യുവതി പ്രവേശന വിധിയിലെ വിവാദങ്ങൾ തിരിച്ചടിയാകും; തമിഴ്നാട്ടിലെ അയ്യപ്പഭക്തർ കൂട്ടത്തോടെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് നീങ്ങും; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം കുറയും; നുഗമ്പാക്കത്തെ അയ്യപ്പക്ഷേത്രം പണിതത് മലയാളികൾ; താന്ത്രിക വിധിയിലൂടെ കലിയുഗവരദന്റെ ഭാവങ്ങൾ ആവാഹിക്കാൻ താഴ്മൺ കുടുംബത്തിന്റെ സഹായവും തേടും; ശബരിമലയ്ക്ക് ബദലായി മഹാലിംഗപുരം മാറുമോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഭക്തിയും ആചാരവും ഒരു വശത്തും സർക്കാരിന്റെ ധാർഷ്ട്യവും അഹന്തയുമായി കലിയുഗവരദന്റെ സന്നിധിയിൽ യുദ്ധം ചെയ്യുമ്പോൾ ഇക്കുറി ശബരിമലയിലേക്ക് ഇതരസംസ്ഥാന അയ്യപ്പഭക്തർ എത്താൻ സാധ്യത കുറവ്. തമിഴ്നാടിനെ തകർത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റിന് പുറമേ ശബരിമലയിലെ സംഘർഷം കൂടിയായതോടെ മൂന്നു സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ നുഗമ്പാക്കത്തെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് പോകാനാണ്് സാധ്യത. ഇതിനായുള്ള സൗകര്യങ്ങൾ മഹാലിംഗപുരത്ത് ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമലയിലെ കാനനക്ഷേത്രത്തിന്റെ എല്ലാ വിധ പരിശുദ്ധിയും ആചാരങ്ങളും നിലനിർത്തി മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെ മുന്നിൽ കണ്ട്, അയ്യപ്പചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ശബരിമല തന്ത്രിമാരുടെ സഹായവും തേടും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം താന്ത്രിക വിധി പ്രകാരമാണ് ഒരു പ്രതിഷ്ഠയുടെ ഭാവം നിശ്ചയിക്കുന്നത്. വ്യത്യസ്ഥമായ ഈ സങ്കൽപ്പങ്ങൾ ശിലയിലേക്ക് ആവാഹിച്ച് ചൈതന്യം നൽകുന്നത് തന്ത്രിയാണ്. ഭക്തരുടെ വികാരത്തിനുസൃതമായി ചൈതന്യത്തെ സൃഷ്ടിക്കുകയെന്ന കർമം ചെയ്യുന്നതിലൂടെ തന്ത്രി അദ്ദേഹത്തിന്റെ ധർമമാണ് നടപ്പാക്കുന്നത്.
മഹാലിംഗപുരത്ത് ക്ഷേത്രം കൊണ്ടുവന്നത് മലയാളികൾ
മഹാലിംഗപുരം അയ്യപ്പക്ഷേത്രം എന്നാണ്അറിയപ്പെടുന്നതെങ്കിലും ഉപപ്രതിഷ്ഠകൾ വേറെയുമുണ്ട്. നാലുപതിറ്റാണ്ടു മുമ്പാണ് ക്ഷേത്രത്തിന്റെ പിറവി. അതിന് കാരണ ഭൂതരായത് പിബി നായർ, ആർഎസ് കൈമൾ, കെ ഭാസ്കരൻ, സിപിജി നമ്പ്യാർ, ടിഎംജി കുറുപ്പ്, വി എസ് മണി അയ്യർ എന്നിവരായിരുന്നു. അക്കാലത്ത് ചെന്നൈ സിറ്റിയുടെ നടുവിൽ അയ്യഭക്തർക്ക് ആരാധിക്കാനായി ഒരു ക്ഷേത്രം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ മണ്ഡല-മകരവിളക്ക് കാലത്ത് ഇവിടെ നിന്ന് തീർത്ഥാടകർ ശബരിമലയിലേക്ക് കൂട്ടത്തോടെ പൊയ്ക്കൊണ്ടിരുന്നു. എന്നിരുന്നാലും ഈ കാലയളവിൽ ചെന്നൈ സിറ്റിയുടെ പലഭാഗത്തും അയ്യപ്പൻ വിളക്ക് ആഘോഷിച്ചു പോകുന്നു. ആയിരക്കണക്കിന് അയ്യപ്പഭക്തർ ഇതിൽ പങ്കെടുത്തിരുന്നു. അത്തരത്തിൽ ഏറ്റവും പ്രമുഖമായ സ്ഥലമായിരുന്നു നുഗമ്പാക്കം. ഇവിടെ മേൽപാടി മുത്തുനായ്ക്കർ തെരുവിലെ അസലത്തമ്മൻ കോവിലിന് സമീപമായിരുന്നു അയ്യപ്പൻവിളക്ക് ആഘോഷിച്ചിരുന്നത്.
1967 ലെ അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ചാണ് ഇവിടെ നിന്നുള്ള അയ്യപ്പന്മാരുടെ ശബരിമലയാത്രയിലെ ദുരിതം പരിഹരിക്കപ്പെടണമെന്ന് ഒരു ആശയം ഉരുത്തിരിഞ്ഞ് വന്നത്. അതിന് നേതൃത്വം കൊടുത്തതാകട്ടെ മേൽ പരാമർശിച്ചിരുന്ന മലയാളികളും. ഇതിന്റെ ഫലമായി 1968 ഏപ്രിൽ മൂന്നിന് ശ്രീഅയ്യപ്പഭക്ത സഭ എന്ന ഭക്തരുടെ സംഘടന രൂപീകരിച്ചു. പിബി നായർ പ്രസിഡന്റും ആർഎസ് കൈമൾ സെക്രട്ടറിയും കെ ഭാസ്കരൻ ജോയിന്റ് സെക്രട്ടറിയുമായി. പിന്നീട് അയ്യപ്പഭക്ത സഭയുടെ വളർച്ചയാണ് കണ്ടത്. അയ്യപ്പൻ വിളക്കും ഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയ പരിപാടികളുമായി സഭ മുന്നോട്ടു നീങ്ങി. അങ്ങനെ ഇരിക്കേ സഭയ്ക്ക് പരിപാടികൾ നടത്താൻ ഒരു ആസ്ഥാനമന്ദിരം വേണമെന്ന് തീരുമാനമായി.
ഇതിനായി യേശുദാസ്, ജയചന്ദ്രൻ, ആന്റോ, പി ലീല, എസ് ജാനകി, ലത എന്നിവരുടെ ഗാനമേള സംഘടിപ്പിച്ചു. പരിപാടിയുടെ സംവിധായകൻ വി ദക്ഷിണാമൂർത്തിയായിരുന്നു. ഓർക്കസ്ട്ര നയിച്ചത് എആർ റഹ്മാന്റെ പിതാവ് ആർകെ ശേഖറും. 15,000 രൂപയാണ് പരിപാടിയിൽ നിന്ന് സമാഹരിച്ചത്. പിന്നെ സഭയ്ക്ക് സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ ഒരു യോഗം ചേർന്നു. അതിൽ പങ്കെടുത്ത മാധവൻ നായർ എന്നയാളുടെ ഭാര്യ നുഗമ്പാക്കം മാധവൻ നായർ കോളനിയിൽ തനിക്കുള്ള രണ്ടര ഏക്കർ സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചു. പക്ഷേ, അവർക്കൊരു അഭ്യർത്ഥന ഉണ്ടായിരുന്നു. അവിടെ ഒരു അയ്യപ്പക്ഷേത്രം നിർമ്മിക്കണം. സഭയുടെ ഭാരവാഹികൾ ഉറപ്പു നൽകിയതോടെ ആ വീട്ടമ്മ സ്ഥലം വിട്ടു കൊടുത്തു.
1970 ജനുവരി 26 ന് ക്ഷേത്രനിർമ്മാണത്തിനുള്ള സ്ഥലശുദ്ധിപൂജ ആരംഭിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിലെ തന്ത്രിയാണ് കാർമികത്വം വഹിച്ചത്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിയാണ് ക്ഷേത്രത്തിന് പ്ലാൻ തയാറാക്കിയത്. ക്ഷേത്രത്തിലേക്കുള്ള പഞ്ചലോഹവിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിലായിരുന്നു. 1974 മാർച്ച് 29 ക്ഷേത്രത്തിൽ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചു. ഉപദേവതകളായി ഗണപതി,സുബ്രഹ്മണ്യൻ, ഭാര്യമാരായ വള്ളി, ദേവയാനി എന്നിവരെയും പ്രതിഷ്ഠിച്ചു. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് ശങ്കരര് ആയിരുന്നു കാർമികൻ. 1987 ഒക്ടോബർ 11 ന് ക്ഷേത്രത്തിലെ ആദ്യ ഭാഗവത സപ്താഹയജ്ഞത്തിന് ആഞ്ഞം കൃഷ്ണൻ നമ്പൂതിരി കാർമകത്വം വഹിച്ചു. 1993 ൽ ഇവിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്ററും ആരംഭിച്ചു.
എങ്ങനെ ശബരിമലയ്ക്ക് പകരമാകും?
ഇപ്പോൾ തമിഴ്നാട്ടിലെ വലിയ ഒരു വിഭാഗം അയ്യപ്പ ഭക്തന്മാർ ചിന്തിക്കുന്നതും അത്തരം ചൈതന്യത്തിന്റെ നാടു കടത്തലിനെക്കുറിച്ചാണ്. ഇതിന് കാരണമായത് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയമാണ്. പ്രളയകാലത്ത് നോമ്പ് നോറ്റ് ഓണക്കാലത്ത് ശബരിമലയിലെത്താൻ കഴിയാതെ പോയ ഭക്തർ അവരുടെ ചടങ്ങ് പൂർത്തിയാക്കിയത് മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ഈ സംഭവം കൂടി കണക്കിലെടുത്ത് പാരമ്പര്യത്തനിമ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാരിനും അനുകൂല നിലപാടാണുള്ളത്. കാനന ക്ഷേത്രത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്ന തരത്തിൽ എല്ലാ ആചാര മര്യാദകളോടെയും ക്ഷേത്ര സങ്കേതമാക്കി നിലനിർത്താൻ കഴിഞ്ഞാൽ മികച്ച തീർത്ഥാടന അനുഭവം നൽകാൻ കഴിയുമെന്നാണ് ഭക്തർ കരുതുന്നത്.
മലകൾക്ക് മധ്യത്തിലുള്ള പീഠമാണ് അയ്യപ്പൻ തിരഞ്ഞെടുത്തത്. ഇത്തരം ഭൗതിക സാഹചര്യം ഒരുക്കാൻ വനഭൂമി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും പച്ചക്കൊടി വീശുമെന്നാണ് ഇവരുടെ വിശ്വാസം. ലഭ്യമായ വനഭൂമി വിനിയോഗിക്കാൻ കഴിയാതെ പരാജയപ്പെട്ട കേരള സർക്കാരിന് പോലും മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ ക്ഷേത്ര സങ്കേതത്തെ പരിസ്ഥിതി സൗഹൃദമായി നില നിർത്താനുള്ള കരട് പദ്ധതിയാണ് ഭക്തർ തയാറാക്കിയത്. ഇത്തരം നീക്കം വിജയിച്ചാൽ അയ്യപ്പ ചൈതന്യം ആവാഹിക്കാനുള്ള നിയോഗവും നിലവിലുള്ള തന്ത്രിമാർക്കായിരിക്കും. ആന്ധ്രാപ്രദേശത്ത് നിന്ന് കേരളത്തിലെത്തിയ താന്ത്രിക പാരമ്പര്യമുള്ള താഴമൺമഠത്തിന് നിലവിൽ ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അവകാശങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്.
മാത്രമല്ല മാളികപ്പുറത്തമ്മയെ മധുരമീനാക്ഷിയായി സങ്കൽപ്പിച്ച് ശബരിമലയിൽ ആരാധന നടത്തുന്നവരുൾപ്പെടെ കൊച്ചുകടുത്തയുടെയും കറുപ്പായിയമ്മയുടെയും കറുപ്പസ്വാമിയുടെയും വാവരുടെയും പ്രതിനിധികൾ അവരുടെ അധികാരാവകാശങ്ങളോടെ തമിഴ് നാട് നിർമ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ പുനരാവിഷ്കരിക്കപ്പെടാനുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്. ഇതിനായി തമിഴ് നാട്ടിലെ പ്രമുഖ അയ്യപ്പ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ സാറ്റലൈറ്റ് സർവേ ഉൾപ്പെടെ നടത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന ജലധാര ഭക്തരുടെ സ്നാനത്തിനും ഉപയോഗിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ശബരിമല വിവാദ വിഷയങ്ങൾ ക്ഷേത്ര പരിശുദ്ധി കളങ്കപ്പെടുന്ന തരത്തിലായാൽ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തർ പശ്ചിമഘട്ട മലനിരകളിൽത്തന്നെ തനത് ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്കരിച്ചാൽ കേരളത്തിന് റവന്യൂ വരുമാനത്തിൽ കൂറഞ്ഞത് പതിനയ്യായിരം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്