് കണ്ടുപിടിക്കുകയാണ് ചെയ്തത്. രോഗം മാറി പോകുക എന്നത് സൈക്കാട്രിയിലാണുള്ളത്.
ഓരാ തവണയും പുതിയരോഗത്തിന് പേരുകൾ വേണ്ടിവരും. കൺസെപ്ഷണൽ ടൂളിന്റെ കുഴപ്പമാണ്. അത് മോശമായതുകൊണ്ടല്ല ഞാൻ പറുയുന്നത്. നമ്മൾ ബ്രയിനെ കുറിച്ചുള്ള അറിവ് പരിമിതമായ കാലത്ത് കൺസെപ്റ്റൽ ടൂൾ ഉപയോഗിച്ച് ശരീരത്തിനുള്ളിലേക്ക് നോക്കിയിരുന്നത് അത് ഉപയോഗിച്ചിട്ടാണ്.അതിന്റെ കുറവുകൾ അതിൽ നിൽക്കും. അതിന് കൊടുത്തിരുന്ന മരുന്നുകളും ടൂളുകളുമൊക്കെ നമുക്ക് ആന്തരികമായ ചങ്ങലയിടുന്നതിന് മാത്രമേ പ്രയോജനപ്പെട്ടിട്ടുള്ളു. മറ്റുള്ളവർ ഒരാളെ മാനേജ് ചെയ്യാനാണ് ആദ്യകാലത്തെ സംവിധാനം മുഴുവനുണ്ടായത്. അല്ലാതെ നമ്മൾ മാറുന്നതിനല്ല. കുറ്റവാളിയെ ശിക്ഷിച്ച് ജയിലിൽ അടയ്ക്കുന്നത് മറ്റുള്ളവർക്ക് മാതൃകയാകാനാണ്, നവീകരിക്കപ്പെടേണ്ട തലങ്ങളാണ് വേണ്ടത്. ആ ആളിനെ സമൂഹത്തിലേക്ക് തിരിച്ചു വരേണ്ട അവസരമാണ് ഒരുക്കേണ്ടതാണ്.'- മൈത്രേയൻ വ്യക്തമാക്കി.
ഡോ. ജോസ്റ്റിൻ ഫ്രാൻസിസിന്റെ വിമർശനം ഇങ്ങനെയാണ്
'റോസെൻഹാൻസ് എക്‌സ്പിരിമെന്റ എന്ന പേരിൽ നടന്ന പരീക്ഷണം 1973ൽ നടന്നതാണ്. കുറേ സ്യൂഡാ രോഗികളെ സൃഷ്ടിച്ച് അമേരിക്കയിലെ വിവിധ മാനസികരോഗ ആശുപത്രികളിലേക്ക് അയക്കുകയാണ് ഡേവിഡ് റോസെൻഹാൻ ചെയ്തത്. മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത കുറേ പേരെ അദ്ദേഹം പഠനത്തിന്റെ ഭാഗമായി വേഷം കെട്ടിക്കയായിരുന്നു. ഇവർ ചില അശരീരികൾ കേൾക്കുന്നു എന്നു പറഞ്ഞ് അമേരിക്കയിലെ വിവിധ സൈക്ര്യാട്രി ഹോസ്പിറ്റലുകളിൽ പോവുകയും ഡോക്ടർമാർ ഇവരെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒന്നരമാസത്തോളം നീണ്ട ചികൽസക്കൊടുവിൽ ഇവർ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുകയാണ്. ഈ വിഡ്ഡിയാക്കൽ സംഭവം അന്നത്തെ ശാസ്ത്ര മാസികകളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനോരോഗം ഉള്ളയാൾ ആരാണ് അല്ലാത്തത് ആരാണ് എന്നുപോലും അറിയാത്ത ശാസ്ത്ര ശാഖയാണ് സൈക്യാട്രിയെന്ന്‌െേ െമ്രതയൻ പ്രതികരിക്കുന്നത്. മാത്രമല്ല ഇതു വലിയ വിവാദം ആയതിനെ തുടർന്ന് റോസെൻഹാൻ നടത്തിയ മറ്റൊരു വെല്ലുവിളിയും മൈത്രേയൻ ക്വാട്ട് ചെയ്യുന്നുണ്ട്. താൻ ഇനിയും ഇത്തരം വ്യാജ രോഗികളെ ആശുപത്രിയിലേക്ക് കടത്തിവിടുമെന്ന പ്രസ്താവനയായിരുന്നു അത്. ഇത് പ്രകാരം ആശുപത്രി അധികൃതർ മുൻകരുതൽ എടുത്തതിനെ തുടർന്ന് നിരവധിപേരെ അവർ മടക്കി അയച്ചു. സത്യത്തിൽ റോസെൻഹാൻ ഒരു രോഗിയെപ്പോലും അയച്ചിരുന്നില്ല. ആശുപത്രിക്കാർ തിരിച്ചയച്ചത് എല്ലാ യഥാർഥ രോഗികളെ ആയിരുന്നു. ഇങ്ങനെ അമേരിക്കൻ മാനസികാരോഗ്യ കേന്ദ്രങ്ങളെ ഞെട്ടിച്ച രണ്ട് പരീക്ഷണങ്ങളാണ് റോസെൻഹാൻ നടത്തിയത്്. ഇതിന്റെ ചുവടു പടിച്ചാണ് മൈത്രേയൻ വിമർശനം നടത്തുന്നത്.
എന്നാൽ റോസെൻഹാൻ പരീക്ഷണം അക്കാലത്തുതന്നെ ആധുനിക ശാസ്ത്ര സമൂഹം തള്ളിക്കളഞ്ഞതാണ്. പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും അതിന് കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്. ക്ലിനിക്കൽ ഫീച്ചേഴ്‌സിനെ ആസ്പദമാക്കിയാണ് സൈക്യാട്രിയിൽ പ്രാഥമിക രോഗ നിർണ്ണയം നടത്തുക. മറ്റ് ചികിത്സാ ശാഖകളിലേതുപോലെ ടെസ്റ്റ് നടത്തി രോഗം നിർണ്ണയിക്കാൻ ആവില്ല. അതായത് ഒരാൾ തനിക്ക് ഷുഗർ ഉണ്ടെന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്ത് എത്തിയാൻ ടെസ്റ്റിലൂടെ പരിശോധിച്ച് രോഗ നിർണ്ണയം നടത്താൻ സാധിക്കും. എന്നാൽ താൻ അശീരിരി കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരാൾ എത്തുകയും സ്വമേധയാ അഡ്‌മിഷൻ ആവശ്യപ്പെടുകയും ചെയ്താൽ എങ്ങനെയാണ് ഡോക്ടർക്ക് ചികിത്സ നിഷേധിക്കാൻ കഴിയുക. മാത്രമല്ല ഇങ്ങനെ സ്‌കിസോഫ്രീനിയ സംശയിച്ച് അഡ്‌മിഷൻ കൊടുത്ത രോഗികൾക്ക് ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ലക്ഷണങ്ങൾ പ്രകടമല്ല എന്ന് റിപ്പോർട്ട് നൽകി ഡിസ്ചാർജ് ചെയ്യുകയാണ് ചെയ്തത്. അഡ്‌മിഷൻ കിട്ടിക്കഴിഞ്ഞശേഷം ഈ കപട രോഗികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുമില്ല. പിന്നെ രണ്ടാമത് സ്യൂഡോ രോഗികൾ വരുമെന്ന് കരുതി യഥാർഥ രോഗികളെ പറഞ്ഞു വിട്ടതും മൈത്രേയൻ പറയുന്നപോലെ അല്ല. കപട രോഗികൾ വരുമെന്ന് സൂചന കിട്ടിയതിനാൽ രോഗികളെ തിരിച്ചറിയാനുള്ള ഒരു സ്‌കെയിൽ ഏർപ്പെടുത്തുക ആയിരുന്നു ആശുപത്രി അധികൃതർ. ഇതുപ്രകാരം രോഗലക്ഷണങ്ങൾ തീഷ്ണമല്ലാത്ത പലരെയും പറഞ്ഞുവിട്ടു. ഒരു മൂൻവിധിയുടെ അടിസ്ഥാനത്തിൽ 'കൺഫർമേഷൻ ബയാസ്' ഇവിടെ സ്വാഭാവികമായി സംഭവിക്കാം. ഇതും ആധുനിക സൈക്യട്രിസ്റ്റുകൾ തള്ളിക്കളഞ്ഞതാണ്.ആധുനിക ശാസ്ത്രലോകം തള്ളിക്കളഞ്ഞ ഈ സിദ്ധാന്തങ്ങൾ ഉന്നയിച്ച് മൈത്രേയനെപ്പോലുള്ളവർ ഈ പ്രചാരണം നടത്തുന്നത് നിർത്തണം. പുസ്തകത്തിൽനിന്ന് മൈത്രേയൻ ഈ ഭാഗങ്ങൾ പിൻവലിക്കണം'- ഡോ ജോ്സ്റ്റിൻ ഫ്രാൻസിസ് തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍