അച്ഛനും അമ്മയും കുഞ്ഞനിയനും പോയത് അറിയാതെ ജീവിതത്തിൽ തനിച്ചായി കുഞ്ഞു മാധവ്; ഇടയ്ക്കിടെ അച്ഛനെയും അമ്മയും എവിടെയെന്ന് ചോദിക്കുമ്പോൾ ആശുപത്രിയിലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ഒപ്പമുള്ളവർ; രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും ഇളയ മകനൊപ്പം പ്രവീണിന്റെ മുറിയിൽ കിടന്നപ്പോൾ മാധവ് മറ്റു മുറിയിൽ ആയതുകൊണ്ട് ജീവൻ രക്ഷപെട്ടു; സഹപാഠികളുടെ വിനോദയാത്ര കണ്ണീരിൽ മുങ്ങിയപ്പോൾ നെഞ്ചുപിടഞ്ഞ് നടുങ്ങി നാട്ടുകാരും ബന്ധുക്കളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'എന്റെ അച്ഛനും അമ്മയും എവിടെ..? കുഞ്ഞു മാധവിന്റെ ചോദ്യങ്ങൾ കേട്ട് നെഞ്ചുപിടയുന്ന വേദനയോടെ അവർ ആശുപത്രിയിലാണ് എന്നു മാത്രം കാഠ്മണ്ഡുവിൽ ഉറ്റചങ്ങാതിമാരായി ഒപ്പമുണ്ടായിരുന്നവർ. അച്ഛനും അമ്മയും കുഞ്ഞനുജനും തന്നെ വിട്ടുപോയത് ഈ രണ്ടാം ക്ലാസുകാാരൻ അറിഞ്ഞിട്ടില്ല. ആശുപത്രിയിലാണെന്നും എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നും മാത്രം അവനറിയാം. ഇനി അവർ തിരിച്ചു വരില്ലെന്ന് എങ്ങനെ പറയും എന്നറിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്നവർ.
കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ മാധവൻനായരുടെയും പ്രഭാവതിയുടെയും മകൻ ടി.ബി. രഞ്ജിത്കുമാർ (39), ഭാര്യ ഇന്ദുലക്ഷ്മി (34), മകൻ വൈഷ്ണവ് (2) എന്നിവരാണു മരിച്ചത്. ഒരേ മുറിയിലാണ് ഇവരെല്ലാം കിടന്നിരുന്നത്. രഞ്ജിത്തിന്റെ മൂത്ത മകനാണ് ആറു വയസുകാരനായ മാധവ്. മറ്റൊരു മുറിയൽ ആയതു കൊണ്ടാണ് മാധവ് രക്ഷപെട്ടത്. പ്രീണിനും കുടുംബത്തിനൊപ്പം ഒരു മുറിയിലായിരുന്നു രഞ്ജിത്തും ഭാര്യയും ഇളയ മകനും കഴിഞ്ഞ്. ആദ്യത്തെ മുറിയിൽ എത്തിയപ്പോഴേക്കും മാധവ് നല്ല ഉറക്കമായതിനാൽ മാധവിനെ അവർ കൂട്ടിയില്ല. അതുകൊണ്ട് അവൻ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകിയിട്ടും മാധവ് വിവരമറിഞ്ഞിട്ടില്ല. അവൻ ഇടയ്ക്കിടെ അച്ഛനെയും അമ്മയെയും ചോദിക്കുന്നു. ആശുപത്രിയിലാണെന്നു മാത്രമേ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. അവനോട് എന്തു പറയണമെന്നു ഞങ്ങൾക്കറിയില്ല''- ഒപ്പമുള്ള രാംകുമാർ വേദന ഉള്ളിലൊതുക്കി പറയുന്നു. ദുരന്തത്തിന്റെ നടുക്കത്തിൽ വീട്ടുകാരും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നഞ്ഞിട്ടില്ല മാധവ്. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചു.
മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ''ഞാൻ നാളെ എത്തു''മെന്നും നിഷ്കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള ആ വാക്കുകൾകേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ ബന്ധു വിങ്ങിപ്പൊട്ടി. യാത്രാസംഘത്തിനൊപ്പം കുട്ടി ഒറ്റയ്ക്കായതിനാൽ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപൻ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡൽഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാൽ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
''ആന്വൽ ഡേയിൽ പങ്കെടുക്കാനുണ്ടാവില്ലെന്ന് പറഞ്ഞാണ് മാധവ് രഞ്ജിത് സന്തോഷത്തോടെ യാത്രപോയത്. എന്നാൽ, ആ മോൻ മടങ്ങുന്നതോ ഒപ്പംപോയ അച്ഛനുമമ്മയും കുഞ്ഞനിയനും ഇനി ഇല്ലെന്ന ഉള്ളുനീറുന്ന നൊമ്പരത്തിലേക്കും'' -സിൽവർഹിൽസ് സ്കൂളിലെ അദ്ധ്യാപിക സിമി എസ്. നായർക്ക് പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിനുണ്ടായ അപകടം ഉൾക്കൊള്ളാൻ പറ്റുന്നില്ല. രണ്ടാം ക്ലാസുകാരനായ മാധവിന്റെ ക്ലാസ് ടീച്ചറാണ് സിമി.
മറ്റൊരു മുറിയിൽ താമസിച്ചതിനാൽ മാധവ് മാത്രം രക്ഷപ്പെട്ടു. വ്യാഴാഴ്ച ക്ലാസിൽ ചെന്നപ്പോൾ ശനിയാഴ്ച നടക്കുന്ന ആന്വൽ ഡേയ്ക്ക് എല്ലാവരും യൂണിഫോമിട്ട് എത്തണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് മാധവ് യാത്രയെക്കുറിച്ച് പറഞ്ഞത്. ഡൽഹിയിലേക്ക് പോവുകയാണെന്നാണ് പറഞ്ഞിരുന്നത്. നേപ്പാളിലേക്ക് പോയതൊന്നും അറിഞ്ഞില്ല. വളരെ ശാന്തനായി, അച്ചടക്കത്തോടെ ഇരിക്കാറുള്ള മാധവ് കൂടുതലൊന്നും പറഞ്ഞിരുന്നില്ല. അതിനുമുമ്പ് ഒരുദിവസം മാധവിന്റെ അച്ഛനുമമ്മയുമെല്ലാം സ്കൂളിൽ എത്തിയിരുന്നു. മാധവിനെ സ്നേഹിക്കാൻ, കുറുമ്പുകാട്ടാൻ ആ അച്ഛനുമമ്മയും കുഞ്ഞുവാവയും ഇല്ലെന്ന് ഓർക്കാനേ പറ്റുന്നില്ല -ഇംഗ്ലീഷ് അദ്ധ്യാപിക കൂടിയായ സിമിയുടെ ഞെട്ടൽ മാറിയിട്ടില്ല.
പാപ്പനംകോട് ശ്രീചിത്തിര എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ച പ്രവീൺ, രഞ്ജിത്, രാംകുമാർ, ജയകൃഷ്ണൻ എന്നിവരും കുടുംബാംഗങ്ങളുമായി 15 പേരാണു ശനിയാഴ്ച നേപ്പാളിൽ വിനോദയാത്രയ്ക്കു പോയത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ദമനിലെത്തിയ ഇവർ ഇന്നലെ നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു. ഇതിനിടെയാണ് ദുരന്തമെത്തിയത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിൽ നിന്നു കാർബൺ മോണോക്സൈഡ് ചോർന്നതാണെന്നാണു പ്രാഥമിക നിഗമനം.
തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിനു സമീപം അയ്യൻകോയിക്കൽ 'രോഹിണി'യിൽ സി.കൃഷ്ണൻ നായരുടെയും പ്രസന്ന കുമാരിയുടെയും മകൻ പ്രവീൺകുമാർ കെ. നായർ (39), ഭാര്യ ശരണ്യ ശശി (34), മക്കൾ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ് (4) എന്നിവരുമാണ് രഞ്ജിത്തിനും കുടുംബത്തിനുമൊപ്പം ദാരുണമായി മരിച്ചത്. കഠ്മണ്ഡുവിൽ നിന്ന് 56 കിലോമീറ്റർ അകലെയാണു ദമൻ. ഇവിടെ സിംബർജ്യാൻഗിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണു ദുരന്തമുണ്ടായത്. മൃതദേഹങ്ങൾ കഠ്മണ്ഡു ത്രിഭുവൻ മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാളെ കൊച്ചിയിലെത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
പ്രവീൺ ദുബായിൽ എൻജിനീയറാണ്. കൊച്ചി അമൃത ഫാർമസി കോളജിൽ എംഫാം വിദ്യാർത്ഥിയായ ശരണ്യയും കുട്ടികളും എളമക്കര താന്നിക്കലായിരുന്നു താമസം. കല്ലുവാതുക്കൽ നടയ്ക്കൽ രോഹിണിയിൽ കെ.ശശിധരക്കുറുപ്പിന്റെയും പരേതയായ ശ്രീദേവിയുടെയും മകളാണ് ശരണ്യ. രഞ്ജിത് കോഴിക്കോട്ട് ഐടി സ്റ്റാർട്ടപ് കമ്പനി നടത്തുകയാണ്. കോഴിക്കോട് മൊകവൂരിലാണു താമസം. മൊകവൂർ കാമ്പുറത്തുകാവിനു സമീപം പുതിയോട്ടുകളത്തിൽ പീതാംബരൻ നായരുടെയും രാഗലതയുടെയും മകളാണ് ഇന്ദു. കാരന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്.
Stories you may Like
- തൂവൽതീരത്തും കണ്ണിൽ പൊടിയിടാൻ കമ്മീഷൻ!
- വീറോടെ പൊരുതി നേപ്പാൾ; ഏഷ്യാകപ്പിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം
- സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്ത് നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ
- നേപ്പാൾ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ലെഫ്. കേണൽ അറസ്റ്റിൽ
- യുകെയിൽ എത്തുന്ന മലയാളി കെയർ വിസക്കാർക്കു അഭയാർത്ഥി ക്യാമ്പ് വേണ്ടി വരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍