Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഹീറോയായി ഗാന്ധിഘാതകൻ മാറുന്നോ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകരമായ ദിശാമാറ്റത്തെ ചർച്ചയാക്കി ദ ഗാർഡിയൻ; മതേതര ഇന്ത്യയെന്ന ആശയത്തെ തകർക്കാനുള്ള ഭരണകൂട ശ്രമങ്ങളെന്നും വിമർശനം

ഇന്ത്യൻ ഹീറോയായി ഗാന്ധിഘാതകൻ മാറുന്നോ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകരമായ ദിശാമാറ്റത്തെ ചർച്ചയാക്കി ദ ഗാർഡിയൻ; മതേതര ഇന്ത്യയെന്ന ആശയത്തെ തകർക്കാനുള്ള ഭരണകൂട ശ്രമങ്ങളെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിൽ തീവ്ര ഹിന്ദുത്വത്തിന്റെ വളർച്ചയെ കുറിച്ച് ചർച്ച ചെയ്ത് ദ ഗാർഡിയൻ. ഗാന്ധിയൻ ആശയങ്ങൾക്ക് പകരം ഗോഡ്സെയെ ആരാധ്യപാത്രമാക്കുന്ന തീവ്ര വലതുപക്ഷ ആശയങ്ങളെ വിമർശിച്ചാണ് റിപ്പോർട്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകരമായ ദിശാമാറ്റം എന്ന നിരീക്ഷണമാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ദ ഗാർഡിയന്റെ സൗത്ത് ഏഷ്യ കറസ്പോണ്ടന്റ് ഹന്നാ എലിസ് പീറ്റേഴ്സന്റെ റിപ്പോർട്ടിലാണ് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സംഭവവികാസങ്ങളെ ചർച്ച ചെയ്യുന്നത്.

രാമചന്ദ്ര ഗുഹയുടെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകരമായ ദിശാമാറ്റമാണ് ഗോഡ്സെയയെ ആരാധിക്കുന്നത് വ്യക്തമാക്കുന്നതെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായ്ക് ഗോഡ്സെയുടെ പേരിൽ ആരംഭിക്കാനിരുന്ന ലൈബ്രറിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഏല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശമുള്ള മതേതര ഇന്ത്യയെന്ന ഗാന്ധിജിയുടെ ആശയത്തെ 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതൽ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഗാന്ധിജിയെ കൊന്നത് ശരിയായ കാര്യമാണെന്നാണ് ഗോഡ്സെയുടെ പേരിൽ ആരംഭിക്കാനിരുന്ന ലൈബ്രറിക്ക് നേതൃത്വം വഹിച്ച ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി കൂടിയായ ദേവേന്ദ്ര പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാന്ധി ഇന്ത്യയെ ചതിച്ചുവെന്ന തോന്നലിൽ നിന്നാണ് ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയതെന്നും ദേവേന്ദ്ര പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ ഹിന്ദു മഹാസഭ മെയ് മാസത്തിൽ ഗോഡ്സെയുടെ പിറന്നാൾ അവധി ദിവസമായി ആഘോഷിക്കുകയാണ് തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

ജനുവരി 13 ന് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി ഇന്ത്യയിൽ അടച്ചുപൂട്ടിയിരുന്നു. ഗോഡ്സെ ജ്ഞാൻശാലയ്‌ക്കെതിരെ നിരവധി പരാതികളും വിമർശനാത്മക സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സെക്ഷൻ 144 ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ലൈബ്രററി അടച്ചുപൂട്ടിയത് എന്നാണ് ഗ്വാളിയർ സൂപ്രണ്ട് അമിത് സംഘി പറഞ്ഞത്.

ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള പുസ്തകങ്ങൾക്ക് പുറമെ, ഗോഡ്സെയുടെ യാത്രയെക്കുറിച്ചും വിഭജനം തടയുന്നതിൽ മഹാത്മാഗാന്ധിയുടെ “പരാജയത്തെക്കുറിച്ചും” പ്രഭാഷണങ്ങൾ നടത്തുക എന്നതായിരുന്നു ലൈബ്രറിയുടെ ഉദ്ദേശം.
ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാർ, മദൻ മോഹൻ മാളവ്യ ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ടായിരുന്നു. നാരായൺ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉൾപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP